പ്രിയദര്‍ശന്‌ പ്രായശ്ചിത്തമായി സേട്ടിണ്റ്റെ സ്നേഹവിരുന്ന്‌


മുപ്പത്‌ വര്‍ഷം മുമ്പൊരു ക്രിക്കറ്റ്‌ കളിക്കളത്തില്‍ കണ്ണിലേല്‍പ്പിച്ച പ്രഹരത്തിന്‌ പ്രായശ്ചിത്തമായി ഹനീഫ്സേട്ട്‌ പ്രിയദര്‍ശന്‌ സ്നേഹവിരുന്നൊരുക്കുന്നു. ഏറെനാള്‍ മനസില്‍ കൊണ്ടുനടന്ന കുറ്റബോധത്തിന്‌ വിരാമമിട്ടാണ്‌ ആലപ്പുഴക്കാരന്‍ ഹനീഫ്സേട്ട്‌ നാളെ പ്രിയദര്‍ശനെ അത്താഴത്തിന്‌ ക്ഷണിച്ചിരിക്കുന്നത്‌. ക്രിക്കറ്റ്‌ ഗ്രൌണ്ടില്‍ ശത്രുപക്ഷത്ത്‌ നിലയുറപ്പിച്ചിരുന്ന ഇരുവരും വര്‍ഷങ്ങള്‍ക്ക്‌ ശേഷം സൌഹൃദത്തിണ്റ്റെ ക്രീസില്‍ വീണ്ടും ഒത്തുചേരുമ്പോള്‍ ഒരാള്‍ ഇന്ത്യയറിയുന്ന ചലച്ചിത്ര സംവിധായകനും അടുത്തയാള്‍ രുചിയുടെ ലോകത്ത്‌ പുതുമകള്‍ നിറച്ച വ്യാപാരിയുമായി മാറിയത്‌ കാലത്തിണ്റ്റെ കൌതുകം.

ആലപ്പുഴ സൌത്ത്‌ പോലീസ്‌ സ്റ്റേഷന്‌ സമീപം 'ഹലായ്‌' ചിക്കന്‍ കോര്‍ണര്‍ നടത്തുന്ന ഹനീഫ്സേട്ട്‌ (55) വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ എറിഞ്ഞൊരു ബൌണ്‍സറാണ്‌ പ്രിയദര്‍ശനെ സിനിമക്കാരനാക്കിയത്‌. അല്ലെങ്കില്‍ ഒരുപക്ഷെ താനൊരു ക്രിക്കറ്റ്‌ കളിക്കാരനായേനെയെന്ന്‌ തുറന്ന്‌ സമ്മതിക്കുന്ന പ്രിയദര്‍ശന്‍ സേട്ടിണ്റ്റെ ബൌണ്‍സര്‍ കണ്ണില്‍ കൊണ്ട അന്ന്‌ കളിക്കളം വിട്ടതാണ്‌. 'അപ്പോളോ' ക്ളബിണ്റ്റെ ശക്തനായ ബാറ്റ്സ്മാനെ പുറത്താക്കാന്‍ ആലപ്പുഴ ഭീമാ ക്രിക്കറ്റ്‌ ടീമിണ്റ്റെ ഫാസ്റ്റ്ബൌളര്‍ ഹനീഫ്സേട്ട്‌ എറിഞ്ഞ ബൌണ്‍സര്‍ സമ്മാനിച്ച കറുത്ത പാട്‌ കാലങ്ങള്‍ കഴിഞ്ഞിട്ടും പ്രിയദര്‍ശണ്റ്റെ മുഖത്ത്‌ മായാതെയുണ്ട്‌. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്‌ ഗ്രൌണ്ടില്‍ 30 വര്‍ഷം മുമ്പ്‌ നടന്ന മല്‍സരം അവിടെ അവസാനിച്ചെങ്കിലും താനെറിഞ്ഞ പന്തില്‍ കണ്ണിന്‌ പരിക്കേറ്റ യുവാവിനെ ഹനീഫ്സേട്ടും ബൌണ്‍സറിണ്റ്റെ വേദനയേല്‍പ്പിച്ച യുവാവിനെ പ്രിയദര്‍ശനും ഏറെ തെരഞ്ഞു.

അടുത്തിടെയാണ്‌ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളിലൂടെ ഇരുവരും പഴയ സംഭവങ്ങള്‍ ഓര്‍ത്തെടുത്തതും തിരിച്ചറിഞ്ഞതും. പിന്നീട്‌ രണ്ടുമാസം മുമ്പ്‌ കൊച്ചിയിലെ സ്റ്റേഡിയത്തില്‍ ഇന്ത്യ-ആസ്ത്രേലിയ ക്രിക്കറ്റ്‌ മല്‍സരം നടന്നപ്പോള്‍ ഇരുവരും വീണ്ടും കണ്ടുമുട്ടി. അന്ന്‌ സേട്ട്‌ ക്ഷണിച്ച സ്നേഹവിരുന്നിനാണ്‌ നാളെ പ്രിയനും കുടുംബവും 'ഹലായി'ലെത്തുന്നത്‌. ആലപ്പുഴയില്‍ ചിത്രീകരണം നടക്കുന്ന ഹിന്ദി ചിത്രത്തിണ്റ്റെ തിരക്കില്‍ നിന്ന്‌ സമയം കടമെടുത്താണ്‌ പ്രിയദര്‍ശന്‍ വെള്ളിയാഴ്ച വൈകുന്നേരം സേട്ടിണ്റ്റെ വിരുന്നില്‍ പങ്കെടുക്കുന്നത്‌. തന്നോടൊപ്പം അധികമെങ്ങും പോകാത്ത ഭാര്യ ലിസിയെയും മക്കളെയും വിരുന്നിന്‌ കൂട്ടണമെന്ന സേട്ടിണ്റ്റെ അഭ്യര്‍ത്ഥനയും പ്രിയന്‍ നിരസിച്ചില്ല. പ്രിയണ്റ്റെ കുടുംബം ഇന്ന്‌ ചെന്നൈയില്‍ നിന്ന്‌ വിരുന്നില്‍ പങ്കെടുക്കാന്‍ ആലപ്പുഴയിലെത്തും. ചിക്കന്‍ ബിരിയാണിയും ചൈനീസ്‌ -തന്തൂരി വിഭവങ്ങളും ഒരുക്കി സേട്ട്‌ പ്രിയനെ കാത്തിരിക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അറിയാതെ ചെയ്ത പാപത്തിന്‌ പ്രായശ്ചിത്തമാകട്ടെയെന്ന്‌ കടുത്ത ഇസ്ളാം മത വിശ്വാസിയായ സേട്ട്‌ പറയുന്നു.

1 comment:

Meenakshi said...

ഇതൊരു പുതിയ അറിവായിരുന്നു എന്തായാലും രണ്ട്‌ പേരും വീണ്ടും ഒരുമിക്കുന്നത്‌ ഒരു സന്തോഷമുള്ള കാര്യമല്ലേ , പോസ്റ്റിന്‌ നന്ദി