മാടക്കടയ്ക്കും ബുക്കര്‍ പ്രൈസിനുമിടയില്‍ ഇനി അധികദൂരമില്ല....




‘‘Beware of mines’’ I remind you that a land mine field is ahead of you.
It is, as usual, all the readers like to read the novels or any other works without minding the acknowledgement or preface. So it is my humble request to read this acknowledgement, before going to read my work. - Safedhar Hind

കത്രീനയെന്ന കൊടുങ്കാറ്റ്‌ നാശം വിതച്ച അമേരിക്കന്‍ കടല്‍ത്തീരങ്ങളില്‍ നിന്ന്‌ ആലപ്പുഴ നഗരത്തിലെ ജില്ലാ കോടതി പാലത്തിന്‌ സമീപമുള്ള പ്രദീപ്‌ ഫുട്‌വെയര്‍ എന്ന കൊച്ചുകടയിലേക്ക്‌ ഒത്തിരി ദൂരമുണ്ട്‌. പക്ഷെ ബ്രിട്ടണ്‍ എന്ന രാജ്യത്തെ മികച്ച സാഹിത്യ സമ്മാനമായ ബുക്കര്‍ പ്രൈസിന്‌ ഈ മാടക്കടയിലേക്ക്‌ ഇനി അധികദൂരമില്ല. ബുക്കര്‍ സമ്മാനത്തിണ്റ്റെ പേരും പെരുമയും താങ്ങാനുള്ള കരുത്ത്‌ റബ്ബര്‍ ചെരുപ്പുകളും സോഡാക്കുപ്പികളും മുറുക്കാന്‍ ചെല്ലവും ബീഡിപ്പെട്ടിയും നിരന്നിരിക്കുന്ന ഈ കടയുടെ പലകത്തട്ടുകള്‍ക്കുണ്ടോ എന്ന സംശയം മാത്രമേ ഇനി ബാക്കിയുള്ളു. തിരക്കുള്ള നഗരത്തിലെ വഴിയോരത്തെ ഒറ്റമുറി കടയിലിരുന്ന്‌ തിരക്കൊഴിഞ്ഞ നേരത്ത്‌ പ്രദീപ്‌ എന്ന മുപ്പത്തിരണ്ടുകാരന്‍ കുത്തിക്കുറിച്ചത്‌ ലോകമെങ്ങും ചര്‍ച്ച ചെയ്യാന്‍ പോകുന്ന 'വലിയകാര്യ'ങ്ങളായിരുന്നുവെന്ന്‌ അധികമാരും അറിഞ്ഞില്ല....
ആലപ്പുഴ നഗരസഭയിലെ തോണ്ടന്‍കുളങ്ങര വാര്‍ഡില്‍ തൈവീട്ടില്‍ പ്രദീപ്‌ എന്ന പ്രദീപ്‌ തമ്പാന്‍ എപ്പോഴും അങ്ങനെയാണ്‌. താന്‍ ചെയ്യുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി പറയാറില്ല. അതുകൊണ്ടുതന്നെയാണ്‌ 'ദി വാര്‍ ഫോര്‍ ഫലൂജ' എന്ന ഇംഗ്ളീഷ്‌ നോവല്‍ പെന്‍ ബുക്സ്‌ 2006 ജൂണില്‍ പുറത്തിറക്കിയപ്പോള്‍, ആ പുസ്തകത്തിണ്റ്റെ അവസാന താളില്‍ പ്രദീപിണ്റ്റെ നിറമുള്ള ചിത്രം അച്ചടിച്ചിരിക്കുന്നത്‌ കണ്ട്‌ സഹോദരങ്ങളും സുഹൃത്തുക്കളും ഞെട്ടിയത്‌. അതിന്‌ മുമ്പ്‌ 'മൈ ഇന്നര്‍ സോള്‍' എന്ന പേരില്‍ പ്രദീപിണ്റ്റെ ഇംഗ്ളീഷ്‌ കവിതാ സമാഹാരവും പെന്‍ബുക്സ്‌ പുറത്തിറക്കിയെങ്കിലും സാഹിത്യലോകത്ത്‌ ഇയാള്‍ അപരിചിതനായിരുന്നു. പക്ഷെ സഫേദാര്‍ ഹിന്ദ്‌ എന്ന തൂലികാനാമധാരിയെ കുറിച്ചുള്ള പലരുടെയും അന്വേഷണം അവസാനിക്കുന്നത്‌ ഈ കൊച്ചു മാടക്കടയിലാണ്‌. 'കത്രീന ദി ഹൌളിംഗ്‌ ഓഫ്‌ ഡെത്ത്‌' എന്ന ഇംഗ്ളീഷ്‌ നോവല്‍ പ്രദീപ്‌ എഴുതി പൂര്‍ത്തിയാക്കിയിട്ട്‌ അധികനാളായില്ലെങ്കിലും അച്ചടി മഷി പുരളുന്നതിന്‌ മുമ്പ്‌ തന്നെ അമേരിക്കയിലെയും ബ്രിട്ടനിലെയും പുസ്തക പ്രസാധകരുടെ എഡിറ്റോറിയല്‍ മീറ്റിംഗുകളില്‍ ഈ നോവല്‍ കൊടുങ്കാറ്റ്‌ ഉയര്‍ത്തിക്കഴിഞ്ഞു.
കത്രീന കൊടുങ്കാറ്റ്‌ അമേരിക്കയില്‍ ഭീതിവിതച്ച നാളുകള്‍ സംഭവബഹുലമാകുന്ന നോവലിണ്റ്റെ കയ്യെഴുത്തുപ്രതി റാണ്റ്റം ബുക്ക്സ്‌, ലിറ്റില്‍ ബ്രൌണ്‍ ആണ്റ്റ്‌ കമ്പനി, വാര്‍ണര്‍ ബുക്ക്സ്‌ തുടങ്ങി ലോകപ്രശസ്തമായ പ്രസാധകര്‍ കണ്ടുകഴിഞ്ഞു. പ്രദീപുമായുള്ള കരാര്‍ ശരിയായാല്‍ ഇവയിലേതെങ്കിലുമൊരു പ്രസാധകര്‍ ഉടന്‍ തന്നെ ഈ നോവല്‍ പ്രസിദ്ധീകരിക്കും. കൃതിയുടെ മാനുവല്‍ സ്ക്രിപ്റ്റ്‌ വായിച്ച ശേഷം റാണ്റ്റം ബുക്ക്സ്‌ അധികൃതര്‍ പ്രദീപിനയച്ച ഇ-മെയിലില്‍ എഴുതിയിരിക്കുന്നു; ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കൃതി, ഒരുപക്ഷെ ബുക്കര്‍ പ്രൈസിനും ഇത്‌ ഏറെ അകലെയല്ല....
ആലപ്പുഴ എസ്‌ ഡി കോളേജില്‍ നിന്ന്‌ ഇംഗ്ളീഷ്‌ സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദമെടുത്ത പ്രദീപിന്‌ എഴുത്തിണ്റ്റെ വഴിയിലേയ്ക്കുള്ള വരവ്‌ യാദൃശ്ചികമല്ല. സിലബസ്സ്‌ മുഴുവന്‍ പഠിച്ചുതീര്‍ക്കുന്നതിനിടയിലുള്ള വായനയില്‍ ഷെല്ലിയും ഷേക്ക്സ്പിയറും മില്‍ട്ടണും വേര്‍ഡ്സ്‌വര്‍ത്തും ആരാധനാപാത്രങ്ങളായി. പഠനത്തിന്‌ ശേഷം പ്രദീപ്‌ അധ്യാപകണ്റ്റെ വേഷം സ്വയമണിഞ്ഞപ്പോള്‍ വീട്ടില്‍ ട്യൂഷനെത്തുന്ന കുട്ടികള്‍ക്ക്‌ ചൊല്ലിക്കൊടുത്തതും ലോകസാഹിത്യത്തിലെ ക്ളാസിക്കുകള്‍ തന്നെ. അങ്ങനെ ഇംഗ്ളീഷ്‌ സാഹിത്യം പ്രദീപിന്‌ ചിരപരിചിതമായി. നാഷണല്‍ എന്ന പാരലല്‍ കോളേജില്‍ അധ്യാപകനായി ചേര്‍ന്നതോടെയാണ്‌ പ്രദീപ്‌ വായനയുടെയും എഴുത്തിണ്റ്റെയും ലോകത്തേക്ക്‌ ആഴത്തില്‍ കടന്നത്‌. അറിവിണ്റ്റെ ശേഖരങ്ങള്‍ തേടി വെബ്സൈറ്റുകളിലും വിദേശങ്ങളില്‍ നിന്ന്‌ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളിലും പലവഴി നടന്നു. രാവിലെ എട്ടുമുതല്‍ തുടങ്ങുന്ന അധ്യാപനം വൈകുന്നേരം അവസാനിച്ചാല്‍ പിന്നെ പ്രദീപ്‌ നേരെ കടയിലേക്ക്‌. അമേരിക്കയുടെ ഇറാഖ്‌ അധിനിവേശവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ്‌ പ്രദീപിണ്റ്റെ 'ദി വാര്‍ ഫോര്‍ ഫലൂജ'യിലുള്ളത്‌. ജോണ്‍ ഹോക്കിംഗ്‌ എന്ന കേണലിണ്റ്റെ നേതൃത്വത്തില്‍ അമേരിക്കന്‍ പട്ടാളം ഫലൂജ പിടിച്ചെടുക്കാന്‍ പോകുന്നതിനിടയിലുള്ള സംഭവങ്ങള്‍. യുദ്ധത്തിനിടയില്‍ പരിക്കുപറ്റുന്ന ഹോക്കിംഗ്‌ പട്ടാളക്യാമ്പിലെ ആശുപത്രിയില്‍ കഴിയുമ്പോഴുള്ള ഓര്‍മ്മകളായാണ്‌ നോവല്‍ പുരോഗമിക്കുന്നത്‌. അബൂഗരിബ്‌, ഗ്വാണ്ടനാമോ തടവുകളില്‍ കഴിയുന്ന ഇറാഖികള്‍ അനുഭവിക്കുന്ന പീഡനത്തിണ്റ്റെ നേര്‍ക്കാഴ്ചകള്‍.. കുറച്ചുകാലം മുമ്പ്‌ നെഹ്രുട്രോഫി ജലോല്‍സവം കാണാന്‍ ആലപ്പുഴയിലെത്തിയ എഡ്വേര്‍ഡ്‌ ഹോക്കിംഗ്‌ എന്ന വിദേശിയുമായുള്ള പരിചയത്തില്‍ നിന്നാണ്‌ പ്രദീപിന്‌ 'ദി വാര്‍ ഫോര്‍ ഫലൂജ'യുടെ തീം ലഭിച്ചത്‌.

നോവലിലെ നായകനായി അവതരിപ്പിച്ചിരിക്കുന്ന ജോണ്‍ ഹോക്കിംഗ്‌ എന്ന യു എസ്‌ മറീണ്റ്റെ യഥാര്‍ത്ഥ സഹോദരനാണ്‌ എഡ്വേര്‍ഡ്‌ ഹോക്കിംഗ്‌. സഹോദരന്‍ യുദ്ധത്തിനിടയില്‍ കണ്ട കാഴ്ചകള്‍ എഡ്വേര്‍ഡ്‌, പ്രദീപിനോട്‌ ഏറെനേരം പറഞ്ഞു. പിന്നീട്‌ പ്രദീപിണ്റ്റെ ചിന്തകളിലൂടെ അത്‌ നോവലായി പരിണമിച്ചു. ഒരുവര്‍ഷം കൊണ്ട്‌ 'വാര്‍ ഫോര്‍ ഫലൂജ' എഴുതി തയ്യാറാക്കി അമേരിക്കയിലെ റാണ്റ്റം ബുക്ക്സിന്‌ അയച്ചു കൊടുത്തെങ്കിലും അവര്‍ അത്‌ എഴുത്തുകാരനില്‍ നിന്ന്‌ നേരിട്ട്‌ സ്വീകരിച്ചില്ല. പകരം ഏതെങ്കിലും ഏജന്‍സി മുഖാന്തിരം അയക്കാന്‍ നിര്‍ദ്ദേശിച്ചു. ഏറെ നാളത്തെ പരിശ്രമത്തിന്‌ ശേഷം അമേരിക്കയിലെ തന്നെ ഒരു പ്രസാധക ഏജന്‍സിയെ കണ്ടെത്തി കയ്യെഴുത്തു പ്രതി നല്‍കി. നോവല്‍ എഡിറ്റ്‌ ചെയ്ത്‌ ആമുഖക്കുറിപ്പോടെ റാണ്റ്റം ബുക്ക്സിന്‌ നല്‍കാന്‍ ഏജന്‍സി ൬൫൦ ഡോളര്‍ പ്രതിഫലം ആവശ്യപ്പെട്ടതോടെ പ്രദീപ്‌ ആ വഴിക്കുള്ള അന്വേഷണം നിര്‍ത്തി. 650 അമേരിക്കന്‍ ഡോളറിന്‌ ഏതാണ്ട്‌ 32,000 ഇന്ത്യന്‍ രൂപ വേണം. പാരലല്‍ കോളേജിലെ അധ്യാപകന്‌ ലഭിക്കുന്ന പ്രതിഫലം ഒരു വര്‍ഷം സ്വരുക്കൂട്ടി വെച്ചാല്‍ പോലും ആ തുക ലഭിക്കില്ലെന്നറിഞ്ഞാണ്‌ പ്രദീപ്‌ ആലുവയിലുള്ള പെന്‍ബുക്ക്സിനെ സമീപിച്ചത്‌. കയ്യെഴുത്തുപ്രതി കമ്പ്യൂട്ടറില്‍ ടൈപ്പ്‌ ചെയ്ത്‌, ഡി ടി പിയിലേക്ക്‌ മാറ്റി, പ്രൂഫ്‌ തിരുത്തി, സി ഡിയിലേക്ക്‌ പകര്‍ത്തി പെന്‍ബുക്സിന്‌ നല്‍കിയപ്പോള്‍ തന്നെ നല്ലൊരു തുക പ്രദീപിണ്റ്റെ പോക്കറ്റില്‍ നിന്ന്‌ ചോര്‍ന്നു. എങ്കിലും പെന്‍ബുക്സ്‌ പുസ്തകം പ്രകാശനം ചെയ്തു. ആദ്യ എഡിഷണ്റ്റെ റോയല്‍റ്റിയായി ചെറിയൊരു തുകയും ലഭിച്ചു.
വിദേശത്ത്‌ പുസ്തകം പ്രസിദ്ധീകരിച്ചാല്‍ സാമ്പത്തിക നേട്ടത്തിനൊപ്പം പ്രശസ്തിയുമുണ്ടാകുമെന്ന തിരിച്ചറിവ്‌ തന്നെയാണ്‌ തണ്റ്റെ മൂന്നാമത്തെ പുസ്തകമായ 'കത്രീന ദി ഹൌളിംഗ്‌ ഓഫ്‌ ഡെത്ത്‌' എന്ന നോവലിന്‌ വേണ്ടി റാണ്റ്റം ബുക്സിനെ വീണ്ടും സമീപിച്ചത്‌. ഏജന്‍സി മുഖാന്തിരമേ നോവല്‍ പ്രസിദ്ധീകരിക്കുവെന്ന നിലപാട്‌ മാറ്റാന്‍ പ്രസാധകര്‍ തയ്യാറായില്ലെങ്കിലും കയ്യെഴുത്തുപ്രതി അവര്‍ സ്വീകരിച്ചു. കത്തിടപാടുകള്‍ക്കും മറ്റുമായി ചെലവായ തുകക്ക്‌ പുറമേ ഇനി വേണ്ടത്‌ ഏജന്‍സിയുടെ പ്രതിഫലമായി ൬൫൦ ഡോളര്‍. അത്‌ ഒരു പ്രശ്നമായി ഇപ്പോഴും നിലനില്‍ക്കുകയാണ്‌. എന്തുകൊണ്ടാണ്‌ എഴുത്തിണ്റ്റെ മാധ്യമം ഇംഗ്ളീഷിലാക്കിയതെന്ന ചോദ്യത്തിന്‌ മറുപടി പറയാന്‍ പ്രദീപിന്‌ ഒട്ടും ആലോചിക്കേണ്ടി വരുന്നില്ല. തനിക്ക്‌ പറയാനുള്ള കാര്യങ്ങള്‍ അറിയേണ്ടവര്‍ അറിയണമെങ്കില്‍ ആ ഭാഷ ഇംഗ്ളീഷാവണം. അമേരിക്കന്‍ അധിനിവേശത്തെ കുറിച്ചുള്ള തണ്റ്റെ നോവല്‍ അമേരിക്കനും ബ്രിട്ടീഷുകാരനും വായിക്കാതെ മലയാളികള്‍ മാത്രം വായിച്ചിട്ടെന്ത്‌ കാര്യം?. ശരിയാണ്‌, പ്രദീപ്‌ ഇംഗ്ളീഷില്‍ എഴുതിയത്‌ കൊണ്ട്‌ തന്നെയാണ്‌ ദി വാര്‍ ഫോര്‍ ഫലൂജയും, കത്രീന ദി ഹൌളിംഗ്‌ ഓഫ്‌ ഡെത്തും, മൈ ഇന്നര്‍ സോളുമൊക്കെ ചര്‍ച്ചയായി മാറിയത്‌. മലയാളത്തില്‍ കുമാരനാശാനെയും എം ടിയെയും തകഴിയെയും ആരാധിക്കുകയും അതോടൊപ്പം തന്നെ മില്‍ട്ടണ്റ്റെ ലിസിഡാസ്‌ എന്ന കൃതി ഏറെയിഷ്ടപ്പെടുകയും ചെയ്യുന്ന പ്രദീപിന്‌ ഒരു സ്വപ്നമുണ്ട്‌. അത്‌ ബുക്കര്‍ സമ്മാനമല്ല. ഒരു സര്‍ക്കാര്‍ ജോലി. ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പില്‍ പ്യൂണായെങ്കിലും ജോലി നേടുക.
15-ഓളം പി എസ്‌ സി ടെസ്റ്റുകള്‍ എഴുതിയിട്ടുണ്ടെങ്കിലും ലക്ഷ്യത്തിലെത്തിയിട്ടില്ല. ജോലി കിട്ടിയിട്ട്‌ കല്യാണം കഴിക്കാമെന്ന ശരാശരി മലയാളിയുടെ ആദര്‍ശം പ്രദീപിനുമുണ്ട്‌. അതിന്‌ ഇനിയും എത്രനാള്‍ കാത്തിരിക്കണന്ന്‌ തോണ്ടന്‍കുളങ്ങര തൈവീട്ടില്‍ പരേതനായ നാരായണന്‍ തമ്പാണ്റ്റെയും കൌമാരിയുടെയും നാലുമക്കളില്‍ മൂന്നാമനായ പ്രദീപിനറിയില്ല. ലോക സാഹിത്യത്തില്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്ന കൃതി എഴുതിയ കൈവിരലുകളില്‍ പേനയും പിടിച്ച്‌ പ്രദീപ്‌ വീണ്ടുമൊരു പി എസ്‌ സി പരീക്ഷയുടെ തിരക്കിലേക്ക്‌.... more details 09895982345

2 comments:

ഉറുമ്പ്‌ /ANT said...

Well wishes to pradeep, and u too

evuraan said...

നിസാര്‍,

കഴിയുമെങ്കില്‍, സദയം ഒരു സിമ്പിള്‍ ടെമ്പ്‌ലേറ്റ് തിരഞ്ഞെടുക്കുവാന്‍ ശ്രമിക്കുക. കറുത്ത പിന്നണിയില്‍, ചെറിയ വെളുത്ത അക്ഷരങ്ങള്‍ വായിച്ചെടുക്കുവാന്‍ പ്രയാസം തോന്നുന്നു.

കഴിവതും വെള്ള പിന്നണിയും, അല്പം മുഴുത്ത അക്ഷരങ്ങളുമാവും, റീഡബിലിറ്റിയ്ക്ക് നന്ന്.

ഈ രണ്ടെണ്ണം ഉദാഹരണങ്ങളായി കൊടുക്കുന്നു:

http://cheruvaka.blogspot.com/
http://cibu.blogspot.com/

ഒപ്പം ഖണ്ഡികകള്‍ തമ്മില്‍ അല്പം വിടവും ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ എന്നും അഭിപ്രായമുണ്ട്.

നന്ദി..!