മാക്ട പിളരുമെന്ന്‌ പ്രതീക്ഷിച്ചിരുന്നു: ഫാസില്‍


മാക്ട ഫെഡറേഷനില്‍ ഇപ്പോഴുണ്ടായ സംഭവ വികാസങ്ങള്‍ താന്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നതാണെന്ന്‌ സംവിധായകന്‍ ഫാസില്‍. ആലപ്പുഴയിലെ വീട്ടിലിരുന്ന്‌ വാസ്തവത്തോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെഡറേഷന്‍ ചെയര്‍മാന്‍ വിനയണ്റ്റെ ഉദ്ദേശശുദ്ധിയില്‍ നേരത്തെതന്നെ പലര്‍ക്കും സംശയം ഉണ്ടായിരുന്നു. സംഘടനയെ വ്യക്തിതാല്‍പ്പര്യത്തിണ്റ്റെ പേരില്‍ വിനയന്‍ ദുരുപയോഗം ചെയ്യുകയാണെന്ന്‌ ഫാസില്‍ പറഞ്ഞു. ദിലീപിണ്റ്റെ പാദസേവകരാണ്‌ സംഘടനയില്‍ നിന്ന്‌ രാജിവെച്ചതെന്ന്‌ വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. അദ്ദേഹത്തിണ്റ്റെ അവസരവാദപരമായ നിലപാടില്‍ പ്രതിഷേധിച്ചാണ്‌ കൂട്ടരാജിയുണ്ടായതെന്ന്‌ ഇനിയെങ്കിലും മനസിലാക്കണം. തുളസീദാസും നിര്‍മ്മാതാവുമായുള്ള പ്രശ്നം സംവിധായകരുടെ സംഘടനയില്‍ ചര്‍ച്ച ചെയ്ത്‌ തീര്‍ക്കാമായിരുന്നു. ഇതാണ്‌ സിദ്ദീഖ്‌ ആവശ്യപ്പെട്ടത്‌. എന്നാല്‍ താരങ്ങളുടെ ഡേറ്റ്‌ ലഭിക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ്‌ സംവിധായകരെന്ന്‌ വിനയന്‍ ആക്ഷേപിച്ചത്‌ ശരിയായില്ല. തുളസീദാസിനെ ഈ പ്രശ്നത്തില്‍ വിനയന്‍ ബലിയാടാക്കുകയായിരുന്നു. ഏതെങ്കിലുമൊരു താരത്തെയോ സംവിധായകനെയോ ഉപരോധിക്കാനോ ഇല്ലാതാക്കനോ അല്ല സംഘടനയെ ഉപയോഗിക്കേണ്ടത്‌. ചലച്ചിത്ര മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അവരെ പൊതുവേദിയില്‍ അപമാനിക്കുന്നതിനുമെതിരെ പോരാടുന്നതിനുമാണ്‌ സംഘടന . ഇക്കാര്യങ്ങള്‍ ഇനിയെങ്കിലും വിനയന്‍ മനസിലാക്കണമെന്നും ഫാസില്‍ പറഞ്ഞു.

No comments: