<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-33318802</id><updated>2011-07-07T17:07:11.808-05:00</updated><category term='bussiness news'/><category term='news'/><category term='Interview'/><category term='special feature'/><title type='text'>vasthavam</title><subtitle type='html'>if u know something of truth</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://vasthavam.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default?max-results=100'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>39</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-33318802.post-201369445231912250</id><published>2009-12-04T04:42:00.001-06:00</published><updated>2009-12-04T04:44:29.479-06:00</updated><title type='text'>ക്രിസ്മസ്‌ താരകങ്ങൾ മിഴിതുറന്നു: രാവുകൾക്ക്‌ ഇനി നക്ഷത്രത്തിളക്കം</title><content type='html'>&lt;a href="http://4.bp.blogspot.com/_Ka0OMTcHiDw/SxjoACoBkPI/AAAAAAAAAZ0/ytUjXIBgOyU/s1600-h/xmas_stars.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 313px;" src="http://4.bp.blogspot.com/_Ka0OMTcHiDw/SxjoACoBkPI/AAAAAAAAAZ0/ytUjXIBgOyU/s320/xmas_stars.jpg" border="0" alt=""id="BLOGGER_PHOTO_ID_5411330039688040690" /&gt;&lt;/a&gt;&lt;br /&gt;സാൻറാക്ലോസിനെ വരവേൽക്കാൻ നാടൊരുങ്ങി. ക്രിസ്മസിന്‌ ദിനങ്ങളേറെയുണ്ടെങ്കിലും നഗരവീഥികളിൽ നക്ഷത്രത്തിളക്കം തുടങ്ങി. ഈ ക്രിസ്മസിനു പഴശ്ശിരാജയാണ്‌ നക്ഷത്രങ്ങളിലെ 'സ്റ്റാർ'. ബഹുവർണങ്ങളും നെടുങ്കൻ ചിറകുമെല്ലാം ചേർന്നുള്ള ഗാംഭീര്യമുള്ള രൂപം. ക്രിസ്മസ്‌ വിപണിയിലിറങ്ങിയ നക്ഷത്രത്തിന്റെ പേരാണ്‌ പഴശിരാജ. വീരയോദ്ധാവിന്റെ പേരിൽ മാത്രമല്ല നക്ഷത്രം. പുതിയമുഖം, നീലത്താമര, ലൗഡ്‌ സ്പീക്കർ... സമീപകാലത്തിറങ്ങിയ സിനിമകളുടെ പേരാണ്‌ ക്രിസ്മസ്‌ സ്റ്റാറുകൾക്കേറെയും. രണ്ടു രൂപ വിലയുള്ള ചെറുതാരകമാണ്‌ നക്ഷത്ര വിപണിയിലെ ഇളംതലമുറക്കാരൻ. ബഹുവർണത്തിൽ ഇരുപതോളം ചിറകുകളുള്ള 280 രൂപയുടെ നക്ഷത്രം വലിപ്പത്തിലും വിലയിലും മുമ്പിലുണ്ട്‌. ഇടത്തരം വലുപ്പമുള്ള നക്ഷത്രങ്ങൾക്കാണു ഡിമാൻഡ്‌. അഞ്ചു വിംഗ്സുള്ള നക്ഷത്രമെന്ന പരമ്പരാഗത ശൈലി വിട്ട്‌ വട്ടത്തിലേക്ക്‌ നക്ഷത്രങ്ങളുടെ രൂപമാറ്റം. അലുക്കുകൾ പോലെ ഭംഗിയുള്ള മടക്കുകളും മനോഹരമായ ഡിസൈനുകളുമുള്ളവയാണ്‌ പ്രധാന ആകർഷണം. &lt;br /&gt;പൈങ്കിളി ഭംഗി മാത്രമല്ല, സ്റ്റൈലൻ പേരുള്ള നക്ഷത്രങ്ങളും മാർക്കറ്റിൽ തൂങ്ങിയിറങ്ങി. മടക്കാൻ പറ്റാത്ത നക്ഷത്രമാണ്‌ ഡോം സ്റ്റാർ. നൂറു രൂപ മുതലാണു വില. വെള്ളയിൽ പച്ച നിറം കലർത്തിയ നക്ഷത്രമാണു സ്വ.ലേ. ഉണ്ണിയേശുവിന്റെയും മാലാഖയുടെയും ചിത്രങ്ങളുള്ള നക്ഷത്രങ്ങളുമുണ്ട്‌. കൗതുകകരമായ ഡിസൈനുകളിലുള്ള നക്ഷത്രങ്ങളുടെ കടന്നു കയറ്റത്തോടെ വാൽ നക്ഷത്രങ്ങളുടെ ഡിമാൻഡ്‌ കുറഞ്ഞു. പല ഷോപ്പുകളെയും വാൽനക്ഷത്രങ്ങൾ അലങ്കരിക്കുന്നുണ്ടെങ്കിലും രൂപത്തിൽ പുതുമയുള്ള നക്ഷത്രങ്ങളാണു കൂടുതലായി വിറ്റഴിയുന്നത്‌. &lt;br /&gt;ക്രിസ്മസ്‌ ട്രീയും അലങ്കാരവസ്തുക്കളുമാണു വിപണിയിലെ ശ്രദ്ധേയമായ മറ്റൊരിനം. വലുപ്പമില്ലാത്ത പ്ലാസ്റ്റിക്‌ ക്രിസ്മസ്‌ ട്രീകളുടെ ആവശ്യക്കാർ ഫ്ലാറ്റുകളിലെ താമസക്കാരാണ്‌. അധികം വലുപ്പമില്ലാത്ത പ്ലാസ്റ്റിക്‌ ക്രിസ്മസ്‌ ട്രീക്ക്‌ 225 രൂപയാണു വില. അൽപ്പം കൂടി വലുപ്പമുള്ളവയ്ക്കു 650 രൂപയ്ക്കു മുകളിൽ വില വരും. ക്രിസ്മസ്‌ ട്രീ അലങ്കരിക്കാൻ ഭംഗിയുള്ള ചെറിയ വസ്തുക്കളും ലഭിക്കും. സാൻറാക്ലോസിൻറെ ചെറിയ രൂപം, പല നിറത്തിലുള്ള ബോളുകൾ, ഗിഫ്റ്റ്‌ ബോക്സിൻറെ ചെറിയ രൂപങ്ങൾ തുടങ്ങിയവയും അലങ്കാരവസ്തുക്കളിൽപ്പെടുന്നു. സാൻറാക്ലോസിന്റെ ചെറിയ രൂപത്തിന്‌ 24 രൂപയാണു വില. ക്രിസ്മസ്‌ ട്രീയിൽ തൂക്കിയിടുന്ന പല നിറത്തിലുള്ള ബോളുകൾ 10 രൂപ മുതൽ ലഭിക്കും. മുന്തിരിക്കുലയുടെ മാതൃകയിൽ പല നിറത്തിലുള്ള ബോളുകൾക്കു 36 രൂപ മുതലാണു വില. ഗോൾഡൻ, സിൽവർ, നീല, പച്ച നിറങ്ങളിൽ ഇവ ലഭിക്കും. ഇവ കൂടാതെ സാൻറാക്ലോസിൻറെ ബലൂൺ സ്റ്റാച്യൂകളും വിപണിയെ അലങ്കരിക്കുന്നു. 2500 രൂപയിലേറെയാണ്‌ ഇവയുടെ വില. ഏതായാലും വിലയല്ല ക്രിസ്മസ്‌ വിപണിയിലെ നക്ഷത്രത്തിളക്കത്തിന്‌ മാറ്റ്‌ കൂട്ടുന്നതെന്ന്‌ വ്യക്തം...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-201369445231912250?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/201369445231912250/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=201369445231912250&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/201369445231912250'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/201369445231912250'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2009/12/blog-post_995.html' title='ക്രിസ്മസ്‌ താരകങ്ങൾ മിഴിതുറന്നു: രാവുകൾക്ക്‌ ഇനി നക്ഷത്രത്തിളക്കം'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_Ka0OMTcHiDw/SxjoACoBkPI/AAAAAAAAAZ0/ytUjXIBgOyU/s72-c/xmas_stars.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-1732055989290265576</id><published>2009-12-04T01:40:00.004-06:00</published><updated>2009-12-04T01:48:28.003-06:00</updated><title type='text'>ഷാജി എൻ കരുൺ പറയുന്നത്‌ നുണയെന്ന്‌ അക്കാദമി ചെയർമാൻ</title><content type='html'>&lt;a href="http://3.bp.blogspot.com/_Ka0OMTcHiDw/Sxi-vXF7l_I/AAAAAAAAAZs/p8SL5KRdEn0/s1600-h/iffk+2009-logo.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 82px;" src="http://3.bp.blogspot.com/_Ka0OMTcHiDw/Sxi-vXF7l_I/AAAAAAAAAZs/p8SL5KRdEn0/s320/iffk+2009-logo.gif" border="0" alt=""id="BLOGGER_PHOTO_ID_5411284673147672562" /&gt;&lt;/a&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/_Ka0OMTcHiDw/Sxi9ueGD5CI/AAAAAAAAAZk/el-cpHt2Cog/s1600-h/krmohanan_c.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 184px; height: 170px;" src="http://3.bp.blogspot.com/_Ka0OMTcHiDw/Sxi9ueGD5CI/AAAAAAAAAZk/el-cpHt2Cog/s320/krmohanan_c.jpg" border="0" alt=""id="BLOGGER_PHOTO_ID_5411283558335767586" /&gt;&lt;/a&gt;&lt;br /&gt;തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിലേക്ക്‌ 'കുട്ടിസ്രാങ്ക്‌' ആവശ്യപ്പെട്ടിട്ടില്ലെന്ന സംവിധായകൻ ഷാജി എൻ കരുണിന്റെ അഭിപ്രായം നുണയാണെന്ന്‌ ചലച്ചിത്ര അക്കാദമി ചെയർമാൻ കെ ആർ മോഹനൻ. ചലച്ചിത്ര അക്കാദമി ചെയർമാനോ വൈസ്‌ ചെയർമാനോ ആർട്ടിസ്റ്റിക്‌ ഡയറക്ടറോ തന്നോട്‌ ഫോണിലൂടെയോ അല്ലാതെയോ ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും നിർമ്മാതാക്കളോട്‌ ചോദിച്ചിട്ടുണ്ടോ എന്നറിയില്ലെന്നുമാണ്‌ കഴിഞ്ഞദിവസം ഗോവ ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നതിനിടെ ഷാജി എൻ കരുൺ പ്രതികരിച്ചതു. &lt;br /&gt;&lt;br /&gt;&lt;strong&gt;?... ചലച്ചിത്രമേളയിലേക്ക്‌ ചോദിച്ചിട്ടും കുട്ടിസ്രാങ്ക്‌ നൽകിയില്ല എന്ന അങ്ങയുടെ ആരോപണം ഷാജി എൻ കരുൺ നിഷേധിച്ചിരിക്കുകയാണല്ലോ? എന്താണ്‌ പറയാനുള്ളത്‌. &lt;/strong&gt;&lt;br /&gt;&lt;br /&gt;- അത്‌ നുണയാണ്‌. തിരുവനന്തപുരത്ത്‌ ഡിസംബർ 11 മുതൽ നടക്കുന്ന ഫിലിം ഫെസ്റ്റിവലിലേക്ക്‌ ഷാജി എൻ കരുണിന്റെ ചിത്രം ഞങ്ങൾ ആവശ്യപ്പെട്ടതാണ്‌. അതിന്റെ രേഖകൾ ഇവിടെയുണ്ട്‌. സാധാരണ നിലയിൽ നമ്മൾ നടത്തുന്ന ഫെസ്റ്റിവലിലേക്ക്‌ ഒരു സിനിമ ആവശ്യപ്പെടേണ്ട കാര്യമില്ല. എന്നിട്ടും ഞങ്ങൾ അദ്ദേഹത്തിന്റെ ചിത്രം ആവശ്യപ്പെട്ടുവേന്നതാണ്‌ സത്യം. ഇതേക്കുറിച്ച്‌ കൂടുതൽ വിവാദത്തിന്‌ ഞാനില്ല. എങ്കിലും ചില കാര്യങ്ങൾ പറയാതിരിക്കാൻ കഴിയില്ല. തിരുവനന്തപുരം ചലച്ചിത്രമേളയിലേക്ക്‌ സിനിമകൾ ക്ഷണിച്ചുകൊണ്ട്‌ പത്രങ്ങളിലും വെബ്സൈറ്റിലുമൊക്കെ അറിയിപ്പുകൾ പ്രസിദ്ധീകരിച്ചിരുന്നു. അങ്ങനെ എത്രയോ എൻട്രികൾ വന്നു. ലോകത്തെമ്പാടുമുള്ള വിഖ്യാത സംവിധായകരുടേതും മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുമൊക്കെ എൻട്രികൾ വരുന്നത്‌ ആ അറിയിപ്പിലൂടെയാണ്‌. എല്ലാ ഫെസ്റ്റിവലിലും അങ്ങനെയാണ്‌. എങ്കിലും ഷാജി മികച്ച സംവിധായകനായത്‌ കൊണ്ട്‌ നേരിട്ട്‌ ലെറ്റർ അയച്ചിട്ടുണ്ട്‌. നിർമ്മാതാക്കൾക്കും അയച്ചിട്ടുണ്ട്‌. ഇനി കൂടുതൽ വിവാദത്തിൽ താൽപ്പര്യമില്ല. ഞങ്ങൾ ഞങ്ങളുടെ വാദവും ഷാജി അദ്ദേഹത്തിന്റെ ഭാഗവും പറഞ്ഞുകഴിഞ്ഞു. &lt;br /&gt;&lt;br /&gt;&lt;strong&gt;?... കുട്ടിസ്രാങ്കിന്റെ നിർമ്മാതാക്കളായ റിലയൻസ്‌ ഗ്രൂപ്പിനെതിരെ താങ്കൾ സംസാരിച്ചതു അദ്ദേഹത്തിനെതിരെയുള്ള പരോക്ഷമായ ആക്രമണമാണെന്നാണ്‌ ഷാജി എൻ കരുൺ പ്രതികരിച്ചിരിക്കുന്നത്‌.&lt;/strong&gt; &lt;br /&gt;&lt;br /&gt;- റിലയൻസിന്‌ എതിരായിട്ടല്ല ഞാൻ സംസാരിച്ചതു. വാസ്തവത്തിൽ ജൂറിയിലെ ഒരംഗം തന്നെ പറഞ്ഞു, റിലയൻസിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്താൻ ജൂറി ചെയർമാൻ നിർബന്ധം പിടിച്ചുവേന്ന്‌. അതിനെതിരായിട്ടാണ്‌ ഞാൻ പ്രതികരിച്ചതു. &lt;br /&gt;&lt;br /&gt;&lt;strong&gt;?... കോർപ്പറേറ്റുകൾ മലയാള സിനിമാ നിർമ്മാണ രംഗത്തേക്ക്‌ കടന്നുവരുന്നതിനെക്കുറിച്ച്‌. &lt;/strong&gt;&lt;br /&gt;&lt;br /&gt;- കോർപ്പറേറ്റുകൾ നല്ല സിനിമയെടുക്കുന്നത്‌ നല്ല കാര്യമാണ്‌. ഞാനുമൊരു ചലച്ചിത്ര സംവിധായകനാണല്ലോ, എന്റെ ഒരു ചിത്രം ചെയ്യാമെന്ന്‌ റിലയൻസ്‌ സമ്മതിച്ചാൽ ഞാനും ചെയ്തെന്നിരിക്കും. പക്ഷെ സിനിമ ഒരു ജൂറിയുടെ മുമ്പിൽ വരുമ്പോൾ ജൂറി ചെയർമാൻ തന്നെ അതിന്‌ വേണ്ടി നിർബന്ധം പിടിക്കുന്നത്‌ ശരിയല്ല. റിലയൻസ്‌ എടുത്ത ചിത്രങ്ങൾ ഒരുപക്ഷേ ജൂറി ചെയർമാൻ പറയാതെ തന്നെ അംഗീകരിക്കപ്പെടേണ്ട ചിത്രങ്ങളായിരിക്കും. ഷാജി എൻ കരുൺ, ബുദ്ധദാസ്‌ ഗുപ്ത, എംഎസ്‌ സത്യു തുടങ്ങിയ പ്രശസ്തരായ സംവിധായകരുടെ പടങ്ങളാണല്ലോ റിലയൻസ്‌ നിർമ്മിച്ചതു. ഈ ചിത്രങ്ങൾ ആരും ഇടപെടാതെ തന്നെ തെരഞ്ഞെടുക്കപ്പെടും. പക്ഷെ ഇങ്ങനെ ജൂറി ചെയർമാൻ ഇടപെടൽ നടത്തിയെന്ന്‌ പറഞ്ഞതിന്റെ പേരിലാണ്‌ ഞാൻ പ്രതികരിച്ചതു. ഷാജിയെ കൊണ്ട്‌ എടുക്കുന്ന സിനിമകൾ വിജയിച്ചാൽ റിലയൻസ്‌ ഗ്രൂപ്പ്‌ മറ്റ്‌ സംവിധായകരെകൊണ്ടും സിനിമ ചെയ്യിക്കും. അത്‌ മലയാള സിനിമയ്ക്ക്‌ മുതൽക്കൂട്ടാവും. പക്ഷെ മറ്റുള്ള ശ്രമങ്ങൾ ശരിയല്ല എന്നാണ്‌ ഞാൻ പറയുന്നത്‌. &lt;br /&gt;&lt;br /&gt;&lt;strong&gt;? തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇക്കുറി തെരഞ്ഞെടുക്കപ്പെട്ട സിനിമകൾ മികച്ച നിലവാരം പുലർത്തുന്നവയാണെന്നാണോ അങ്ങയുടെ വിശ്വാസം. &lt;/strong&gt;&lt;br /&gt;&lt;br /&gt;-തീർച്ചയായും, ഈ വർഷം മലയാളത്തിലുണ്ടായ ഏറ്റവും നല്ല സിനിമകൾ തന്നെയാണ്‌ ഈ ചലച്ചിത്രമേളയിൽ തെരഞ്ഞെടുത്തിരിക്കുന്നത്‌. ഇന്ത്യൻ സിനിമാ വിഭാഗത്തിലും ലോക സിനിമാ വിഭാഗത്തിലും മൽസര വിഭാഗത്തിലും മികച്ച സിനിമകൾ തന്നെയാണ്‌ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്ന്‌ യാതൊരു സംശയവും ഇല്ലാതെ പറയാൻ കഴിയും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-1732055989290265576?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/1732055989290265576/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=1732055989290265576&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/1732055989290265576'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/1732055989290265576'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2009/12/blog-post_04.html' title='ഷാജി എൻ കരുൺ പറയുന്നത്‌ നുണയെന്ന്‌ അക്കാദമി ചെയർമാൻ'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_Ka0OMTcHiDw/Sxi-vXF7l_I/AAAAAAAAAZs/p8SL5KRdEn0/s72-c/iffk+2009-logo.gif' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-2453197472563458411</id><published>2009-12-04T01:03:00.007-06:00</published><updated>2009-12-04T02:06:30.508-06:00</updated><title type='text'>സിനിമയുടെ ലോകജാലകം തുറക്കുന്നു</title><content type='html'>&lt;a href="http://4.bp.blogspot.com/_Ka0OMTcHiDw/Sxi8DpX_SWI/AAAAAAAAAZc/1-glfyxjrI8/s1600-h/iffk+2009-logo.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 82px;" src="http://4.bp.blogspot.com/_Ka0OMTcHiDw/Sxi8DpX_SWI/AAAAAAAAAZc/1-glfyxjrI8/s320/iffk+2009-logo.gif" border="0" alt=""id="BLOGGER_PHOTO_ID_5411281723117750626" /&gt;&lt;/a&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/_Ka0OMTcHiDw/Sxi4Xj-vd7I/AAAAAAAAAZU/vlsw_4GEQM0/s1600-h/gandha-moviestill-008.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 320px; height: 239px;" src="http://4.bp.blogspot.com/_Ka0OMTcHiDw/Sxi4Xj-vd7I/AAAAAAAAAZU/vlsw_4GEQM0/s320/gandha-moviestill-008.jpg" border="0" alt=""id="BLOGGER_PHOTO_ID_5411277667220551602" /&gt;&lt;/a&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/_Ka0OMTcHiDw/Sxi3476upzI/AAAAAAAAAZM/qJCfZYluABk/s1600-h/About+elly+still03.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 214px;" src="http://4.bp.blogspot.com/_Ka0OMTcHiDw/Sxi3476upzI/AAAAAAAAAZM/qJCfZYluABk/s320/About+elly+still03.jpg" border="0" alt=""id="BLOGGER_PHOTO_ID_5411277141070227250" /&gt;&lt;/a&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/_Ka0OMTcHiDw/Sxi3wneCA4I/AAAAAAAAAZE/pktamSA8uLk/s1600-h/kaalbela3.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 248px;" src="http://3.bp.blogspot.com/_Ka0OMTcHiDw/Sxi3wneCA4I/AAAAAAAAAZE/pktamSA8uLk/s320/kaalbela3.jpg" border="0" alt=""id="BLOGGER_PHOTO_ID_5411276998142198658" /&gt;&lt;/a&gt;&lt;br /&gt;മലയാളിയുടെ കാഴ്ചാശീലങ്ങൾ മാറ്റിമറിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയാണ്‌ അനന്തപുരിയുടെ ഇന്നത്തെ വർത്തമാനം. പ്രേക്ഷക ഹൃദയത്തോട്‌ സംവദിക്കുന്ന ലാറ്റിനമേരിക്കൻ ചിത്രങ്ങൾ, യാതനകളും പലായനത്തിന്റെ വിഹ്വലതകളും പ്രണയവും ചെറുത്തുനിൽപ്പുകളും പ്രമേയമാക്കിയ ആഫ്രോ-ഏഷ്യൻ സിനിമകൾ... തിയേറ്ററിന്റെ ഇരുട്ടിൽ ഇനിയുള്ളത്‌ ഈ ചിത്രങ്ങളും പ്രേക്ഷകനും മാത്രം. ഒപ്പം ചൂടേറിയ ചലച്ചിത്ര ചർച്ചകൾ ഓപ്പൺ ഫോറത്തിലും മികവിന്റെ തർക്കങ്ങൾ തിയേറ്ററുകൾക്ക്‌ പുറത്തും സജീവമാകുന്ന ദിനരാത്രങ്ങളാണ്‌ തലസ്ഥാന നഗരത്തിന്റേത്‌. &lt;br /&gt;ഡിസംബർ 11-ന്‌ തുർക്കി സംവിധായകൻ ഇനാക്കിന്റെ 'എ സ്റ്റെപ്പ്‌ ഇൻ ടു ഡാർക്ക്നെസ്സ്‌' എന്ന ചിത്രം വെള്ളിത്തിരയിൽ വെളിച്ചമാകുന്നതോടെ പതിനാലാമത്‌ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക്‌ തുടക്കമാകും. എട്ടുദിവസം നീണ്ടുനിൽക്കുന്ന ചലച്ചിത്രമേളയിൽ 164 ചിത്രങ്ങൾ പതിനൊന്ന്‌ പാക്കേജുകളിലായി പ്രദർശിപ്പിക്കും. മറ്റ്‌ രാജ്യാന്തരമേളകൾ 'ബുദ്ധിജീവി' മേളകളാകുമ്പോൾ കേരളത്തിന്റെ ഫിലിം ഫെസ്റ്റിവൽ സാധാരണക്കാരന്റേത്‌ കൂടിയാണ്‌. അവരും കാത്തിരിക്കുന്നു; ആന്ദ്രെ വെയ്ദയുടെയും ക്രിസ്തോഫ്‌ സന്നൂസിയുടെയും പെട്രോ അൽമദോവറിന്റെയും കിം കിം ഡൂക്കിന്റെയും മികച്ച ചിത്രങ്ങൾ കാണാൻ. ലോക ശ്രദ്ധ നേടിയ നവാഗത സംവിധായകരായ കെൻലോചി, ഏലിയാസ്‌ സുലൈമാൻ, അബ്ബാസ്‌ കിരോസ്തമി, മർഗ്രത്തേ പോൺ ട്രോറ്റ, ഓങ്ങ്ലി, ജാക്വസ്‌ റിവേറ്റ തുടങ്ങിയവർ പ്രമേയത്തിലും അവതരണ രീതിയിലും കയ്യടക്കിയ മാജിക്‌ അറിയാൻ... &lt;br /&gt;ചലച്ചിത്രമേളയിലെ ശ്രദ്ധേയമായ ഇനം മൽസരവിഭാഗം തന്നെയാണ്‌. മലയാളത്തിൽ നിന്നുള്ള സൂഫി പറഞ്ഞ കഥ, മധ്യവേനൽ എന്നിവയുൾപ്പെടെ ആഫ്രോ-ഏഷ്യൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ പതിനാലു ചിത്രങ്ങളുമാണ്‌ മാറ്റുരയ്ക്കുന്നത്‌. അർജന്റീനയിൽ നിന്ന്‌ രണ്ടും അൽജീരിയ, ദക്ഷിണാഫ്രിക്ക, തുർക്കി, ഇൻഡോനേഷ്യ, ഖസാക്കിസ്ഥാൻ, താജ്ജിക്കിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നും ഓരോ ചിത്രങ്ങളും മത്സരത്തിനെത്തുന്നുണ്ട്‌. സേനഗൽ-ഫ്രാൻസ്‌, ബെൽജിയം-ക്യുബ-ഉറുഗ്വേ സംയുക്ത സംരംഭങ്ങളായി ഓരോ ചിത്രങ്ങളുമുണ്ട്‌. ഇന്ത്യയിൽ നിന്ന്‌ മൂൻഞ്ചിത്രങ്ങളുണ്ട്‌. എഡ്വേർഡ്‌ സ്പാഗ്ന്യൂൾ സംവിധാനം ചെയ്ത അർജന്റീനീയൻ ചിത്രം ഹൊമെറോ മാൻസി, എ പൊയറ്റ്‌ ഇൻ ദ്‌ സ്റ്റോം, സമോം ഫാത്മ സോഹ്‌റ യുടെ അൺലക്കി, അൾജീരിയ) മഡോദ സായിയാനയുടെ മൈ സീക്രഡ്‌ സ്കൈസ്‌ (സൗത്ത്‌ ആഫ്രിക്ക), മെലിക്‌ സറക്കോഗിലിന്റെ ദേർ /ഒരാഡ (ടർക്കി), രവി എൽ ഭർവാണിയും രയ്യ മകാരിമും ചേർന്ന്‌ സംവിധാനം ചെയ്ത ഫിഷിംഗ്‌ പ്ലാറ്റ്‌ ഫോം (ഇന്തോനേഷ്യ), മാമ കീതയുടെ ദ സേനഗൾ), ദോഷൻ ഷോൾസ്‌ കിനോവ്‌, റിംബെക്‌ ആൾഫെൻ എന്നിവർ സംവിധാനം ചെയ്ത ബ്രിഷാൻ സാൽ (ഖസാക്കിസ്ഥാൻ), നോസിറ്‌ സിയദോവിന്റെ ട്രൂ നൂൺ (തജ്ജിക്കിസ്ഥാൻ), അസ്ഗർ ഫർഹദിയുടെ എബൗട്ട്‌ എല്ലി (ഇറാൻ), ഗബ്രിയേല ഡേവിഡിന്റെ എ ഫ്ലൈ ഇൻ ദി ആഷെസ്‌ (അർജന്റീന)എന്നിവയാണ്‌ മത്സരത്തിനെത്തുന്ന വിദേശ ചിത്രങ്ങൾ. അമിത്‌ റായിയുടെ റോഡ്‌ ടു കോൺഫ്ലുവൻസ്‌, പ്രിയനന്ദനന്റെ സൂഫി പറഞ്ഞ കഥ മധു കൈത്രപ്രത്തിന്റെ മധ്യവേനൽ എന്നിവയാണ്‌ ഇന്ത്യൻ ചിത്രങ്ങൾ. &lt;br /&gt;മികച്ച ചിത്രത്തിന്‌ സുവർണ ചകോരവും 10 ലക്ഷം രൂപയുമാണ്‌ സമ്മാനം . മികച്ച സംവിധായകൻ, നവാഗത സംവിധായകൻ, പ്രേക്ഷകർ തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന്റെ സംവിധായകൻ എന്നിവർക്ക്‌ രജത ചകോരവും യഥാക്രമം മൂന്ന്‌ ലക്ഷം, രണ്ടു ലക്ഷം,ഒരു ലക്ഷം രൂപ വീതവും ലഭിക്കും. മികച്ച മലയാള ചിത്രത്തിന്‌ ഫിലിം ക്രിട്ടിക്സിന്റെ അന്താരാഷ്ട്ര സംഘടനയായ ഫിപ്രസിയുടേയും നെറ്റ്പാക്കിന്റേയും അവാർഡുണ്ട്‌. മികച്ച ഏഷ്യൻ സിനിമക്കും നെറ്റ്പാക്ക്‌ പുരസ്ക്കാരം ഏർപ്പെടുത്തിയിട്ടുണ്ട്‌. മികച്ച ഇന്ത്യൻ നവാഗത സംവിധായകന്‌ മീരാ നായർ ഏർപ്പെടുത്തിയ ഹസ്സൻ കുട്ടി അവാർഡ്‌ മേളയിൽ നൽകും. ലോകസിനിമക്ക്‌ നൽകിയ സംഭാവനകളെ വിലയിരുത്തി സമഗ്രസംഭാവനക്കുള്ള പുരസ്കാരവും ഈ വർഷം മുതൽ നൽകുന്നുണ്ട്‌. മൂന്നു ലക്ഷം രൂപയാണ്‌ അവാർഡ്‌ തുക. &lt;br /&gt;ലോകപ്രശസ്തരായ സിനിമാ വ്യക്തിത്വങ്ങളാണ്‌ ജൂറിയിലുള്ളത്‌. ജൂറി ചെയർപേഴ്സൺ പ്രശസ്ത ഇറാനിയൻ സംവിധായകൻ ബഹ്മാൻ ഘോബാരിയാണ്‌. പ്രസന്ന വിത്ണാരജ്‌ (ശ്രീലങ്ക), ബാലുഫൂ (കോംങ്കോ), മംത ശങ്കർ (ഇന്ത്യ), ഹല ഖലീസി (ഈജിപ്ത്‌) എന്നിവരാണ്‌ ജൂറി അംഗങ്ങൾ. ഹസ്സൻകുട്ടി അവാർഡിന്റെ ജൂറി ചെയർപേഴ്സൺ സയ്ദ്‌ മിർസയാണ്‌. നെറ്റ്പാക്ക്‌ ജൂറിയിൽ പ്രശസ്ത തമിഴ്‌ സംവിധായകനും നടനുമായ ചേരനും ഉണ്ടാകും. &lt;br /&gt;ആകെ എട്ടു വേദികൾ. ഈ വേദികളിൽ പ്രദർശിപ്പിക്കുന്ന വിഖ്യാത ചിത്രങ്ങൾ കാണാൻ എത്തുന്നത്‌ എണ്ണായിരത്തോളം ഡെലിഗേറ്റുകൾ. ആയിരത്തോളം വിദ്യാർത്ഥികളും എണ്ണൂറിലേറെ മാധ്യമ പ്രവർത്തകരും പ്രതിനിധികളുടെ കൂട്ടത്തിലുണ്ടാവും. എല്ലാ വേദികളിലേയും മുഴുവൻ സീറ്റുകളിലും പ്രവേശനം നൽകിയാലും ഈ വൻസംഘത്തെ പൂർണ്ണമായി ഉൾക്കൊള്ളാനാവില്ല. എങ്കിലും അവർ വരുന്നു, സിനിമ ആസ്വദിക്കുന്നു, ഉല്ലസിക്കുന്നു, ചിലർ പഠിക്കാൻ ശ്രമിക്കുന്നു. ശരിക്കും ഒരുത്സവ പ്രതീതി തന്നെയാണ്‌ ഒരാഴ്ചത്തെ നഗരക്കാഴ്ചകൾ. &lt;br /&gt;കേരള രാജ്യാന്തര ചലച്ചിത്ര മേളയെ വ്യത്യസ്തമാക്കുന്നത്‌ ഈ ജനകീയ പങ്കാളിത്തം തന്നെയാണ്‌. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ അരങ്ങേറുന്നവയിൽ ഭൂരിഭാഗവും സമ്പന്നതയുടെ മേളകളാവുമ്പോൾ മലയാളത്തിന്റെ സ്വന്തം ചലച്ചിത്രമേളയെ ചുമലിലേറ്റുന്നത്‌ സാധാരണക്കാരാണ്‌. പതിനാലാം വർഷത്തിലെത്തി നിൽക്കുന്ന കേരള ചലച്ചിത്ര മേളയുടെ ഖ്യാതി ഉയർത്തുന്നതിൽ ഈ ആസ്വാദകവൃന്ദം വലിയ പങ്കു വഹിക്കുന്നുണ്ട്‌. വർഷം കഴിയുന്തോറും ആസ്വാദന നിലവാരമേറി വരുന്നുണ്ടെന്നാണ്‌ ഇവിടെ സ്ഥിരമായെത്തുന്ന ചില വിദേശ പ്രതിനിധികൾ പോലും പറയുന്നത്‌. ലോകത്തെ 10 പ്രശസ്ത ചലച്ചിത്രമേളകളുടെ പ്രതിനിധികൾ ഇപ്പോൾ തിരുവനന്തപുരത്തുണ്ട്‌ തങ്ങളുടെ മേളകളിലേക്കു ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ. കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്‌ൿഅവർ കൽപിക്കുന്ന പ്രാധാന്യം മനസ്സിലാക്കാൻ ഇക്കാര്യം മാത്രം മതി. &lt;br /&gt;മേളയിലെ റെട്രോസ്പെക്ടീവ്‌ വിഭാഗത്തിൽ അഞ്ച്‌ പ്രസിദ്ധ സംവിധായകരുടെ 29 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ആർതൂർ റിപ്സ്റ്റെൻ, ജപ്പാനിലെ മിക്കിയോ നാറൂസ,​‍്‌ ഫ്രാൻസിലെ ജാക്വിസ്‌ താതി, ഇന്ത്യയിൽ നിന്ന്‌ മൃണാൾസേൻ, ലോഹിതദാസ്‌ എന്നിവരുടെ ചിത്രങ്ങളാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നത്‌. കാൻ ഫെസ്റ്റിവലിൽ ഗോൾഡൻ പാം നേടിയ ദി ക്വീൻ ഓഫ്‌ ദി നൈറ്റ്‌, ദി പ്ലേസ്‌ വിത്തൗട്ട്‌ ലിമിറ്റ്സ്‌, ദി റെലം ഓഫ്‌ ഫോർച്യൂൺ, ദി ബിഗിനിംഗ്‌ ആന്റ്‌ ദി എൻഡ്‌, കാസിൽ ഓഫ്‌ പ്യൂരിറ്റി, ഡിവൈൻ, ദി റൂയിനേഷൻ ഓഫ്‌ മെൻ എന്നിവ ഈ വിഭാഗത്തിലുണ്ട്‌. ജപ്പാനിലെ സ്ത്രീ സമൂഹത്തിന്റെ സങ്കീർണതകളെ ദൃശ്യവൽക്കരിച്ച്‌ ലോക സിനിമാ ഭൂപടത്തിൽ സ്ഥാനം കണ്ടെത്തിയ മിക്കിയോ നാറൂസിന്റെ അഞ്ച്‌ ചിത്രങ്ങൾ പ്രദർശിപ്പിക്കും. &lt;br /&gt;വ്യക്തമായ സാമൂഹ്യ കാഴ്ചപ്പാടും, ചരിത്രബോധവും, ദൃശ്യാഖ്യാനങ്ങളിൽ ഉൾച്ചേർത്ത്‌ ലോകസിനിമാ ചരിത്രത്തിൽ തനതായ സ്ഥാനം രേഖപ്പെടുത്തിയ ക്യൂബൻ സിനിമയാണ്‌ ഫോക്കസ്‌ വിഭാഗത്തിൽ. ലോക സിനിമയിലെ അതികായൻമാരായ തോമസ്‌ എലിയ, ഹംബർട്ടോ സൊളാസ്‌ എന്നിവരുടേതുൾപ്പെടെ ഒമ്പത്‌ ചിത്രങ്ങൾ ഈ വിഭാഗത്തിലുണ്ട്‌. ഹംബർട്ടോ സൊളാസിന്റെ ലൂസിയ, തോമസ്‌ എലിയയുടെ മെമ്മറീസ്‌ ഓഫ്‌ അണ്ടർ ഡെവലപ്‌മന്റ്‌, ലാസ്റ്റ്‌ സപ്പർ എന്നിവയാണ്‌ മേളയിലുള്ളത്‌. മൂന്ന്‌ സ്ത്രീ കഥാപാത്രങ്ങളിലൂടെ ക്യൂബയുടെ ചരിത്രത്തിലെ മൂന്ന്‌ കാലഘട്ടങ്ങളെ ആവിഷ്ക്കരിക്കുന്ന ലൂസിയ, ക്യൂബൻ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ ഒരു അവികസിത രാജ്യത്തിന്റെ ഗതിവിഗതികൾ ചർച്ച ചെയ്യുന്ന മെമ്മറീസ്‌ ഓഫ്‌ അണ്ടർ ഡെവലപ്‌മന്റ്‌, 18-​‍ാം നൂറ്റാണ്ടിൽ ക്യൂബയിലെ ഒരു ഷുഗർമിൽ മുതലാളി ലാസ്റ്റ്‌ സപ്പർ പുനരാവിഷ്ക്കരിച്ച്‌ സ്വയം ക്രിസ്തുവാകുകയും ഭൃത്യൻമാരിൽ നിന്ന്‌ 12 പേരെ അടിമകളായി തെരഞ്ഞെടുക്കുന്ന ലാസ്റ്റ്‌ സപ്പർ എന്നീ ചിത്രവും മേളയെ ശ്രദ്ധേയമാക്കും. സിറ്റി ഇൻ റെഡ്‌, പേജസ്‌ ഫ്രം മൗറീഷ്യസ്‌ ഡയറി, ദി മാൻ ഫ്രം മയിസിൻഷ്യു, വിവ ക്യൂബ, ഒമെർട്ട, ദി സില്ലി ഏജ്‌ എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്‌. &lt;br /&gt;അറുപതുകളിൽ ഒരുകൂട്ടം സർഗ്ഗധനരായ സംവിധായകരെ ലോകസിനിമയ്ക്ക്‌ സംഭാവന ചെയ്ത ഫ്രഞ്ച്‌ ചിത്രങ്ങൾ തന്നെയായിരിക്കും ഇക്കുറി ചലച്ചിത്രമേളയിൽ ചർച്ചയാവുകയെന്നാണ്‌ വിലയിരുത്തൽ. ഇറ്റാലിയൻ നിയോറിയലിസത്താലും ക്ലാസിക്കൽ ഹോളിവുഡ്‌ സിനിമയാലും സ്വാധീനക്കപ്പെട്ട സംവിധായകർ പുതിയ പ്രമേയങ്ങളും പുത്തൻ സാങ്കേതിക വിദ്യകളും ഷൂട്ടിംഗ്‌ രീതികളും നവീനമായ കഥാശൈലികളും സ്വീകരിച്ച്‌ ഫ്രഞ്ച്‌ സിനിമയ്ക്ക്‌ പുത്തൻ ഉണർവ്വ്‌ നൽകി. ഈ കാലഘട്ടത്തിനെ ഫ്രഞ്ച്‌ ന്യുവേവ്‌ എന്നാണ്‌ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്‌. ഗോദാർദ്ദ്‌, എറിക്‌ റോമർ, ക്ലോഡ്‌ ഷാബ്രോൾ, ഫ്രാസ്സ്വെ ത്രുഫോ എന്നിവരായിരുന്നു പ്രമുഖ ന്യുവേവ്‌ സംവിധായകർ. ഫ്രഞ്ച്‌ ന്യുവേവ്‌ 50 വർഷം പിന്നിടുന്ന ഈ വേളയിൽ ആഗ്നസ്‌ വർധ, ഫ്രാൻസിയോസ്‌ ട്രഫറ്റ്‌, ജാക്വസ്‌ ഡെമി, ലൂയിസ്‌ മല്ലേ, ഗോദാർദ്ദ്‌, റോഹ്മർ, കാബ്‌റൾ എന്നിവരുടെ എട്ട്‌ ചിത്രങ്ങൾ ചലച്ചിത്ര വിദ്യാർത്ഥികൾക്ക്‌ നവ്യാനുഭവമാകും. ഗോദാർദിന്റെ രണ്ടു ചിത്രങ്ങളാണ്‌ പ്രദർശനത്തിനുള്ളത്‌. രണ്ട്‌ സിനിമകളിലും ഗോദാർദിന്റെ ആദ്യ ഭാര്യ അന്ന കരീനയാണ്‌ നായിക. ഈ ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൾ, സിനിമയുടെ സൗന്ദര്യശാസ്ത്രം, മാക്സിയൻ സിദ്ധാന്തങ്ങൾ എന്നിവ പ്രകടമാകുന്നുണ്ട്‌. ദാമ്പത്യ ജീവിതത്തിന്റെ വിരക്തികളും സങ്കീർണ്ണതകളും 'പീററ്റ്‌ ഗോസ്‌ വൈൽഡ്‌' എന്ന ചിത്രത്തിൽ ചർച്ച ചെയ്യപ്പെടുന്നു. ഡിറ്റക്ടീവ്‌ സ്റ്റോറിയും ശയൻസ്‌ ഫിക്ഷനും ഏറ്റവും മികച്ച രീതിയിൽ സംയോജിപ്പിച്ച്‌ ചെയ്ത ചിത്രമാണ്‌ 'ആൽഫാവില്ലി'. &lt;br /&gt;രണ്ട്‌ സ്ത്രീകളുടെ ഇടയിൽപ്പെട്ടുപോകുന്ന ഒരു യുവാവിന്റെ കഥ പറയുന്ന ഹ്രസ്വ ചിത്രമാണ്‌ എറിക്‌ റോഹ്മറിന്റെ 'ദി ഗേൾ അറ്റ്‌ ദി മൊണാക്‌ ബേക്കറി'. 'ലാ ബീ സെർജ്‌' എന്ന കന്നിചിത്രം കൊണ്ട്‌ ലോകസിനിമയിൽ സ്ഥാനമുറപ്പിച്ച ക്ലൗഡെ കാർബോളിന്റെ 'ഹാൻസം സെർജ്‌' മേളയിലുണ്ട്‌. അസുഖം ഭേദപ്പെട്ട്‌ തന്റെ ഗ്രാമത്തിലേക്ക്‌ തിരിച്ചുവരുന്ന യുവ വിദ്യാർത്ഥി തന്റെ ബാല്യകാല സുഹൃത്ത്‌ സെർജിനെ മദ്യത്തിന്‌ അടിമപ്പെട്ട അവസ്ഥയിൽ കാണുകയും അയാളെ സഹായിക്കാൻ ശ്രമിക്കുന്നതുമാണ്‌ ചിത്രത്തിന്റെ കഥാതന്തു. &lt;br /&gt;26-​‍ാമത്തെ വയസ്സിൽ ആദ്യചിത്രം സംവിധാനം ചെയ്ത ന്യുവേവിന്റെ മുത്തശ്ശി എന്ന്‌ അറിയപ്പെടുന്ന ആഗ്നസ്‌ വർദക്ക്‌ അന്താരാഷ്ട്ര അംഗീകാരം നേടികൊടുത്ത ചിത്രമാണ്‌ 1961-ൽ പുറത്തിറങ്ങിയ 'ക്ലിയോ ഫ്രം ഫൈവ്‌ ടു സെവൻ' തന്റെ ക്യാൻസർ ടെസ്റ്റിന്റെ ഫലം കാത്തിരിക്കുന്ന ഇഹലീ എന്ന ഗായികയുടെ മാനസിക സംഘർഷങ്ങളാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. ആദ്യചിത്രം കൊണ്ട്‌ കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ ഫ്രാസ്സ്വെ ത്രുഫോയുടെ 'ജൂൾസ്‌ ആന്റ്‌ ജിം' ചലച്ചിത്രമേളയുടെ മറ്റൊരു ആകർഷണമാണ്‌. ഹെൻരി പീറി റോച്ചിന്റെ നോവലിനെ അടിസ്ഥാനമാക്കിയ ജൂൽസ്‌ ആന്റ്‌ ജിം, ജൂളിന്റെയും ജിമ്മിന്റെയും 30 വർഷത്തെ ആത്മാർത്ഥ സൗഹൃദത്തിനിടയിലേക്ക്‌ കാതറിൻ എന്ന സ്ത്രീ കടന്നുവരുമ്പോൾ ഉണ്ടാകുന്ന വൈകാരിക സംഘർഷങ്ങളാണ്‌. ഫ്രഞ്ച്‌ ന്യുവേവിവ്‌ ഏറ്റവും പ്രതിഭാശാലിയായ സംവിധായകൻ എന്ന നിരൂപകർ വാഴ്ത്തിയ ത്രുഫോയുടെ ചിത്രം കാണികൾ നെഞ്ചേറ്റുമെന്നുറപ്പാണ്‌. &lt;br /&gt;ഇന്ത്യൻ സിനിമ ഇന്ന്‌, മലയാള സിനിമ ഇന്ന്‌ എന്ന വിഭാഗങ്ങളിൽ ഏഴ്‌വീതം ചിത്രങ്ങളാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നത്‌. മാധവിക്കുട്ടി, ശോഭനാപരമേശ്വരന്‌ നായർ, മുരളി, രാജൻ പി ദേവ്‌, കെ പി തോമസ്‌, അടൂർ ഭവാനി എന്നിവർക്ക്‌ പ്രണാമം അർപ്പിക്കുന്ന ഹോമേജ്‌ വിഭാഗവുമുണ്ട്‌. വിദേശത്ത്‌ നിന്ന്‌ 80 പ്രതിനിധികൾ ഉൾപ്പെടെ 140-ഓളം ചലച്ചിത്ര പ്രതിഭകൾ അതിഥികളായി എത്തുന്ന കേരളാ അന്താരഷ്ട്ര ഫിലിം ഫെസ്റ്റിവൽ സിനിമയുടെ ലോകജാലകം പ്രേക്ഷകർക്കായി തുറന്നിടുമെന്ന്‌ പ്രതീക്ഷിക്കാം...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-2453197472563458411?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/2453197472563458411/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=2453197472563458411&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/2453197472563458411'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/2453197472563458411'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2009/12/blog-post.html' title='സിനിമയുടെ ലോകജാലകം തുറക്കുന്നു'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_Ka0OMTcHiDw/Sxi8DpX_SWI/AAAAAAAAAZc/1-glfyxjrI8/s72-c/iffk+2009-logo.gif' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-8614138517031417435</id><published>2009-09-25T03:28:00.006-05:00</published><updated>2009-09-25T04:16:47.610-05:00</updated><title type='text'>കിടപ്പറ രംഗവും വില്‍പനക്ക് വെക്കാം</title><content type='html'>&lt;a href="http://3.bp.blogspot.com/_Ka0OMTcHiDw/SryGeUI_xgI/AAAAAAAAAY0/4hqu0RmnKG4/s1600-h/week.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 317px; height: 320px;" src="http://3.bp.blogspot.com/_Ka0OMTcHiDw/SryGeUI_xgI/AAAAAAAAAY0/4hqu0RmnKG4/s320/week.jpg" border="0" alt=""id="BLOGGER_PHOTO_ID_5385327109788911106" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;മാന്ദ്യ കാലത്തെ ജീവിതത്തെക്കുറിച്ച് മനോരമയുടെ രൂപരേഖ&lt;br /&gt;കാറുകള്‍ക്ക് പുറത്ത് പരസ്യം ചെയ്തും വീടുകളില്‍ ഹോംസ്‌റ്റേക്ക് സൗകര്യം ചെയ്തുകൊടുത്തും ഗര്‍ഭപാത്രം വാടകക്ക് കൊടുത്തും ഭാര്യയുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയും നിങ്ങള്‍ക്ക് പണമുണ്ടാക്കാം. ഇവിടെ ആദ്യം പറഞ്ഞ പരസ്യവും ഹോം സ്‌റ്റേയും വലിയ ചോദ്യങ്ങളുയര്‍ത്തുന്നില്ല. ഒരു കുഞ്ഞ് പിറക്കാനുള്ള ദമ്പതികളുടെ അടങ്ങാത്ത ആഗ്രഹത്തിനു മേല്‍ വാടകക്കുള്ള ഗര്‍ഭപാത്രവും സമ്മതിച്ചു കൊടുക്കാം. (ഇതു തന്നെ വാണിജ്യാടിസ്ഥാനത്തില്‍ വരുമ്പോള്‍ രൂപം മാറുന്നു) എന്നാല്‍ കിടപ്പറ രംഗം പകര്‍ത്തി വിപണനം നടത്തി പണമുണ്ടാക്കാമെന്ന് മനോരമകുടുംബത്തിലെ സായിപ്പ് ഉപദേശിക്കുമ്പോള്‍ അപകടം മണക്കുന്നുണ്ട്. ആദ്യം പറഞ്ഞ രണ്ടിനുമൊപ്പം ശേഷമുള്ള രണ്ട് കാര്യങ്ങള്‍ ചേര്‍ത്ത് പറഞ്ഞ് അതിന് ഒരു സ്വീകാര്യത ഉണ്ടാക്കുകയായിരുന്നു ഒന്നാമത്തെ ലക്ഷ്യം. രണ്ടാമത്തെത് പണമുണ്ടാക്കുക മാത്രമാണ് ലക്ഷ്യമാകേണ്ടതെന്നും അതിനുള്ള മാര്‍ഗങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും പറഞ്ഞു തരിക.&lt;br /&gt;മാന്ദ്യകാലത്ത് പിടിച്ച് നില്‍ക്കാന്‍ കിടപ്പറ വില്‍ക്കണമെന്നത് കമ്പോളത്തിനനുസരിച്ച് ജീവിതം എത്രത്തോളം മാറ്റിയെടുക്കാമെന്നതിന്റെ അങ്ങേയറ്റമാണ്. മനോരമയുടെ ദി വീക്ക് വായനക്കാരെ പഠിപ്പിക്കുന്നത് അതാണ്. അതിനവര്‍ സുഖമുള്ള ഒരു പേരും പരിജയപ്പെടുത്തുന്നു സെല്‍ സ്യൂമര്‍. മുതലാളിത്തവും അതിന്റെ സാംസ്‌കാരികാപചയങ്ങളും ഒളിച്ചു കടത്താന്‍ മിടുക്കന്‍മാരാണ് തങ്ങളെന്ന് തെളിയിച്ചവരാണ് ഈ മാധ്യമ ശൃംഖല. പത്രത്തെ എതിര്‍ക്കുന്നവരെ അവര്‍ സമര്‍ഥമായി കുരുക്കിക്കളയും. എതിര്‍പ്പുകള്‍ വരെ ആയുധമാക്കാന്‍ കഴിവുള്ള തന്ത്രപരമായ ഇടപെടലാണ് അത് വായനാ സമൂഹത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.&lt;br /&gt;ആഗോളവത്കണത്തിന്റെ നല്ല വശങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ബലാത്സംഗത്തിന്റെ നല്ലവശങ്ങളെക്കുറിച്ച് സംസാരിക്കുന്നത് പോലെയാണെന്ന് പറയാറുണ്ട്. മുതലാളിത്തവും ആഗോളവത്കരണത്തെ കൂട്ട്പിടിച്ച് കെട്ടിപ്പൊക്കിയ കൃത്രിമ സാമ്പത്തിക മാപിനികളും മാന്ദ്യകാലത്ത് തകര്‍ന്നു വീണു. ഊഹക്കച്ചവടത്തിനും മാര്‍ക്കറ്റ് അധീശത്ത കമ്പോള വ്യവസ്ഥിതിക്കുമേറ്റ തിരിച്ചടി യഥാര്‍ഥത്തില്‍ മുതലാളിത്തത്തിനേറ്റ പ്രഹരമായിരുന്നു. ഈ തകര്‍ന്നുവീഴലില്‍പ്പെട്ട ആഗോള കമ്പോളത്തിന് രക്ഷപ്പെടാന്‍ ഇതാ ഇങ്ങിനെയും ഒരു വഴിയുണ്ടെന്നാണ് ഈ പത്രം പറഞ്ഞുതരുന്നത്.&lt;br /&gt;മനോരമ നേരത്തെയും ഈ സാംസ്‌കാരിക ഇടപെടലിന് ശ്രമിച്ചിരുന്നു. അത് വരെ കേരളത്തിന്റെ അജണ്ടയിലില്ലാത്തത് അവരെ കൊണ്ട് ചര്‍ച്ച ചെയ്യിച്ചായിരുന്നു അതിന്റെ തുടക്കം. വാലന്റൈന്‍സ് ഡേയെക്കുറിച്ചും കൊച്ചിയിലെ വിദേശ നൃത്ത പരിശീലന കേന്ദ്രത്തെക്കുറിച്ചും കേരളത്തിലെ ബീച്ചുകളില്‍ പരസ്യ ചുംബനങ്ങള്‍ വ്യാപകമാവുന്നതിനെക്കുറിച്ചും അവര്‍ നേരത്തെ തന്നെ മലയാളിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. കേരളത്തില്‍ വരെ ഇതൊക്കെ സാര്‍വത്രികമായിക്കഴിഞ്ഞുവെന്നും പിന്നെ നിങ്ങള്‍ മാത്രമെന്തിന് നോക്കി നില്‍ക്കണമെന്നും മലയാളികളെ അവര്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. സ്‌പോര്‍ട്‌സിലും സിനിമയിലും സംഗീതത്തിലും രാഷ്ട്രീയത്തില്‍വരെ ഇക്കിളി ഫോട്ടോകള്‍ കൊടുക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു.&lt;br /&gt;പുതിയ ലക്കം വീക്കിന്റെ പുറം ചട്ട വായനക്കാരോട് പറയുന്നത് മാന്ദ്യകാലത്ത് കൂടുതല്‍ പണമുണ്ടാക്കാനുള്ള തന്ത്രത്തെക്കുറിച്ചാണ്. അതിനവര്‍ പൂര്‍ണഗര്‍ഭിണിയുടെ നഗ്നമായ വയറിന്റെ ഫോട്ടോ നല്‍കി ഗര്‍ഭപാത്രക്കച്ചവടത്തിന്റെ നല്ലൊരു പരസ്യം നല്‍കുകയും ചെയ്തു. വാടക ഗര്‍ഭ ധാരണം ഒരു സഹായത്തിന്റെയോ ഉപകാരത്തിന്റെയോ പുറത്ത് ചെയ്യുന്നതിനെക്കുറിച്ചല്ല വീക്ക് പറയുന്നത്. അതിന്റെ വാണിജ്യ സാധ്യതകളെക്കുറിച്ചാണ്. നിങ്ങളുടെ ഗര്‍ഭപാത്രത്തെക്കുറിച്ച് നിങ്ങള്‍ക്ക് പരസ്യം ചെയ്യാം. അതിനു വേണ്ടി പ്രത്യേക മാര്‍ക്കറ്റിംങ് സെന്ററുകള്‍ തുടങ്ങാം.&lt;br /&gt;ഭൂമിയിലുള്ളതെല്ലാം വില്‍പ്പനക്ക് വെച്ചിട്ടും കമ്പോളസാമ്പത്തിക വ്യവസ്ഥ പരാജയപ്പെടുകയായിരുന്നു. ഇനി വില്‍ക്കാനുള്ളത് മാനമാണ്. മുതാളിത്തത്തിന് ആകെയുള്ള കച്ചിത്തുരുമ്പ് അതാണ്. മാന്ദ്യകാലത്ത് മാനം വിറ്റും ജീവിക്കാമെന്നാണ് വീക്ക് പറയുന്നത്. മാനത്തിന് മാര്‍ക്കറ്റില്‍ നല്ല വിലയുണ്ടെന്ന് കമ്പോള ശക്തികള്‍ക്കറിയാം. അതുകൊണ്ടവര്‍ സ്വന്തം കിടപ്പറ രംഗങ്ങള്‍ വിപണനം നടത്താമെന്ന് പറയുന്നത്. നിങ്ങളുടെ വസ്തുക്കള്‍ വില്‍ക്കുകയോ വാടകക്ക് നല്‍കുകയോ ചെയ്തുകൊണ്ടും നിങ്ങളെ തന്നെ വിറ്റ്‌കൊണ്ടും ആധുനികത നല്‍കുന്ന സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ കമ്പോളം പറയുന്നു.&lt;br /&gt;കേരളത്തില്‍ പിന്തിരിപ്പന്‍ മുന്നേറ്റങ്ങള്‍ക്കെല്ലാം പിന്തുണ കൊടുത്ത മാധ്യമമാണ് മനോരമ. വിമോചന സമരം മുതല്‍ വിദ്യാഭ്യാസ വിഷയങ്ങളില്‍വരെ. പാഠപുസ്തകങ്ങളില്‍ സഭ്യേതര ഭാഗങ്ങളുണ്ടെന്ന് പറഞ്ഞ് വിവാദമുണ്ടാക്കിയ മനോരമ തന്നെയാണ് സഭ്യതയുടെ എല്ലാ നൂലിഴകളും ഇവിടെ പൊട്ടിച്ചു കളയുന്നത്. ഒരു തരം ഇരട്ടമുഖമാണിത്. ഇനിയും പുതിയ പാഠങ്ങളുമായി മനോരമയെത്തും. വായനക്കാരെ സാമ്പത്തിക ബുദ്ധിമുട്ടില്‍ നിന്ന് രക്ഷിക്കാന്‍. അത് കണ്ട് മലയാളി പരാധീനതകള്‍ തീര്‍ക്കാനിറങ്ങിയാല്‍ മനോരമക്കാരന്‍ ഉദ്ദേശിച്ച ലക്ഷ്യം കാണും -courtsey- kerala flash news&lt;em&gt;&lt;/em&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-8614138517031417435?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/8614138517031417435/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=8614138517031417435&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/8614138517031417435'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/8614138517031417435'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2009/09/blog-post_25.html' title='&lt;strong&gt;&lt;strong&gt;&lt;strong&gt;കിടപ്പറ രംഗവും വില്‍പനക്ക് വെക്കാം&lt;/strong&gt;&lt;/strong&gt;&lt;/strong&gt;'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_Ka0OMTcHiDw/SryGeUI_xgI/AAAAAAAAAY0/4hqu0RmnKG4/s72-c/week.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-5828664446567137839</id><published>2008-09-14T02:17:00.001-05:00</published><updated>2008-09-14T02:20:06.893-05:00</updated><title type='text'>വാനിലെ വർണ്ണപ്പട്ടങ്ങളിൽ പറക്കുന്നത്‌ സോമന്റെ ഓണബാല്യം...</title><content type='html'>&lt;a href="http://3.bp.blogspot.com/_Ka0OMTcHiDw/SMy67LE4OVI/AAAAAAAAAT0/Jsd6xZPtpPo/s1600-h/Pattam-2.JPG"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://3.bp.blogspot.com/_Ka0OMTcHiDw/SMy67LE4OVI/AAAAAAAAAT0/Jsd6xZPtpPo/s320/Pattam-2.JPG" border="0" alt=""id="BLOGGER_PHOTO_ID_5245773191728085330" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ചിങ്ങവാനിലേക്ക്‌ ഉയരുന്ന വർണ്ണപ്പട്ടങ്ങളിൽ സോമന്റെ ബാല്യകാല ഓണസ്മൃതികളുണ്ട്‌. ഒപ്പം കുരുന്നുകളുടെ ഭാവനയെ ആകാശത്തോളം ഉയർത്തുന്ന കരസ്പർശത്തിന്റെ ചാരിതാർത്ഥ്യവും.  &lt;br /&gt;&lt;br /&gt;ആലപ്പുഴ പഴവീട്‌ ക്ഷേത്രത്തിന്‌ സമീപം സ്റ്റേഷനറി കട നടത്തുന്ന ദേവസ്വം പറമ്പിൽ സോമൻ കഴിഞ്ഞ 30 വർഷമായി വർണ്ണപ്പട്ടങ്ങളുടെ വിൽപ്പനക്കാരനാണ്‌. ബാല്യകാലത്ത്‌ ഒരു വർണ്ണപ്പട്ടം സ്വന്തമാക്കാൻ കഴിയാത്തതിന്റെ നൊമ്പരത്തിൽ നിന്നുയർന്ന കൗതുകമായിരുന്നു തുടക്കം. പിന്നീട്‌ പട്ടങ്ങളുണ്ടാക്കി വിൽപ്പന നടത്താൻ കഴിയാത്ത ഒരു ഓണക്കാലത്തെക്കുറിച്ച്‌ സോമന്‌ ചിന്തിക്കാൻ വയ്യെന്നായി. &lt;br /&gt;&lt;br /&gt;ഉൽപ്പന്നങ്ങൾക്ക്‌ വിപണി തേടിയിറങ്ങേണ്ട ഗതികേട്‌ ഇതുവരെ സോമന്‌ ഉണ്ടായിട്ടില്ല. ആവശ്യക്കാർ പട്ടങ്ങൾ തേടി ഈ കടയിലത്തും. കച്ചവടക്കാരിൽ പലരും പട്ടങ്ങൾ നിർമ്മിച്ച്‌ വിൽപ്പനക്ക്‌ നൽകണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും സോമൻ ഇതുവരെ തയ്യാറായിട്ടില്ല. പട്ടങ്ങൾ വാങ്ങാൻ ഇവിടെയെത്തുന്ന കുരുന്നുകളിലൂടെ തന്റെ ഓണക്കാലം ഓർത്തെടുക്കാനാണ്‌ സോമനിഷ്ടം. &lt;br /&gt;വർണ്ണങ്ങളിലും വലിപ്പത്തിലും വൈവിധ്യമുണ്ടാക്കി പട്ടങ്ങളിൽ ഒരു 'സോമൻ ടച്ച്‌' നൽകാൻ എപ്പോഴും ഇയാൾ ശ്രമിക്കാറുണ്ട്‌. അതുകൊണ്ട്‌ തന്നെയാണ്‌ പട്ടച്ചരടിന്റെ ഇങ്ങേത്തലക്കൽ നിന്ന്‌ ഭാവനയെ ആകാശത്തിന്റെ അതിര്‌ കടത്താനായി കുരുന്നുകൾ ഇവിടെയെത്തുന്നത്‌. ഓണക്കാലത്ത്‌ ദിനംപ്രതി 300-ഓളം പട്ടങ്ങൾ സോമൻ വിറ്റഴിക്കും. &lt;br /&gt;&lt;br /&gt;മീറപ്പട്ടം, മുറപ്പട്ടം, മൽസ്യപ്പട്ടം, മാച്ചാൻപട്ടം, ആൾപ്പട്ടം, ചതുരപ്പട്ടം എന്നിങ്ങനെ വൈവിധ്യങ്ങളൊരുക്കിയാണ്‌ സോമൻ കുട്ടികളെ ആകർഷിക്കുക. പത്തുമുതൽ 15 രൂപവരെയാണ്‌ പട്ടങ്ങളുടെ വില. ഓണക്കാലമല്ലെങ്കിലും സോമൻ കച്ചവടത്തിന്റെ ഒഴിവുനേരങ്ങളിൽ പട്ടങ്ങൾക്കൊപ്പമുണ്ടാകും. വർണ്ണപ്പേപ്പറുകൾ കീറിയൊരുക്കാനും പട്ടത്തിനുപയോഗിക്കുന്ന ഈർക്കിലുകൾ ചീകിയൊതുക്കാനുമാണ്‌ ഈ നേരങ്ങൾ ചെലവിടുന്നത്‌. ആയിരം പട്ടങ്ങൾ ഉണ്ടാക്കാൻ ആയിരം പേപ്പറുകൾ മുറിക്കണം. 3000-ത്തോളം ഈർക്കിലുകൾ വേണം. പട്ടത്തിന്‌ വില്ലൊരുക്കുന്ന ഈർക്കിലുകൾ രണ്ടെണ്ണമെടുത്ത്‌ നൂലുചുറ്റിക്കെട്ടണം. പട്ടത്തിൽ ഈർക്കിലുകൾ ഉറപ്പിക്കാൻ ചെറിയ കഷ്ണങ്ങളായി പേപ്പറുകൾ വെട്ടിയെടുക്കണം. പിന്നെ ആറടിയോളം നീളമുള്ള വാലുകൾ വെട്ടിയെടുക്കണം. പറയുമ്പോൾ ദൈർഘ്യം കൂടുമെങ്കിലും പട്ടങ്ങൾ പൂർണ്ണതയിലെത്തിക്കാൻ സോമന്‌ അധികനേരമൊന്നും വേണ്ട. &lt;br /&gt;&lt;br /&gt;വില്ലിൽ കെട്ടുന്ന നൂലിന്റെ കണക്കുകൾ പാലിച്ചില്ലെങ്കിൽ മുകളിലേക്ക്‌ ഉയരേണ്ട പട്ടങ്ങൾ വാനിൽ തലകുത്തി നിൽക്കുമെന്ന്‌ സോമൻ പറയുന്നു. ഓണക്കാലത്ത്‌ നടക്കുന്ന മൽസരങ്ങളിൽ ജേതാക്കളാകാൻ കുരുന്നുകൾ തെരഞ്ഞെടുക്കുന്ന പട്ടങ്ങളിൽ ഭൂരിഭാഗത്തിനും സോമൻ ടച്ചുണ്ടാവുമെന്നുറപ്പാണ്‌. അത്രയ്ക്ക്‌ പ്രസിദ്ധിയാണ്‌ സോമന്റെ പട്ടങ്ങൾക്ക്‌. ചില കോളേജ്‌ കുമാരൻമാരും കുസൃതികളൊരുക്കാൻ സോമന്റെ കടയിൽ പട്ടമന്വേഷിച്ചെത്താറുണ്ട്‌. ഇത്രയും കാലം ഈ രംഗത്ത്‌ തുടരാൻ പ്രചോദിപ്പിക്കുന്നത്‌ വർണ്ണം നിറയാത്ത ഓണബാല്യമാണെന്ന്‌ സോമൻ പറയുന്നു. &lt;br /&gt;&lt;br /&gt;വർണ്ണക്കടലാസിന്‌ പകരം പഴയ പത്രക്കടലാസിൽ ഉണ്ടാക്കിയ പട്ടങ്ങൾ മാത്രം പറത്താൻ വിധിക്കപ്പെട്ട ഓണബാല്യം ഇപ്പോഴും നൊമ്പരമായി അവശേഷിക്കുന്നുവെന്ന സാക്ഷ്യത്തോടെ പാതി ഒരുക്കിയ പട്ടത്തിന്റെ ഈർക്കിൽ വില്ലുറപ്പിക്കാൻ പശ തേച്ച കടലാസുകഷ്ണങ്ങളുമായി സോമൻ വീണ്ടും കടയിലേക്ക്‌....&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-5828664446567137839?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/5828664446567137839/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=5828664446567137839&amp;isPopup=true' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/5828664446567137839'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/5828664446567137839'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2008/09/blog-post_5417.html' title='വാനിലെ വർണ്ണപ്പട്ടങ്ങളിൽ പറക്കുന്നത്‌ സോമന്റെ ഓണബാല്യം...'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_Ka0OMTcHiDw/SMy67LE4OVI/AAAAAAAAAT0/Jsd6xZPtpPo/s72-c/Pattam-2.JPG' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-3067594476826876950</id><published>2008-09-14T01:57:00.001-05:00</published><updated>2008-09-14T02:03:30.936-05:00</updated><title type='text'>തെരുവ്നായയെങ്കിലും വിദേശികൾക്ക്‌ ഇവനൊരു കാവൽപ്പട്ടാളം</title><content type='html'>&lt;a href="http://4.bp.blogspot.com/_Ka0OMTcHiDw/SMy3Nl2DdbI/AAAAAAAAATs/KWgC16XO4Vc/s1600-h/dog.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://4.bp.blogspot.com/_Ka0OMTcHiDw/SMy3Nl2DdbI/AAAAAAAAATs/KWgC16XO4Vc/s320/dog.jpg" border="0" alt=""id="BLOGGER_PHOTO_ID_5245769110104798642" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt; വീടിന്‌ കാവലിരിക്കലാണ്‌ നായയുടെ ജോലിയെന്ന്‌ ലോവർ പ്രൈമറി ക്ലാസിൽ പഠിച്ചിട്ടുള്ളവർക്ക്‌ ഇനി അത്‌ തിരുത്തേണ്ടിവരും. വിദേശ വിനോദ സഞ്ചാരികൾക്ക്‌ നേരെ നിരവധി അക്രമങ്ങൾ നടക്കുന്ന നാട്ടിൽ അവർക്ക്‌ കാവലായി ഒപ്പമെത്തുന്ന ഒരു തെരുവ്‌ നായയുടെ മാതൃക ആലപ്പുഴ കടപ്പുറത്ത്‌ പാട്ടാണ്‌. &lt;br /&gt;&lt;br /&gt;എന്താണ്‌ നായയുടെ പേരെന്നോ എവിടെ നിന്നാണ്‌ ഇവിടെയെത്തിയതെന്നോ ആർക്കുമറിയില്ല. പക്ഷെ എല്ലാവർക്കും അറിയാവുന്ന ഒന്നുണ്ട്‌. ഏത്‌ വിദേശ വിനോദ സഞ്ചാരി കടപ്പുറത്തെത്തിയാലും അവരോടൊപ്പം അധികം ശരീരപുഷ്ടിയില്ലാത്ത ഈ തവിട്ടുനിറക്കാരൻ നായയുണ്ടാകും. ആദ്യമൊന്നും ആരും ഇക്കാര്യം ശ്രദ്ധിച്ചില്ല. പിന്നീട്‌ എല്ലാ വിദേശ സഞ്ചാരിക്കൊപ്പവും നായയെ കാണുന്നതോടെയാണ്‌ സമീപത്തെ കടക്കാർ നിരീക്ഷിക്കാൻ തുടങ്ങിയത്‌. ബീച്ചിന്‌ സമീപമുള്ള ലെവൽ ക്രോസിനടുത്ത്‌ എവിടെയോ ആണ്‌ ഇവന്റെ താവളം. ലെവൽ ക്രോസ്‌ മുറിച്ചുകടക്കുന്നവരിൽ ആരെങ്കിലും സായിപ്പോ മദാമ്മയോ ആണെന്ന്‌ തിരിച്ചറിഞ്ഞാൽ പിന്നെ ഇവൻ അവരുടെ ഒപ്പം കൂടും. കടപ്പുറത്ത്‌ ഇവരോടൊപ്പം നടക്കും. പിറകെ വരുന്നത്‌ തെരുവ്‌ നായയാണെന്ന അവഗണനയിൽ ഓടിക്കാൻ ശ്രമിച്ചാലും ഇവൻ പോകില്ല. ശല്യമുണ്ടാക്കാതെ ഇവർക്കൊപ്പം നടക്കും. ഇതിനിടയിൽ ചുറ്റും നിരീക്ഷണവും നടത്തും. സഞ്ചാരികളുടെ സമീപത്ത്‌ ശല്യവുമായി എത്തുന്ന സ്വദേശികളെ കുരച്ച്‌ ഭയപ്പെടുത്തി ഓടിക്കും. &lt;br /&gt;&lt;br /&gt;കഴിഞ്ഞ ദിവസം ജർമ്മനിയിൽ നിന്നെത്തിയ രണ്ട്‌ ദമ്പതികളെ ശല്യപ്പെടുത്താൻ ശ്രമിച്ച ഒരു സാമൂഹ്യവിരുദ്ധനെ മെയിലുകളോളം ഓടിച്ച്‌ ആക്രമിച്ചതും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഇവന്റെ കുരയും മറ്റും കണ്ട്‌ വിദേശികൾ പേടിച്ചെന്ന്‌ തോന്നിയാൽ പതിയെ അനുസരണക്കാരനായി അവരുടെ മുന്നിൽ വാലാട്ടി മുട്ടുകുത്തി നിൽക്കും. അതോടെ സഞ്ചാരികളും ഇവനെ കൂടെക്കൂട്ടി നടക്കുകയാണ്‌ പതിവത്രെ. ബീച്ചിലെത്തുന്ന മറ്റുള്ളവർക്ക്‌ നൽകേണ്ട പരിഗണനയെന്തെന്നും ഈ നായക്ക്‌ കൃത്യമായി അറിയാം. കച്ചവടക്കാർ സഞ്ചാരികളുടെ അടുത്തെത്തിയാൽ അവരെ ഇവൻ ഭയപ്പെടുത്താറില്ല. മറിച്ച്‌ മറ്റാരെങ്കിലുമാണെങ്കിൽ ചെറുതായൊരു മുറുമുറുപ്പെങ്കിലും നായയിൽ നിന്നുയരും. പക്ഷെ സഞ്ചാരികൾ അവരോട്‌ സൗമ്യമായാണ്‌ പെരുമാറുന്നതെങ്കിൽ പിന്നെ നായ അവരുടെയും ചങ്ങാതിയായി മാറും.&lt;br /&gt;&lt;br /&gt; വിദേശികൾക്കൊപ്പം നടക്കുന്ന നായയുടെ ചിത്രമെടുക്കാൻ ചെന്ന ഫോട്ടോഗ്രാഫറെയും ആദ്യമൊന്ന്‌ വിരട്ടിയെങ്കിലും സഞ്ചാരികൾക്ക്‌ പ്രശ്നമില്ലെന്ന്‌ കണ്ടതോടെ അനുസരണക്കാരനായി മാറി. കടപ്പുറത്തെത്തുന്ന വിദേശികൾക്ക്‌ പോലീസിന്റെ സംരക്ഷണം ലഭിക്കാത്ത സാഹചര്യത്തിൽ നായയുടെ ഒറ്റയാൻ കാവൽ അനുഗ്രഹമാണെന്നാണ്‌ ഉല്ലാസത്തിനെത്തുന്നവർ പറയുന്നത്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-3067594476826876950?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/3067594476826876950/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=3067594476826876950&amp;isPopup=true' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/3067594476826876950'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/3067594476826876950'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2008/09/blog-post_14.html' title='തെരുവ്നായയെങ്കിലും വിദേശികൾക്ക്‌ ഇവനൊരു കാവൽപ്പട്ടാളം'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_Ka0OMTcHiDw/SMy3Nl2DdbI/AAAAAAAAATs/KWgC16XO4Vc/s72-c/dog.jpg' height='72' width='72'/><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-1661361756434986310</id><published>2008-09-13T01:44:00.003-05:00</published><updated>2008-09-13T01:55:14.743-05:00</updated><category scheme='http://www.blogger.com/atom/ns#' term='special feature'/><title type='text'>എന്റെ 'നല്ലോണം' എന്നേ മറഞ്ഞു</title><content type='html'>&lt;a href="http://3.bp.blogspot.com/_Ka0OMTcHiDw/SMtjDnmno3I/AAAAAAAAASU/aqKQrRa4bOs/s1600-h/kaatha+3.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://3.bp.blogspot.com/_Ka0OMTcHiDw/SMtjDnmno3I/AAAAAAAAASU/aqKQrRa4bOs/s320/kaatha+3.jpg" border="0" alt=""id="BLOGGER_PHOTO_ID_5245395104824796018" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;'എന്റെ നല്ലോണം എന്നേ മറഞ്ഞു' &lt;br /&gt;&lt;br /&gt;തകഴി ശങ്കരമംഗലം തറവാടിന്റെ സ്വീകരണമുറിയിൽ, ചുവരിൽ തൂങ്ങുന്ന ഛായാചിത്രത്തിന്‌ മുന്നിൽ കൈകൂപ്പി വിതുമ്പുന്ന പ്രിയപത്നി കാത്തയുടെ ഓണവിശേഷം ഈ ഒരുവരിയിലൊതുങ്ങും. &lt;br /&gt;&lt;br /&gt;കൂടുതൽ ചോദിച്ചാൽ വീണ്ടും കരയും...'എനിക്കെന്തോണം, തകഴിച്ചേട്ടനില്ലാത്ത തറവാട്ടിൽ എന്ത്‌ ഓണക്കാലം'. &lt;br /&gt;തകഴി ശിവശങ്കരപ്പിള്ളയെന്ന വിശ്വസാഹിത്യകാരന്റെ മെതിയടി മുതൽ ജ്ഞാനപീഠ പുരസ്ക്കാരം വരെ സൂക്ഷിച്ചിരിക്കുന്ന ചരിത്രമന്ദിരത്തിൽ കാത്തയെന്ന വയോവൃദ്ധ ഇപ്പോൾ തികച്ചും അവശയാണ്‌. ഓണത്തെക്കുറിച്ച്‌ മധുരമായ ഓർമ്മകളുള്ള കാത്തയ്ക്ക്‌ ഇക്കുറിയും ഓണം ഒരു ദിവസത്തെ കരച്ചിലാണ്‌. ഓണദിനത്തിൽ മക്കളും കൊച്ചുമക്കളും ശങ്കരമംഗലത്ത്‌ ഒത്തുചേരും. പിന്നെ അവർ പിരിയുമ്പോൾ തറവാട്ടിൽ ഒരു കൂട്ടക്കരച്ചിലിന്റെ ശബ്ദമുയരും. കഴിഞ്ഞു; കാത്തയുടെ ഓണം... പിന്നെ അടുത്ത ഓണത്തിനായുള്ള കാത്തിരിപ്പ്‌. &lt;br /&gt;&lt;br /&gt;90-കാരിയായ കാത്തക്ക്‌ ഇപ്പോൾ ശങ്കരമംഗലം തറവാട്‌ മാത്രമാണ്‌ സുപരിചിതം. പുറത്തേക്കൊന്നും പോകാൻ കഴിയുന്നില്ല. തകഴിയുടെ മരണശേഷം ഈ തറവാട്ടിൽ നിന്നും എവിടേക്കും പോയിട്ടില്ല. അടുത്തിടെ കാൽതെറ്റി വീണതിന്റെ അസ്വാസ്ഥ്യങ്ങളും പേറി കാത്ത, ഓണക്കാലത്ത്‌ മക്കളുടെ വരവും കാത്തിരിക്കുകയാണ്‌. &lt;br /&gt;&lt;br /&gt;'മക്കളും കൊച്ചുമക്കളുമെത്തിയാൽ ഓണദിവസം ഇവിടുത്തെ അടുക്കളയിൽ പൊടിപൂരമാണ്‌. അവരെല്ലാം ചേർന്ന്‌ പാചകം ചെയ്യും. പായസമുണ്ടാക്കും. ഒന്നിച്ച്‌ സദ്യകഴിക്കും. വൈകുന്നേരത്തോടെ എല്ലാവരും മടങ്ങും. തിരുവനന്തപുരത്തുള്ള മകൾ ഓമന (പാർവ്വതി) മാത്രം അന്ന്‌ എന്റെ കൂടെ നിൽക്കും. കൊച്ചുമോൻ രാജുനായരും എത്തുമെന്നറിയിച്ചിട്ടുണ്ട്‌. അവൻ എന്തോ സിനിമയൊക്കെ എടുക്കാൻ പോകുന്നുവെന്ന്‌ പറയുന്നത്‌ കേട്ടു. എനിക്ക്‌ കൂടുതലൊന്നും അറിയില്ല'&lt;br /&gt;&lt;br /&gt;തകഴി ജീവിച്ചിരിക്കുമ്പോൾ ഇവിടെ എത്തിയിരുന്നവരുടെ എണ്ണം കുറഞ്ഞതോടെയാണ്‌ കാത്തയുടെ ഏകാന്തതക്ക്‌ കനംകൂടിയത്‌. ഇപ്പോൾ ആരും തന്നെ ശങ്കരമംഗലത്തെത്താറില്ല. തകഴിയുടെ സ്മാരകമായി പുരാവസ്തു വകുപ്പ്‌ ഏറ്റെടുത്ത ഈ തറവാട്ടിൽ നിന്ന്‌ മരണംവരെ മാറിനിൽക്കാൻ കഴിയില്ലെന്ന്‌ കാത്ത പറയുന്നു. തകഴിയുടെ വേർപാട്‌ വരെ പ്രശസ്തരും അറിയപ്പെടാത്തവരുമായി നിരവധി പേർ ഇവിടെ എത്തിയിട്ടുണ്ട്‌. അവർക്കുമുന്നിൽ നിറഞ്ഞ ചിരിയും കയ്യിൽ സംഭാരവുമായി പലകുറി കാത്ത നിന്നിട്ടുണ്ട്‌. കേശവദേവ്‌, വൈക്കം മുഹമ്മദ്ബഷീർ, എം ടി വാസുദേവൻ നായർ, കെ എൽ മോഹനവർമ്മ...... തുടങ്ങി പേരറിയാത്തവർ വരെ. കെ എൽ മോഹനവർമ്മ 'വീക്ഷണ'ത്തിന്റെ ചീഫ്‌ എഡിറ്ററാണെന്ന്‌ പറഞ്ഞപ്പോൾ തന്റെ സ്നേഹാന്വേഷണം അദ്ദേഹത്തെ അറിയിക്കണമെന്ന്‌ കാത്തയുടെ നിർദ്ദേശം. &lt;br /&gt;&lt;br /&gt;'തകഴിച്ചേട്ടനുള്ളപ്പോൾ ഓണം രസമായിരുന്നു. രാത്രിയിൽ ഞാൻ ഉപ്പേരി വറുക്കുമ്പോൾ അടുക്കളയിലെത്തും. കുറച്ച്‌ ഉപ്പേരി വാരി മുണ്ടിന്റെ ശീലയിൽ പൊതിഞ്ഞ്‌ മുറിയിലേക്ക്‌ മടങ്ങും. പിന്നെ രാത്രി വൈകുവോളം എഴുത്തു തന്നെ. ഇതിനിടയിൽ പഴയ ഓണക്കാലത്തെക്കുറിച്ച്‌ എന്നോട്‌ ചിലതെല്ലാം പറയും'&lt;br /&gt;&lt;br /&gt;നെടുമുടി ചെമ്പകശ്ശേരി ചിറയ്ക്കൽ തറവാട്ടിൽ നിന്ന്‌ പതിനാറാം വയസ്സിൽ കുട്ടനാടിന്റെ ഇതിഹാസ കഥാകാരന്‌ തുണയായി എത്തിയതാണ്‌ കാത്ത. പെണ്ണ്‌ കാണൽ ചടങ്ങ്‌ പോലും ഇല്ലാതെയായിരുന്നു വിവാഹം. നേരത്തെ തമ്മിൽ കണ്ടിട്ടുള്ളത്‌ കൊണ്ടാണ്‌ അത്‌ ഒഴിവാക്കിയത്‌. അന്നുമുതൽ തകഴി മരിക്കുന്നതുവരെ കാത്തയുടെ കർമ്മങ്ങൾക്ക്‌ മാറ്റമുണ്ടായിട്ടില്ല. തകഴിയുടെ ഓണദിനചര്യകളെക്കുറിച്ച്‌ കാത്തയുടെ ഓർമ്മകൾ ഇങ്ങനെയാണ്‌: &lt;br /&gt;&lt;br /&gt;"ചേട്ടൻ കാലത്ത്‌ അഞ്ചുമണിക്ക്‌ ഉണരും. ഉണർന്നാലുടൻ പത്രങ്ങളും ചായയും എടുത്ത്‌ കൊടുക്കണം. ചായകുടി കഴിഞ്ഞാൽ പതിവായി കഴിക്കാറുള്ള തുളസിയിലയും പറിച്ചുകൊടുത്തിട്ടാണ്‌ ഞാൻ അടുക്കളയിലേയ്ക്ക്‌ പോകുന്നത്‌. ആറുമണിക്ക്‌ വീണ്ടും ചായ കൊടുക്കണം. പ്രാതലിന്‌ ഇഡ്ഢലിയും ദോശയുമാണ്‌ ഏറെയിഷ്ടം. പിന്നീടാണ്‌ കുളി. കൃത്യം പന്ത്രണ്ടിന്‌ മക്കളുമൊത്ത്‌ ഊണ്‌ കഴിക്കും. പിന്നെ പതിവായുള്ള ഉറക്കം ഉപേക്ഷിച്ച്‌ തറവാട്ടുമുറ്റത്തെ മാവിൻ ചുവട്ടിൽ കൂട്ടുകാരുമൊത്ത്‌ ചീട്ടുകളിയാണ്‌. കാതിൽ വെള്ളയ്ക്കയും തലയിൽ മാവിലകൊണ്ടുള്ള തൊപ്പിയും ചൂടി കളിയവസാനിക്കും വരെ അവിടെയിരിക്കും. ഇടയ്ക്ക്‌ എന്തെങ്കിലും കൊറിക്കാൻ കൊടുക്കണം. നാലുമണിക്ക്‌ ദോശയോ മറ്റോ ഉണ്ടെങ്കിൽ നല്ലത്‌. ഏഴുമണിയാകുമ്പോൾ റവക്കഞ്ഞി കുടിക്കും. മക്കൾ അടുത്തുണ്ടെങ്കിലും എല്ലാത്തിനും ഞാൻ അരികിലുണ്ടാവണം. ഒറ്റയ്ക്ക്‌ ഒരു കാര്യവും ചെയ്യില്ല. ഭയങ്കര മടിയാണ്‌".&lt;br /&gt;&lt;br /&gt;തകഴിയുടെ കഥാപാത്രങ്ങളെ അധികമൊന്നും കാത്തയ്ക്ക്‌ പരിചയമില്ല. പക്ഷെ ആ കഥാപാത്രങ്ങൾ രൂപപ്പെടുമ്പോൾ തകഴിയുടെ ഉള്ളിലെ സംഘർഷം ഏറ്റവും അറിഞ്ഞിട്ടുള്ളത്‌ കാത്തയാണ്‌. ആ സംഘർഷത്തിന്റെ എത്രയോ മടങ്ങ്‌ നൊമ്പരം ഉള്ളിൽപ്പേറിയാണ്‌ തകഴിയില്ലാത്ത ശങ്കരമംഗലത്ത്‌ കാത്തയുടെ ഓണക്കാലം..&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-1661361756434986310?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/1661361756434986310/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=1661361756434986310&amp;isPopup=true' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/1661361756434986310'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/1661361756434986310'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2008/09/blog-post.html' title='എന്റെ &apos;നല്ലോണം&apos; എന്നേ മറഞ്ഞു'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_Ka0OMTcHiDw/SMtjDnmno3I/AAAAAAAAASU/aqKQrRa4bOs/s72-c/kaatha+3.jpg' height='72' width='72'/><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-8686045684583656937</id><published>2008-08-20T07:58:00.001-05:00</published><updated>2008-09-13T01:55:26.626-05:00</updated><category scheme='http://www.blogger.com/atom/ns#' term='special feature'/><title type='text'>സാഹസികയാത്രക്കിടയിൽ അക്കിസിനും വൂളയ്ക്കും സ്വപ്നാടനത്തിന്റെ ദിനങ്ങൾ</title><content type='html'>&lt;a href="http://1.bp.blogspot.com/_Ka0OMTcHiDw/SKwV7K7G8kI/AAAAAAAAASE/c8rBkGkbWM4/s1600-h/Greek+Couples.JPG"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://1.bp.blogspot.com/_Ka0OMTcHiDw/SKwV7K7G8kI/AAAAAAAAASE/c8rBkGkbWM4/s320/Greek+Couples.JPG" border="0" alt=""id="BLOGGER_PHOTO_ID_5236584573013783106" /&gt;&lt;/a&gt;&lt;br /&gt; &lt;br /&gt;&lt;br /&gt; എണ്ണൂറ്‌ ദിവസത്തെ സാഹസികയാത്രയിലൂടെ ലോകം കീഴടക്കുകയെന്ന ലക്ഷ്യവുമായി ചരിത്രത്തിലേക്ക്‌ കാറോടിക്കുന്ന അക്കിസിനും വൂളക്കും ആലപ്പുഴ സമ്മാനിച്ചത്‌ സ്വപ്നാടനത്തിന്റെ ദിനങ്ങൾ. 2007 ഏപ്രിൽ 25-ന്‌ ഏതൻസിൽ നിന്ന്‌ അത്യാധുനിക സൗകര്യങ്ങളുള്ള ലാന്റ്‌ റോവർ ഡിസ്കവറി -6 കാറിൽ യാത്ര തുടങ്ങിയ ഈ ഗ്രീക്ക്‌ ദമ്പതികൾക്ക്‌ 428 ദിവസത്തെ സഞ്ചാരത്തിന്റെ ആലസ്യമകന്നത്‌ കിഴക്കിന്റെ വെനീസിലെത്തിയപ്പോഴാണ്‌. &lt;br /&gt;&lt;br /&gt;വേമ്പനാട്ട്‌ കായലിന്റെ സൗന്ദര്യവും ഓണസദ്യയും ഒരുകാലത്തും മറക്കാൻ കഴിയില്ലെന്ന അനുഭവസാക്ഷ്യത്തോടെയാണ്‌ അവർ മടക്കയാത്രക്ക്‌ ഒരുങ്ങുന്നത്‌. ഫോർവീലെന്ന ഗ്രീക്ക്‌ മാഗസിന്റെ കറസ്പോണ്ടന്റായ അക്കിസ്‌ ടെമ്പറിഡിസും കൂട്ടുകാരി വൂളാ നെതുവും ആലപ്പുഴയുടെ കാഴ്ചകളെ സ്വപ്നാടനമെന്ന്‌ വിശേഷിപ്പിക്കുന്നതോടൊപ്പം യാത്രാനുഭവങ്ങളുടെ പുതിയ പതിപ്പിൽ ഈ സൗന്ദര്യം ലോകത്തെ അറിയിക്കാനുള്ള വ്യഗ്രതയിലുമാണ്‌. യാത്രചെയ്യുമ്പോൾ വാഹനമായും താമസിക്കാൻ വീടായും ജോലി ചെയ്യാൻ ഓഫീസായും ലാന്റ്‌ റോവർ കാർ ഇവർക്ക്‌ വഴിമാറും. 66,000 യുറോയാണ്‌ കാറിന്റെ വില. ഏകദേശം 70 ലക്ഷത്തോളം ഇന്ത്യൻ രൂപ. സാറ്റലൈറ്റ്‌ കണക്ഷനും വാർത്താവിനിമയ സംവിധാനങ്ങളും ഉറങ്ങാൻ കിടക്കയും ഫ്രിഡ്ജും ഉൾപ്പെടെ സൗകര്യങ്ങളുള്ള വാഹനത്തിൽ 79,000 കിലോമീറ്ററുകൾ താണ്ടിയാണ്‌ ഇവർ ഇവിടെയെത്തിയത്‌. 37 രാജ്യങ്ങൾ ചുറ്റിക്കറങ്ങി. ഇനി 43 രാജ്യങ്ങൾ സഞ്ചരിക്കാൻ ബാക്കിയുള്ളത്‌ 372 ദിവസം മാത്രം.&lt;br /&gt;&lt;br /&gt; കഴിഞ്ഞ ജൂൺ ഏഴിന്‌ വാഗാ അതിർത്തിവഴിയാണ്‌ ഇന്ത്യയിലേക്ക്‌ പ്രവേശിച്ചത്‌. കാശ്മീർ, സഹാറ, ലക്നൗ, ദൽഹി തുടങ്ങിയ സ്ഥലങ്ങളിൽ സാഹസികമായി തന്നെയായിരുന്നു യാത്ര. കാശ്മീരിനേക്കാൾ പ്രകൃതി സൗന്ദര്യം കേരളത്തിനാണെന്ന്‌ അഭിപ്രായപ്പെടുന്ന അക്കിസിന്‌ കുട്ടനാടിന്റെ ഹരിതാഭയും കായൽസൗന്ദര്യവും എത്രവർണ്ണിച്ചിട്ടും മതിവരുന്നില്ല. മധുവിധു ആഘോഷിക്കാൻ ഒരിക്കൽ കൂടി വരണമെന്ന ആഗ്രഹവും അക്കിസും വൂളയും മറച്ചുവെയ്ക്കുന്നില്ല. ആലപ്പുഴയിൽ ആതിഥ്യമരുളിയ റെയിൻബോ ക്രൂയിസ്‌ ടൂർ ഓപ്പറേറ്റേഴ്സ്‌ നൽകിയ ഓണസദ്യയും ഇവർക്ക്‌ നന്നേ പിടിച്ചു. ഇതൊക്കെയാണെങ്കിലും കേരളത്തെക്കുറിച്ച്‌ ഭയമുള്ള സ്മരണകളും ഇവർക്കുണ്ട്‌. അലക്ഷ്യമായി വാഹനങ്ങൾ ഓടിക്കുന്നവരെ ഇവിടെയല്ലാതെ മറ്റൊരിടത്തും തങ്ങൾ കണ്ടിട്ടില്ലെന്നാണ്‌ ഇവരുടെപക്ഷം. തങ്ങളുടെ അനുഭവത്തിൽ ലോകത്തിലെ ഏറ്റവും മോശം ബസ്‌ ഡ്രൈവർമാരുള്ള നാടും കേരളമാണെന്നു ഇവർ കൂട്ടിച്ചേർത്തു. &lt;br /&gt;&lt;br /&gt;ഡാൻസ്‌ അധ്യാപികയായിരുന്ന വൂള സാഹസികതയെ പ്രേമിച്ചാണ്‌ അക്കിസിനൊപ്പം യാത്ര തിരിച്ചത്‌. ഇന്ന്‌ ആലപ്പുഴയിൽ നിന്ന്‌ കന്യാകുമാരിയിലേക്ക്‌ പോകുന്ന ഇവർക്ക്‌ ഇന്ത്യയുടെ തേക്കേയറ്റത്തെ മുനമ്പിൽ നിന്ന്‌ ഒരു ചിത്രമെടുക്കണമെന്ന ആഗ്രഹമുണ്ട്‌. അതിന്‌ ശേഷം ചെന്നൈ വഴി മലേഷ്യയിലേക്ക്‌ മടക്കം. ഇനിയുമേറെ ദൂരം താണ്ടണമെന്ന ഓർമ്മപ്പെടുത്തലോടെ അക്കിസും വൂളയും വാഹനത്തിലേക്ക്‌ കയറി. ഒപ്പം ചരിത്രത്തിന്റെ താളുകളിലേക്കും...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-8686045684583656937?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/8686045684583656937/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=8686045684583656937&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/8686045684583656937'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/8686045684583656937'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2008/08/blog-post_20.html' title='സാഹസികയാത്രക്കിടയിൽ അക്കിസിനും വൂളയ്ക്കും സ്വപ്നാടനത്തിന്റെ ദിനങ്ങൾ'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_Ka0OMTcHiDw/SKwV7K7G8kI/AAAAAAAAASE/c8rBkGkbWM4/s72-c/Greek+Couples.JPG' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-1580779962425226298</id><published>2008-08-10T02:49:00.003-05:00</published><updated>2008-09-13T01:55:34.307-05:00</updated><category scheme='http://www.blogger.com/atom/ns#' term='news'/><title type='text'>നെഹ്‌റുട്രോഫി കാരിച്ചാലിന്‌; ജലമേളക്കൊടുവിൽ സംഘർഷം</title><content type='html'>&lt;a href="http://4.bp.blogspot.com/_Ka0OMTcHiDw/SJ6fD_soiCI/AAAAAAAAAOw/rfopnNOsRD0/s1600-h/karichal+chundan-+nehru+trophy+winner.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="http://4.bp.blogspot.com/_Ka0OMTcHiDw/SJ6fD_soiCI/AAAAAAAAAOw/rfopnNOsRD0/s320/karichal+chundan-+nehru+trophy+winner.jpg" border="0" alt=""id="BLOGGER_PHOTO_ID_5232794708038158370" /&gt;&lt;/a&gt;&lt;br /&gt;പുന്നമടക്കായലിന്റെ ഇരുകരകളിലും തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ സാക്ഷിനിർത്തി കൊല്ലം ജീസസ്‌ ബോട്ട്‌ ക്ലബ്‌ തുഴയെറിഞ്ഞ കാരിച്ചാൽ ചുണ്ടൻ നെഹ്‌റുട്രോഫിയിലൂടെ വള്ളംകളിയിലെ സംസ്ഥാന ചാമ്പ്യൻഷിപ്പ്‌ നേടി. കൈനകരി പൊള്ളയിൽ ജിജി ജേക്കബ്‌ ക്യാപ്റ്റനായ കാരിച്ചാൽ നാല്‌ മിനിട്ടും 56 സെക്കന്റും സമയമെടുത്താണ്‌ നാലാംട്രാക്കിൽ 1350 മീറ്റർ ദൂരം താണ്ടി ഫിനിഷിംഗ്‌ പോയിന്റിലാദ്യമെത്തിയത്‌. കോട്ടയം മഞ്ചാടിക്കരി എയ്ഞ്ചൽ ബോട്ട്‌ ക്ലബിലെ കറ്റാനം സണ്ണി തുഴഞ്ഞ ചെറുതന ചുണ്ടൻ രണ്ടാംസ്ഥാനത്തെത്തിയപ്പോൾ പായിപ്പാടിന്‌ മൂന്നാംസ്ഥാനം കൊണ്ട്‌ തൃപ്തിപ്പെടേണ്ടി വന്നു. തുടർച്ചയായി നാലുവർഷം നെഹ്‌റുട്രോഫി നേടിയ കുമരകം ടൗൺബോട്ട്‌ ക്ലബ്‌ നാലാംസ്ഥാനത്തേക്ക്‌ അട്ടിമറിക്കപ്പെട്ടു. ഇവർ ഇക്കുറി പട്ടാറ ചുണ്ടനിലാണ്‌ തുഴഞ്ഞത്‌. കാണികളെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയാണ്‌ ഫൈനൽ മൽസരത്തിൽ ചുണ്ടനുകൾ പുന്നമടക്കായലിൽ പോരാടിയത്‌. &lt;br /&gt;&lt;br /&gt;അതേസമയം ഫൈനൽ മൽസരത്തിന്‌ ശേഷം പുന്നമടക്കായലിലുണ്ടായ സംഘർഷം വള്ളംകളിയുടെ മാറ്റ്‌ കുറച്ചു. ഫൈനലിന്‌ ശേഷം ചുണ്ടൻവള്ളങ്ങളിലെ തുഴക്കാർ തമ്മിലടിച്ചതും കാണികൾക്ക്‌ നേരെ പോലീസ്‌ നടത്തിയ അക്രമവും ജലമേളക്ക്‌ കല്ലുകടിയായി. വിജയികളായ കാരിച്ചാൽ ചുണ്ടനിലെ തുഴക്കാർ ഫിനിഷിംഗ്‌ പോയിന്റ്‌ കടന്നപ്പോൾ നാലാംസ്ഥാനക്കാരായ പട്ടാറ ചുണ്ടനിലെ തുഴക്കാർ അവരെ തുഴ കൊണ്ട്‌ അടിച്ചതാണ്‌ പ്രശ്നങ്ങളുടെ തുടക്കം. കാരിച്ചാലും തിരച്ചടിച്ചതോടെ സംഘർഷം മൂർച്ഛിച്ചു. ഇതിനിടെ കാണികളിൽ ചിലർ തുഴക്കാരെ കല്ലെറിഞ്ഞുവെന്നാരോപിച്ച്‌ ആൾ വ്യൂ പവിലിയനിലിരുന്ന കാണികൾക്ക്‌ നേരെ പോലീസ്‌ ലാത്തിവീശി. ലാത്തിയടിക്കിടെ ഗ്യാലറിയിൽ നിന്ന്‌ വീണും മറ്റും നിരവധി പേർക്ക്‌ പരിക്കേറ്റു. &lt;br /&gt;&lt;br /&gt;സ്പോർട്ട്സ്‌ മന്ത്രി s വിജയകുമാർ പതാകയുയർത്തിയതോടെയാണ്‌ ഇന്നലെ രണ്ട്‌ മണിയോടെ ജലമേളക്ക്‌ തുടക്കമായത്‌. കേന്ദ്ര ഊർജ്ജവകുപ്പ്‌ മന്ത്രി സുശീൽകുമാർ ഷിൻഡെ മൽസരങ്ങൾ ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ നെഹ്‌റുട്രോഫിക്ക്‌ പത്ത്‌ ലക്ഷം രൂപയുടെ കേന്ദ്രധനസഹായം നൽകുമെന്ന്‌ ഉദ്ഘാടന പ്രസംഗത്തിൽ സുശീൽകുമാർ ഷിൻഡെ പ്രഖ്യാപിച്ചു. മന്ത്രിമാരായ ജി സുധാകരൻ, മോൻസ്‌ ജോസഫ്‌ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. &lt;br /&gt;&lt;br /&gt;രണ്ടാംസ്ഥാനക്കാർക്ക്‌ വേണ്ടിയുള്ള ചുണ്ടൻ ലൂസേഴ്സ്‌ ഫൈനലിൽ ജവഹർ തായങ്കരിക്കാണ്‌ ഒന്നാംസ്ഥാനം. ശ്രീഗണേഷ്‌ രണ്ടും വെള്ളംകുളങ്ങര മൂന്നാമതുമെത്തി. നാലാമതായി ആനാരി പുത്തൻചുണ്ടൻ ഫിനിഷ്‌ ചെയ്തു. ചുണ്ടൻവള്ളങ്ങളുടെ പ്രദർശന തുഴച്ചിലിൽ ആയാപറമ്പ്‌ പാണ്ടിയാണ്‌ പുളിങ്കുന്ന്‌ ചുണ്ടനെ പിന്നിലാക്കി ഒന്നാമതെത്തിയത്‌. പാർത്ഥസാരഥി മൂന്നാമതായി ഫിനിഷിംഗ്‌ പോയിന്റ്‌ കടന്നു. &lt;br /&gt;&lt;br /&gt;ബ്രിട്ടീഷ്‌ വനിത ജൂലി അമറിന്റെ നേതൃത്വത്തിൽ ഹാട്രിക്‌ തേടിയെത്തിയ വിദേശവനിതകളുടെ വള്ളം ചെല്ലിക്കാടന്‌ ഫൈനലിൽ അടിതെറ്റി. ആലപ്പുഴ ടൗൺ ബോട്ട്‌ ക്ലബിലെ കുമാരി മീനാമ്മയുടെ നേതൃത്വത്തിലുള്ള കാട്ടിൽ തെക്കതിലാണ്‌ ഇഞ്ചുകളുടെ വ്യത്യാസത്തിൽ ചെല്ലിക്കാടനെ പിന്തള്ളി ഒന്നാമതെത്തിയത്‌. ചുരുളൻ ഫൈനലിൽ കോടിമത ഒന്നാംസ്ഥാനം നേടിയപ്പോൾ വേലങ്ങാടൻ, കുറുപ്പുപറമ്പൻ എന്നീ വള്ളങ്ങൾ രണ്ടും മൂന്നും സ്ഥാനത്തെത്തി. ഇരുട്ടുകുത്തി ബി ഗ്രേഡ്‌ ഫൈനലിൽ ഹനുമാൻ നമ്പർ വൺ വിജയിയായി. സെന്റ്‌ സെബാസ്റ്റ്യൻ രണ്ടും ശ്രീ ഗുരുവായൂരപ്പൻ മൂന്നും സ്ഥാനം നേടി. വെപ്പ്‌ എ ഗ്രേഡിൽ പുന്നത്ര പുരക്കൽ ഒന്നാമതും തോട്ടുകടവൻ രണ്ടാമതും ഫിനിഷിംഗ്‌ പോയിന്റിലെത്തി. ഡൽഹിക്കാണ്‌ മൂന്നാംസ്ഥാനം. &lt;br /&gt;&lt;br /&gt;ഇരുട്ടുകുത്തി എ ഗ്രേഡ്‌ ഫൈനലിൽ മാമ്മൂടൻ ഒന്നാംസ്ഥാനത്തിനർഹരായി. രണ്ടാംസ്ഥാനത്തായി കരുവേലിത്തറ, മൂന്നാംസ്ഥാനത്തായി ഡായി നമ്പർ വൺ എന്നീ വള്ളങ്ങൾ ഫിനിഷ്‌ ചെയ്തു. വെപ്പ്‌ എ ഗ്രേഡിൽ അമ്പലക്കടവനാണ്‌ ട്രോഫി. ജയ്ഷോട്ട്‌ രണ്ടാമതും കോട്ടപ്പറമ്പൻ മൂന്നാമതുമെത്തി. വിജയികൾക്ക്‌ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണൻ ട്രോഫികൾ സമ്മാനിച്ചു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-1580779962425226298?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='related' href='http://veekshanam.com' title='നെഹ്‌റുട്രോഫി കാരിച്ചാലിന്‌; ജലമേളക്കൊടുവിൽ സംഘർഷം'/><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/1580779962425226298/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=1580779962425226298&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/1580779962425226298'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/1580779962425226298'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2008/08/blog-post_10.html' title='നെഹ്‌റുട്രോഫി കാരിച്ചാലിന്‌; ജലമേളക്കൊടുവിൽ സംഘർഷം'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_Ka0OMTcHiDw/SJ6fD_soiCI/AAAAAAAAAOw/rfopnNOsRD0/s72-c/karichal+chundan-+nehru+trophy+winner.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-3468502901503144992</id><published>2008-08-10T02:22:00.003-05:00</published><updated>2009-12-04T02:09:19.950-06:00</updated><category scheme='http://www.blogger.com/atom/ns#' term='Interview'/><title type='text'>റിയാലിറ്റി ഷോ; മനസ്സുതുറന്ന്‌ ലക്ഷ്മി ഗോപാലസ്വാമി</title><content type='html'>&lt;a href="http://2.bp.blogspot.com/_Ka0OMTcHiDw/SJ6X2L2N8qI/AAAAAAAAAOA/bQuC25Z_TrU/s1600-h/Lakshmi+gopalaswami.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://2.bp.blogspot.com/_Ka0OMTcHiDw/SJ6X2L2N8qI/AAAAAAAAAOA/bQuC25Z_TrU/s320/Lakshmi+gopalaswami.jpg" border="0" alt=""id="BLOGGER_PHOTO_ID_5232786774200021666" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt; ചാനലുകൾ നടത്തുന്ന റിയാലിറ്റി ഷോകളെ അനുകൂലിച്ചും പ്രതികൂലിച്ചും കേരളത്തിൽ വിവിധ ചർച്ചകൾ ഉയരുമ്പോഴും പ്രമുഖ റിയാലിറ്റി ഷോയിലെ വിധികർത്താവായ ലക്ഷ്മി ഗോപാലസ്വാമിക്ക്‌ അങ്കലാപ്പുകളൊന്നും അവശേഷിക്കുന്നില്ല. നെഹ്‌റുട്രോഫി ജലമേളയോടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടിയിൽ നൃത്തമവതരിപ്പിക്കാൻ ആലപ്പുഴയിലെത്തിയ ലക്ഷ്മി ഗോപാലസ്വാമി ഇന്നലെ മാധ്യമങ്ങളോട്‌ മനസ്സ്‌ തുറന്നപ്പോൾ ചോദ്യങ്ങളധികവും റിയാലിറ്റി ഷോകളെ കുറിച്ചായിരുന്നുവെന്നത്‌ യാദൃശ്ചികമല്ല. എന്നാൽ പക്ഷം പിടിക്കാതെ ലക്ഷ്മി നൽകിയ ഉത്തരങ്ങളിൽ നിറഞ്ഞത്‌ മൽസരാർത്ഥികളുടെ വേദനയുടെയും രക്ഷിതാക്കളുടെ മാനസികസമ്മർദ്ദത്തിന്റെയും നേരറിവുകളായിരുന്നു...&lt;br /&gt;&lt;br /&gt;&lt;strong&gt;?.റിയാലിറ്റി ഷോകളിൽ മൽസരാർത്ഥികൾക്ക്‌ വിധികർത്താക്കളിൽ നിന്ന്‌ മാനസിക പീഡനമുണ്ടാകുന്നുവെന്ന ആരോപണത്തെക്കുറിച്ച്‌ എന്താണഭിപ്രായം.&lt;/strong&gt;&lt;br /&gt;&lt;br /&gt;വിധികർത്താക്കളിൽ നിന്ന്‌ മാനസിക പീഡനമുണ്ടാകുന്നുണ്ടോയെന്നറിയില്ല. പക്ഷെ രക്ഷിതാക്കളിൽ നിന്ന്‌ മൽസരാർത്ഥികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ഏറെയാണ്‌. രക്ഷിതാക്കൾ അൽപ്പം കൂടി ദയ കാട്ടണം. ലക്ഷങ്ങൾ വിലമതിക്കുന്ന സമ്മാനങ്ങളാണ്‌ രക്ഷിതാക്കളെ സമ്മർദ്ദത്തിന്‌ പ്രേരിപ്പിക്കുന്നത്‌. റിയാലിറ്റി ഷോ ഒരിക്കലും അവസാനവാക്കല്ല. ഈ മൽസരത്തിൽ പരാജയപ്പെട്ടാൽ എല്ലാം കഴിഞ്ഞുവെന്ന തോന്നലാണ്‌ പലർക്കും. ഇത്‌ ശരിയല്ല. കൂടുതൽ പഠനത്തിനുള്ള വേദികളായി റിയാലിറ്റി ഷോകളെ മൽസരാർത്ഥികൾ കാണണം.&lt;br /&gt;&lt;br /&gt;&lt;strong&gt;?.റിയാലിറ്റി ഷോകളിലൂടെ യഥാർത്ഥ പ്രതിഭയെ കണ്ടെത്താൻ കഴിയുന്നുണ്ടോ.&lt;/strong&gt;&lt;br /&gt;&lt;br /&gt;തീർച്ചയായും. റിയാലിറ്റി ഷോകളിൽ നിറയുന്നത്‌ പ്രതിഭകൾ തന്നെയാണ്‌. പക്ഷെ എസ്‌ എം എസുകളല്ല ഒരു പ്രതിഭയെ നിശ്ചയിക്കുന്നത്‌ എന്ന അഭിപ്രായക്കാരിയാണ്‌ ഞാൻ. മികച്ച പ്രകടനം കാഴ്ചവെച്ചാൽ പോലും ചിലപ്പോൾ എസ്‌ എം എസിന്റെ കുറവിൽ ചിലർ പിന്തള്ളപ്പെടും. അടുത്തിടെ മലയാളത്തിൽ നടന്ന റിയാലിറ്റി ഷോയിൽ വിജയിച്ചത്‌ യഥാർത്ഥ പ്രതിഭയാണ്‌. പക്ഷെ അതേ ഷോയിൽ എസ്‌ എം എസ്‌ കുറഞ്ഞതിന്റെ പേരിൽ മറ്റൊരു പെൺകുട്ടി മൽസരത്തിൽ നിന്ന്‌ പുറത്താവുകയും ചെയ്തു. &lt;br /&gt;&lt;br /&gt;&lt;strong&gt;?.നർത്തകി, അഭിനേത്രി എന്നീ നിലകളിൽ തിളങ്ങുന്ന ലക്ഷ്മിക്ക്‌ ഏതിനോടാണ്‌ കൂടുതൽ താൽപ്പര്യം.&lt;/strong&gt;&lt;br /&gt;&lt;br /&gt;നൃത്തത്തെ ഒഴിവാക്കിയൊന്നുമില്ല. പക്ഷെ അഭിനയവും ഞാൻ ആസ്വദിക്കുന്നുണ്ട്‌. നൃത്തം പഠിച്ചത്‌ അഭിനയത്തിന്‌ ഏറെ സഹായിച്ചിട്ടുണ്ട്‌. അതുപോലെ അഭിനയത്തിൽ നിന്ന്‌ ലഭിച്ച പ്രശസ്തി നൃത്തത്തെയും ബാധിച്ചിട്ടുണ്ട്‌. തിരക്കിട്ട്‌ സിനിമകളിൽ അഭിനയിക്കുക എന്ന രീതി എനിക്കില്ല. ഇപ്പോൾ മലയാളനടി നവ്യാനായരോടൊപ്പം ഒരു കന്നട സിനിമയിൽ അഭിനയിക്കുന്നുണ്ട്‌. ഹിന്ദിയിലും ഒരു ചിത്രമുണ്ട്‌. &lt;br /&gt;&lt;br /&gt;&lt;strong&gt;?.മലയാള സിനിമയെക്കുറിച്ച്‌..&lt;/strong&gt;&lt;br /&gt;&lt;br /&gt;മലയാള സിനിമയോട്‌ എനിക്ക്‌ ആദരവാണ്‌. മലയാളഭാഷയിൽ അഭിനയിക്കാൻ കഴിഞ്ഞത്‌ അഭിമാനകരമാണ്‌. മറ്റ്‌ ഭാഷകളിൽ നായകന്‌ പ്രാധാന്യം ലഭിക്കുമ്പോൾ മലയാളത്തിൽ നായികക്ക്‌ നായകനോളം പ്രാധാന്യമുണ്ട്‌. മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ്ഗോപി ഇവരെല്ലാം മികച്ച അഭിനേതാക്കളാണ്‌. ഇവരെല്ലാവരും തന്റെ അഭിനയത്തെ ഏറെ സഹായിച്ചിട്ടുണ്ട്‌...&lt;br /&gt;&lt;br /&gt;നർത്തകിമാരായ പത്മാ സുബ്രഹ്മണ്യം, നീലാ സാംസൻ, വൈജയന്തിമാല എന്നിവരെ ആരാധിക്കുന്ന ലക്ഷ്മിക്ക്‌ പിന്നെയുമേറെ പറയാനുണ്ടായിരുന്നു. ബാംഗ്ലൂരിലേക്ക്‌ തിരികെ മടങ്ങേണ്ടതിനാൽ നെഹ്‌റുട്രോഫി ജലമേള നേരിട്ടു കാണാൻ കഴിയാത്തതിന്റെ സങ്കടവും ലക്ഷ്മിയുടെ വാക്കുകളിലുണ്ടായിരുന്നു...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-3468502901503144992?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/3468502901503144992/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=3468502901503144992&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/3468502901503144992'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/3468502901503144992'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2008/08/blog-post.html' title='റിയാലിറ്റി ഷോ; മനസ്സുതുറന്ന്‌ ലക്ഷ്മി ഗോപാലസ്വാമി'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_Ka0OMTcHiDw/SJ6X2L2N8qI/AAAAAAAAAOA/bQuC25Z_TrU/s72-c/Lakshmi+gopalaswami.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-7987181945772209362</id><published>2008-07-16T02:14:00.001-05:00</published><updated>2008-09-13T01:56:36.247-05:00</updated><category scheme='http://www.blogger.com/atom/ns#' term='Interview'/><category scheme='http://www.blogger.com/atom/ns#' term='special feature'/><title type='text'>പരിഭവം അലിഞ്ഞ്‌ ഗൗരിയമ്മ; ചർച്ച തൃപ്തികരമെന്ന്‌ കോൺഗ്രസ്‌</title><content type='html'>&lt;a href="http://bp1.blogger.com/_Ka0OMTcHiDw/SH2g0ax9j-I/AAAAAAAAAN4/OPTM3LnBdIM/s1600-h/oommenchandy.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://bp1.blogger.com/_Ka0OMTcHiDw/SH2g0ax9j-I/AAAAAAAAAN4/OPTM3LnBdIM/s320/oommenchandy.jpg" border="0" alt=""id="BLOGGER_PHOTO_ID_5223507965222162402" /&gt;&lt;/a&gt;&lt;br /&gt; കേവലം ഒരു മണിക്കൂർ നീണ്ട ചർച്ചയിൽ ഗൗരിയമ്മയുടെ പരിഭവമലിഞ്ഞപ്പോൾ ഒരുമിച്ച്‌ ഉച്ചഭക്ഷണവും കഴിച്ച്‌ സംതൃപ്തിയോടെ കോൺഗ്രസ്‌ നേതാക്കൾ മടങ്ങി. പാഠപുസ്തക സമരവുമായി ബന്ധപ്പെട്ട്‌ അടുത്തിടെ മുന്നണിക്കുള്ളിൽ ഗൗരിയമ്മ ഉയർത്തിയ വിരുദ്ധാഭിപ്രായങ്ങൾക്കും അതോടെ പരിസമാപ്തിയായി. ഇന്നലെ ഉച്ചയ്ക്ക്‌ ഒരു മണിയോടെയാണ്‌ ഡി സി സി പ്രസിഡന്റ്‌ എ എ ഷുക്കൂർ, യു ഡി എഫ്‌ ജില്ലാ ചെയർമാൻ അഡ്വ. സി ആർ ജയപ്രകാശ്‌, കെ പി സി സി സെക്രട്ടറി അഡ്വ. ജോൺസൺ എബ്രഹാം എന്നിവർക്കൊപ്പം കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും പ്രതിപക്ഷ നേതാവ്‌ ഉമ്മൻചാണ്ടിയും ആലപ്പുഴയിലെ ചാത്തനാട്ടുള്ള കെ ആർ ഗൗരിയമ്മയുടെ വസതിയിലെത്തിയത്‌. ജെ എസ്‌ എസ്‌ പ്രസിഡന്റ്‌ അഡ്വ. രാജൻബാബു, കെ കെ ഷാജു എം എൽ എ എന്നിവർ നേരത്തെ തന്നെ ഗൗരിയമ്മയുടെ വീട്ടിലെത്തിയിരുന്നു. &lt;br /&gt;പാർട്ടി ജനറൽ സെക്രട്ടറിയുടെ ഗൗരവത്തിന്‌ പകരം വീട്ടമ്മയുടെ ആതിഥേയ മര്യാദയിലാണ്‌ ഗൗരിയമ്മ നേതാക്കളെ സ്വീകരിച്ചത്‌. സ്വീകരണ മുറിയിൽ മാധ്യമപ്പട തിരക്ക്‌ കൂട്ടിയപ്പോൾ കണിശക്കാരിയായ കുഞ്ഞമ്മ ചെറിയൊരു പിണക്കം നടിച്ചു. 'ഞങ്ങൾക്ക്‌ ചിലത്‌ സംസാരിക്കാനുണ്ട്‌, അത്‌ പിന്നീട്‌ നിങ്ങളെ അറിയിക്കാമെന്ന്‌' പറഞ്ഞു തുടങ്ങിയ ഗൗരിയമ്മയുടെ വാക്കുകൾ കൂടുതൽ ഉച്ചത്തിലാകുന്നതിന്‌ മുമ്പ്‌ മാധ്യമ പ്രവർത്തകർ മുറി വിട്ടൊഴിഞ്ഞു. ഒപ്പം രമേശും ഉമ്മൻചാണ്ടിയും ഒഴികെയുള്ള നേതാക്കളും. ഒരു മണിക്കൂർ നീണ്ട ചർച്ചക്ക്‌ ശേഷം പരിഭവം അൽപ്പം പോലും ബാക്കിവെയ്ക്കാതെ പുറത്തുവന്ന ഗൗരിയമ്മ, നേരമേറെ കഴിയുന്നതിന്‌ മുമ്പുതന്നെ പതിവ്‌ പരിഭവം വീണ്ടും മുഖത്തണിഞ്ഞു. ഉച്ചഭക്ഷണത്തിന്‌ നിൽക്കാതെ ധൃതിയിൽ തിരുവനന്തപുരത്തേക്ക്‌ മടങ്ങാനൊരുങ്ങുന്ന ഉമ്മൻചാണ്ടിയോടായിരുന്നു വാൽസല്യം നിറഞ്ഞ ആ പരിഭവം. &lt;br /&gt;തന്റെ തിരക്ക്‌ ബോധ്യപ്പെടുത്തി 'കുഞ്ഞമ്മ'യെ അനുനയിപ്പിക്കാൻ 'കുഞ്ഞൂഞ്ഞി'ന്‌ അൽപ്പം പാടുപെടേണ്ടിവന്നു. പിന്നെ രമേശിന്റെ കൈപിടിച്ച്‌ ഭക്ഷണ മുറിയിലേക്ക്‌. തീൻമേശക്ക്‌ ചുറ്റുമിരുന്ന നേതാക്കൾക്ക്‌ സ്വന്തം കൈകൊണ്ട്‌ ഭക്ഷണവും മനസ്സ്‌ നിറയെ സ്നേഹവും ഗൗരിയമ്മ വിളമ്പി. തമാശകളും ശാസനകളും ഇടകലർന്ന ഭക്ഷണ വേളയിൽ പക്ഷെ രാഷ്ട്രീയമൊന്നും ഗൗരിയമ്മയുടെ നാവിൽ നിന്ന്‌ വീണില്ല. പിന്നീട്‌ മാധ്യമപ്രവർത്തകരെ കണ്ട രമേശ്‌ ചെന്നിത്തല ചർച്ച തൃപ്തികരമായിരുന്നുവെന്ന്‌ അഭിപ്രായപ്പെട്ടു. ഗൗരിയമ്മയ്ക്കും മറിച്ചൊരു അഭിപ്രായമുണ്ടായിരുന്നില്ല. വൈകുന്നേരം മൂന്നുമണിയോടെ രമേശ്‌ ചെന്നിത്തല വീടിന്റെ പടിയിറങ്ങുമ്പോൾ യാത്രമൊഴിയുമായി പൂമുഖം വരെ 'കേരളത്തിന്റെ വീരാംഗന' അനുഗമിച്ചു. ഡി സി സി ജനറൽ സെക്രട്ടറിമാരായ പി നാരായണൻകുട്ടി, ബി ബൈജു, ജെ എസ്‌ എസ്‌ നേതാവ്‌ ജി പുഷ്പരാജൻ എന്നിവരും നേതാക്കൾക്കൊപ്പമുണ്ടായിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-7987181945772209362?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/7987181945772209362/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=7987181945772209362&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/7987181945772209362'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/7987181945772209362'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2008/07/blog-post.html' title='പരിഭവം അലിഞ്ഞ്‌ ഗൗരിയമ്മ; ചർച്ച തൃപ്തികരമെന്ന്‌ കോൺഗ്രസ്‌'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp1.blogger.com/_Ka0OMTcHiDw/SH2g0ax9j-I/AAAAAAAAAN4/OPTM3LnBdIM/s72-c/oommenchandy.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-3486530766362464678</id><published>2008-06-30T10:11:00.001-05:00</published><updated>2008-06-30T10:11:31.199-05:00</updated><title type='text'>koottam</title><content type='html'>&lt;div&gt;best&lt;/div&gt;&lt;br /&gt;&lt;embed src="http://static.ning.com/networkcreators/widgets/index/swf/badge.swf?v=4916" quality="high" scale="noscale" salign="lt" wmode="transparent" bgcolor="#ffffff" type="application/x-shockwave-flash" pluginspage="http://www.macromedia.com/go/getflashplayer" width="206" height="64" allowScriptAccess="always" flashvars="networkUrl=http%3A%2F%2Fwww.koottam.com%2F&amp;amp;panel=user&amp;amp;username=12vm5axdc6j91&amp;amp;avatarUrl=http%3A%2F%2Fapi.ning.com%2Ffiles%2F5FGZRAIJFCc%2AP6qOtbtqWkdeiAHAWn2F0FP3TUVWENa6XQtwGk29mbOT4ZvxLxFZyc9m8urnmm2MSFFMGovyRGjEiWTA%2ARre%2Fnizar.jpg%3Fwidth%3D48%26height%3D48%26crop%3D1%253A1&amp;amp;configXmlUrl=http%3A%2F%2Fstatic.ning.com%2Fkoottam%2Finstances%2Fmain%2Fembeddable%2Fbadge-config.xml%3Ft%3D1214787095" &gt;&lt;/embed&gt; &lt;br /&gt;&lt;small style="font-size: 12px;"&gt;&lt;a target="_blank" href="http://www.koottam.com"&gt;View my page on &lt;em&gt;koottam&lt;/em&gt;&lt;/a&gt;&lt;/small&gt;&lt;br /&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-3486530766362464678?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/3486530766362464678/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=3486530766362464678&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/3486530766362464678'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/3486530766362464678'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2008/06/koottam.html' title='koottam'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-5864029864147643316</id><published>2008-06-16T06:00:00.003-05:00</published><updated>2008-09-13T02:17:26.987-05:00</updated><category scheme='http://www.blogger.com/atom/ns#' term='news'/><title type='text'>ഷാജി എന്‍ കരുണിണ്റ്റെ 'കുട്ടിസ്രാങ്ക്‌' ആലപ്പുഴയില്‍ തുടങ്ങി</title><content type='html'>&lt;a href="http://3.bp.blogspot.com/_Ka0OMTcHiDw/SMto_FIVjLI/AAAAAAAAASc/SC2TRvt7s-w/s1600-h/mammootty.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://3.bp.blogspot.com/_Ka0OMTcHiDw/SMto_FIVjLI/AAAAAAAAASc/SC2TRvt7s-w/s320/mammootty.jpg" border="0" alt=""id="BLOGGER_PHOTO_ID_5245401623921265842" /&gt;&lt;/a&gt;&lt;br /&gt;മലയാള സിനിമാ നിര്‍മ്മാണ രംഗത്തെ പ്രതിസന്ധികള്‍ക്കിടെ പ്രശസ്ത സംവിധായകന്‍ ഷാജി എന്‍ കരുണിണ്റ്റെ പുതിയ സിനിമ 'കുട്ടിസ്രാങ്ക്‌' ചിത്രീകരണം ആലപ്പുഴയില്‍ തുടങ്ങി. ആലപ്പുഴയുടെ കായല്‍ ഭംഗിയില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ മമ്മൂട്ടിയാണ്‌ നായകന്‍. സിനിമയുടെ പേര്‌ തന്നെയാണ്‌ മമ്മൂട്ടിയുടെ കഥാപാത്രത്തിനും. ഇന്നലെ രാവിലെ ചേര്‍ത്തല പള്ളിപ്പുറം ബോട്ട്ജെട്ടിയിലാണ്‌ ആദ്യഷോട്ടിനുള്ള ക്ളാപ്പടിച്ചത്‌. &lt;br /&gt;&lt;br /&gt;കാക്കി ഷര്‍ട്ടും കൈലിമുണ്ടും ധരിച്ച്‌ ബോട്ടില്‍ ജോലി ചെയ്യുന്ന സ്രാങ്കിണ്റ്റെ ചില സീനുകളാണ്‌ ഇന്നലെ ചിത്രീകരിച്ചത്‌. സിനിമ സംഘടനകള്‍ തമ്മിലുണ്ടായിരിക്കുന്ന പ്രശ്നം തണ്റ്റെ സിനിമയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന്‌ ഷാജി എന്‍ കരുണ്‍ ‌ പറഞ്ഞു. സിനിമ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാമെന്ന്‌ ചിന്തിക്കുന്നതിന്‌ പകരം സംഘടനക്ക്‌ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ്‌ ഇപ്പോഴത്തെ പ്രശ്നമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1955-56 കാലഘട്ടങ്ങളില്‍ നടക്കുന്ന ഒരു മരണത്തെക്കുറിച്ചുള്ള അന്വേഷണമാണ്‌ കഥയുടെ പശ്ചാത്തലം. നായകനായ ബോട്ട്‌ സ്രാങ്ക്‌ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തുന്നതും പിന്നീട്‌ മൂന്ന്‌ സ്ത്രീകള്‍ നല്‍കുന്ന വിവരണത്തിലൂടെ മരിച്ചയാളുടെ വ്യക്തിത്വം വെളിപ്പെടുന്നതുമാണ്‌ കഥാഗതി. കഥയില്‍ രാഷ്ട്രീയമില്ല, പക്ഷെ സിനിമയുടെ ചില ജാലവിദ്യകള്‍ ഈ ചിത്രത്തിലും ഉപയോഗിക്കുന്നുണ്ടെന്ന്‌ സംവിധായകന്‍ പറയുന്നു.&lt;br /&gt;&lt;br /&gt; മൂന്ന്‌ നായികമാരില്‍ ഒരാളായി അഭിനയിക്കുന്ന ബംഗാളി നടി കമലിനി മുഖര്‍ജിയും മമ്മൂട്ടിയുമായുള്ള ചില കോമ്പിനേഷന്‍ സീനുകളുമെടുത്തു. വേട്ടയാട്‌ വിളയാട്‌ എന്ന തമിഴ്‌ ചിത്രത്തില്‍ കമലഹാസണ്റ്റെ ഭാര്യയായി വേഷമിട്ട നടിയാണ്‌ കമലിനി. ചട്ടയും മുണ്ടുമണിഞ്ഞ്‌ സെറ്റില്‍ കറങ്ങി നടന്ന കമലിനിയെ ഷൂട്ടിംഗ്‌ കാണാനെത്തിയവരാരും തിരിച്ചറിഞ്ഞില്ല. പത്മപ്രിയ, ശ്രീലങ്കന്‍ നടി മീനാകുമാരി എന്നിവരാണ്‌ മറ്റ്‌ നായികമാര്‍. കുട്ടിസ്രാങ്കിണ്റ്റെ ക്യാമറ കൈകാര്യം ചെയ്യുന്ന അഞ്ജലിയായിരുന്നു ഏവരുടെയും ശ്രദ്ധാകേന്ദ്രം. മലയാളത്തില്‍ ആദ്യമായാണ്‌ ക്യാമറാവുമണ്‍ ഒരു മുഴുനീള ചിത്രത്തിണ്റ്റെ അമരത്തെത്തുന്നത്‌. പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ്‌ ശിവണ്റ്റെ ശിഷ്യയാണ്‌ അഞ്ജലി. &lt;br /&gt;&lt;br /&gt;പോര്‍ച്ച്ഗീസുകാരി മറിയത്തിനാണ്‌ കലാസംവിധാനത്തിണ്റ്റെ ചുമതല. ഷാജി എന്‍ കരുണിണ്റ്റെ കഥയ്ക്ക്‌ പി എഫ്‌ മാത്യൂസാണ്‌ തിരക്കഥ രചിച്ചിരിക്കുന്നത്‌. ബിഗ്‌ മോഷണ്റ്റെ ബാനറില്‍ റിലയന്‍സ്‌ എണ്റ്റര്‍ടെയ്ന്‍മെണ്റ്റ്‌ ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കുട്ടിസ്രാങ്കിനുണ്ട്‌. ഇന്നലെ പള്ളിപ്പുറം ജെട്ടിയില്‍ നിന്ന്‌ പായ്ക്കപ്പ്‌ ചെയ്ത സിനിമാ സംഘം ഇന്നും നാളെയും വൈക്കം പൂത്തോട്ടയില്‍ ചിത്രീകരണം തുടരും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-5864029864147643316?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/5864029864147643316/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=5864029864147643316&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/5864029864147643316'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/5864029864147643316'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2008/06/blog-post_16.html' title='ഷാജി എന്‍ കരുണിണ്റ്റെ &apos;കുട്ടിസ്രാങ്ക്‌&apos; ആലപ്പുഴയില്‍ തുടങ്ങി'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_Ka0OMTcHiDw/SMto_FIVjLI/AAAAAAAAASc/SC2TRvt7s-w/s72-c/mammootty.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-9129727626511156148</id><published>2008-06-08T02:53:00.006-05:00</published><updated>2008-09-13T02:18:38.746-05:00</updated><category scheme='http://www.blogger.com/atom/ns#' term='Interview'/><title type='text'>മാക്ട പിളരുമെന്ന്‌ പ്രതീക്ഷിച്ചിരുന്നു: ഫാസില്‍</title><content type='html'>&lt;a href="http://2.bp.blogspot.com/_Ka0OMTcHiDw/SMtpQ4a1TcI/AAAAAAAAASk/ibEZ4i3q9yE/s1600-h/Fazil.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://2.bp.blogspot.com/_Ka0OMTcHiDw/SMtpQ4a1TcI/AAAAAAAAASk/ibEZ4i3q9yE/s320/Fazil.jpg" border="0" alt=""id="BLOGGER_PHOTO_ID_5245401929746828738" /&gt;&lt;/a&gt;&lt;br /&gt;മാക്ട ഫെഡറേഷനില്‍ ഇപ്പോഴുണ്ടായ സംഭവ വികാസങ്ങള്‍ താന്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നതാണെന്ന്‌ സംവിധായകന്‍ ഫാസില്‍. ആലപ്പുഴയിലെ വീട്ടിലിരുന്ന്‌ വാസ്തവത്തോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെഡറേഷന്‍ ചെയര്‍മാന്‍ വിനയണ്റ്റെ ഉദ്ദേശശുദ്ധിയില്‍ നേരത്തെതന്നെ പലര്‍ക്കും സംശയം ഉണ്ടായിരുന്നു. സംഘടനയെ വ്യക്തിതാല്‍പ്പര്യത്തിണ്റ്റെ പേരില്‍ വിനയന്‍ ദുരുപയോഗം ചെയ്യുകയാണെന്ന്‌ ഫാസില്‍ പറഞ്ഞു. ദിലീപിണ്റ്റെ പാദസേവകരാണ്‌ സംഘടനയില്‍ നിന്ന്‌ രാജിവെച്ചതെന്ന്‌ വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. അദ്ദേഹത്തിണ്റ്റെ അവസരവാദപരമായ നിലപാടില്‍ പ്രതിഷേധിച്ചാണ്‌ കൂട്ടരാജിയുണ്ടായതെന്ന്‌ ഇനിയെങ്കിലും മനസിലാക്കണം. തുളസീദാസും നിര്‍മ്മാതാവുമായുള്ള പ്രശ്നം സംവിധായകരുടെ സംഘടനയില്‍ ചര്‍ച്ച ചെയ്ത്‌ തീര്‍ക്കാമായിരുന്നു. ഇതാണ്‌ സിദ്ദീഖ്‌ ആവശ്യപ്പെട്ടത്‌. എന്നാല്‍ താരങ്ങളുടെ ഡേറ്റ്‌ ലഭിക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ്‌ സംവിധായകരെന്ന്‌ വിനയന്‍ ആക്ഷേപിച്ചത്‌ ശരിയായില്ല. തുളസീദാസിനെ ഈ പ്രശ്നത്തില്‍ വിനയന്‍ ബലിയാടാക്കുകയായിരുന്നു. ഏതെങ്കിലുമൊരു താരത്തെയോ സംവിധായകനെയോ ഉപരോധിക്കാനോ ഇല്ലാതാക്കനോ അല്ല സംഘടനയെ ഉപയോഗിക്കേണ്ടത്‌. ചലച്ചിത്ര മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അവരെ പൊതുവേദിയില്‍ അപമാനിക്കുന്നതിനുമെതിരെ പോരാടുന്നതിനുമാണ്‌ സംഘടന . ഇക്കാര്യങ്ങള്‍ ഇനിയെങ്കിലും വിനയന്‍ മനസിലാക്കണമെന്നും ഫാസില്‍ പറഞ്ഞു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-9129727626511156148?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/9129727626511156148/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=9129727626511156148&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/9129727626511156148'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/9129727626511156148'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2008/06/blog-post_4475.html' title='മാക്ട പിളരുമെന്ന്‌ പ്രതീക്ഷിച്ചിരുന്നു: ഫാസില്‍'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_Ka0OMTcHiDw/SMtpQ4a1TcI/AAAAAAAAASk/ibEZ4i3q9yE/s72-c/Fazil.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-9156260697933197102</id><published>2008-06-08T02:50:00.003-05:00</published><updated>2008-09-13T02:25:29.821-05:00</updated><category scheme='http://www.blogger.com/atom/ns#' term='news'/><title type='text'>മാക്ട പിളര്‍ന്നു; പുതിയ സംഘടനയ്ക്ക്‌ അണിയറയില്‍ നീക്കം</title><content type='html'>മലയാള സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മാക്ട ഫെഡറേഷനില്‍ നിന്ന്‌ പ്രമുഖര്‍ രാജിവെച്ചത്‌ പുതിയ സംഘടനയിലേക്കുള്ള വഴിതുറക്കലെന്ന്‌ സൂചന. ചലച്ചിത്ര നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന 19 സംഘടനകള്‍ ചേര്‍ന്നുണ്ടാക്കിയ മാക്ട ഫെഡറേഷന്‍ പിളര്‍ന്നതോടെ ഓരോ വിഭാഗത്തിലെയും സംവിധായകരെയും ടെക്നീഷ്യന്‍മാരെയും മറ്റ്‌ ജീവനക്കാരെയും അണിനിരത്തിയാണ്‌ പുതിയ സംഘടന നിലവില്‍ വരിക. മാക്ട ഫെഡറേഷന്‍ ചെയര്‍മാന്‍ വിനയണ്റ്റെ ഏകപക്ഷീയമായ നിലപാടില്‍ നേരത്തെതന്നെ അമര്‍ഷമുണ്ടായിരുന്ന ഭാരവാഹികളില്‍ പലരും പുതിയ സംഘടനയെക്കുറിച്ച്‌ ചര്‍ച്ച ചെയ്തിരുന്നതാണ്‌. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ സംവിധായകരായ സിദ്ദീഖിനും രഞ്ജിത്തിനുമെതിരെ വിമര്‍ശനമുന്നയിച്ച വിനയണ്റ്റെ നടപടി പുതിയ സംഘടനാശ്രമത്തിന്‌ ആക്കം കൂട്ടുകയായിരുന്നു. സംവിധായകരായ ഫാസില്‍, സത്യന്‍ അന്തിക്കാട്‌, ജോഷി, കമല്‍, ലാല്‍ജോസ്‌, ജോണി ആണ്റ്റണി, ടി കെ രാജീവ്കുമാര്‍, പ്രിയദര്‍ശന്‍, സിദ്ദീഖ്‌, രഞ്ജിത്ത്‌, ഷാഫി, റാഫി മെക്കാര്‍ട്ടിന്‍, എം പത്മകുമാര്‍, വി എം വിനു, അമല്‍നീരദ്‌ തിരക്കഥാകൃത്ത്‌ ജോണ്‍പോള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഉടന്‍തന്നെ സംഘടന രൂപം കൊള്ളുമെന്നാണറിയുന്നത്‌. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന്‌ വിനയന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അതിരുകടന്നതായിരുന്നുവെന്നാണ്‌ രാജിവെച്ചവരില്‍ പലരുടെയും അഭിപ്രായം. തുളസീദാസ്‌-ദിലീപ്‌ പ്രശ്നത്തിണ്റ്റെ പേരില്‍ വിനയന്‍ ഏകാധിപത്യപരമായ നിലപാടാണ്‌ സ്വീകരിച്ചതെന്നും പ്രമുഖ സംവിധായകര്‍ പറയുന്നു. ഈ പ്രശ്നം ഒന്നിച്ചിരുന്ന്‌ ചര്‍ച്ച ചെയ്ത്‌ പരിഹരിക്കേണ്ടതിന്‌ പകരം ദിലീപുമായുള്ള അഭിപ്രായ വ്യത്യാസം വിനയന്‍ മുതലെടുക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്‌. അതേസമയം മലയാള ചലച്ചിത്ര മേഖലയില്‍ പുതിയൊരു സംഘടനയ്ക്ക്‌ സാധ്യതയില്ലെന്ന്‌ ഒരു വിഭാഗം പറയുന്നു. സൌത്ത്‌ ഇന്ത്യന്‍ ചലച്ചിത്ര സംഘടനയായ ഫെപ്സിയുടെ നിര്‍ദ്ദേശപ്രകാരം മുന്നോട്ടുപോകുന്ന സംഘടനയായ മാക്ടയില്‍ നിന്ന്‌ രാജിവെച്ചവര്‍ പുതിയ സംഘടനയുണ്ടാക്കിയാല്‍ അവര്‍ക്ക്‌ ചലച്ചിത്ര നിര്‍മ്മാണ മേഖലയില്‍ പല പ്രതിസന്ധികളും നേരിടേണ്ടി വരുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. aifac‌ എന്ന ദേശീയ ചലച്ചിത്ര സംഘടനയും പുതിയ മലയാള സംഘടനയെ അംഗീകരിക്കില്ലത്രേ. ഈ സാഹചര്യത്തില്‍ പുതിയ സംഘടനാ പ്രവര്‍ത്തകര്‍ക്ക്‌ മറ്റ്‌ സംസ്ഥാനങ്ങളില്‍ ചിത്രീകരണം നടത്താനോ ലാബ്‌ പ്രവര്‍ത്തനങ്ങള്‍ക്കോ പ്രിണ്റ്റെടുക്കുന്നതിനോ സാധിക്കില്ലെന്നാണ്‌ ഇവരുടെ വാദം. ഏതായാലും ജനപ്രിയരായ സംവിധായകരും തിരക്കഥാകൃത്തുക്കളും ഫെഡറേഷനുമായി ഇടഞ്ഞ സാഹചര്യത്തില്‍ മാക്ടയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുമെന്ന കാര്യത്തില്‍ ഇരുകൂട്ടര്‍ക്കും ഒരേ അഭിപ്രായമാണ്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-9156260697933197102?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/9156260697933197102/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=9156260697933197102&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/9156260697933197102'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/9156260697933197102'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2008/06/blog-post_08.html' title='മാക്ട പിളര്‍ന്നു; പുതിയ സംഘടനയ്ക്ക്‌ അണിയറയില്‍ നീക്കം'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-8061278527492535216</id><published>2008-06-05T02:12:00.002-05:00</published><updated>2008-09-13T02:20:27.228-05:00</updated><title type='text'>പ്രേംനസീറിണ്റ്റെ ഡ്യൂപ്പായി തിരശീലയില്‍; കോയ അന്നം തേടുന്നത്‌ കുടശീലയില്‍</title><content type='html'>&lt;a href="http://2.bp.blogspot.com/_Ka0OMTcHiDw/SMtpr68pDnI/AAAAAAAAAS0/W03bUxTA10o/s1600-h/koya+1.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://2.bp.blogspot.com/_Ka0OMTcHiDw/SMtpr68pDnI/AAAAAAAAAS0/W03bUxTA10o/s320/koya+1.jpg" border="0" alt=""id="BLOGGER_PHOTO_ID_5245402394281971314" /&gt;&lt;/a&gt;&lt;br /&gt;നിത്യവസന്തം പ്രേംനസീറിണ്റ്റെ ഡ്യൂപ്പായി ഒരുകാലത്ത്‌ വെള്ളിത്തിരയില്‍ തിളങ്ങിയ കോയ എന്ന 70-കാരന്‍ അന്നം തേടുന്നത്‌ കുടശീലയില്‍. പ്രേംനസീറിണ്റ്റെ പകരക്കാരനായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുളള ആലപ്പുഴ ചാത്തനാട്‌ വെളിമ്പറമ്പില്‍ കോയയുടെ പേരിനൊപ്പം 'നസീര്‍ കോയ'യെന്ന വിശേഷണമുണ്ടെങ്കിലും മറ്റൊരു മാര്‍ഗ്ഗമില്ലാത്തതിനാല്‍ തെരുവില്‍ കുടകള്‍ നന്നാക്കിയാണ്‌ ഉപജീവനം. നഗരത്തിലെ ഇരുമ്പുപാലത്തിന്‌ വടക്കേക്കരയിലുളള റോഡിലൂടെ നടന്നു പോകുന്ന പഴയകാല സിനിമാക്കാരില്‍ ചിലരെങ്കിലും തിരിച്ചറിയുന്നത്‌ മാത്രമാണ്‌ കോയയുടെ പ്രതാപകാലത്തിണ്റ്റെ സാക്ഷ്യം. &lt;br /&gt;&lt;br /&gt;16-ാം വയസില്‍ തിക്കുറിശിയുടെ 'ശരിയോ തെറ്റോ' എന്ന സിനിമയില്‍ ബാലനടനായാണ്‌ കോയയുടെ രംഗപ്രവേശനം. പിന്നീട്‌ ഭാര്യ, കടലമ്മ, റബേക്ക, പഴശിരാജ, അനാര്‍ക്കലി, പാവങ്ങള്‍ പെണ്ണുങ്ങള്‍, പാലാട്ടു കോമന്‍, പടയോട്ടം തുടങ്ങി നൂറിലേറെ ചിത്രങ്ങളില്‍ വേഷക്കാരനായി. തണ്ടും തടിയും കുറഞ്ഞപ്പോള്‍ കോയയെ ആര്‍ക്കും വേണ്ടാതായി. ഏറെ കാലത്തിന്‌ ശേഷം വിയറ്റ്നാം കോളനി, കര്‍മ്മ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച കോയ വെള്ളിത്തിരയില്‍ നിന്ന്‌ ഉപജീവനം തേടി തെരുവിലേക്കിറങ്ങി. യൌവ്വനകാലത്ത്‌ പ്രേംനസീറിണ്റ്റെ രൂപസാദൃശ്യമുണ്ടായിരുന്ന കോയയ്ക്ക്‌ വെള്ളിത്തിര അന്നം നല്‍കാന്‍ കാരണവും അതായിരുന്നു. വിശപ്പിണ്റ്റെ വിളി എന്ന സിനിമ മുതലാണ്‌ നസീറിണ്റ്റെ ഡ്യൂപ്പായത്‌. സ്റ്റണ്ട്‌ രംഗങ്ങളില്‍ കോയ പലകുറി നിത്യഹരിത നായകണ്റ്റെ പകരക്കാരനായിട്ടുണ്ട്‌. &lt;br /&gt;&lt;br /&gt;പാലാട്ട്‌ കോമനിലെ കാട്ടാള രാജാവ്‌, അനാര്‍ക്കലിയിലെ രാജകുമാരന്‍, ഭാര്യയിലെ കുടുംബാംഗം തുടങ്ങി കോയയെ പ്രേക്ഷകര്‍ ശ്രദ്ധിച്ച വേറെയും ചില വേഷങ്ങളുണ്ട്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ രാധാ ടാക്കീസില്‍ നാടകം കളിക്കുമ്പോള്‍ കോയയുടെ അഭിനയം ക്യാമറാമാന്‍ കൃഷ്ണന്‍കുട്ടിയുടെ കണ്ണില്‍ പതിഞ്ഞതാണ്‌ സിനിമയിലേക്കുള്ള ആദ്യപടി. നേരെ കോയയെയും കൂട്ടി കൃഷ്ണന്‍കുട്ടി ഉദയാ സ്റ്റുഡിയോയിലെത്തി, അഭിനയിക്കാന്‍ അവസരവും നല്‍കി. പിന്നീട്‌ കോയയ്ക്ക്‌ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. തെറ്റില്ലാത്ത പ്രതിഫലവും നാട്ടില്‍ പേരും പെരുമയും നേടി. ഒപ്പം നസീര്‍ കോയയെന്ന നാമവിശേഷണവും. മെറിലാണ്റ്റിലും ചിത്രാഞ്ജലിയിലും റീമേക്കിനെത്തുന്ന ചിത്രങ്ങളിലും കോയ അഭിനയിച്ചു.&lt;br /&gt;&lt;br /&gt; പ്രേംനസീറിണ്റ്റെ മരണശേഷം സിനിമയില്‍ കോയയ്ക്ക്‌ 'ഗോഡ്ഫാദര്‍'മാരില്ലാതായി. ഭാര്യയെയും അഞ്ച്‌ മക്കളെയും പട്ടിണിക്കിടാതിരിക്കാനാണ്‌ കോയ പിന്നീട്‌ തെരുവില്‍ അന്നം തേടിയെത്തിയത്‌. മഴ സീസണില്‍ ദിനംപ്രതി നൂറ്‌ രൂപവരെ കുട നന്നാക്കിയാ ല്‍ കോയയ്ക്ക്‌ പ്രതിഫലം ലഭിക്കും. പെണ്‍മക്കളുടെ വിവാഹം കഴിഞ്ഞതോടെ ഉണ്ടായിരുന്ന വീടുവിറ്റ്‌ ഭാര്യയോടൊപ്പം ചാത്തനാട്ട്‌ വാടക വീട്ടില്‍ കഴിയുന്ന കോയ വിശപ്പിണ്റ്റെ വിളി മാറ്റാന്‍ നല്ലൊരു മഴ സീസണു വേണ്ടി കാത്തിരിക്കുകയാണ്‌...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-8061278527492535216?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/8061278527492535216/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=8061278527492535216&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/8061278527492535216'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/8061278527492535216'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2008/06/blog-post_7448.html' title='പ്രേംനസീറിണ്റ്റെ ഡ്യൂപ്പായി തിരശീലയില്‍; കോയ അന്നം തേടുന്നത്‌ കുടശീലയില്‍'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_Ka0OMTcHiDw/SMtpr68pDnI/AAAAAAAAAS0/W03bUxTA10o/s72-c/koya+1.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-2929513049771219332</id><published>2008-06-05T01:51:00.006-05:00</published><updated>2008-09-13T02:21:15.025-05:00</updated><category scheme='http://www.blogger.com/atom/ns#' term='news'/><category scheme='http://www.blogger.com/atom/ns#' term='special feature'/><title type='text'>മഴയുടെ താളത്തില്‍ ചുവടുവെച്ച്‌ നയന്‍താര; കുസേലന്‍ സിനിമാസംഘം ആലപ്പുഴ വിട്ടു</title><content type='html'>&lt;a href="http://4.bp.blogspot.com/_Ka0OMTcHiDw/SMtp3YyJr8I/AAAAAAAAAS8/e1RNqJ6ucBs/s1600-h/03-06-08_1317.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://4.bp.blogspot.com/_Ka0OMTcHiDw/SMtp3YyJr8I/AAAAAAAAAS8/e1RNqJ6ucBs/s320/03-06-08_1317.jpg" border="0" alt=""id="BLOGGER_PHOTO_ID_5245402591269597122" /&gt;&lt;/a&gt;&lt;br /&gt;തെന്നിന്ത്യന്‍ താരരാജാവ്‌ രജനീകന്തിണ്റ്റെ കുസേലനെന്ന തമിഴ്‌ സിനിമയുടെ ഹൈലൈറ്റായ ഗാനരംഗത്തില്‍ മഴയുടെ താളത്തിനൊത്ത്‌ നയന്‍താര ചുവടുവെച്ചപ്പോള്‍ കാറ്റാടി കടപ്പുറത്ത്‌ കുളിരുപെയ്തു. നയണ്റ്റെ വശ്യമായ നൃത്തം തിരശീലയില്‍ മാത്രം കണ്ടിട്ടുള്ള മല്‍സ്യത്തൊഴിലാളികള്‍ക്ക്‌ ഗാനരംഗ ചിത്രീകരണം കനവുകളുടെ കാഴ്ചയായി മാറി. എട്ട്‌ മുതല്‍ 15 വയസുവരെയുള്ള 20-ഓളം കുട്ടികള്‍ നൃത്ത സംവിധായകണ്റ്റെ നിര്‍ദ്ദേശങ്ങള്‍ക്കൊത്ത്‌ നയന്‍താരയ്ക്ക്‌ പിന്നില്‍ അണിനിരന്നു. &lt;br /&gt;&lt;br /&gt;അഴകളവുകള്‍ വെളിപ്പെടത്തുന്ന ചുവന്ന സ്ളീവ്ലെസ്‌ മിനിടോപ്പും ചുവന്ന നിറത്തില്‍ കറുത്ത ചെക്കുകളുളള ഷോര്‍ട്ട്‌ സ്കേര്‍ട്ടുമായിരുന്നു നയന്‍താരയുടെ വേഷം. അവസാനദിനത്തില്‍ സീനുകള്‍ ഉണ്ടായിരുന്നില്ലെങ്കിലും വെള്ള ഷര്‍ട്ടും നീല ജീന്‍സും ആര്‍മി ക്യാപും ധരിച്ച്‌ രജനീകാന്ത്‌ കടപ്പുറത്ത്‌ ചുറ്റിയടിച്ചു. കോടികള്‍ പ്രതിഫലം വാങ്ങുന്ന സ്റ്റൈല്‍മന്നനെ തൊട്ടടുത്ത്‌ കണ്ടപ്പോള്‍ ഷൂട്ടിംഗ്‌ കാണാനെത്തിയവര്‍ ആര്‍പ്പുവിളിച്ചു. കനത്ത സുരക്ഷ അവഗണിച്ച്‌ ലൊക്കേഷന്‌ തൊട്ടടുത്തുള്ള മല്‍സ്യത്തൊഴിലാളിയുടെ വീടിണ്റ്റെ ഉമ്മറത്തിരുന്ന്‌ സൂപ്പര്‍സ്റ്റാര്‍ ഊണുകഴിച്ചു. &lt;br /&gt;&lt;br /&gt;പുന്നമടക്കായലിലും കാറ്റാടി കടപ്പുറത്തുമായി മൂന്ന്‌ ദിവസം നീണ്ട നൃത്തരംഗത്തിണ്റ്റെ ചിത്രീകരണത്തിന്‌ ശേഷം ഇന്നലെ സിനിമാ സംഘം തമിഴ്നാട്ടിലേക്ക്‌ മടങ്ങി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ രജനീകാന്ത്‌ നാട്ടിലേക്ക്‌ പോയെങ്കിലും രണ്ട്‌ സീനുകള്‍ കൂടി ബാക്കിയുള്ളതിനാല്‍ ഇന്നലെ ഉച്ചയോടെയാണ്‌ ഷൂട്ടിംഗ്‌ പാക്കപ്പായത്‌. ഇതിനിടെ രജനീകാന്തിനൊപ്പം ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സഹപാഠിയായിരുന്ന നടന്‍ ശ്രീനിവാസനും ലൊക്കേഷനിലെത്തിയിരുന്നു. കഥ പറയുമ്പോള്‍ എന്ന മലയാള സിനിമയുടെ തമിഴ്‌ പതിപ്പായ കുസേലനിലെ ഈ ഗാനരംഗം സൂപ്പര്‍ഹിറ്റാകുമെന്ന്‌ രജനീകാന്ത്‌ തന്നെ ഷൂട്ടിംഗ്‌ വേളയില്‍ അഭിപ്രായപ്പെട്ടു. &lt;br /&gt;&lt;br /&gt;ലക്ഷക്കണക്കിന്‌ രൂപയാണ്‌ ആലപ്പുഴയിലല്‍ നാല്‌ ദിവസത്തെ ഷൂട്ടിംഗിനായി ചെലവഴിച്ചത്‌. ആദ്യദിവസം പുന്നമടക്കായലില്‍ കൂറ്റന്‍ ചങ്ങാടമൊരുക്കിയ കലാസംവിധായകന്‍ തോട്ടാധരണിക്ക്‌ കാറ്റാടി കടപ്പുറത്ത്‌ സെറ്റിടാന്‍ അധികം പണിപ്പെടേണ്ടി വന്നില്ല. കരയില്‍ കയറ്റിവെച്ചിരിക്കുന്ന വള്ളങ്ങളും തൊഴിലാളികള്‍ വലസൂക്ഷിക്കുന്ന ചെറിയ ഷെഡും രൂപഭേദങ്ങളില്ലാതെ ചിത്രീകരണത്തിനായി ഉപയോഗിച്ചു. മഴയില്‍ നായിക നനയുന്ന രംഗങ്ങള്‍ എടുക്കാന്‍ ആയിരക്കണക്കിന്‌ ലിറ്റര്‍ വെള്ളമാണ്‌ ഉപയോഗിച്ചത്‌. അല്‍പ്പ നേരത്തിന്‌ ശേഷം പ്രകൃതിതന്നെ മഴകനിഞ്ഞപ്പോള്‍ ഫ്രെയിം ഒറിജിനലായി. &lt;br /&gt;&lt;br /&gt;തിരുവല്ലയിലെ സ്വന്തം തറവാട്ടില്‍ പോയി മടങ്ങിയതിണ്റ്റെ ഹാംഗ്‌ഓവറിലായിരുന്നു ലൊക്കേഷനില്‍ നയന്‍താര. ആസ്വദിച്ച്‌ നൃത്തമാടിയ നയന്‍ ചിത്രീകരണത്തിനിടെ അധികം പിഴവുകള്‍ വരുത്തിയില്ല. എന്നാല്‍ ഷൂട്ടിംഗിനിടെ മൊബൈല്‍ ഫോണില്‍ തണ്റ്റെ ചിത്രമെടുത്ത ചില യുവാക്കളോട്‌ തട്ടിക്കയറിയപ്പോള്‍ തനി നാടന്‍ പെണ്ണായി മാറി. അടുത്തമാസം 18-ഓടെ കുസേലന്‍ തിയേറ്ററിലെത്തിക്കാനാണ്‌ അണിയറക്കാരുടെ പരിശ്രമം. സെവന്‍ ആര്‍ട്സ്‌ വിജയകുമാറും കവിതാലയ കെ ബാലചന്ദറും ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എ കബീറിനായിരുന്നു കേരളത്തിലെ നിര്‍മ്മാണ നിര്‍വ്വഹണത്തിണ്റ്റെ ചുമതല.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-2929513049771219332?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/2929513049771219332/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=2929513049771219332&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/2929513049771219332'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/2929513049771219332'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2008/06/blog-post_05.html' title='മഴയുടെ താളത്തില്‍ ചുവടുവെച്ച്‌ നയന്‍താര; കുസേലന്‍ സിനിമാസംഘം ആലപ്പുഴ വിട്ടു'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_Ka0OMTcHiDw/SMtp3YyJr8I/AAAAAAAAAS8/e1RNqJ6ucBs/s72-c/03-06-08_1317.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-7676084576221389458</id><published>2008-06-04T01:52:00.003-05:00</published><updated>2008-09-13T02:40:14.755-05:00</updated><category scheme='http://www.blogger.com/atom/ns#' term='news'/><category scheme='http://www.blogger.com/atom/ns#' term='special feature'/><title type='text'>കായല്‍ സൌന്ദര്യത്തില്‍ മയങ്ങി 'സ്റ്റൈല്‍മന്നന്‍'; 'കുസേല'ണ്റ്റെ ഷൂട്ടിംഗിനിടെ ക്യാമറാമാന്‌ പരിക്ക്‌</title><content type='html'>&lt;a href="http://2.bp.blogspot.com/_Ka0OMTcHiDw/SMtuQKNYjNI/AAAAAAAAATk/QV5G9dbT1lk/s1600-h/rajni+kanth.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://2.bp.blogspot.com/_Ka0OMTcHiDw/SMtuQKNYjNI/AAAAAAAAATk/QV5G9dbT1lk/s320/rajni+kanth.jpg" border="0" alt=""id="BLOGGER_PHOTO_ID_5245407414900526290" /&gt;&lt;/a&gt;&lt;br /&gt;ജീവിതത്തിലാദ്യമായി കിഴക്കിണ്റ്റെ വെനീസിലെത്തിയ തെന്നിന്ത്യന്‍ താരരാജാവ്‌ രജനീകാന്ത്‌ കായല്‍ സൌന്ദര്യത്തില്‍ മതിമറന്നു. കുസേലനെന്ന തമിഴ്‌ സിനിമയുടെ ചിത്രീകരണത്തിനായി പുന്നമടക്കായലില്‍ ഒരുക്കിയ ചുണ്ടന്‍വള്ളങ്ങള്‍ കരിനാഗങ്ങളെപ്പോലെ ചീറിപ്പായുന്നതും കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ഹരിതാഭനിറഞ്ഞ വയലേലകളും സ്റ്റൈല്‍മന്നണ്റ്റെ മനസ്‌ നിറച്ചു. &lt;br /&gt;&lt;br /&gt;ഇന്നലെ രാവിലെ ഒമ്പത്‌ മണിയോടെയാണ്‌ പുന്നമടക്കായലില്‍ നെഹ്‌റുട്രോഫി ഫിനിഷിംഗ്‌ പോയിണ്റ്റിന്‌ സമീപം കുസേലനിലെ ശ്രദ്ധേയമായ ഗാനരംഗം ചിത്രീകരിച്ചത്‌. രജനിക്കൊപ്പം നയന്‍താരയും മമ്മ്തയും 80-ഓളം നര്‍ത്തകരും ചുവടുവെച്ചു. പ്രത്യേകം തയ്യാറാക്കിയ കൂറ്റന്‍ ചങ്ങാടത്തിലായിരുന്നു സെറ്റിട്ടിരുന്നത്‌. രംഗം വര്‍ണ്ണാഭമാക്കാന്‍ രണ്ട്‌ ചുണ്ടന്‍വള്ളങ്ങളും സംവിധായകന്‍ പി വാസുവിണ്റ്റെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയിരുന്നു. ചന്ദന നിറത്തിലുള്ള കൂര്‍ത്തയായിരുന്നു രജനിയുടെ വേഷം. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ കഥപറയുമ്പോള്‍ എന്ന സിനിമയില്‍ മമ്മൂട്ടി ചെയ്ത വേഷത്തിലാണ്‌ കുസേലനില്‍ രജനീകാന്ത്‌ അഭിനയിക്കുന്നത്‌. മാദകത്വം തുളുമ്പുന്ന വേഷമായിരുന്നു നയന്‍താരയുടെത്‌. കറുത്ത സ്ളീവ്ലെസ്‌ ബ്ളൌസിലും മിനി സ്കര്‍ട്ടിലും നയന്‍ തിളങ്ങി. ചുവന്ന ടീഷര്‍ട്ടും ജീന്‍സുമായിരുന്നു ഷൂട്ടിംഗ്‌ സെറ്റിലെത്തിയ മമ്മ്തയുടെ വേഷം. ഏതാണ്ട്‌ മൂന്ന്‌ മണിക്കൂറോളം ചെലവഴിച്ചാണ്‌ ഗാനരംഗത്തിലെ ഏതാനും സീനുകള്‍ ചിത്രീകരിച്ചത്‌. &lt;br /&gt;&lt;br /&gt;സെവന്‍ ആര്‍ട്സ്‌ വിജയകുമാറും കവിതാലയ കെ ബാലചന്ദറുമാണ്‌ ചിത്രത്തിണ്റ്റെ നിര്‍മ്മാണം. അതേസമയം ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ പ്രശസ്ത ക്യാമറാമാന്‍ അരവിന്ദ്‌ കൃഷ്ണയ്ക്ക്‌ പരിക്കേറ്റത്‌ സെറ്റില്‍ ംളാനത പടര്‍ത്തി. ബ്രേക്കിന്‌ ശേഷം ചങ്ങാടത്തില്‍ നിന്ന്‌ ബോട്ടിലേക്ക്‌ ചാടിക്കയറുമ്പോഴാണ്‌ അരവിന്ദ്‌ കൃഷ്ണയ്ക്ക്‌ വീണ്‌ പരിക്കേറ്റത്‌. ഉടന്‍തന്നെ സെറ്റിലുണ്ടായിരുന്നവര്‍ അദ്ദേഹത്തെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലതുകാലിലെ ഞരമ്പ്‌ ചതഞ്ഞ്‌ സാരമായി പരിക്കേറ്റിട്ടുണ്ട്‌. എഴുന്നേറ്റ്‌ നില്‍ക്കാന്‍ കഴിയാത്തതിനാല്‍ ഡോക്ടര്‍മാര്‍ ക്യാമറാമാന്‌ പരിപൂര്‍ണ്ണ വിശ്രമം നിര്‍ദ്ദേശിച്ചു. &lt;br /&gt;&lt;br /&gt;കാലില്‍ ബാണ്റ്റേജ്‌ ചുറ്റിയ ശേഷം അരവിന്ദ്‌ കൃഷ്ണയെ ആശുപത്രിയില്‍ നിന്ന്‌ ലേക്പാലസ്‌ റിസോര്‍ട്ടിലേക്ക്‌ കൊണ്ടുപോയി. അപകടത്തെ തുടര്‍ന്ന്‌ മണിക്കൂറുകളോളം ചിത്രീകരണം നിര്‍ത്തിവെയ്ക്കേണ്ടി വന്നത്‌ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാക്കിയത്‌. പിന്നീട്‌ വൈകുന്നേരത്തോടെ അസിസ്റ്റണ്റ്റ്‌ ക്യാമറാമാണ്റ്റെ നേതൃത്വത്തില്‍ ഷൂട്ടിംഗ്‌ പുനരാരംഭിക്കുകയായിരുന്നു. പത്ത്‌ ഗണ്‍മാന്‍മാരടക്കം കനത്ത സുരക്ഷാ സന്നാഹത്തോടെയാണ്‌ രജനീകാന്ത്‌ ഷൂട്ടിംഗിനെത്തിയത്‌. ഈ സിനിമയുമായി ബന്ധപ്പെട്ടവരല്ലാതെ മറ്റാര്‍ക്കും ലൊക്കേഷനില്‍ പ്രവേശനം അനുവദിച്ചിട്ടില്ല. ഇതിനിടെ രഹസ്യമായി ചിത്രങ്ങളെടുത്ത മാധ്യമ പ്രവര്‍ത്തകരെ സിനിമാസംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-7676084576221389458?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/7676084576221389458/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=7676084576221389458&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/7676084576221389458'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/7676084576221389458'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2008/06/blog-post.html' title='കായല്‍ സൌന്ദര്യത്തില്‍ മയങ്ങി &apos;സ്റ്റൈല്‍മന്നന്‍&apos;; &apos;കുസേല&apos;ണ്റ്റെ ഷൂട്ടിംഗിനിടെ ക്യാമറാമാന്‌ പരിക്ക്‌'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_Ka0OMTcHiDw/SMtuQKNYjNI/AAAAAAAAATk/QV5G9dbT1lk/s72-c/rajni+kanth.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-869395704931762690</id><published>2008-05-24T01:32:00.003-05:00</published><updated>2008-09-13T02:22:14.469-05:00</updated><category scheme='http://www.blogger.com/atom/ns#' term='news'/><category scheme='http://www.blogger.com/atom/ns#' term='special feature'/><title type='text'>അനാഥത്വത്തിണ്റ്റെ നൊമ്പരവുമായി ...</title><content type='html'>&lt;a href="http://2.bp.blogspot.com/_Ka0OMTcHiDw/SMtqGxo5_7I/AAAAAAAAATE/NxcSf8OtjJU/s1600-h/hospital+story.JPG"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://2.bp.blogspot.com/_Ka0OMTcHiDw/SMtqGxo5_7I/AAAAAAAAATE/NxcSf8OtjJU/s320/hospital+story.JPG" border="0" alt=""id="BLOGGER_PHOTO_ID_5245402855639744434" /&gt;&lt;/a&gt;&lt;br /&gt;അനാഥത്വത്തിണ്റ്റെ നൊമ്പരമേറിയപ്പോള്‍ അന്നമ്മയെന്ന വൃദ്ധ അഭയം തേടിയത്‌ ആതുരാലയത്തില്‍. അവിടെ ആരോരും തുണയില്ലാത്ത മറ്റൊരു അനാഥ വാര്‍ധക്യത്തിന്‌ ആശ്രയമായി അന്നമ്മയുടെ ജീവിതം രണ്ടാണ്ട്‌ പിന്നിടുന്നു. ആലപ്പുഴ നഗരത്തിലുള്ള ജനറല്‍ ആശുപത്രിയിലെ ഒബ്സര്‍വേഷന്‍ വാര്‍ഡിലാണ്‌ ബന്ധുക്കള്‍ കയ്യൊഴിഞ്ഞ രണ്ട്‌ വൃദ്ധജന്‍മങ്ങള്‍ രോഗങ്ങളുടെ ദുരിതവും പേറി ജീവിത സായന്തനം തള്ളിനീക്കുന്നത്‌. വാര്‍ഡുകളിലും ആശുപത്രി പരിസരങ്ങളിലുമായി പലപ്പോഴും കാണുന്നുണ്ടെങ്കിലും ആശുപത്രി ജീവനക്കാര്‍ക്കും ഇവരെക്കുറിച്ച്‌ കൂടുതലൊന്നും അറിയില്ല. &lt;br /&gt;&lt;br /&gt;ശ്വാസംമുട്ടല്‍ കലശലായതിനെ തുടര്‍ന്ന്‌ പണ്ടെങ്ങോ ചികില്‍സ തേടിയെത്തിയതാണ്‌ അന്നമ്മ. രണ്ടുവര്‍ഷത്തോളമായി ആശുപത്രി വാര്‍ഡുകളും വരാന്തകളുമാണ്‌ ഈ വൃദ്ധയുടെ അഭയകേന്ദ്രം. ഇതിനിടയില്‍ ഇതേരോഗവുമായി അവശനിലയില്‍ കഴിയുന്ന വൃദ്ധണ്റ്റെ പരിചരണം അന്നമ്മ സ്വയം ഏറ്റെടുത്തു. ഈ വൃദ്ധന്‍ ആരാണെന്നുപോലും തിരക്കാതെയാണ്‌ അന്നമ്മ രാപ്പകല്‍ ആശുപത്രി കട്ടിലിണ്റ്റെ ഓരത്ത്‌ കാവലിരിക്കുന്നത്‌. ചുക്കിച്ചുളിഞ്ഞ്‌ മെലിഞ്ഞ ശരീരവും പോളകെട്ടിയ കണ്ണുകളുമായി ശ്വാസം വലിക്കുവാന്‍ നന്നേ പാടുപെടുന്ന വൃദ്ധനെ രോഗം സമ്മാനിച്ച അവശതകള്‍ മറന്ന്‌ അന്നമ്മ പരിചരിക്കുന്നത്‌ കരള്‍പിളര്‍ക്കുന്ന കാഴ്ചയാണ്‌. മറ്റു രോഗികളും അവരുടെ ബന്ധുക്കളും ആശുപത്രി ജീവനക്കാരും വല്ലപ്പോഴും നല്‍കുന്ന കാരുണ്യമാണ്‌ ഈ വൃദ്ധരുടെ ജീവന്‌ ആകെയുള്ള ആശ്രയം. കാഴ്ചയില്‍ 90-നുമേല്‍ പ്രായംതോന്നിക്കുന്ന ഇരുവരും തങ്ങളുടെ ദുരിതങ്ങള്‍ ആരോടും പറയാറില്ല. ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ അന്നമ്മയെന്നാണ്‌ പേരെന്ന്‌ വൃദ്ധപറയും. ബന്ധുക്കളാരും ഇല്ലേയെന്ന ചോദ്യത്തിന്‌ ഇറ്റുവീഴുന്ന കണ്ണീര്‍തുള്ളികള്‍ മാത്രമാണ്‌ മറുപടി. &lt;br /&gt;&lt;br /&gt;അഴുക്കുപുരണ്ട ഷര്‍ട്ടും കൈലിയുമുടുത്ത്‌ കട്ടിലില്‍ തളര്‍ന്ന്‌ കിടക്കുന്ന വൃദ്ധണ്റ്റെ മുഖത്ത്‌ ഒന്നിനും മറുപടിയില്ലാത്ത നിസംഗതയുടെ ഭാവം. നഗരത്തിനടുത്തുള്ള മാളികമുക്ക്‌ പ്രദേശത്ത്‌ വൃദ്ധണ്റ്റെ ബന്ധുക്കള്‍ ആരൊക്കെയോ ഉണ്ടെന്ന്‌ അന്നമ്മ പറയുന്നു. സ്വന്തം പേരുപോലും വെളിപ്പെടുത്താന്‍ വിമുഖത കാട്ടുന്ന വൃദ്ധന്‍ ഒരിക്കല്‍ അന്നമ്മയോട്‌ പറഞ്ഞതാണത്രേ ഇത്‌. ഒരേകട്ടിലില്‍ കഴിയുന്ന വൃദ്ധനെക്കുറിച്ച്‌ അന്നമ്മക്ക്‌ ആകെ അറിയാവുന്നത്‌ അതുമാത്രമാണ്‌. വാര്‍ഡില്‍ ആളൊഴിഞ്ഞ കട്ടിലുണ്ടെങ്കില്‍ അവിടെ അന്തിയുറങ്ങുന്ന ഇരുവരും രോഗികള്‍ കൂടുതലായാല്‍ വരാന്തയിലേക്ക്‌ തങ്ങളുടെ കിടപ്പ്‌ മാറ്റും. അതുകൊണ്ടുതന്നെ ആശുപത്രി അധികൃതര്‍ക്കും രോഗികള്‍ക്കും ഇവര്‍ ശല്യമാകുന്നില്ല. രജിസ്റ്ററില്‍ പേരില്ലാത്തതുകൊണ്ട്‌ ആശുപത്രിയില്‍ നിന്നും രോഗികള്‍ക്ക്‌ നല്‍കുന്ന ഭക്ഷണം ഇവര്‍ക്ക്‌ ലഭിക്കാറില്ല. ആരെങ്കിലുമൊക്കെ സ്നേഹപൂര്‍വ്വം അന്നമ്മക്ക്‌ നല്‍കുന്ന ഭക്ഷണം രണ്ടായി പകുത്ത്‌ ഇരുവരും കഴിക്കും. വൃദ്ധന്‌ മരുന്നു നല്‍കുന്നതും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കൊണ്ടുപോകുന്നതും ഭക്ഷണം നല്‍കുന്നതുമെല്ലാം അന്നമ്മതന്നെ. ഇടയ്ക്കിടെ ആര്‍ക്കും മനസിലാവാത്ത തരത്തില്‍ ചിലതൊക്കെ പറഞ്ഞ്‌ അന്നമ്മ വിതുമ്പും. അതു നന്നായി ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസിലാകും. തങ്ങളെ അനാഥത്വത്തിണ്റ്റെ കയത്തിലേക്ക്‌ വലിച്ചെറിഞ്ഞ ബന്ധുക്കളോടുള്ള ശാപവാക്കുകളാണെന്ന്‌....&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-869395704931762690?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='enclosure' type='' href='http://veekshanam.com' length='0'/><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/869395704931762690/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=869395704931762690&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/869395704931762690'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/869395704931762690'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2008/05/blog-post_7954.html' title='അനാഥത്വത്തിണ്റ്റെ നൊമ്പരവുമായി ...'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_Ka0OMTcHiDw/SMtqGxo5_7I/AAAAAAAAATE/NxcSf8OtjJU/s72-c/hospital+story.JPG' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-6220325579262059254</id><published>2008-05-24T01:26:00.003-05:00</published><updated>2008-09-13T02:23:20.234-05:00</updated><category scheme='http://www.blogger.com/atom/ns#' term='news'/><category scheme='http://www.blogger.com/atom/ns#' term='special feature'/><title type='text'>കുടിയന്@‍അയ്യപ്പബൈജു.com</title><content type='html'>&lt;a href="http://2.bp.blogspot.com/_Ka0OMTcHiDw/SMtqU98F-ZI/AAAAAAAAATM/DrYmQqPRkzw/s1600-h/baiju+2.JPG"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://2.bp.blogspot.com/_Ka0OMTcHiDw/SMtqU98F-ZI/AAAAAAAAATM/DrYmQqPRkzw/s320/baiju+2.JPG" border="0" alt=""id="BLOGGER_PHOTO_ID_5245403099459615122" /&gt;&lt;/a&gt;&lt;br /&gt;ആര്‍. പ്രശാന്ത്‌, ബ്ളോക്ക്‌ നമ്പര്‍ 40, ഹരിജന്‍ കോളനി,അറവുകാട്‌, പുന്നപ്ര പി. ഒ,ആലപ്പുഴ ജില്ല. പിന്‍: 688 004. ഈ മേല്‍വിലാസം കണ്ടാല്‍ ഒരു പക്ഷെ മലയാളികള്‍ തിരിച്ചറിഞ്ഞെന്നുവരില്ല. ആളെക്കുറിച്ചുള്ള സൂചന നല്‍കിയാല്‍ തിരിച്ചറിയാത്തവരായി ഒരുപക്ഷെ മലയാളികളാരുമുണ്ടാവില്ല.&lt;br /&gt;&lt;br /&gt; "വഴിയരികില്‍ പതിതനായി ചിരിച്ചുനില്‍ക്കും ബൈജു. അടികിട്ടിയാല്‍ ഓടക്കുള്ളില്‍ കിടന്നുറങ്ങും ബൈജു"- മദ്യപാനികള്‍ക്ക്‌ സമൂഹത്തില്‍ 'നല്ല' വിലാസമുണ്ടാക്കിക്കൊടുത്ത കേരളത്തിണ്റ്റെ സ്വന്തം കുടിയന്‍ 'അയ്യപ്പ ബൈജു'വിണ്റ്റെ തപാല്‍ വിലാസമാണിത്‌. നാട്ടിന്‍പുറത്തെ മദ്യപാനിയുടെ ചേഷ്ടകളും ഭാവങ്ങളും വിദേശങ്ങളിലുള്‍പ്പെടെ ആയിരക്കണക്കിന്‌ വേദികളില്‍ അവതരിപ്പിച്ച്‌ മലയാളത്തിണ്റ്റ ചിരിക്കുടുക്കയായി മാറിയ പുന്നപ്ര പ്രശാന്തിന്‌ സ്വന്തം പേരിലുള്ള കത്തുകളൊന്നും ഇപ്പോള്‍ ലഭിക്കാറില്ല. എല്ലാം അയ്യപ്പ ബൈജു എന്നപേരിലാണ്‌. &lt;br /&gt;&lt;br /&gt;അയ്യപ്പ ബൈജു, ആലപ്പുഴ എന്ന്‌ മാത്രം കവറിണ്റ്റെ പുറത്തെഴുതിയ നൂറ്‌ കണക്കിന്‌ കത്തുകള്‍ മേല്‍വിലാസം തെറ്റാതെ പ്രശാന്തിണ്റ്റെ വീട്ടിലെത്തിയിട്ടുണ്ട്‌. അടുത്തിടെ പുന്നപ്രയിലെ വീട്ടില്‍ നിന്ന്‌ നഗരത്തിനടുത്തുള്ള പഴവീട്‌ എന്ന സ്ഥലത്തേക്ക്‌ താമസം മാറ്റിയെങ്കിലും പ്രശാന്തിനുള്ള കത്തുകള്‍ വഴിതെറ്റാറില്ല. കൃത്യമായ മേല്‍വിലാസം അറിയാത്തതുകൊണ്ട്‌ കത്തെഴുതാന്‍ കഴിയാത്ത ആയിരക്കണക്കിന്‌ ആരാധകര്‍ വേറെയുമുണ്ട്‌. ഇവര്‍ക്ക്‌ വേണ്ടി പ്രശാന്ത്‌ സ്വന്തം മേല്‍വിലാസം അല്‍പം പരിഷ്കരിച്ചതോടെ സൈബര്‍ ലോകത്തും കുടിയണ്റ്റെ കുസൃതികള്‍ തുടങ്ങിക്കഴിഞ്ഞു. തമാശകളെത്ര കേട്ടാലും ചിരി വെറുമൊരു പുഞ്ചിരിയിലൊതുക്കുന്ന മലയാളിക്ക്‌ ഇനി എപ്പോഴെങ്കിലും പൊട്ടിച്ചിരിക്കണമെങ്കില്‍ ഒരു മൌസ്‌ ക്ളിക്കിണ്റ്റെ ദൂരത്തില്‍ ബൈജുവുണ്ട്‌. www.ayyappabaiju.com എന്ന വെബ്‌ സൈറ്റില്‍. പ്രശാന്ത്‌ എന്ന പേര്‌ ബൈജുവായും പിന്നീട്‌ അയ്യപ്പബൈജുവായും വഴിമാറിയത്‌ കൊണ്ട്‌ അതേ വിലാസം തന്നെയാണ്‌ വെബ്‌ സൈറ്റിനും. &lt;br /&gt;&lt;br /&gt;സൈറ്റ്‌ തുറക്കുന്നവര്‍ ആദ്യം കാണുന്നത്‌ 'ഫുള്‍ പാമ്പായി' നില്‍ക്കുന്ന ബൈജുവിനെയാണ്‌. താഴെയുളള മെനുവില്‍ ക്ളിക്ക്‌ ചെയ്യുന്നതോടെ അയ്യപ്പബൈജുവിണ്റ്റെ ലോകത്തെത്താം. രണ്ടാമത്തെ പേജില്‍ പ്രശാന്തിനെക്കുറിച്ചും സ്വന്തം ട്രൂപ്പായ കോമഡി മേറ്റ്സിലെ കലാകാരന്‍മാരെക്കുറിച്ചുളള ലഘുവിവരണമുണ്ട്‌. വിശദവിവരങ്ങള്‍ അറിയണമെങ്കില്‍ അതാത്‌ മെനുവില്‍ ക്ളിക്ക്‌ ചെയ്താല്‍ മതി. പ്രശാന്ത്‌ ഇതുവരെ വേദിയില്‍ അവതരിപ്പിച്ച തമാശകളുടെ വീഡിയോ ക്ളിപ്പിംഗുകള്‍, അഭിനയിച്ച സിനിമകളിലെ ദൃശ്യങ്ങള്‍ തുടങ്ങിയവ ആരാധകര്‍ക്ക്‌ ഡൌണ്‍ലോഡ്‌ ചെയ്തെടുക്കാനുള്ള സൌകര്യവുമുണ്ട്‌. പ്രശാന്തിണ്റ്റെ ആരാധകരെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ്‌ സൈറ്റ്‌ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന്‌ വെബ്‌ ഡിസൈനര്‍ ആലപ്പുഴ സനാതനപുരം മിഥിലയില്‍ എം. ജയകൃഷ്ണന്‍ പറയുന്നു. കഴിഞ്ഞമാസമാണ്‍്‌ സൈറ്റിണ്റ്റെ രൂപകല്‍പ്പന തുടങ്ങിയത്‌. ഔദ്യോഗികമായി സംഭവം പുറത്തുവിട്ടിട്ടില്ലെങ്കിലും പറഞ്ഞുകേട്ടവരായി ആയിരത്തോളം പേര്‍ സൈറ്റ്‌ സന്ദര്‍ശിച്ചുകഴിഞ്ഞു. &lt;br /&gt;&lt;br /&gt;നല്ലൊരു ഗായകന്‍ കൂടിയായ പ്രശാന്ത്‌ ബൈജുവിണ്റ്റെ ഓണം, കള്ളാണ്‌ ഭാസ്കര എന്നിങ്ങനെ രണ്ട്‌ ഓഡിയോ കാസറ്റുകളും പുറത്തിറക്കിയിട്ടുണ്ട്‌. ഈ ഗാനങ്ങളും വൈബ്‌ സൈറ്റില്‍ അപ്ളോഡ്‌ ചെയ്യും.ജയരാജിണ്റ്റെ റെയ്ന്‍ റെയ്ന്‍ കം എഗൈന്‍, തമ്പി കണ്ണന്താനത്തിണ്റ്റെ ഫ്രീഡം, സിബിമലയിലിണ്റ്റെ ആലീസ്‌ ഇന്‍ വണ്ടര്‍ലാണ്റ്റ്‌, അടൂറ്‍ ഗോപാലകൃഷ്ണണ്റ്റെ നാലു പെണ്ണുങ്ങള്‍ എന്നീ മലയാള ചിത്രങ്ങള്‍ക്ക്‌ ശേഷം കാതല്‍ വര്‍ണ്ണങ്ങള്‍ എന്ന തമിഴ്‌ സിനിമയുടെ ഷൂട്ടിംഗ്‌ തിരക്കിലാണിപ്പോള്‍ ബൈജു. ഇതില്‍ കോര്‍ട്ടര്‍ ഗോവിന്ദന്‍ എന്ന മുഴുനീള കോമഡി കഥാപാത്രമായാണ്‌ പ്രശാന്ത്‌ വെള്ളിത്തിരയിലെത്തുന്നത്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-6220325579262059254?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/6220325579262059254/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=6220325579262059254&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/6220325579262059254'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/6220325579262059254'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2008/05/com.html' title='കുടിയന്@‍അയ്യപ്പബൈജു.com'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_Ka0OMTcHiDw/SMtqU98F-ZI/AAAAAAAAATM/DrYmQqPRkzw/s72-c/baiju+2.JPG' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-1049494216741866136</id><published>2008-05-24T01:18:00.005-05:00</published><updated>2008-09-13T02:24:02.752-05:00</updated><category scheme='http://www.blogger.com/atom/ns#' term='news'/><category scheme='http://www.blogger.com/atom/ns#' term='special feature'/><title type='text'>വെള്ളിത്തിരയുടെ വിജ്ഞാനലോകം തുറന്ന്‌ ആര്യാട്‌ ഭാര്‍ഗ്ഗവന്‍</title><content type='html'>&lt;a href="http://3.bp.blogspot.com/_Ka0OMTcHiDw/SMtqifM4bsI/AAAAAAAAATU/K_BTMUYQa0k/s1600-h/Bhargavan.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://3.bp.blogspot.com/_Ka0OMTcHiDw/SMtqifM4bsI/AAAAAAAAATU/K_BTMUYQa0k/s320/Bhargavan.jpg" border="0" alt=""id="BLOGGER_PHOTO_ID_5245403331726700226" /&gt;&lt;/a&gt;&lt;br /&gt;ലൂമിയര്‍ സഹോദരന്‍മാരിലൂടെ പിറവിയെടുത്ത്‌ നിരവധി പരീക്ഷണങ്ങളിലൂടെ വളര്‍ന്ന്‌ വികസിച്ച ലോക ചലച്ചിത്ര മേഖലയ്ക്ക്‌ ഒരു വിജ്ഞാനഗ്രന്ഥം മലയാളത്തില്‍ നിന്ന്‌. നാടക വിജ്ഞാനകോശം രചിച്ച്‌ ശ്രദ്ധേയനായ ആര്യാട്‌ ഭാര്‍ഗ്ഗവണ്റ്റെ തൂലികയില്‍ നിന്നാണ്‌ ചലച്ചിത്ര വിജ്ഞാനികയും രൂപപ്പെടുന്നത്‌. &lt;br /&gt;&lt;br /&gt;സിനിമയുടെ സാങ്കേതികവശങ്ങള്‍ ആഴത്തില്‍ പഠിച്ച്‌ ലളിതമായി അനാവരണം ചെയ്തിരിക്കുകയാണ്‌ ഈ കൃതിയിലൂടെ ഗ്രന്ഥകാരന്‍. നാളെ ആലപ്പുഴയില്‍ നടക്കുന്ന ചടങ്ങില്‍ ആര്യാട്‌ ഭാര്‍ഗ്ഗവന്‍ ചലച്ചിത്രവിജ്ഞാനിക വായനക്കാര്‍ക്ക്‌ സമര്‍പ്പിക്കും. 250-ല്‍പരം പേജുകളുള്ള ഈ പുസ്തകത്തില്‍ ചലച്ചിത്ര സംവിധാനം, തിരക്കഥാരചന, അഭിനയം എന്നീ വിഷയങ്ങള്‍ സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്‌. അതുകൊണ്ടുതന്നെ ഈ വിഷയങ്ങള്‍ പരിശീലിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ആസ്വാദകര്‍ക്കും നിരൂപകര്‍ക്കും ഏറെ പ്രയോജനപ്പെടുമെന്ന്‌ ആര്യാട്‌ ഭാര്‍ഗ്ഗവന്‍ പറയുന്നു. സിനിമാ ചിത്രീകരണത്തില്‍ ഉപയോഗിക്കുന്ന മുഴുവന്‍ ഷോട്ടുകളും അവയുടെ പ്രയോഗരീതികളും ഗ്രന്ഥത്തിലുണ്ട്‌. ഇമാജിനറിലൈന്‍ തെറ്റാതെ രംഗങ്ങള്‍ ചിത്രീകരിക്കേണ്ട വിധം, കഥാപാത്രങ്ങളുടെ അടിസ്ഥാന ചലനവ്യവസ്ഥകള്‍, ചിത്രീകരണത്തിലെ ടെക്നിക്കുകള്‍, ക്യാമറ ആങ്കിളുകള്‍, തിരക്കഥയില്‍ നിന്ന്‌ ഷൂട്ടിംഗ്‌ സ്ക്രിപ്റ്റ്‌ രചിക്കേണ്ട വിധം, ദൃശ്യവസ്തുക്കളുടെ പ്രയോഗ രീതികള്‍, ശബ്ദ സംവിധാനം, കോമ്പോസിഷന്‍, ഷോട്ട്‌ ഡിവൈഡിംഗ്‌, ഗ്രാഫിക്‌ കോമ്പോസിഷന്‍, എഡിറ്റിംഗ്‌, മിക്സിംഗ്‌, ടൈറ്റിലിംഗ്‌ തുടങ്ങി സിനിമാ സംവിധാനത്തിലെ പൂര്‍ണ്ണ വിവരങ്ങള്‍ നിരവധി ചിത്രങ്ങളുടെ സഹായത്തോടെയാണ്‌ വിവരിച്ചിരിക്കുന്നത്‌. &lt;br /&gt;&lt;br /&gt;കഥാബീജം, കഥാഘടന, കഥാ വികസിക്കുന്നതിനുളള അടിസ്ഥാന തത്വങ്ങള്‍ തിരക്കഥയ്ക്ക്‌ വേണ്ട പഞ്ചഗുണങ്ങള്‍, കഥാപാത്രങ്ങള്‍ സൃഷ്ടി, കഥാപാത്ര പ്രകൃതി, വിശ്വസിനിമയിലെ കഥാബീജങ്ങള്‍ എന്നിവയും ലളിതമായാണ്‌ ഗ്രന്ഥത്തില്‍ വിവരിച്ചിരിക്കുന്നത്‌. അഭിനയവുമായി ബന്ധപ്പെട്ട ആംഗികം, വാച്വികം, സാത്വികം, ആഹാര്യം എന്നീ ചതുര്‍വിധ അഭിനയരീതികള്‍ ചലനവ്യവസ്ഥകള്‍, നവഭാവങ്ങള്‍, നവരസങ്ങള്‍ എന്നിവയും ഗ്രന്ഥത്തിലുണ്ട്‌. ചലച്ചിത്രഭാഷയിലെ അക്ഷരങ്ങള്‍, വാക്കുകള്‍, വാക്യങ്ങള്‍, ആശയഗതികള്‍ എന്നിങ്ങനെ ക്രമാനുഗതമായി ഗ്രന്ഥം ചിട്ടപ്പെടുത്തിയിരിക്കുന്നതിനാല്‍ തുടക്കക്കാര്‍ക്ക്‌ പോലും പാഠഭാഗങ്ങള്‍ പ്രയോജനപ്പെടുമെന്നും ഗ്രന്ഥകര്‍ത്താവ്‌ പറയുന്നു. &lt;br /&gt;&lt;br /&gt;സിനിമയുടെ അടിസ്ഥാനധാരകള്‍ പൂര്‍ണ്ണമായി പഠിക്കുന്നതിനുള്ള പുസ്തകങ്ങള്‍ ഒന്നും തന്നെ ഇതുവരെ ഭാരതീയ ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ചലച്ചിത്രരംഗത്തെ ആചാര്യനായ സ്റ്റാന്‍ലി ജോസാണ്‌ കൃതി ക്രോഡീകരിച്ചിരിക്കുന്നത്‌. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ ആര്‍ മോഹന്‍ അവതാരിക എഴുതിയ ചലച്ചിത്ര വിജ്ഞാനിക മലയാള ചലച്ചിത്ര ലോകത്തിന്‌ മുതല്‍ക്കൂട്ടാകും.&lt;a href="http://veekshanam.com"&gt;&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-1049494216741866136?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/1049494216741866136/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=1049494216741866136&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/1049494216741866136'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/1049494216741866136'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2008/05/blog-post_4863.html' title='വെള്ളിത്തിരയുടെ വിജ്ഞാനലോകം തുറന്ന്‌ ആര്യാട്‌ ഭാര്‍ഗ്ഗവന്‍'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_Ka0OMTcHiDw/SMtqifM4bsI/AAAAAAAAATU/K_BTMUYQa0k/s72-c/Bhargavan.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-3389824670567951603</id><published>2008-05-24T01:13:00.001-05:00</published><updated>2008-09-13T02:24:45.819-05:00</updated><category scheme='http://www.blogger.com/atom/ns#' term='news'/><title type='text'>മലയാള സിനിമയില്‍ വീണ്ടും പ്രതിസന്ധി ദിലീപിനെതിരെ മാക്ടയുടെ ഉപരോധം; തുളസീദാസിനെ നിര്‍മ്മാതാക്കള്‍ വിലക്കി</title><content type='html'>&lt;a href="http://1.bp.blogspot.com/_Ka0OMTcHiDw/SMtqs3XQ9WI/AAAAAAAAATc/3lAsYDOLoJg/s1600-h/dileep-1.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://1.bp.blogspot.com/_Ka0OMTcHiDw/SMtqs3XQ9WI/AAAAAAAAATc/3lAsYDOLoJg/s320/dileep-1.jpg" border="0" alt=""id="BLOGGER_PHOTO_ID_5245403510011393378" /&gt;&lt;/a&gt;&lt;br /&gt;ആലപ്പുഴ: വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മലയാള ചലച്ചിത്ര നിര്‍മ്മാണ മേഖലയില്‍ ഉണ്ടായ പ്രതിസന്ധി ആവര്‍ത്തിക്കുമെന്ന്‌ സൂചന. മാക്ട ഫെഡറേഷനും പ്രൊഡ്യൂസേഴ്സ്‌ അസോസിയേഷനും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാത്തതാണ്‌ ചലച്ചിത്ര നിര്‍മ്മാണ മേഖലയില്‍ പുതിയ പ്രതിസന്ധിക്ക്‌ വഴിവെക്കുമെന്ന ആശങ്കയുയര്‍ത്തിയിരിക്കുന്നത്‌. ഏറ്റവുമൊടുവില്‍ സംവിധായകന്‍ തുളസീദാസും നടന്‍ ദിലീപും നിര്‍മ്മാതാവ്‌ ശശിധരന്‍ ഉള്ളാട്ടിലും തമ്മിലുണ്ടായ പ്രശ്നങ്ങളാണ്‌ സിനിമാ സംഘടനകള്‍ തമ്മിലുള്ള പോര്‌ മൂര്‍ച്ഛിക്കാന്‍ കാരണമായിരിക്കുന്നത്‌. &lt;br /&gt;&lt;br /&gt;മെയ്‌ 14-ന്‌ പ്രൊഡ്യൂസേഴ്സ്‌ അസോസിയേഷന്‍ എക്സിക്യൂട്ടീവ്‌ കമ്മിറ്റി യോഗം ചേര്‍ന്നാണ്‌ തുളസീദാസിനെ വിലക്കാന്‍ തീരുമാനമെടുത്തത്‌. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള കത്ത്‌ ലഭിച്ചയുടന്‍ ഇതിനെതിരെ ശക്തമായ പ്രതികരണവുമായി മാക്ട ഫെഡറേഷനും രംഗത്തെത്തി. തുളസീദാസിനെ തേജോവദം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന പ്രോഡ്യൂസേഴ്സ്‌ അസോസിയേഷണ്റ്റെ നേതാക്കള്‍ ഈ വ്യവസായത്തിണ്റ്റെ ധാര്‍മ്മികത നശിപ്പിക്കുന്നതിണ്റ്റെ പേരില്‍ വലിയവില നല്‍കേണ്ടി വരുമെന്ന്‌ മാക്ട ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വിനയന്‍ മുന്നറിയിപ്പ്‌ നല്‍കി. &lt;br /&gt;&lt;br /&gt;തുളസീദാസെന്ന സംവിധായകനുമായി അസോസിയേഷനില്‍ അംഗങ്ങളായിട്ടുള്ളവര്‍ യാതൊരു സഹകരണവും പാടില്ലെന്നാണ്‌ നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനമെടുത്തിരിക്കുന്നത്‌. സംവിധായകര്‍ക്കോ തിരക്കഥാകൃത്തുക്കള്‍ക്കോ ഏതെങ്കിലും ടെക്നീഷ്യന്‍മാര്‍ക്കോ അഡ്വാന്‍സ്‌ നല്‍കുകയും ആ പ്രോജക്ട്‌ യഥാസമയം നടക്കാതെ വരികയും ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യവും വാങ്ങിയ അഡ്വാന്‍സ്‌ തിരികെ നല്‍കാതിരിക്കുകയും ചെയ്തിട്ടുള്ള സംഭവങ്ങളും ഉണ്ടെങ്കില്‍ അതിണ്റ്റെ വിശദാംശങ്ങള്‍ അസോസിയേഷനെ അറിയിക്കണം. ഇനിമുതല്‍ ചിത്രീകരിക്കാന്‍ പോകുന്ന സിനിമകള്‍ക്കായി അഡ്വാന്‍സ്‌ നല്‍കുമ്പോള്‍ അതിന്‌ രേഖയുണ്ടാക്കണം. മാത്രമല്ല ചിത്രത്തിണ്റ്റെ വിശദവിവരങ്ങള്‍ അസോസിയേഷനെ അറിയിക്കണം. എന്നാല്‍ മാത്രമെ അഡ്വാന്‍സ്‌ വിഷയത്തിലുള്ള തര്‍ക്കങ്ങളില്‍ സംഘടനയ്ക്ക്‌ ഇടപെടാന്‍ കഴിയൂവെന്നും പ്രൊഡ്യൂസേഴ്സ്‌ അസോസിയേഷന്‍ നിര്‍മ്മാതാക്കളെ അറിയിച്ചിട്ടുണ്ട്‌. &lt;br /&gt;&lt;br /&gt;അതേസമയം ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്താന്‍ ഒരു സംഘടനയ്ക്കും അവകാശമില്ലെന്ന്‌ പരസ്യപ്രസ്താവന നടത്തിയ പ്രൊഡ്യൂസേഴ്സ്‌ അസോസിയേഷന്‍ തുളസീദാസിനെ വിലക്കിയ നടപടി ന്യായമല്ലെന്ന്‌ മാക്ട ഭാരവാഹികള്‍ പറയുന്നു. മാക്ട ഫെഡറേഷന്‍ ആരെയും വിലക്കിയിട്ടില്ല. എന്നാല്‍ ജൂലൈയില്‍ ആരംഭിക്കാനിരിക്കുന്ന ഉള്ളാട്ടില്‍ ശശിധരണ്റ്റെ സിനിമയില്‍ നിന്നൊഴിവാക്കപ്പെട്ട തുളസീദാസിണ്റ്റെ ന്യായമായ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത്‌ പരിഹരിച്ചില്ലെങ്കില്‍ ആ ചിത്രത്തോട്‌ മാക്ട നിസ്സഹകരിക്കും. ആങ്ങള ചത്താലും നാത്തൂണ്റ്റെ കണ്ണീര്‌ കണ്ടാല്‍ മതി എന്ന നിലപാടാണ്‌ നിര്‍മ്മാതാക്കളുടെ സംഘടന ഇപ്പോള്‍ എടുത്തിരിക്കുന്നത്‌. മാക്ടയോടുള്ള വിദ്വേഷം തീര്‍ക്കാന്‍ നിര്‍മ്മാതാക്കളുമായി സംസാരിച്ചതിനാണ്‌ തുളസീദാസിനെ വിലക്കിയിരിക്കുന്നത്‌. 40 ലക്ഷം രൂപ സിംഗിള്‍ പേമണ്റ്റായി രണ്ടുവര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വാങ്ങിയ നടന്‍ ആ സിനിമ എത്രയും വേഗം ചെയ്യണമെന്ന ആവശ്യമാണ്‌ തുളസീദാസ്‌ ഉന്നയിച്ചത്‌. ഇക്കാര്യത്തില്‍ ദിലീപിനെക്കാള്‍ വാശിയോടെ രംഗത്തെത്തിയിരിക്കുന്ന നിര്‍മ്മാതാക്കളുടെ സംഘടന തിക്തഫലം അനുഭവിക്കേണ്ടി വരുമെന്നും വിനയന്‍ മുന്നറിയിപ്പ്‌ നല്‍കി. &lt;br /&gt;&lt;br /&gt;പ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ ദിലീപിണ്റ്റെ ചിത്രത്തില്‍ സഹകരിക്കേണ്ടെന്ന്‌ ടെക്നീഷ്യന്‍മാരുടെ സംഘടന തീരുമാനമെടുത്തിട്ടുള്ളതായും അറിയുന്നു. ദിലീപ്‌ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന 'അമ്മ' ചിത്രമായ ട്വണ്റ്റി-20-യുടെ അണിയറ പ്രവര്‍ത്തനങ്ങളും അവതാളത്തിലാകുമെന്ന്‌ സൂചനയുണ്ട്‌. സിബിമലയിലിനെയും വിജിതമ്പിയെയും നിര്‍മ്മാതാക്കള്‍ ഉപരോധിച്ചപ്പോള്‍ അതിനെ എതിര്‍ത്ത്‌ തോല്‍പ്പിച്ച മാക്ട ഫെഡറേഷന്‍ തുളസീദാസിണ്റ്റെ കാര്യത്തിലും പിന്നോട്ടില്ലെന്നാണ്‌ ഭാരവാഹികള്‍ പറയുന്നത്‌.അന്ന്ന്ന്‌ കാണുന്ന വമ്പന്‍മാര്‍ക്ക്‌ വേണ്ടിയും സമ്പന്നര്‍ക്ക്‌ വേണ്ടിയും കുഴലൂത്ത്‌ നടത്തുന്ന അവസരവാദികളെ നിലയ്ക്ക്‌ നിര്‍ത്തുകയും സാധാരണക്കാരെ സംരക്ഷിക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്തം കൂടി ട്രേഡ്‌ യൂണിയന്‍ സംഘടനയായ മാക്ടയ്ക്കുണ്ടെന്ന്‌ വിനയന്‍ പറഞ്ഞു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-3389824670567951603?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/3389824670567951603/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=3389824670567951603&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/3389824670567951603'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/3389824670567951603'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2008/05/blog-post_24.html' title='മലയാള സിനിമയില്‍ വീണ്ടും പ്രതിസന്ധി ദിലീപിനെതിരെ മാക്ടയുടെ ഉപരോധം; തുളസീദാസിനെ നിര്‍മ്മാതാക്കള്‍ വിലക്കി'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_Ka0OMTcHiDw/SMtqs3XQ9WI/AAAAAAAAATc/3lAsYDOLoJg/s72-c/dileep-1.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-5365819968159031987</id><published>2008-04-24T01:31:00.003-05:00</published><updated>2008-06-05T02:06:03.082-05:00</updated><category scheme='http://www.blogger.com/atom/ns#' term='news'/><title type='text'>അമ്മുവിനിഷ്ടം മോഹന്‍ലാലിനെ; സാമ്രാജ്‌ അങ്കിളിന്‌ അസൂയയെന്ന്‌</title><content type='html'>&lt;a href="http://bp2.blogger.com/_Ka0OMTcHiDw/SBAvK3vNwXI/AAAAAAAAAL0/1uPn4QW5F8o/s1600-h/ammu.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://bp2.blogger.com/_Ka0OMTcHiDw/SBAvK3vNwXI/AAAAAAAAAL0/1uPn4QW5F8o/s320/ammu.jpg" border="0" alt=""id="BLOGGER_PHOTO_ID_5192702234165363058" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഏഴാം വയസില്‍ ഫയര്‍ എസ്കേപ്പ്‌ ജാലവിദ്യയിലൂടെ മലയാളക്കരയെ അമ്പരിപ്പിച്ച അമ്മുവിനും മോഹന്‍ലാലിണ്റ്റെ 'മാജിക്‌ വിവാദ'ത്തില്‍ അഭിപ്രായമുണ്ട്‌. ചെറിയ ചില മാജിക്കുകള്‍ക്കൊപ്പം വാക്കുകളിലും ജാലവിദ്യകാട്ടിയാണ്‌ അമ്മു ഇന്നലെ ആലപ്പുഴ പ്രസ്ക്ളബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാലിനോടുള്ള പിന്തുണ പ്രഖ്യാപിച്ചത്‌. &lt;br /&gt;&lt;br /&gt;മോഹന്‍ലാല്‍ ജാലവിദ്യകാട്ടുന്നതിനെ എതിര്‍ക്കുന്നത്‌ അസൂയ കൊണ്ടാണെന്ന്‌ അമ്മു മജീഷ്യന്‍ സാമ്രാജിണ്റ്റെ പേരെടുത്ത്‌ വിമര്‍ശിച്ചു. മോഹന്‍ലാല്‍ താല്‍പ്പര്യത്തോടെ ഫയര്‍എസ്കേപ്പിന്‌ ഒരുങ്ങുമ്പോള്‍ അതിനെ വിമര്‍ശിക്കുന്നതെന്തിനാണെന്നാണ്‌ 13-ാം വയസില്‍ ഇന്ത്യയിലാദ്യമായി കണ്ണുകള്‍ മൂടിക്കെട്ടി ദേശീയപാതയിലൂടെ ഇരുചക്രവാഹനമോടിച്ച അമ്മുവിണ്റ്റെ ചോദ്യം. ആരെങ്കിലും മാജിക്ക്‌ പഠിച്ചതുകൊണ്ട്‌ നിലവിലെ മാന്ത്രികര്‍ പട്ടിണിയിലാവുമെന്ന അഭിപ്രായം ബാലിശമാണ്‌. &lt;br /&gt;&lt;br /&gt;പാട്ട്‌ പഠിക്കുന്നവരോട്‌ അരുതെന്ന്‌ യേശുദാസും ജാനകിയും പറഞ്ഞിട്ടുണ്ടോയെന്നാണ്‌ അമ്മുവിണ്റ്റെ മറുചോദ്യം. മോഹന്‍ലാല്‍ സിനിമയ്ക്ക്‌ വേണ്ടി കഥകളിയും നൃത്തവും ചെണ്ടകൊട്ടും പഠിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്‌ താല്‍പ്പര്യമുള്ള കലകള്‍ പഠിക്കുന്നതിന്‌ മറ്റുള്ളവര്‍ അസൂയപ്പെട്ടിട്ട്‌ കാര്യമില്ല. &lt;br /&gt;&lt;br /&gt;ഡേവിഡ്‌ കോപ്പര്‍ ഫീല്‍ഡെന്ന മജീഷ്യണ്റ്റെ മാന്ത്രിക വിദ്യകള്‍ പഠിച്ചാണ്‌ ഇന്ത്യയിലെ മാജിക്കുകാര്‍ പലതും കാട്ടുന്നത്‌. ഈ ജാലവിദ്യകള്‍ ആരും പഠിക്കരുതെന്നും ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞിട്ടില്ല. നല്ല കലകള്‍ തലമുറകളിലേക്ക്‌ പകര്‍ന്നുകൊടുക്കാനുള്ളതാണ്‌. മോഹന്‍ലാലിണ്റ്റെ ജാലവിദ്യയെ എതിര്‍ക്കുന്ന സാമ്രാജ്‌ തന്നെ നടി ദിവ്യാ ഉണ്ണിയെക്കൊണ്ട്‌ വേദിയില്‍ മാജിക്ക്‌ അവതരിപ്പിച്ചിട്ടുണ്ടെന്ന്‌ അമ്മു പറയുന്നു. &lt;br /&gt;&lt;br /&gt;മൊബൈല്‍ മോര്‍ച്ചറിയില്‍ കിടന്ന്‌ ആത്മാഹൂതി ചെയ്യാന്‍ ശ്രമിക്കുന്നതിണ്റ്റെ രഹസ്യം തനിക്കറിയാമെന്നും മാജിക്ക്‌ പഠിച്ചിട്ടുള്ളതുകൊണ്ട്‌ താനത്‌ പുറത്ത്‌ പറയുന്നില്ലെന്നും അമ്മു പറഞ്ഞു. മോഹന്‍ലാലിണ്റ്റെ ജാലവിദ്യയെ പിന്തുണച്ച്‌ അമ്മു മെയ്‌ നാലിന്‌ പുതിയൊരു ജാലവിദ്യ ഹരിപ്പാട്ട്‌ അവതരിപ്പിക്കും. മഹാത്മാഗാന്ധിയുടെ നിശ്ചല ചിത്രത്തില്‍ നിന്നും ഗാന്ധിജിയെ പ്രത്യക്ഷപ്പെടുത്തുന്ന ജാലവിദ്യയാണത്‌. &lt;br /&gt;&lt;br /&gt;മോഹന്‍ലാലെന്ന്‌ ഇംഗ്ളീഷില്‍ അച്ചടിച്ച പേപ്പര്‍ ബാനര്‍ തുണ്ടുകളായി കീറിയ ശേഷം അവയെ പഴയരൂപത്തിലാക്കി മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ മുന്നില്‍ അവതരിപ്പിച്ച അമ്മു മോഹന്‍ലാലിണ്റ്റെ ചിത്രത്തില്‍ പേനകുത്തിയിറക്കുന്ന ജാലവിദ്യയും കാട്ടി. &lt;br /&gt;&lt;br /&gt;മുതുകുളം വടക്ക്‌ തമ്പുരുവില്‍ രാജശേഖരണ്റ്റെ മകളായ അമ്മു രാമപുരം ഗവ. ഹയര്‍സെക്കണ്റ്ററി സ്കൂളിലെ പ്ളസ്ടു വിദ്യാര്‍ത്ഥിയാണ്‌. ഇതിനോടകം കേരളത്തിനകത്തും പുറത്തും നിരവധി വേദികളില്‍ ജാലവിദ്യ അവതരിപ്പിച്ചിട്ടുണ്ട്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-5365819968159031987?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/5365819968159031987/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=5365819968159031987&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/5365819968159031987'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/5365819968159031987'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2008/04/blog-post.html' title='അമ്മുവിനിഷ്ടം മോഹന്‍ലാലിനെ; സാമ്രാജ്‌ അങ്കിളിന്‌ അസൂയയെന്ന്‌'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp2.blogger.com/_Ka0OMTcHiDw/SBAvK3vNwXI/AAAAAAAAAL0/1uPn4QW5F8o/s72-c/ammu.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-544160909448151076</id><published>2008-01-16T00:14:00.000-06:00</published><updated>2008-01-16T00:19:49.522-06:00</updated><category scheme='http://www.blogger.com/atom/ns#' term='special feature'/><title type='text'>തമിഴകത്തെ 'പൂസാക്കാന്‍' അയ്യപ്പബൈജു</title><content type='html'>&lt;a href="http://bp1.blogger.com/_Ka0OMTcHiDw/R42h-ul4E0I/AAAAAAAAALA/NsYFz28ZGvg/s1600-h/prasanth3+copy.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://bp1.blogger.com/_Ka0OMTcHiDw/R42h-ul4E0I/AAAAAAAAALA/NsYFz28ZGvg/s320/prasanth3+copy.jpg" border="0" alt=""id="BLOGGER_PHOTO_ID_5155955247439942466" /&gt;&lt;/a&gt;&lt;br /&gt; മദ്യപാനിയുടെ ഭാവപ്രകടനങ്ങളിലൂടെ മലയാളക്കരയെ പൊട്ടിച്ചിരിപ്പിച്ച അയ്യപ്പബൈജു ഇനി തമിഴകത്തെ 'പൂസാക്കാന്‍' കോളിവുഡിലേക്ക്‌. അയ്യപ്പ ബൈജുവെന്ന മിമിക്രിതാരം പുന്നപ്ര പ്രശാന്തിണ്റ്റെ പുതിയ തമിഴ്‌ ചിത്രം കാതല്‍ വര്‍ണ്ണങ്ങള്‍ റിലീസാവുന്നതോടെ തമിഴകവും ഈ 'മദ്യപാനി'യെ നെഞ്ചിലേറ്റുമെന്ന്‌ ഉറപ്പാണ്‌. &lt;br /&gt;&lt;br /&gt;മലയാളത്തില്‍ തട്ടകം എന്ന സിനിമ സംവിധാനം ചെയ്ത സതീഷിണ്റ്റെതാണ്‌ കാതല്‍ വര്‍ണ്ണങ്ങള്‍. 'കോര്‍ട്ടര്‍ ഗോവിന്ദന്‍' എന്ന കഥാപാത്രത്തെയാണ്‌ അയ്യപ്പ ബൈജു അവതരിപ്പിക്കുന്നത്‌. പതിവുപോലെ ഈ കഥാപാത്രവും ശുദ്ധമദ്യപാനി തന്നെ. പ്രശാന്തിണ്റ്റെ ഗള്‍ഫ്‌ കോമഡിഷോ കണ്ട ഛായാഗ്രാഹകന്‍ പ്രേംരാജ്‌ മുഖേനയാണ്‌ ചിത്രത്തിലേക്ക്‌ കരാറായത്‌. &lt;br /&gt;&lt;br /&gt;ഒറ്റപ്പാലത്തും മണ്ണാര്‍കാട്ടും ചെര്‍പ്പുളശേരിയിലുമായി അഞ്ചുദിവസത്തെ ഷൂട്ടിംഗ്‌ കഴിഞ്ഞു. ബാക്കിയുള്ള ഭാഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി പ്രശാന്ത്‌ ഈമാസം 20-ന്‌ ഈറോഡിലേക്ക്‌ തിരിക്കും. വിനായകും രൂപശ്രീയും നായകരായി അഭിനയിക്കുന്ന കാതല്‍വര്‍ണ്ണങ്ങളില്‍ അയ്യപ്പ ബൈജുവും മുഴുനീള കഥാപാത്രമാണ്‌.&lt;br /&gt;&lt;br /&gt; മലയാളത്തില്‍ അടൂറ്‍ ഗോപാലകൃഷ്ണണ്റ്റെ നാലുപെണ്ണുങ്ങള്‍, തമ്പി കണ്ണന്താനത്തിണ്റ്റെ ഫ്രീഡം, ജയരാജിണ്റ്റെ റെയ്ന്‍ റെയ്ന്‍ കം എഗൈന്‍, സിബിമലയിലിണ്റ്റെ ആലീസ്‌ ഇന്‍ വണ്ടര്‍ലാണ്റ്റ്‌ എന്നീ ചിത്രങ്ങളാണ്‌ പ്രശാന്തിണ്റ്റെതായി പുറത്തു വന്നത്‌. കെ കെ റോഡെന്ന സിനിമയില്‍ അഭിനയിച്ചെങ്കിലും ചിത്രം പാതിവഴിയില്‍ മുടങ്ങിയിരിക്കുകയാണ്‌. &lt;br /&gt;&lt;br /&gt;സംഗീത സംവിധായകന്‍ ദക്ഷിണാമൂര്‍ത്തിയുടെ നേതൃത്വത്തില്‍ ൩൧-ന്‌ ദുബായില്‍ നടക്കുന്ന ഗുരുദക്ഷിണ എന്ന പ്രോഗ്രാമിലേക്ക്‌ ക്ഷണം ലഭിച്ചിരിക്കുന്നതിനാല്‍ തമിഴ്‌ സിനിമയുടെ ഷൂട്ടിംഗ്‌ വേഗംതീര്‍ത്ത്‌ പുറപ്പെടാനുള്ള തിരക്കിലാണ്‌ അയ്യപ്പബൈജു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-544160909448151076?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/544160909448151076/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=544160909448151076&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/544160909448151076'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/544160909448151076'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2008/01/blog-post_16.html' title='തമിഴകത്തെ &apos;പൂസാക്കാന്‍&apos; അയ്യപ്പബൈജു'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp1.blogger.com/_Ka0OMTcHiDw/R42h-ul4E0I/AAAAAAAAALA/NsYFz28ZGvg/s72-c/prasanth3+copy.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-8678435396818088883</id><published>2008-01-14T01:04:00.000-06:00</published><updated>2008-01-15T08:42:04.102-06:00</updated><category scheme='http://www.blogger.com/atom/ns#' term='special feature'/><title type='text'>ക്രിസ്മസ്‌ തിരശീലയില്‍ ശ്രീനി തന്നെ താരം</title><content type='html'>&lt;a href="http://bp0.blogger.com/_Ka0OMTcHiDw/R4zFpul4EyI/AAAAAAAAAKw/4KSZ6PtIJ0s/s1600-h/mb,_small.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://bp0.blogger.com/_Ka0OMTcHiDw/R4zFpul4EyI/AAAAAAAAAKw/4KSZ6PtIJ0s/s320/mb,_small.jpg" border="0" alt=""id="BLOGGER_PHOTO_ID_5155712994104578850" /&gt;&lt;/a&gt;&lt;br /&gt;മലയാള ചലച്ചിത്രാസ്വാദകരുടെ മനസ്‌ കീഴടക്കി ബാര്‍ബര്‍ ബാലന്‍ 'കഥ പറയുമ്പോള്‍' ക്രിസ്മസ്‌ തിരശീലയില്‍ ശ്രീനിവാസന്‍ തന്നെ താരം. നക്ഷത്രത്തിളക്കമില്ലാതിരുന്നിട്ടും പ്രേക്ഷക മനസ്സുകളില്‍ താരങ്ങള്‍ക്ക്‌ മീതെയാണ്‌ താനെന്ന്‌ തെളിയിക്കാന്‍ ശ്രീനിവാസന്‌ ഒരിക്കല്‍ കൂടി കഴിഞ്ഞു. 'അറബിക്കഥ'യിലൂടെ ക്യൂബ മുകുന്ദന്‍ ഉയര്‍ത്തിയ വിപ്ളവത്തിണ്റ്റെ അലയൊലികള്‍ അടങ്ങും മുമ്പേ വ്യത്യസ്തനായ ക്ഷുരകനായി അഭ്രപാളിയിലെത്തി ശ്രീനിവാസനെന്ന നടനും, മലയാളത്തില്‍ കാമ്പുള്ള കഥകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന്‌ സിനിമാ ലോകത്തെ ഇടയ്ക്കിടെ ബോധ്യപ്പെടുത്തി ശ്രീനിവാസനെന്ന തിരക്കഥാകൃത്തും ചര്‍ച്ചകളില്‍ വീണ്ടും നിറയുകയാണ്‌. മുകേഷിനൊപ്പം നിര്‍മ്മാതാവിണ്റ്റെ മേലങ്കിയണിഞ്ഞ ശ്രീനിവാസന്‌ ആ നിലയിലും 'കഥ പറയുമ്പോള്‍' നേട്ടമായി. ഈ ക്രിസ്മസ്‌ കാലത്ത്‌ തിയേറ്ററുകളിലെത്തിയ മറ്റൊരു മലയാള ചിത്രത്തിനും ബോക്സോഫീസില്‍ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്‌. &lt;br /&gt;&lt;br /&gt;&lt;br /&gt;രാജ്ബാബുവിണ്റ്റെ പൃഥിരാജ്‌ ചിത്രം കങ്കാരു, മോഹന്‍ലാല്‍-സിബി മലയില്‍ ടീമിണ്റ്റെ ഫ്ളാഷ്‌, ദിലീപിനെ നായകനാക്കി രാജസേനന്‍ ഒരുക്കിയ റോമിയോ, തെലുങ്കില്‍ നിന്ന്‌ മലയാളത്തിലേക്ക്‌ മൊഴിമാറിയെത്തിയ ഹാപ്പി ഡേയ്സ്‌, തമിഴ്നാട്ടില്‍ സൂപ്പര്‍ഹിറ്റിലേക്ക്‌ കുതിക്കുന്ന അജിത്തിണ്റ്റെ ബില്ല എന്നിവയാണ്‌ ഇക്കുറി ക്രിസ്മസിന്‌ റിലീസ്‌ ചെയ്ത സിനിമകള്‍. &lt;br /&gt;&lt;br /&gt;കറങ്ങുന്ന കസേരയും പുതിയ ചീപ്പും കണ്ണാടിയും വാങ്ങിയിട്ട്‌ സലൂണ്‍ മെച്ചപ്പെടുത്തണമെന്ന്‌ നിരന്തരമായി ആഗ്രഹിക്കുന്ന, ഭാര്യയുടെ കയ്യില്‍ നിന്ന്‌ അബദ്ധത്തില്‍ പൊട്ടിയ മണ്‍ചട്ടിക്ക്‌ പകരം മറ്റൊന്ന്‌ വാങ്ങാന്‍ പോലും അഞ്ചു നയാപൈസ കയ്യിലില്ലാത്ത പാവമൊരു ബാര്‍ബറുടെ ജീവിതമാണ്‌ 'കഥ പറയുമ്പോള്‍' എന്ന സിനിമയുടെ ആദ്യപകുതി. നാട്ടുകാര്‍ പുച്ഛത്തോടെ കണ്ടിരുന്ന ഇതേ ബാര്‍ബര്‍, സൂപ്പര്‍സ്റ്റാര്‍ അശോക്‌ രാജുമായുള്ള അടുപ്പത്തിണ്റ്റെ പേരില്‍ നാട്ടുകാരുടെ കണ്ണിലുണ്ണിയാകുന്നതും തുടര്‍ന്നുള്ള സംഭവങ്ങളും രണ്ടാം പകുതിയില്‍ നിറയുമ്പോള്‍ ശ്രീനിവാസണ്റ്റെ കഥ പറച്ചിലിലെ വ്യത്യസ്തത പ്രകടമാകുന്നുണ്ട്‌. ബാര്‍ബര്‍ ബാലണ്റ്റെ ഭാവഭേദങ്ങള്‍ സരസമായി പ്രേക്ഷകനിലെത്തിക്കാന്‍ അഭിനേതാവെന്ന നിലയിലുള്ള ശ്രീനിയുടെ തിളക്കമാര്‍ന്ന ശ്രമം കൂടിയായപ്പോള്‍ നവാഗത സംവിധായകന്‍ എം മോഹനന്‌ ഈ ചലച്ചിത്രം പൂര്‍ത്തിയാക്കാന്‍ ഏറെപണിപ്പെടേണ്ടി വന്നിട്ടില്ലെന്ന്‌ ബോധ്യപ്പെടും. തണ്റ്റെ ഭാര്യാ സഹോദരന്‍ കൂടിയായ മോഹനന്‌ സ്വതന്ത്ര സംവിധായകനായുള്ള സിനിമാ പ്രവേശം ഉജ്ജ്വലമാക്കാനും ശ്രീനിവാസന്‍ പരിശ്രമിച്ചിട്ടുണ്ട്‌. മമ്മൂട്ടി ചിത്രമെന്ന നിലയിലാണ്‌ കഥ പറയുമ്പോള്‍ പരസ്യ വാചകങ്ങളില്‍ തുടക്കത്തില്‍ നിറഞ്ഞുനിന്നതെങ്കിലും തിയേറ്ററിലെ ആദ്യഷോക്ക്‌ ശേഷം പ്രേക്ഷകാഭിപ്രായങ്ങളിലൂടെ പരസ്യവാചകം തിരുത്തപ്പെട്ടു. മമ്മൂട്ടിയുടെ കടുത്ത ആരാധകര്‍ പോലും ചിത്രത്തിണ്റ്റെ ക്രെഡിറ്റ്‌ മലയാള സിനിമയിലെ 'ജീനിയസ്സി'ന്‌ നല്‍കിയതോടെ ഒരു സമ്പൂര്‍ണ്ണ ശ്രീനിവാസന്‍ ചിത്രം എന്ന ലേബലില്‍ 'കഥ പറയുമ്പോള്‍' വിജയത്തിലേക്ക്‌ കുതിക്കുകയാണ്‌. ശ്രീനിവാസനെന്ന നടനെയും കഥാകൃത്തിനെയും അംഗീകരിക്കുന്ന മലയാള സിനിമാസ്വാദകര്‍ക്ക്‌ ക്രിസ്മസ്‌ വിരുന്നായി മാറാനും ബോക്സോഫീസില്‍ ഏറെ മുന്നിലെത്താനും ഈ ചിത്രത്തിന്‌ കഴിഞ്ഞു. &lt;br /&gt;&lt;br /&gt;കിരീടം, ചെങ്കോല്‍, ധനം, സദയം, ഹിസ്‌ ഹൈനസ്‌ അബ്ദുല്ല, ഭരതം, കമലദളം തുടങ്ങി മോഹന്‍ലാലുമൊത്ത്‌ നിരവധി സൂപ്പര്‍ഹിറ്റുകള്‍ മലയാളിക്ക്‌ സമ്മാനിച്ച സിബി മലയില്‍ എന്ന സംവിധായകന്‌ ഫ്ളാഷ്‌ എന്ന ക്രിസ്മസ്‌ ചിത്രത്തെ പുതിയശൈലിയില്‍ വെള്ളിത്തിരയില്‍ പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നാണ്‌ വിലയിരുത്തല്‍. മിഥുന്‍ മാധവനെന്ന സെക്യാട്രിസ്റ്റിനെ മോഹന്‍ലാലിണ്റ്റെ ആരാധകര്‍ പോലും തള്ളിക്കളഞ്ഞുവെന്നാണ്‌ ബോക്സോഫീസ്‌ നല്‍കുന്ന സൂചന. ധ്വനിയെന്ന പെണ്‍കുട്ടിയുടെ മനോനില താളം തെറ്റുന്നതും കൊലപാതക കുറ്റത്തില്‍ നിന്ന്‌ അവളെ മോചിപ്പിക്കാന്‍ ഡോ. മിഥുന്‍ മാധവന്‍ നടത്തുന്ന ശ്രമങ്ങളും ജീവിതഗന്ധിയാക്കാന്‍ സിബി മലയിലിന്‌ കഴിയാതെ പോയതാണ്‌ ചിത്രത്തെ പ്രതീക്ഷിച്ച വിജയത്തിലെത്തിക്കാതിരുന്നത്‌. മണിച്ചിത്രത്താഴിലും ഉള്ളടക്കത്തിലും മനോരോഗ ചികില്‍സകണ്റ്റെ കഥാപാത്രങ്ങളിലൂടെ ആസ്വാദകരുടെ മനം നിറച്ച മോഹന്‍ലാല്‍ ഫ്ളാഷിലെ മിഥുന്‍മാധവണ്റ്റെ പ്രകടനങ്ങളിലൂടെ ആരാധകരെ നിരാശപ്പെടുത്തി. സിബി മലയിലിണ്റ്റെ തിരിച്ചുവരവ്‌ ചര്‍ച്ച ചെയ്യുന്ന മലയാള സിനിമാ ലോകവും ഈ ചിത്രത്തെക്കുറിച്ച്‌ 'പഴയവീഞ്ഞ്‌ പുതിയകുപ്പിയില്‍' എന്ന അഭിപ്രായമാണുയര്‍ത്തുന്നത്‌. പ്രമേയത്തില്‍ പുതുമയില്ലാത്തതും ശക്തമായ തിരക്കഥയൊരുക്കാനാവാതിരുന്നതുമാണ്‌ ഫ്ളാഷ്‌ പിന്നിലാകാന്‍ കാരണമെന്ന്‌ നിരീക്ഷകര്‍ വിലയിരുത്തുന്നു. &lt;br /&gt;&lt;br /&gt;ജെ പള്ളാശ്ശേരിയുടെ പതിവു തമാശകള്‍ ഒരിക്കല്‍ കൂടി കങ്കാരുവിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയതും ഈ ക്രിസ്മസ്‌ കാലത്താണ്‌. നേരം പോക്കിണ്റ്റെ ആസ്വാദന തലത്തില്‍ കങ്കാരു ഭേദപ്പെട്ട വിജയമെന്ന്‌ പറയാമെങ്കിലും രാജ്ബാബുവെന്ന സംവിധായകണ്റ്റെ കഴിവുകള്‍ വിലയിരുത്താന്‍ ഈ ചിത്രത്തിന്‌ കഴിയില്ല. യുവതലമുറയില്‍ പ്രതീക്ഷക്ക്‌ വക നല്‍കുന്ന പൃഥിരാജിന്‌ നടനെന്ന നിലയില്‍ വ്യത്യസ്തതയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിയുമെന്ന്‌ കങ്കാരു ബോധ്യപ്പെടുത്തുന്നുണ്ട്‌. സാജന്‍ സംവിധാനം ചെയ്ത മമ്മൂട്ടിയുടെ 'മകന്‍ എണ്റ്റെ മകനി'ലും കമലിണ്റ്റെ 'തൂവത്സ്പര്‍ശ'ത്തിലും പറഞ്ഞു പഴകിയ കഥ തന്നെയാണ്‌ കങ്കാരുവിലുമുള്ളത്‌. കളഞ്ഞു കിട്ടുന്ന കുട്ടിയുമായി നായകന്‍ നടത്തുന്ന അഭ്യാസങ്ങളും കുട്ടിയെ നഷ്ടപ്പെടാതിരിക്കാന്‍ നേരിടുന്ന വെല്ലുവിളികളും തന്നെ പ്രമേയം. എന്നാല്‍ അവതരണത്തിലെ പുതുമ കൊണ്ട്‌ ചിത്രത്തെ കുറച്ചെങ്കിലും നിലവാരത്തിലെത്തിക്കാന്‍ സംവിധായകന്‌ കഴിഞ്ഞിട്ടുണ്ട്‌. ബോക്സോഫീസിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ക്രിസ്മസ്‌ ചിത്രങ്ങളില്‍ രണ്ടാംസ്ഥാനത്തുള്ള മലയാള ചിത്രം കങ്കാരുവാണ്‌. &lt;br /&gt;&lt;br /&gt;ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദിലീപ്‌ ചിത്രം റോമിയോ ബോക്സോഫീസില്‍ ചലനമുണ്ടാക്കിയിട്ടില്ല. രാജസേനണ്റ്റെ പഴയ ചിത്രങ്ങളുടെ നിഴല്‍ പോലുമാകാന്‍ റോമിയോക്ക്‌ കഴിഞ്ഞിട്ടില്ലെന്ന്‌ ആസ്വാദകര്‍. റാഫി-മെക്കാര്‍ട്ടിന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ തമാശ നന്നായി കൈകാര്യം ചെയ്യുന്ന ദിലീപ്‌ നായകനാകുമ്പോള്‍ തന്നെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷിച്ചു. കൂടാതെ നിരവധി കോമഡി ചിത്രങ്ങള്‍ വിജയപ്പട്ടികയിലുള്ള രാജസേനണ്റ്റെ സംവിധാനത്തില്‍ റോമിയോ സൂപ്പര്‍ ഹിറ്റാകുമെന്നായിരുന്നു റിലീസിന്‌ മുമ്പുള്ള പ്രവചനങ്ങള്‍. അയലത്തെ അദ്ദേഹം, മേലേപ്പറമ്പില്‍ ആണ്‍വീട്‌, ആദ്യത്തെ കണ്‍മണി, അനിയന്‍ബാവ ചേട്ടന്‍ബാവ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളക്കരയെ പൊട്ടിച്ചിരിപ്പിച്ച രാജസേനന്‌ റോമിയോ അണിയിച്ചൊരുക്കുന്നതില്‍ കണക്കുകള്‍ പിഴച്ചുവെന്ന്‌ വ്യക്തമാണ്‌. പഴയൊരു പ്രിയദര്‍ശന്‍ ചിത്രത്തിണ്റ്റെ ഓര്‍മ്മയുണര്‍ത്തിയാണ്‌ റോമിയോ തുടക്കം മുതല്‍ ഒടുക്കം വരെ തിരശീലയില്‍ നിറയുന്നത്‌. &lt;br /&gt;&lt;br /&gt;അതേസമയം ക്രിസ്മസ്‌ റിലീസായി തിയേറ്ററുകളിലെത്തിയ ബില്ലയെന്ന തമിഴ്ചിത്രം കേരളത്തിലും തരംഗമാകുന്നതിണ്റ്റെ സൂചനകളാണ്‌ ലഭിക്കുന്നത്‌. നേരത്തെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്‌ ഹിറ്റാക്കിയ ബില്ലയുടെ പുതിയ പതിപ്പാണിത്‌. ഇടയ്ക്ക്‌ അല്‍പ്പകാലം മങ്ങിനിന്ന അജിത്തിന്‌ വീണ്ടും തമിഴകത്ത്‌ സ്ഥാനമുറപ്പിക്കാന്‍ ബില്ലയുടെ വിജയം കരുത്തേകുമെന്ന്‌ യുവ പ്രേക്ഷകര്‍ പറയുന്നു. അന്യഭാഷാ ചിത്രങ്ങള്‍ മൊഴിമാറ്റം നടത്തി മലയാളത്തില്‍ വിജയം നേടുന്നതിണ്റ്റെ പുതിയ ഉദാഹരണമാണ്‌ ഹാപ്പിഡേയ്സിണ്റ്റെ മുന്നേറ്റം. ക്രിസ്മസ്‌ കാലത്ത്‌ കളക്ഷനില്‍ മുന്നിലെത്താന്‍ ബില്ലക്കും ഹാപ്പിഡേയ്സിനും കഴിഞ്ഞിട്ടുണ്ടെങ്കിലും ജീവിതഗന്ധിയായ കഥ പറഞ്ഞാല്‍ നല്ല മലയാള ചിത്രങ്ങളെയും പ്രേക്ഷകന്‍ സ്വീകരിക്കുമെന്ന്‌ 'കഥപറയുമ്പോള്‍' തെളിയിക്കുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-8678435396818088883?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/8678435396818088883/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=8678435396818088883&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/8678435396818088883'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/8678435396818088883'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2008/01/blog-post.html' title='ക്രിസ്മസ്‌ തിരശീലയില്‍ ശ്രീനി തന്നെ താരം'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp0.blogger.com/_Ka0OMTcHiDw/R4zFpul4EyI/AAAAAAAAAKw/4KSZ6PtIJ0s/s72-c/mb,_small.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-6079899828136883017</id><published>2007-12-16T23:10:00.001-06:00</published><updated>2008-01-15T08:42:04.103-06:00</updated><category scheme='http://www.blogger.com/atom/ns#' term='special feature'/><title type='text'>പ്രിയദര്‍ശന്‌ പ്രായശ്ചിത്തമായി സേട്ടിണ്റ്റെ സ്നേഹവിരുന്ന്‌</title><content type='html'>&lt;a href="http://bp0.blogger.com/_Ka0OMTcHiDw/R2YGJOl4EwI/AAAAAAAAAKc/QITeD0EaM7w/s1600-h/haneef+sait.JPG"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://bp0.blogger.com/_Ka0OMTcHiDw/R2YGJOl4EwI/AAAAAAAAAKc/QITeD0EaM7w/s320/haneef+sait.JPG" border="0" alt=""id="BLOGGER_PHOTO_ID_5144806379922920194" /&gt;&lt;/a&gt;&lt;br /&gt;മുപ്പത്‌ വര്‍ഷം മുമ്പൊരു ക്രിക്കറ്റ്‌ കളിക്കളത്തില്‍ കണ്ണിലേല്‍പ്പിച്ച പ്രഹരത്തിന്‌ പ്രായശ്ചിത്തമായി ഹനീഫ്സേട്ട്‌ പ്രിയദര്‍ശന്‌ സ്നേഹവിരുന്നൊരുക്കുന്നു. ഏറെനാള്‍ മനസില്‍ കൊണ്ടുനടന്ന കുറ്റബോധത്തിന്‌ വിരാമമിട്ടാണ്‌ ആലപ്പുഴക്കാരന്‍ ഹനീഫ്സേട്ട്‌ നാളെ പ്രിയദര്‍ശനെ അത്താഴത്തിന്‌ ക്ഷണിച്ചിരിക്കുന്നത്‌. ക്രിക്കറ്റ്‌ ഗ്രൌണ്ടില്‍ ശത്രുപക്ഷത്ത്‌ നിലയുറപ്പിച്ചിരുന്ന ഇരുവരും വര്‍ഷങ്ങള്‍ക്ക്‌ ശേഷം സൌഹൃദത്തിണ്റ്റെ ക്രീസില്‍ വീണ്ടും ഒത്തുചേരുമ്പോള്‍ ഒരാള്‍ ഇന്ത്യയറിയുന്ന ചലച്ചിത്ര സംവിധായകനും അടുത്തയാള്‍ രുചിയുടെ ലോകത്ത്‌ പുതുമകള്‍ നിറച്ച വ്യാപാരിയുമായി മാറിയത്‌ കാലത്തിണ്റ്റെ കൌതുകം. &lt;br /&gt;&lt;br /&gt;ആലപ്പുഴ സൌത്ത്‌ പോലീസ്‌ സ്റ്റേഷന്‌ സമീപം 'ഹലായ്‌' ചിക്കന്‍ കോര്‍ണര്‍ നടത്തുന്ന ഹനീഫ്സേട്ട്‌ (55) വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ എറിഞ്ഞൊരു ബൌണ്‍സറാണ്‌ പ്രിയദര്‍ശനെ സിനിമക്കാരനാക്കിയത്‌. അല്ലെങ്കില്‍ ഒരുപക്ഷെ താനൊരു ക്രിക്കറ്റ്‌ കളിക്കാരനായേനെയെന്ന്‌ തുറന്ന്‌ സമ്മതിക്കുന്ന പ്രിയദര്‍ശന്‍ സേട്ടിണ്റ്റെ ബൌണ്‍സര്‍ കണ്ണില്‍ കൊണ്ട അന്ന്‌ കളിക്കളം വിട്ടതാണ്‌. 'അപ്പോളോ' ക്ളബിണ്റ്റെ ശക്തനായ ബാറ്റ്സ്മാനെ പുറത്താക്കാന്‍ ആലപ്പുഴ ഭീമാ ക്രിക്കറ്റ്‌ ടീമിണ്റ്റെ ഫാസ്റ്റ്ബൌളര്‍ ഹനീഫ്സേട്ട്‌ എറിഞ്ഞ ബൌണ്‍സര്‍ സമ്മാനിച്ച കറുത്ത പാട്‌ കാലങ്ങള്‍ കഴിഞ്ഞിട്ടും പ്രിയദര്‍ശണ്റ്റെ മുഖത്ത്‌ മായാതെയുണ്ട്‌. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്‌ ഗ്രൌണ്ടില്‍ 30 വര്‍ഷം മുമ്പ്‌ നടന്ന മല്‍സരം അവിടെ അവസാനിച്ചെങ്കിലും താനെറിഞ്ഞ പന്തില്‍ കണ്ണിന്‌ പരിക്കേറ്റ യുവാവിനെ ഹനീഫ്സേട്ടും ബൌണ്‍സറിണ്റ്റെ വേദനയേല്‍പ്പിച്ച യുവാവിനെ പ്രിയദര്‍ശനും ഏറെ തെരഞ്ഞു. &lt;br /&gt;&lt;br /&gt;അടുത്തിടെയാണ്‌ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളിലൂടെ ഇരുവരും പഴയ സംഭവങ്ങള്‍ ഓര്‍ത്തെടുത്തതും തിരിച്ചറിഞ്ഞതും. പിന്നീട്‌ രണ്ടുമാസം മുമ്പ്‌ കൊച്ചിയിലെ സ്റ്റേഡിയത്തില്‍ ഇന്ത്യ-ആസ്ത്രേലിയ ക്രിക്കറ്റ്‌ മല്‍സരം നടന്നപ്പോള്‍ ഇരുവരും വീണ്ടും കണ്ടുമുട്ടി. അന്ന്‌ സേട്ട്‌ ക്ഷണിച്ച സ്നേഹവിരുന്നിനാണ്‌ നാളെ പ്രിയനും കുടുംബവും 'ഹലായി'ലെത്തുന്നത്‌. ആലപ്പുഴയില്‍ ചിത്രീകരണം നടക്കുന്ന ഹിന്ദി ചിത്രത്തിണ്റ്റെ തിരക്കില്‍ നിന്ന്‌ സമയം കടമെടുത്താണ്‌ പ്രിയദര്‍ശന്‍ വെള്ളിയാഴ്ച വൈകുന്നേരം സേട്ടിണ്റ്റെ വിരുന്നില്‍ പങ്കെടുക്കുന്നത്‌. തന്നോടൊപ്പം അധികമെങ്ങും പോകാത്ത ഭാര്യ ലിസിയെയും മക്കളെയും വിരുന്നിന്‌ കൂട്ടണമെന്ന സേട്ടിണ്റ്റെ അഭ്യര്‍ത്ഥനയും പ്രിയന്‍ നിരസിച്ചില്ല. പ്രിയണ്റ്റെ കുടുംബം ഇന്ന്‌ ചെന്നൈയില്‍ നിന്ന്‌ വിരുന്നില്‍ പങ്കെടുക്കാന്‍ ആലപ്പുഴയിലെത്തും. ചിക്കന്‍ ബിരിയാണിയും ചൈനീസ്‌ -തന്തൂരി വിഭവങ്ങളും ഒരുക്കി സേട്ട്‌ പ്രിയനെ കാത്തിരിക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അറിയാതെ ചെയ്ത പാപത്തിന്‌ പ്രായശ്ചിത്തമാകട്ടെയെന്ന്‌ കടുത്ത ഇസ്ളാം മത വിശ്വാസിയായ സേട്ട്‌ പറയുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-6079899828136883017?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/6079899828136883017/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=6079899828136883017&amp;isPopup=true' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/6079899828136883017'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/6079899828136883017'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2007/12/blog-post_16.html' title='പ്രിയദര്‍ശന്‌ പ്രായശ്ചിത്തമായി സേട്ടിണ്റ്റെ സ്നേഹവിരുന്ന്‌'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp0.blogger.com/_Ka0OMTcHiDw/R2YGJOl4EwI/AAAAAAAAAKc/QITeD0EaM7w/s72-c/haneef+sait.JPG' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-1383636141096646095</id><published>2007-11-30T01:44:00.000-06:00</published><updated>2008-01-15T08:42:04.103-06:00</updated><category scheme='http://www.blogger.com/atom/ns#' term='special feature'/><title type='text'>നിരോധനം നീങ്ങി; കാഴ്ചയുടെ വിസ്മയച്ചെപ്പ്‌ മിഴിതുറന്നു</title><content type='html'>&lt;a href="http://bp0.blogger.com/_Ka0OMTcHiDw/R0_A7kIJv7I/AAAAAAAAAJM/HncFftDI9H4/s1600-R/DSC_0004.JPG"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://bp0.blogger.com/_Ka0OMTcHiDw/R0_A7kIJv7I/AAAAAAAAAJM/QBLVktMD5Jo/s320/DSC_0004.JPG" border="0" alt=""id="BLOGGER_PHOTO_ID_5138537829395709874" /&gt;&lt;/a&gt;&lt;br /&gt;മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവിണ്റ്റെ ഭരണ കാലത്ത്‌ സ്ഥാപിച്ച ലൈതൌസില്‍ സന്ദര്‍ശകര്‍ക്ക്‌ പ്രവേശനത്തിനുള്ള നിരോധനം നീങ്ങിയതോടെ കിഴക്കിണ്റ്റെ വെനീസെന്ന പൌരാണിക നഗരത്തിലെ വിസ്മയ കാഴ്ചകള്‍ക്കായി ആലപ്പുഴക്കാര്‍ മിഴിതുറന്നു. സുരക്ഷാഭീഷണിയെ തുടര്‍ന്ന്‌ ദക്ഷിണേന്ത്യന്‍ തീരങ്ങളിലെ Light House-കളില്‍ സന്ദര്‍ശനം നിരോധിച്ചിരിക്കുകയായിരുന്നു. ഇതില്‍ കേരളത്തിലെ വിഴിഞ്ഞം, അഞ്ചുതെങ്ങ്‌, കോവില്‍തോട്ടം, തങ്കശേരി എന്നിവയോടൊപ്പം ആലപ്പുഴയെയും നിരോധനത്തില്‍ നിന്ന്‌ നീക്കിയതാണ്‌ നാട്ടുകാര്‍ക്ക്‌ അനുഗ്രഹമായത്‌. &lt;br /&gt;&lt;br /&gt;വാണിജ്യ പ്രതാപകാലത്ത്‌ തീരക്കടലിലെത്തുന്ന കപ്പലുകള്‍ക്ക്‌ വെളിച്ചം നല്‍കി വഴികാട്ടിയായി നിലകൊണ്ട ഈ ലൈതൌസിണ്റ്റെ മുകളില്‍ നിന്നുനോക്കിയാല്‍ നഗരത്തിണ്റ്റെ ആകാശദൃശ്യം അനാവരണമാകും. കടല്‍പ്പാലവും പണ്ടികശാലയും പാര്‍ക്കും നീന്തല്‍ക്കുളവും കെട്ടിടങ്ങളും തുറമുഖവുമെല്ലാം 'ചെറിയ' കാഴ്ചകളായി കാണികള്‍ക്ക്‌ വിസ്മയം പകരും. 1862-ല്‍ നിര്‍മ്മിച്ച ഈ ലൈതൌസാണ്‌ കേരളത്തിലെ ഏറ്റവും പഴക്കമേറിയത്‌. തുടക്കത്തില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ കത്തിക്കുന്ന ഇരട്ടവിളക്കാണ്‌ ലൈതൌസിലുണ്ടായിരുന്നത്‌. ഇത്‌ 1952-വരെ കപ്പലുകളെ ദിശതെറ്റാതെ തീരത്തേക്ക്‌ ആനയിച്ചു. പിന്നീട്‌ 1960-വരെ കടപ്പുറത്തെ പ്രകാശമാനമാക്കിയത്‌ ഗ്യാസ്ളൈറ്റുകളാണ്‌. ഇപ്പോഴുള്ള ഇലക്ട്രിക്ക്‌ റിവോള്‍വിംഗ്‌ ഒപ്റ്റിക്ക്‌ സിസ്റ്റം പാരീസിലെ ഒരു കമ്പനിയാണ്‌ ലൈതൌസില്‍ സ്ഥാപിച്ചത്‌.അന്ന്‌ മുതല്‍ ഇന്നുവരെ മുറതെറ്റാതെ വെളിച്ചംവീശുകയാണ്‌ 146 വര്‍ഷം പഴക്കമുള്ള ഈ സ്തൂപം. &lt;br /&gt;&lt;br /&gt;വിളക്കുള്‍പ്പെടെ 33 മീറ്റര്‍ ഉയരമുള്ള ലൈതൌസില്‍ കയറാന്‍ സന്ദര്‍ശകരെ അനുവദിച്ചതോടെ ആലപ്പുഴ നഗരത്തിണ്റ്റെ ഏറ്റവും ഉയരത്തില്‍ നിന്നുളള കാഴ്ചക്കായി തിരക്കേറുകയാണ്‌. വൈകുന്നേരം മൂന്ന്‌ മണി മുതല്‍ അഞ്ചുവരെയാണ്‌ സന്ദര്‍ശക സമയം. കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിന്‌ പ്രത്യേക ഫീസടക്കണം. പ്രവേശനത്തിന്‌ മുതിര്‍ന്നവര്‍ക്ക്‌ 10 രൂപയും കുട്ടികള്‍ക്ക്‌ മൂന്നുരൂപയുമാണ്‌ ഈടാക്കുന്നത്‌. വിദേശികള്‍ക്ക്‌ 25 രൂപയാണ്‌ പ്രവേശനഫീസ്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-1383636141096646095?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/1383636141096646095/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=1383636141096646095&amp;isPopup=true' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/1383636141096646095'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/1383636141096646095'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2007/11/blog-post_30.html' title='നിരോധനം നീങ്ങി; കാഴ്ചയുടെ വിസ്മയച്ചെപ്പ്‌ മിഴിതുറന്നു'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp0.blogger.com/_Ka0OMTcHiDw/R0_A7kIJv7I/AAAAAAAAAJM/QBLVktMD5Jo/s72-c/DSC_0004.JPG' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-3965668122192501510</id><published>2007-11-30T01:21:00.000-06:00</published><updated>2008-01-15T08:42:04.103-06:00</updated><category scheme='http://www.blogger.com/atom/ns#' term='special feature'/><title type='text'>വീണ്ടും 'യവനിക' ഉയരുമ്പോള്‍</title><content type='html'>&lt;a href="http://bp3.blogger.com/_Ka0OMTcHiDw/R0-72UIJv6I/AAAAAAAAAI8/VXrWi-sJmL4/s1600-R/Yavanika.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://bp3.blogger.com/_Ka0OMTcHiDw/R0-72UIJv6I/AAAAAAAAAI8/06PmnTHGuK8/s320/Yavanika.jpg" border="0" alt=""id="BLOGGER_PHOTO_ID_5138532241643257762" /&gt;&lt;/a&gt;&lt;br /&gt; സീന്‍ നമ്പര്‍ 1. &lt;br /&gt;ഭാവനാ തിയേറ്റേഴ്സ്‌. പുറം. പ്രഭാതം. 'ഭാവനാ തിയേറ്റേഴ്സ്‌' എന്ന നാടകക്കമ്പനിയുടെ ഓഫീസും റിഹേഴ്സല്‍ ക്യാമ്പും ചേര്‍ന്നുള്ള സാമാന്യം വലിയ കെട്ടിടത്തിണ്റ്റെ ഉയരെ നിന്നുള്ള ദൃശ്യം. കെട്ടിടത്തിണ്റ്റെ ഭിത്തികളും മതിലുകളും രാത്രിമഴയില്‍ നനഞ്ഞിട്ടുണ്ട്‌. മുറ്റത്ത്‌ വെള്ളം കെട്ടിക്കിടക്കുന്നു. കെട്ടിടത്തിണ്റ്റെ ഓരം ചേര്‍ന്ന്‌ കിടക്കുന്ന കമ്പനിവക ബസ്സിണ്റ്റെ മുകളില്‍ കനി എന്ന ജോലിക്കാരന്‍ നാടക സാമഗ്രികളും മറ്റും കയറ്റിക്കൊണ്ടിരിക്കുന്നു. വഴിയില്‍ നിന്നും ഒരു അംബാസിഡര്‍ കാര്‍ ഗേറ്റുകടന്നു മുറ്റത്തു വന്നു നില്‍ക്കുന്നു. നാടകക്കമ്പനിയുടമയായ വക്കച്ചന്‍ ഒരു ബ്രീഫ്കേസുമായി കാറില്‍ നിന്നും ഇറങ്ങുന്നു. വക്കച്ചന്‍: (ഡ്രൈവറോട്‌) വണ്ടി വീട്ടില്‍ കൊണ്ടിട്ടിട്ട്‌ താക്കോല്‌ അവിടെ കൊടുത്തിട്ട്‌ നീ പൊയ്ക്കോ. കാറ്‌ തിരിച്ചുപോകുന്നു. വക്കച്ചന്‍ കെട്ടിടത്തിനുള്ളിലേക്ക്‌ നടക്കുന്നു. &lt;br /&gt;&lt;br /&gt;മലയാള സിനിമയില്‍ വഴിത്തിരിവായ 'യവനിക' എന്ന ചലച്ചിത്രം തുടങ്ങുന്നതിങ്ങനെയാണ്‌. നാടകം പശ്ചാത്തലമാക്കി കെ ജി ജോര്‍ജ്‌ ഒരുക്കിയ ഈ ചിത്രം പലകുറി മലയാള ചലച്ചിത്രലോകത്തെ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നിരുന്നു. ഭാവനാ തീയേറ്റേഴ്സിലെ അംഗമായ തബലിസ്റ്റ്‌ അയ്യപ്പണ്റ്റെ തിരോധാനം കൊലപാതകമാണെന്ന്‌ തെളിയുകയും ഒടുവില്‍ ഇന്‍സ്പെക്ടര്‍ ജേക്കബ്‌ ഈരാളി നാടകനടി രോഹിണിയെ അറസ്റ്റ്‌ ചെയ്യുകയും ചെയ്യുന്നതോടെ പ്രേക്ഷകണ്റ്റെ മനസില്‍ യവനിക വീണെങ്കിലും ഇരുപത്തഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷവും ഈ കുറ്റാന്വേഷണ 'കഥ'യുടെ ചുരുളഴിഞ്ഞിട്ടില്ല. അയ്യപ്പനായി ഗോപിയും ഇന്‍സ്പെക്ടറായി മമ്മൂട്ടിയും രോഹിണിയായി ജലജയും അഭിനയത്തിണ്റ്റെ വേറിട്ട മുഖങ്ങള്‍ ആസ്വാദകര്‍ക്ക്‌ സമ്മാനിച്ച്‌ യവനികയുടെ യശ്ശസ്‌ ഉയര്‍ത്തിയപ്പോഴും ഒരു ചോദ്യം ബാക്കി... ആരാണ്‌ യവനികയുടെ തിരക്കഥയെഴുതിയത്‌?. &lt;br /&gt;&lt;br /&gt;1982-ല്‍ മലയാള സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ്‌ പ്രഖ്യാപിച്ചപ്പോള്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം യവനികയിലൂടെ എസ്‌ എല്‍പുരം സദാനന്ദനും കെ ജി ജോര്‍ജ്ജും പങ്കിട്ടു. അച്ഛന്‍ മാത്രമായെഴുതിയ തിരക്കഥയില്‍ സംവിധായകന്‍ കെ ജി ജോര്‍ജ്ജ്‌ സ്വന്തം പേര്‌ തിരുകി കയറ്റുകയായിരുന്നുവെന്ന്‌ എസ്‌ എല്‍പുരത്തിണ്റ്റെ മക്കള്‍ ഉയര്‍ത്തിയ ആരോപണം നിലനില്‍ക്കെ 2007-ല്‍ യവനികയുടെ തിരക്കഥ മാതൃഭൂമി ബുക്ക്സ്‌ പ്രസിദ്ധീകരിച്ചപ്പോള്‍ തിരക്കഥാ കൃത്തിണ്റ്റെ പേരിണ്റ്റെ സ്ഥാനത്ത്‌ എസ്‌ എല്‍പുരം സദാനന്ദന്‍ ഒഴിവാക്കപ്പെട്ടു. സിനിമയുടെ ഒടുക്കം വരെ സസ്പെന്‍സ്‌ നിറഞ്ഞുനിന്ന യവനിക, അഭ്രപാളിക്ക്‌ പുറത്തുള്ള തിരക്കഥയിലും അതേ സസ്പെന്‍സ്‌ തന്നെയാണ്‌ തുടരുന്നത്‌. കുറ്റാന്വേഷണത്തിനൊടുവില്‍ സിനിമയിലെ കഥയ്ക്ക്‌ പരിസമാപ്തിയുണ്ടായെങ്കിലും ജീവിതത്തിലെ കഥയുടെ യവനിക ഉയര്‍ന്നിട്ടേയുള്ളൂ. &lt;br /&gt;&lt;br /&gt;കെ ജി ജോര്‍ജ്‌ പറയുന്നു: "തിരക്കഥ ഒറ്റയ്ക്ക്‌ തന്നെ എഴുതി പൂര്‍ത്തിയാക്കണമെന്ന്‌ ഞാന്‍ ആഗ്രഹിച്ചു. ആലപ്പുഴയിലെ തിരക്കൊഴിഞ്ഞ ഒരു ടി ബിയില്‍ താമസിച്ച്‌ സ്ക്രിപ്റ്റ്‌ എഴുതാന്‍ തുടങ്ങി. മൂന്നുദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ ലത്തീഫിനോട്‌ (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍) പറഞ്ഞു. സംഭാഷണങ്ങള്‍ എഴുതാന്‍ ഒരാളെ വേണം. അങ്ങനെയാണ്‌ ആലപ്പുഴ ജില്ലക്കാരനായ എസ്‌ എല്‍പുരം സദാനന്ദന്‍ യവനികയുമായി ബന്ധപ്പെടുന്നത്‌. അദ്ദേഹം ഒരുമാസം സമയം ചോദിച്ചു. ഞാന്‍ സ്ക്രിപ്റ്റ്‌ തയ്യാറാക്കി എസ്‌ എല്‍പുരത്തെ ഏല്‍പ്പിച്ച്‌ മടങ്ങിപ്പോയി. കൃത്യം ഒരുമാസം കഴിഞ്ഞപ്പോള്‍ അദ്ദേഹം പൂര്‍ത്തിയാക്കിയ സ്ക്രിപ്റ്റുമായി തിരുവനന്തപുരത്തെത്തി. മുന്നൂറ്റമ്പതോളം പേജ്‌ വരുന്ന വലിയൊരു സ്ക്രിപ്റ്റായിരുന്നു അത്‌. ഹെന്‍ട്രി (നിര്‍മ്മാതാവ്‌) അടക്കം ഞങ്ങളെല്ലാവരും അതുവായിച്ചു. എല്ലാവര്‍ക്കും അതിഷ്ടമായി. വിശേഷിച്ചും ഡയലോഗ്‌ ഫോമേഷന്‍ ഒന്നാന്തരമായിരുന്നു... "&lt;br /&gt;&lt;br /&gt;തിരക്കഥ മാതൃഭൂമി ബുക്ക്സ്‌ പ്രസിദ്ധീകരിച്ച്‌ കഴിഞ്ഞപ്പോഴാണ്‌ അച്ഛണ്റ്റെ പേര്‌ ഒഴിവാക്കിയത്‌ അറിഞ്ഞതെന്ന്്‌ എസ്‌ എല്‍ പുരത്തിണ്റ്റെ മക്കള്‍. അവര്‍ മാതൃഭൂമിയുമായി ബന്ധപ്പെട്ടു. മാതൃഭൂമി ബുക്ക്സ്‌ മാനേജര്‍ ഒ കെ ജോണി എസ്‌ എല്‍പുരത്തിണ്റ്റെ ഭാര്യ ഓമനാ സദാനന്ദന്‌ എഴുതിയ കത്തില്‍ വിവരിക്കുന്നത്‌: "ഈ കൃതിയുടെ രചയിതാവ്‌ താനാണെന്ന്‌ ശ്രീ. കെ ജി ജോര്‍ജ്ജിനെ പോലുള്ള ആദരണീയനായ ഒരു പ്രമുഖ വ്യക്തി പറഞ്ഞാല്‍ അവിശ്വസിക്കേണ്ടതില്ലല്ലോ. തിരക്കഥയുടെ കര്‍തൃത്വത്തെപ്പറ്റി നിങ്ങള്‍ക്കുള്ള ആവലാതി ശ്രീ. ജോര്‍ജ്ജിണ്റ്റെ ശ്രദ്ധയില്‍പ്പെടുത്താം... "&lt;br /&gt;&lt;br /&gt;എസ്‌ എല്‍പുരത്തിണ്റ്റെ മക്കള്‍ ഉയര്‍ത്തുന്ന സംശയങ്ങള്‍: 1982-ല്‍ യവനികയുടെ തിരക്കഥയ്ക്ക്‌ എസ്‌ എല്‍പുരത്തിന്‌ സംസ്ഥാന അവാര്‍ഡ്‌ കിട്ടിയപ്പോള്‍ ശ്രീ. ജോര്‍ജ്ജ്‌ എതിര്‍ക്കാതിരുന്നത്‌ എന്തുകൊണ്ട്‌?. മാധ്യമങ്ങളിലും എസ്‌ എല്‍പുരം നല്‍കിയിട്ടുള്ള ലേഖനങ്ങളിലും അഭിമുഖങ്ങളിലും യവനികയുടെ തിരക്കഥാ കൃത്താണെന്ന്‌ പറഞ്ഞപ്പോള്‍ എന്തുകൊണ്ട്‌ എതിര്‍ത്തില്ല?. എസ്‌ എല്‍പുരം ജീവിച്ചിരുന്നപ്പോള്‍ എന്തുകൊണ്ട്‌ കെ ജി ജോര്‍ജ്ജ്‌ പുസ്തകം പ്രസിദ്ധീകരിച്ചില്ല?. ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന തിരക്കഥയില്‍ സംഭാഷണം ഉള്‍പ്പെടുത്താന്‍ എസ്‌ എല്‍പുരത്തിണ്റ്റെ കുടുംബത്തിണ്റ്റെ അനുവാദം വാങ്ങിയിട്ടുണ്ടോ?. യവനികയുടെ 25-ാം വര്‍ഷം ആഘോഷിക്കുമ്പോള്‍ അതിണ്റ്റെ തിരക്കഥ-സംഭാഷണം എഴുതിയ ആളുടെ വീട്ടിലേക്ക്‌ ക്ഷണക്കത്തോ അറിയിപ്പോ നല്‍കാതിരുന്നത്‌ എന്തുകൊണ്ട്‌?. ഈ സിനിമ തിയേറ്ററുകളില്‍ എത്തിയപ്പോഴും സെന്‍സറിന്‌ പോയപ്പോഴും ഉണ്ടായിരുന്ന 'തിരക്കഥ-എസ്‌ എല്‍പുരം, കെ ജി ജോര്‍ജ്ജ്‌' എന്ന ടൈറ്റില്‍കാര്‍ഡ്‌ ഇന്നുള്ള പ്രിണ്റ്റുകളില്‍ നിന്നും സി ഡികളില്‍ നിന്നും അപ്രത്യക്ഷമായതെങ്ങനെ?. &lt;br /&gt;&lt;br /&gt;ഈ ചോദ്യങ്ങള്‍ക്ക്‌ ജോര്‍ജ്ജ്‌ പറഞ്ഞ മറുപടികള്‍ അവരെ തൃപ്തരാക്കുന്നില്ല. പത്രസമ്മേളനം നടത്തി ഇക്കാര്യങ്ങള്‍ ജോര്‍ജ്ജ്‌ തുറന്നു പറയണമെന്നാണ്‌ ചലച്ചിത്രപ്രവര്‍ത്തകര്‍ കൂടിയായ ജയസൂര്യയുടെയും ജയസോമയുടെയും ആവശ്യം. &lt;br /&gt;&lt;br /&gt;ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സംവിധാനത്തില്‍ ബിരുദമെടുത്ത ശേഷം രാമുകാര്യാട്ടിനൊപ്പം സംവിധാന സഹായിയായി മലയാള സിനിമയിലേക്ക്‌ കടന്നുവന്ന കെ ജി ജോര്‍ജ്ജ്‌ തണ്റ്റെ ആദ്യചിത്രമായ സ്വപ്നാടനത്തിലൂടെ സംസ്ഥാന സര്‍ക്കാരിണ്റ്റെ ബഹുമതി നേടി പ്രതിഭ തെളിയിച്ച വ്യക്തിയാണ്‌. ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്‌, പഞ്ചവടിപ്പാലം, ഉള്‍ക്കടല്‍, രാപ്പാടികളുടെ ഗാഥ, ഇരകള്‍, മറ്റൊരാള്‍, കോലങ്ങള്‍, മേള, ആദാമിണ്റ്റെ വാരിയെല്ല്‌, ഇലവങ്കോട്‌ ദേശം തുടങ്ങിയ ഒരുപിടി ചിത്രങ്ങളിലൂടെ മലയാള പ്രേക്ഷകര്‍ ആ പ്രതിഭ തിരിച്ചറിഞ്ഞിട്ടുമുണ്ട്‌. അങ്ങനെയൊരാള്‍ ആരുടെയെങ്കിലും തിരക്കഥ സ്വന്തം പേരിലാക്കുമോ എന്ന്‌ സിനിമാലോകം സംശയിക്കുന്നു. &lt;br /&gt;&lt;br /&gt;അതേസമയം 1967-ല്‍ ദേശീയ അവാര്‍ഡ്‌ തുടങ്ങിയ ആദ്യവര്‍ഷം തന്നെ 'അഗ്നിപുത്രിയിലൂടെ തിരക്കഥയ്ക്കുള്ള ദേശീയ പുരസ്ക്കാരം നേടി തണ്റ്റെ മികവ്‌ തെളിയിക്കാന്‍ എസ്‌ എല്‍പുരത്തിനും കഴിഞ്ഞിട്ടുണ്ട്‌. ചെമ്മീന്‍, കാവ്യമേള തുടങ്ങിയ തിരക്കഥകള്‍ക്ക്‌ പ്രസിഡണ്റ്റിണ്റ്റെ സ്വര്‍ണ്ണമെഡലും വെള്ളിമെഡലും എസ്‌ എല്‍പുരത്തിന്‌ ലഭിച്ചതും തിരക്കഥാകൃത്തെന്ന നിലയിലുള്ള അംഗീകാരമായിരുന്നു. അതുകൊണ്ടു തന്നെ എസ്‌ എല്‍പുരത്തിനെ പോലുള്ള ഒരു തിരക്കഥാകൃത്ത്‌ തണ്റ്റെ കൃതി മറ്റൊരാളുടേതാണെന്ന്‌ അംഗീകരിക്കാന്‍ മടിക്കുമെന്ന്‌ പറയുന്നതും ഇതേ സിനിമാ ലോകം തന്നെയാണ്‌. &lt;br /&gt;&lt;br /&gt;മലയാള സിനിമയുടെ ദൃശ്യവത്ക്കരണത്തില്‍ സ്വന്തമായൊരു ഭാഷ സൃഷ്ടിച്ചെടുത്ത കെ ജി ജോര്‍ജും 130-ഓളം ചിത്രങ്ങള്‍ക്ക്‌ തിരക്കഥയും സംഭാഷണവും ഒരുക്കിയ എസ്‌ എല്‍പുരം സദാനന്ദന്‌ വേണ്ടി അദ്ദേഹത്തിണ്റ്റെ മക്കളും വിവാദത്തിണ്റ്റെ ഇരുപക്ഷത്തും നിലയുറപ്പിക്കുമ്പോള്‍ 'യവനിക'ക്ക്‌ ആസ്വാദനത്തിണ്റ്റെ പുതിയതലങ്ങള്‍ രൂപപ്പെടുന്നു. യവനികയുടെ നിര്‍മ്മാതാവ്‌ ഹെന്‍ട്രി ഫെര്‍ണാണ്ടസും ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബുവും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്‌. പക്ഷെ അവര്‍ ഇതേക്കുറിച്ച്‌ ഒന്നും പറഞ്ഞിട്ടില്ല. ഇനി വായനക്കാര്‍ തീരുമാനിക്കുക: 'ഇതില്‍ ഏതാണ്‌ സത്യം?'. ഇടവേളക്ക്‌ ശേഷം യവനിക വീണ്ടും ഉയരും...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-3965668122192501510?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/3965668122192501510/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=3965668122192501510&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/3965668122192501510'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/3965668122192501510'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2007/11/blog-post.html' title='വീണ്ടും &apos;യവനിക&apos; ഉയരുമ്പോള്‍'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp3.blogger.com/_Ka0OMTcHiDw/R0-72UIJv6I/AAAAAAAAAI8/06PmnTHGuK8/s72-c/Yavanika.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-4969575052328478912</id><published>2007-07-27T03:17:00.000-05:00</published><updated>2007-07-27T04:17:12.339-05:00</updated><category scheme='http://www.blogger.com/atom/ns#' term='special feature'/><title type='text'>മാടക്കടയ്ക്കും ബുക്കര്‍ പ്രൈസിനുമിടയില്‍ ഇനി അധികദൂരമില്ല....</title><content type='html'>&lt;a href="http://bp3.blogger.com/_Ka0OMTcHiDw/RqmrtFHgBHI/AAAAAAAAAE4/XOQ9z21Nxq4/s1600-h/P1000312.JPG"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://bp3.blogger.com/_Ka0OMTcHiDw/RqmrtFHgBHI/AAAAAAAAAE4/XOQ9z21Nxq4/s320/P1000312.JPG" border="0" alt=""id="BLOGGER_PHOTO_ID_5091789644675155058" /&gt;&lt;/a&gt;&lt;br /&gt;&lt;a href="http://bp0.blogger.com/_Ka0OMTcHiDw/RqmrtVHgBII/AAAAAAAAAFA/33kCN6gx6Uo/s1600-h/book.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://bp0.blogger.com/_Ka0OMTcHiDw/RqmrtVHgBII/AAAAAAAAAFA/33kCN6gx6Uo/s320/book.jpg" border="0" alt=""id="BLOGGER_PHOTO_ID_5091789648970122370" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;‘‘Beware of mines’’ I remind you that a land mine field is ahead of you. &lt;br /&gt;It is, as usual, all the readers like to read the novels or any other works without minding the acknowledgement or preface. So it is my humble request to read this acknowledgement, before going to read my work.  - Safedhar Hind&lt;br /&gt;&lt;br /&gt;കത്രീനയെന്ന കൊടുങ്കാറ്റ്‌ നാശം വിതച്ച അമേരിക്കന്‍ കടല്‍ത്തീരങ്ങളില്‍ നിന്ന്‌ ആലപ്പുഴ നഗരത്തിലെ ജില്ലാ കോടതി പാലത്തിന്‌ സമീപമുള്ള പ്രദീപ്‌ ഫുട്‌വെയര്‍ എന്ന കൊച്ചുകടയിലേക്ക്‌ ഒത്തിരി ദൂരമുണ്ട്‌. പക്ഷെ ബ്രിട്ടണ്‍ എന്ന രാജ്യത്തെ മികച്ച സാഹിത്യ സമ്മാനമായ ബുക്കര്‍ പ്രൈസിന്‌ ഈ മാടക്കടയിലേക്ക്‌ ഇനി അധികദൂരമില്ല. ബുക്കര്‍ സമ്മാനത്തിണ്റ്റെ പേരും പെരുമയും താങ്ങാനുള്ള കരുത്ത്‌ റബ്ബര്‍ ചെരുപ്പുകളും സോഡാക്കുപ്പികളും മുറുക്കാന്‍ ചെല്ലവും ബീഡിപ്പെട്ടിയും നിരന്നിരിക്കുന്ന ഈ കടയുടെ പലകത്തട്ടുകള്‍ക്കുണ്ടോ എന്ന സംശയം മാത്രമേ ഇനി ബാക്കിയുള്ളു. തിരക്കുള്ള നഗരത്തിലെ വഴിയോരത്തെ ഒറ്റമുറി കടയിലിരുന്ന്‌ തിരക്കൊഴിഞ്ഞ നേരത്ത്‌ പ്രദീപ്‌ എന്ന മുപ്പത്തിരണ്ടുകാരന്‍ കുത്തിക്കുറിച്ചത്‌ ലോകമെങ്ങും ചര്‍ച്ച ചെയ്യാന്‍ പോകുന്ന 'വലിയകാര്യ'ങ്ങളായിരുന്നുവെന്ന്‌ അധികമാരും അറിഞ്ഞില്ല.... &lt;br /&gt;ആലപ്പുഴ നഗരസഭയിലെ തോണ്ടന്‍കുളങ്ങര വാര്‍ഡില്‍ തൈവീട്ടില്‍ പ്രദീപ്‌ എന്ന പ്രദീപ്‌ തമ്പാന്‍ എപ്പോഴും അങ്ങനെയാണ്‌. താന്‍ ചെയ്യുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി പറയാറില്ല. അതുകൊണ്ടുതന്നെയാണ്‌ 'ദി വാര്‍ ഫോര്‍ ഫലൂജ' എന്ന ഇംഗ്ളീഷ്‌ നോവല്‍ പെന്‍ ബുക്സ്‌ 2006 ജൂണില്‍ പുറത്തിറക്കിയപ്പോള്‍, ആ പുസ്തകത്തിണ്റ്റെ അവസാന താളില്‍ പ്രദീപിണ്റ്റെ നിറമുള്ള ചിത്രം അച്ചടിച്ചിരിക്കുന്നത്‌ കണ്ട്‌ സഹോദരങ്ങളും സുഹൃത്തുക്കളും ഞെട്ടിയത്‌. അതിന്‌ മുമ്പ്‌ 'മൈ ഇന്നര്‍ സോള്‍' എന്ന പേരില്‍ പ്രദീപിണ്റ്റെ ഇംഗ്ളീഷ്‌ കവിതാ സമാഹാരവും പെന്‍ബുക്സ്‌ പുറത്തിറക്കിയെങ്കിലും സാഹിത്യലോകത്ത്‌ ഇയാള്‍ അപരിചിതനായിരുന്നു. പക്ഷെ സഫേദാര്‍ ഹിന്ദ്‌ എന്ന തൂലികാനാമധാരിയെ കുറിച്ചുള്ള പലരുടെയും അന്വേഷണം അവസാനിക്കുന്നത്‌ ഈ കൊച്ചു മാടക്കടയിലാണ്‌. 'കത്രീന ദി ഹൌളിംഗ്‌ ഓഫ്‌ ഡെത്ത്‌' എന്ന ഇംഗ്ളീഷ്‌ നോവല്‍ പ്രദീപ്‌ എഴുതി പൂര്‍ത്തിയാക്കിയിട്ട്‌ അധികനാളായില്ലെങ്കിലും അച്ചടി മഷി പുരളുന്നതിന്‌ മുമ്പ്‌ തന്നെ അമേരിക്കയിലെയും ബ്രിട്ടനിലെയും പുസ്തക പ്രസാധകരുടെ എഡിറ്റോറിയല്‍ മീറ്റിംഗുകളില്‍ ഈ നോവല്‍ കൊടുങ്കാറ്റ്‌ ഉയര്‍ത്തിക്കഴിഞ്ഞു.&lt;br /&gt; കത്രീന കൊടുങ്കാറ്റ്‌ അമേരിക്കയില്‍ ഭീതിവിതച്ച നാളുകള്‍ സംഭവബഹുലമാകുന്ന നോവലിണ്റ്റെ കയ്യെഴുത്തുപ്രതി റാണ്റ്റം ബുക്ക്സ്‌, ലിറ്റില്‍ ബ്രൌണ്‍ ആണ്റ്റ്‌ കമ്പനി, വാര്‍ണര്‍ ബുക്ക്സ്‌ തുടങ്ങി ലോകപ്രശസ്തമായ പ്രസാധകര്‍ കണ്ടുകഴിഞ്ഞു. പ്രദീപുമായുള്ള കരാര്‍ ശരിയായാല്‍ ഇവയിലേതെങ്കിലുമൊരു പ്രസാധകര്‍ ഉടന്‍ തന്നെ ഈ നോവല്‍ പ്രസിദ്ധീകരിക്കും. കൃതിയുടെ മാനുവല്‍ സ്ക്രിപ്റ്റ്‌ വായിച്ച ശേഷം റാണ്റ്റം ബുക്ക്സ്‌ അധികൃതര്‍ പ്രദീപിനയച്ച ഇ-മെയിലില്‍ എഴുതിയിരിക്കുന്നു; ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കൃതി, ഒരുപക്ഷെ ബുക്കര്‍ പ്രൈസിനും ഇത്‌ ഏറെ അകലെയല്ല.... &lt;br /&gt;ആലപ്പുഴ എസ്‌ ഡി കോളേജില്‍ നിന്ന്‌ ഇംഗ്ളീഷ്‌ സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദമെടുത്ത പ്രദീപിന്‌ എഴുത്തിണ്റ്റെ വഴിയിലേയ്ക്കുള്ള വരവ്‌ യാദൃശ്ചികമല്ല. സിലബസ്സ്‌ മുഴുവന്‍ പഠിച്ചുതീര്‍ക്കുന്നതിനിടയിലുള്ള വായനയില്‍ ഷെല്ലിയും ഷേക്ക്സ്പിയറും മില്‍ട്ടണും വേര്‍ഡ്സ്‌വര്‍ത്തും ആരാധനാപാത്രങ്ങളായി. പഠനത്തിന്‌ ശേഷം പ്രദീപ്‌ അധ്യാപകണ്റ്റെ വേഷം സ്വയമണിഞ്ഞപ്പോള്‍ വീട്ടില്‍ ട്യൂഷനെത്തുന്ന കുട്ടികള്‍ക്ക്‌ ചൊല്ലിക്കൊടുത്തതും ലോകസാഹിത്യത്തിലെ ക്ളാസിക്കുകള്‍ തന്നെ. അങ്ങനെ ഇംഗ്ളീഷ്‌ സാഹിത്യം പ്രദീപിന്‌ ചിരപരിചിതമായി. നാഷണല്‍ എന്ന പാരലല്‍ കോളേജില്‍ അധ്യാപകനായി ചേര്‍ന്നതോടെയാണ്‌ പ്രദീപ്‌ വായനയുടെയും എഴുത്തിണ്റ്റെയും ലോകത്തേക്ക്‌ ആഴത്തില്‍ കടന്നത്‌. അറിവിണ്റ്റെ ശേഖരങ്ങള്‍ തേടി വെബ്സൈറ്റുകളിലും വിദേശങ്ങളില്‍ നിന്ന്‌ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളിലും പലവഴി നടന്നു. രാവിലെ എട്ടുമുതല്‍ തുടങ്ങുന്ന അധ്യാപനം വൈകുന്നേരം അവസാനിച്ചാല്‍ പിന്നെ പ്രദീപ്‌ നേരെ കടയിലേക്ക്‌. അമേരിക്കയുടെ ഇറാഖ്‌ അധിനിവേശവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ്‌ പ്രദീപിണ്റ്റെ 'ദി വാര്‍ ഫോര്‍ ഫലൂജ'യിലുള്ളത്‌. ജോണ്‍ ഹോക്കിംഗ്‌ എന്ന കേണലിണ്റ്റെ നേതൃത്വത്തില്‍ അമേരിക്കന്‍ പട്ടാളം ഫലൂജ പിടിച്ചെടുക്കാന്‍ പോകുന്നതിനിടയിലുള്ള സംഭവങ്ങള്‍. യുദ്ധത്തിനിടയില്‍ പരിക്കുപറ്റുന്ന ഹോക്കിംഗ്‌ പട്ടാളക്യാമ്പിലെ ആശുപത്രിയില്‍ കഴിയുമ്പോഴുള്ള ഓര്‍മ്മകളായാണ്‌ നോവല്‍ പുരോഗമിക്കുന്നത്‌. അബൂഗരിബ്‌, ഗ്വാണ്ടനാമോ തടവുകളില്‍ കഴിയുന്ന ഇറാഖികള്‍ അനുഭവിക്കുന്ന പീഡനത്തിണ്റ്റെ നേര്‍ക്കാഴ്ചകള്‍.. കുറച്ചുകാലം മുമ്പ്‌ നെഹ്രുട്രോഫി ജലോല്‍സവം കാണാന്‍ ആലപ്പുഴയിലെത്തിയ എഡ്വേര്‍ഡ്‌ ഹോക്കിംഗ്‌ എന്ന വിദേശിയുമായുള്ള പരിചയത്തില്‍ നിന്നാണ്‌ പ്രദീപിന്‌ 'ദി വാര്‍ ഫോര്‍ ഫലൂജ'യുടെ തീം ലഭിച്ചത്‌. &lt;br /&gt;&lt;br /&gt;നോവലിലെ നായകനായി അവതരിപ്പിച്ചിരിക്കുന്ന ജോണ്‍ ഹോക്കിംഗ്‌ എന്ന യു എസ്‌ മറീണ്റ്റെ യഥാര്‍ത്ഥ സഹോദരനാണ്‌ എഡ്വേര്‍ഡ്‌ ഹോക്കിംഗ്‌. സഹോദരന്‍ യുദ്ധത്തിനിടയില്‍ കണ്ട കാഴ്ചകള്‍ എഡ്വേര്‍ഡ്‌, പ്രദീപിനോട്‌ ഏറെനേരം പറഞ്ഞു. പിന്നീട്‌ പ്രദീപിണ്റ്റെ ചിന്തകളിലൂടെ അത്‌ നോവലായി പരിണമിച്ചു. ഒരുവര്‍ഷം കൊണ്ട്‌ 'വാര്‍ ഫോര്‍ ഫലൂജ' എഴുതി തയ്യാറാക്കി അമേരിക്കയിലെ റാണ്റ്റം ബുക്ക്സിന്‌ അയച്ചു കൊടുത്തെങ്കിലും അവര്‍ അത്‌ എഴുത്തുകാരനില്‍ നിന്ന്‌ നേരിട്ട്‌ സ്വീകരിച്ചില്ല. പകരം ഏതെങ്കിലും ഏജന്‍സി മുഖാന്തിരം അയക്കാന്‍ നിര്‍ദ്ദേശിച്ചു. ഏറെ നാളത്തെ പരിശ്രമത്തിന്‌ ശേഷം അമേരിക്കയിലെ തന്നെ ഒരു പ്രസാധക ഏജന്‍സിയെ കണ്ടെത്തി കയ്യെഴുത്തു പ്രതി നല്‍കി. നോവല്‍ എഡിറ്റ്‌ ചെയ്ത്‌ ആമുഖക്കുറിപ്പോടെ റാണ്റ്റം ബുക്ക്സിന്‌ നല്‍കാന്‍ ഏജന്‍സി ൬൫൦ ഡോളര്‍ പ്രതിഫലം ആവശ്യപ്പെട്ടതോടെ പ്രദീപ്‌ ആ വഴിക്കുള്ള അന്വേഷണം നിര്‍ത്തി. 650 അമേരിക്കന്‍ ഡോളറിന്‌ ഏതാണ്ട്‌ 32,000 ഇന്ത്യന്‍ രൂപ വേണം. പാരലല്‍ കോളേജിലെ അധ്യാപകന്‌ ലഭിക്കുന്ന പ്രതിഫലം ഒരു വര്‍ഷം സ്വരുക്കൂട്ടി വെച്ചാല്‍ പോലും ആ തുക ലഭിക്കില്ലെന്നറിഞ്ഞാണ്‌ പ്രദീപ്‌ ആലുവയിലുള്ള പെന്‍ബുക്ക്സിനെ സമീപിച്ചത്‌. കയ്യെഴുത്തുപ്രതി കമ്പ്യൂട്ടറില്‍ ടൈപ്പ്‌ ചെയ്ത്‌, ഡി ടി പിയിലേക്ക്‌ മാറ്റി, പ്രൂഫ്‌ തിരുത്തി, സി ഡിയിലേക്ക്‌ പകര്‍ത്തി പെന്‍ബുക്സിന്‌ നല്‍കിയപ്പോള്‍ തന്നെ നല്ലൊരു തുക പ്രദീപിണ്റ്റെ പോക്കറ്റില്‍ നിന്ന്‌ ചോര്‍ന്നു. എങ്കിലും പെന്‍ബുക്സ്‌ പുസ്തകം പ്രകാശനം ചെയ്തു. ആദ്യ എഡിഷണ്റ്റെ റോയല്‍റ്റിയായി ചെറിയൊരു തുകയും ലഭിച്ചു. &lt;br /&gt;വിദേശത്ത്‌ പുസ്തകം പ്രസിദ്ധീകരിച്ചാല്‍ സാമ്പത്തിക നേട്ടത്തിനൊപ്പം പ്രശസ്തിയുമുണ്ടാകുമെന്ന തിരിച്ചറിവ്‌ തന്നെയാണ്‌ തണ്റ്റെ മൂന്നാമത്തെ പുസ്തകമായ 'കത്രീന ദി ഹൌളിംഗ്‌ ഓഫ്‌ ഡെത്ത്‌' എന്ന നോവലിന്‌ വേണ്ടി റാണ്റ്റം ബുക്സിനെ വീണ്ടും സമീപിച്ചത്‌. ഏജന്‍സി മുഖാന്തിരമേ നോവല്‍ പ്രസിദ്ധീകരിക്കുവെന്ന നിലപാട്‌ മാറ്റാന്‍ പ്രസാധകര്‍ തയ്യാറായില്ലെങ്കിലും കയ്യെഴുത്തുപ്രതി അവര്‍ സ്വീകരിച്ചു. കത്തിടപാടുകള്‍ക്കും മറ്റുമായി ചെലവായ തുകക്ക്‌ പുറമേ ഇനി വേണ്ടത്‌ ഏജന്‍സിയുടെ പ്രതിഫലമായി ൬൫൦ ഡോളര്‍. അത്‌ ഒരു പ്രശ്നമായി ഇപ്പോഴും നിലനില്‍ക്കുകയാണ്‌. എന്തുകൊണ്ടാണ്‌ എഴുത്തിണ്റ്റെ മാധ്യമം ഇംഗ്ളീഷിലാക്കിയതെന്ന ചോദ്യത്തിന്‌ മറുപടി പറയാന്‍ പ്രദീപിന്‌ ഒട്ടും ആലോചിക്കേണ്ടി വരുന്നില്ല. തനിക്ക്‌ പറയാനുള്ള കാര്യങ്ങള്‍ അറിയേണ്ടവര്‍ അറിയണമെങ്കില്‍ ആ ഭാഷ ഇംഗ്ളീഷാവണം. അമേരിക്കന്‍ അധിനിവേശത്തെ കുറിച്ചുള്ള തണ്റ്റെ നോവല്‍ അമേരിക്കനും ബ്രിട്ടീഷുകാരനും വായിക്കാതെ മലയാളികള്‍ മാത്രം വായിച്ചിട്ടെന്ത്‌ കാര്യം?. ശരിയാണ്‌, പ്രദീപ്‌ ഇംഗ്ളീഷില്‍ എഴുതിയത്‌ കൊണ്ട്‌ തന്നെയാണ്‌ ദി വാര്‍ ഫോര്‍ ഫലൂജയും, കത്രീന ദി ഹൌളിംഗ്‌ ഓഫ്‌ ഡെത്തും, മൈ ഇന്നര്‍ സോളുമൊക്കെ ചര്‍ച്ചയായി മാറിയത്‌. മലയാളത്തില്‍ കുമാരനാശാനെയും എം ടിയെയും തകഴിയെയും ആരാധിക്കുകയും അതോടൊപ്പം തന്നെ മില്‍ട്ടണ്റ്റെ ലിസിഡാസ്‌ എന്ന കൃതി ഏറെയിഷ്ടപ്പെടുകയും ചെയ്യുന്ന പ്രദീപിന്‌ ഒരു സ്വപ്നമുണ്ട്‌. അത്‌ ബുക്കര്‍ സമ്മാനമല്ല. ഒരു സര്‍ക്കാര്‍ ജോലി. ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പില്‍ പ്യൂണായെങ്കിലും ജോലി നേടുക. &lt;br /&gt;15-ഓളം പി എസ്‌ സി ടെസ്റ്റുകള്‍ എഴുതിയിട്ടുണ്ടെങ്കിലും ലക്ഷ്യത്തിലെത്തിയിട്ടില്ല. ജോലി കിട്ടിയിട്ട്‌ കല്യാണം കഴിക്കാമെന്ന ശരാശരി മലയാളിയുടെ ആദര്‍ശം പ്രദീപിനുമുണ്ട്‌. അതിന്‌ ഇനിയും എത്രനാള്‍ കാത്തിരിക്കണന്ന്‌ തോണ്ടന്‍കുളങ്ങര തൈവീട്ടില്‍ പരേതനായ നാരായണന്‍ തമ്പാണ്റ്റെയും കൌമാരിയുടെയും നാലുമക്കളില്‍ മൂന്നാമനായ പ്രദീപിനറിയില്ല. ലോക സാഹിത്യത്തില്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്ന കൃതി എഴുതിയ കൈവിരലുകളില്‍ പേനയും പിടിച്ച്‌ പ്രദീപ്‌ വീണ്ടുമൊരു പി എസ്‌ സി പരീക്ഷയുടെ തിരക്കിലേക്ക്‌.... more details 09895982345&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-4969575052328478912?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/4969575052328478912/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=4969575052328478912&amp;isPopup=true' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/4969575052328478912'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/4969575052328478912'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2007/07/blog-post_4586.html' title='മാടക്കടയ്ക്കും ബുക്കര്‍ പ്രൈസിനുമിടയില്‍ ഇനി അധികദൂരമില്ല....'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp3.blogger.com/_Ka0OMTcHiDw/RqmrtFHgBHI/AAAAAAAAAE4/XOQ9z21Nxq4/s72-c/P1000312.JPG' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-8005511212965828784</id><published>2007-07-27T03:07:00.000-05:00</published><updated>2007-07-27T03:54:51.001-05:00</updated><category scheme='http://www.blogger.com/atom/ns#' term='special feature'/><title type='text'>ടി വി തോമസിണ്റ്റെ സ്മാരകം വിവാദമാകുന്നതെങ്ങനെ?</title><content type='html'>&lt;a href="http://bp0.blogger.com/_Ka0OMTcHiDw/Rqmo0VHgBGI/AAAAAAAAAEw/TOzW48SJzeQ/s1600-h/tvthomas2.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://bp0.blogger.com/_Ka0OMTcHiDw/Rqmo0VHgBGI/AAAAAAAAAEw/TOzW48SJzeQ/s320/tvthomas2.jpg" border="0" alt=""id="BLOGGER_PHOTO_ID_5091786470694323298" /&gt;&lt;/a&gt;&lt;br /&gt; പേര്‌: മാക്സണ്‍ തോമസ്‌, &lt;br /&gt;വയസ്‌: 15 &lt;br /&gt;പിതാവിണ്റ്റെ പേര്‌: ടി വി തോമസ്‌,&lt;br /&gt;പിതാവിണ്റ്റെ ജോലി: ചെയര്‍മാന്‍. &lt;br /&gt;എസ്‌ എസ്‌ എല്‍ സി ബുക്കിണ്റ്റെ മൂന്നാംപേജില്‍ കറുത്തമഷിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ വിലാസം ആരുംകാണാതിരിക്കാന്‍ മാക്സണ്‍ ഒരുപാട്‌ ബുദ്ധിമുട്ടിയിട്ടുണ്ട്‌. അര്‍ഹിക്കാത്തത്‌ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിയുടെ കുറ്റബോധമായിരുന്നു മാക്സണ്റ്റെയുള്ളില്‍. നഗരസഭയുടെ ചെയര്‍മാനാണ്‌ തണ്റ്റെ പിതാവെന്ന്‌ മാക്സണ്‍ ആരോടും പറഞ്ഞില്ല. എന്നിട്ടും അച്ഛണ്റ്റെ പേരില്‍ പലരും മാക്സണെ തിരിച്ചറിഞ്ഞപ്പോള്‍ അമ്മ ലൂസിയാമ്മയുടെ കണ്ണില്‍ നിന്നിറ്റുവീണ തുള്ളികള്‍ മകണ്റ്റെ മൂര്‍ദ്ധാവിനെ പലകുറി നനച്ചിട്ടുണ്ട്‌. നെഞ്ചോട്‌ ചേര്‍ത്ത്നിര്‍ത്തി മകനോട്‌ അപ്പോഴെല്ലാം ലൂസിയാമ്മ പറയും "അച്ചായന്‍ നല്ലവനാണ്‌". ചെയര്‍മാന്‍ പദവിയില്‍ നിന്നും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മുന്നണി പോരാളിയായും ജനനേതാവായും മന്ത്രിയായും പിതാവ്‌ വളര്‍ച്ചയുടെ പടവുകള്‍ താണ്ടുമ്പോള്‍, അതെല്ലാം മാക്സനെന്ന മകന്‌ ദൂരക്കാഴ്ചകളായിരുന്നു. പുന്നപ്ര-വയലാര്‍ സമരത്തില്‍ വാരിക്കുന്തവുമേന്തി മുന്നില്‍ നിന്ന്‌ പടനയിച്ച ടി വി തോമസ്‌ എന്ന വിപ്ളവകാരിയുടെ ചരിത്രം രേഖപ്പെടുത്താത്ത മകനായി ജീവിക്കുന്ന മാക്സണ,്‌ പ്രായം ഇപ്പോള്‍ അറുപതായി. കെ ആര്‍ ഗൌരിയമ്മയെ വിവാഹം കഴിക്കുന്നതിന്‌ എത്രയോ മുമ്പ്തന്നെ ടി വിക്ക്‌ ജനിച്ച മകനാണ്‌ മാക്സണ്‍. ലൂസിയാമ്മയെന്ന സുന്ദരിക്കുട്ടിയില്‍ ടി വി തോമസിന്‌ തോന്നിയ അനുരാഗത്തിണ്റ്റെ പ്രതീകം. ഒരിക്കലെങ്കിലും ടി വിയെ നേരില്‍ കണ്ടിട്ടുള്ളവര്‍ മാക്സണെയും തിരിച്ചറിയും. "സഖാവ്‌ ടി വി"യുടെ ജീവിക്കുന്ന സ്മാരകമായി. 1977 മാര്‍ച്ച്‌ 26-ന്‌ ഈ ലോകത്തോട്‌ വിടപറഞ്ഞ ടി വി തോമസിണ്റ്റെ പേരില്‍ ഒരു സ്മാരകം പോലും പടുത്തുയര്‍ത്താന്‍ കഴിയാത്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കെതിരെ മാക്സണ്‍ ഉയര്‍ത്തിയ പ്രതിഷേധ സ്വരത്തില്‍ നിന്നാണ്‌ വീണ്ടും ടി വി തോമസ്‌ ചര്‍ച്ചകളില്‍ നിറയുന്നത്‌. ഈ ചര്‍ച്ചകളില്‍ കെ ആര്‍ ഗൌരിയമ്മയും ലൂസിയാമ്മയും മാക്സണും ടി ജെ ആഞ്ചലോസും ചെറിയാന്‍ കല്‍പ്പകവാടിയും ടി പുരുഷോത്തമനും ഒക്കെയുണ്ടെങ്കിലും അവരെക്കാള്‍ ഉയരത്തില്‍ മറ്റൊരാളുണ്ട്‌. അജയന്‍ കാട്ടുങ്കല്‍. ടി വി തോമസിണ്റ്റെ സ്മാരകത്തിന്‌ വേണ്ടി ശില്‍പ്പം നിര്‍മ്മിച്ച്‌ ഒടുവില്‍ പാര്‍ട്ടിക്കാരുടെ ശത്രുവായി മാറിയ ശില്‍പ്പി. ആലപ്പുഴക്കാരനായ ടി വി തോമസിണ്റ്റെ സ്മാരകം ആലപ്പുഴയില്‍ തന്നെ വേണമെന്ന തൊഴിലാളികളുടെ ആഗ്രഹം സഫലമാകുന്നതിന്‌ തൊട്ടുമുമ്പാണ്‌ ശില്‍പ്പി 'സഖാവിണ്റ്റെ' പേരില്‍ കടബാധ്യതയുമായി വാര്‍ത്തകളില്‍ നിറഞ്ഞത്‌. ടി വിയുടെ ഇന്നുവരെ ആരും കാണാത്ത ശില്‍പ്പത്തിണ്റ്റെ അവസാന മിനുക്കുപണികളില്‍ മുഴുകിയിരിക്കുന്ന അജയന്‍ കാട്ടുങ്കല്‍ അങ്ങനെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ശത്രുവായി. എം എന്‍ ഗോവിന്ദന്‍ നായര്‍ക്കും ആര്‍ സുഗതനുമെല്ലാം സ്മാരകം നിര്‍മ്മിച്ച പാര്‍ട്ടിക്ക്‌ ടി വിയുടെ പ്രതിമനിര്‍മ്മിച്ചതിണ്റ്റെ പേരില്‍ തന്നോടെന്തിന്‌ ശത്രുതയെന്ന്‌ അജയന്‌ ഇനിയുമറിയില്ല. നാലുവര്‍ഷം മുമ്പാണ്‌ ശില്‍പ്പകലയില്‍ സംസ്ഥാന സര്‍ക്കാരിണ്റ്റെ അവാര്‍ഡ്‌ ജേതാവായ അജയന്‍ ടി വിയുടെ പ്രതിമ നിര്‍മ്മിക്കാന്‍ തുടങ്ങിയത്‌. സുഹൃത്തിണ്റ്റെ കലവൂരിലുള്ള വീട്ടിലെ പണിപ്പുരയില്‍ ശില്‍പ്പം ടി വിയുടെ രൂപത്തിലേക്ക്‌ പരിണമിക്കുന്നത്‌ അജയന്‍ പാര്‍ട്ടിനേതാക്കളെ അറിയിച്ചിരുന്നു. ശില്‍പ്പം പൂര്‍ണ്ണരൂപത്തില്‍ ആകുന്നതുവരെ ആരെയും കാട്ടില്ലെന്ന ആദര്‍ശം മാറ്റിവെച്ച്‌ നേതാക്കളെ പണിപ്പുരയിലേക്ക്‌ ക്ഷണിച്ചു. അപ്പോഴൊന്നും പ്രതിമ കാണാന്‍ അവര്‍ എത്തിയില്ല. നല്ലൊരു തുക നല്‍കി പ്രതിമ ഏറ്റെടുക്കുമെന്നും കണ്ണായ സ്ഥലത്ത്‌ സ്മാരകമായി സ്ഥാപിക്കുമെന്നും നേതാക്കള്‍ നല്‍കിയ വാക്കുകള്‍ പ്രചോദനമാക്കി അജയന്‍ ജോലി തുടര്‍ന്നു. &lt;br /&gt;ജയരാജിണ്റ്റെ സിനിമകളില്‍ സ്ഥിരം കലാസംവിധായകനായ അജയന്‌ അതില്‍നിന്നുള്ള പ്രതിഫലം ശില്‍പ്പ നിര്‍മ്മാണത്തിന്‌ വഴിമാറ്റാന്‍ മടിയില്ലായിരുന്നു. എന്നിട്ടും സാമ്പത്തിക ബാധ്യത തലയില്‍ ഭാരമായി. എത്രയും വേഗം വീട്ടില്‍ നിന്ന്‌ പ്രതിമ മാറ്റണമെന്ന്‌ സുഹൃത്ത്‌ ആവശ്യപ്പെടുന്നതുവരെ ടി വിയുടെ ശില്‍പ്പം അജയന്‌ തലവേദനയായിരുന്നില്ല. പണത്തിന്‌ പുറമെ സ്ഥലവും പുതിയ പ്രശ്നമായി വന്നപ്പോഴാണ്‌ പാര്‍ട്ടിനേതാക്കളെ കാണാന്‍ അജയന്‍ തീരുമാനിച്ചത്‌. അതിന്‌ തൊട്ടുമുമ്പുള്ള ദിവസം, ടി വി തോമസിണ്റ്റെ 30 -ാം ചരമവാര്‍ഷികം അജയണ്റ്റെ നിര്‍ഭാഗ്യത്തിണ്റ്റെ തുടക്കമായിരുന്നു. ആലപ്പുഴയില്‍ സി പി ഐ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയത്‌ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍. അദ്ദേഹം അന്ന്‌ ടി വി തോമസിനെ കുറിച്ചുള്ള അപദാനങ്ങള്‍ വാഴ്ത്തിപ്പാടിയെങ്കിലും ടി വി തോമസിണ്റ്റെ ഭാര്യയായിരുന്ന ഗൌരിയമ്മയെ വല്ലാതെ നോവിച്ചു. അടുത്ത ദിവസം ഗൌരിയമ്മ വെളിയത്തിനെതിരെ രംഗത്തുവന്നു. ടി വി തോമസിനെ വിറ്റ്‌ കാശാക്കിയവരാണ്‌ സി പി ഐക്കാരെന്ന അപ്രിയ സത്യവും ഗൌരിയമ്മ വെളിപ്പെടുത്തിയതോടെ ടി വി തോമസിണ്റ്റെ പേരിലുള്ള വാഗ്വാദങ്ങളും പാര്‍ട്ടിക്കുള്ളില്‍ അഗ്നിജ്വാലകളായി. ഈ സമയത്താണ്‌ അജയന്‍ നിര്‍മ്മിച്ച ടി വി തോമസിണ്റ്റെ ശില്‍പ്പത്തെക്കുറിച്ച്‌ ചര്‍ച്ചകള്‍ ഉയര്‍ന്നത്‌. ഞങ്ങള്‍ക്ക്‌ ആ ശില്‍പ്പം വേണ്ടെന്ന നിലയിലേക്ക്‌ പാര്‍ട്ടിയുടെ നേതാക്കള്‍ സംസാരിച്ച്‌ തുടങ്ങിയപ്പോള്‍ അജയന്‌ പലതും വെളിപ്പെടുത്താതിരിക്കാന്‍ കഴിഞ്ഞില്ല. &lt;br /&gt;സി പി ഐയുടെ ആലപ്പുഴ ജില്ലാസെക്രട്ടറി ടി പുരുഷോത്തമനാണ്‌ പ്രതിമയുടെ പേരിലുള്ള വിവാദത്തിന്‌ ആദ്യം തിരികൊളുത്തിയത്‌. ടി വി തോമസിണ്റ്റെ പ്രതിമ നിര്‍മ്മിക്കാന്‍ പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പഠിക്കാനായി ആരെങ്കിലും നിര്‍മ്മിച്ച ശില്‍പ്പം ഏറ്റെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചതോടെ ശില്‍പ്പിയുടെ ഹൃദയത്തിന്‌ മുറിവേറ്റു. സ്മാരകം സ്ഥാപിക്കുന്ന ദിനത്തില്‍ ശില്‍പ്പിക്ക്‌ രണ്ട്പവണ്റ്റെ സ്വര്‍ണ്ണ മോതിരം സമ്മാനിക്കുമെന്നുവരെ പറഞ്ഞിരുന്നവര്‍ എന്തിനാണ്‌ മലക്കംമറിയുന്നതെന്നും അജയന്‌ പിടിയില്ല. ഇതിനകം 1.85 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത നേരിടേണ്ടിവന്ന ശില്‍പ്പി, തന്നോട്‌ പ്രതിമ നിര്‍മ്മിക്കാന്‍ പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ടവരാണ്‌ ഏല്‍പ്പിച്ചതെന്ന്‌ വെളിപ്പെടുത്തി. സി പി ഐ നേതാക്കളായ ടി ജെ ആഞ്ചലോസും വി ജെ ആണ്റ്റണിയും ആവശ്യപ്പെട്ടതിണ്റ്റെ അടിസ്ഥാനത്തിലാണ്‌ താന്‍ നിര്‍മ്മാണം തുടങ്ങിയതെന്ന്‌ ശില്‍പ്പി പറയുന്നു. ശില്‍പ്പകലയില്‍ ദേശീയ ഡിപ്ളോമ നേടിയ അജയന്‍ കാട്ടുങ്കല്‍ നേരത്തെതന്നെ ഈ രംഗത്ത്‌ പ്രശസ്തനാണ്‌. 2001-ല്‍ സംസ്ഥാന സര്‍ക്കാരിണ്റ്റെ ചിത്രകലാ അവാര്‍ഡ്‌, അതേവര്‍ഷം തന്നെ ബിഷപ്പ്‌ മാങ്കുഴിക്കരി സ്മാരക അവാര്‍ഡ്‌, 2004-ല്‍ ശില്‍പ്പകലയില്‍ സംസ്ഥാന സര്‍ക്കാരിണ്റ്റെ അവാര്‍ഡ,്‌ 2006-ല്‍ കലാ സംവിധായകനുള്ള ചലച്ചിത്ര അവാര്‍ഡ്‌ എന്നിവ നേടിയ അജയന്‌ ടി വി തോമസിണ്റ്റെ പ്രതിമയുണ്ടാക്കി ശില്‍പ്പകല പഠിക്കേണ്ട കാര്യമില്ലെന്ന്‌ എല്ലാവര്‍ക്കുമറിയാം. 60,000 രൂപ കൂടിയുണ്ടെങ്കിലെ ശില്‍പ്പം പൂര്‍ത്തിയാക്കാന്‍ കഴിയൂവെന്ന്‌ അജയന്‍ വ്യക്തമാക്കിയപ്പോള്‍ വെങ്കലപ്രതിമയായിരുന്നുവെങ്കില്‍ പാര്‍ട്ടി ഏറ്റെടുത്തേനയെന്ന മറുപടിയാണ്‌ നേതാക്കള്‍ നല്‍കിയത്‌. ഈ പ്രതിമയുടെ അച്ചുണ്ടാക്കി അതില്‍ വെങ്കലമുരുക്കി ഒഴിച്ചാല്‍ ശില്‍പ്പം വെങ്കലമാകുമെന്ന്‌ ശില്‍പ്പി പറഞ്ഞപ്പോള്‍ അതവര്‍ കാര്യമായെടുത്തില്ല. വിപ്ളവ പ്രസ്ഥാനം പടുത്തുയര്‍ത്താന്‍ ടി വി തോമസിനടൊപ്പം നിലകൊണ്ട വര്‍ഗ്ഗീസ്‌ വൈദ്യണ്റ്റെ മകനെ ഈ വിവാദം വല്ലാതെ ഉലച്ചു. അതുകൊണ്ടാണ്‌ വര്‍ഗ്ഗീസ്‌ വൈദ്യണ്റ്റെ മകനും തിരക്കഥാകൃത്തുമായ ചെറിയാന്‍ കല്‍പ്പകവാടി, ടി വി തോമസിണ്റ്റെ മകനായ മാക്സണുമായി അജയണ്റ്റെ വീട്ടിലെത്തി പ്രതിമ സന്ദര്‍ശിച്ചത്‌. പന്ത്രണ്ടടി ഉയരമുളള പ്രതിമയുടെ കണ്ണിലും മൂക്കിലും ചെവിയിലും പഴുതാരകള്‍, ശരീരത്തില്‍ കാക്കയുടെ കാഷ്ഠം.... മുപ്പത്‌ വര്‍ഷം മുമ്പ്‌ മരിച്ച പിതാവിണ്റ്റെ രൂപം പ്രതിമയിലൂടെ കണ്‍മുന്നില്‍ നിറഞ്ഞതിണ്റ്റെ ആഹ്ളാദം അതോടെ മാക്സണ്‍ മറന്നു. പാര്‍ട്ടിക്ക്‌ വേണ്ടാത്ത ടി വിയുടെ പ്രതിമ തൊഴിലാളി വര്‍ഗ്ഗത്തിന്‌ വേണം. മാക്സണ്റ്റെ തീരുമാനത്തിന്‌ ചെറിയാനും പിന്തുണ നല്‍കി. പക്ഷെ ഇതിനോട്‌ ശില്‍പ്പി യോജിച്ചില്ല. ഈ പ്രതിമ ടി വിയുടെ സ്മാരകമായി സ്ഥാപിക്കുമ്പോഴാണ്‌ തണ്റ്റെ കര്‍മ്മം പൂര്‍ത്തിയാകുകയെന്ന്‌ അജയന്‍ പറയുന്നു. ഇ എം എസ്‌ മന്ത്രിസഭയിലെ തൊഴില്‍ വകുപ്പ്‌ മന്ത്രിയായി ആലപ്പുഴയിലെ തൊഴിലാളി വര്‍ഗ്ഗത്തിന്‌ അഭിമാനമായ ടി വി തോമസിണ്റ്റെ സ്മാരകം ഏറ്റെടുക്കാന്‍ പൌരാവലി ഇപ്പോള്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്‌ ശില്‍പ്പിയോടുള്ള സഹതാപം കൊണ്ടല്ല; കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ പടുത്തുയര്‍ത്താന്‍ അഹോരാത്രം യത്നിച്ച സഖാവിണ്റ്റെ ശില്‍പ്പത്തെ തങ്ങള്‍ക്കുവേണ്ടെന്ന്‌ ഒരിക്കലെങ്കിലും പറഞ്ഞ സി പി ഐയുടെ നിലപാട്‌ സഹിക്കാന്‍ കഴിയാത്തതുകൊണ്ടാണ്‌.......... more details: 09895982345&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-8005511212965828784?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/8005511212965828784/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=8005511212965828784&amp;isPopup=true' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/8005511212965828784'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/8005511212965828784'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2007/07/blog-post_6610.html' title='ടി വി തോമസിണ്റ്റെ സ്മാരകം വിവാദമാകുന്നതെങ്ങനെ?'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp0.blogger.com/_Ka0OMTcHiDw/Rqmo0VHgBGI/AAAAAAAAAEw/TOzW48SJzeQ/s72-c/tvthomas2.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-730552480693083111</id><published>2007-07-27T02:56:00.000-05:00</published><updated>2007-07-27T04:00:57.425-05:00</updated><category scheme='http://www.blogger.com/atom/ns#' term='bussiness news'/><title type='text'>'മഴ'യെത്തും മുമ്പെ 'കുട'ത്തുള്ളിക്കിലുക്കം...</title><content type='html'>&lt;a href="http://bp1.blogger.com/_Ka0OMTcHiDw/RqmmrlHgBFI/AAAAAAAAAEo/fgPJwErh960/s1600-h/000_1737.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://bp1.blogger.com/_Ka0OMTcHiDw/RqmmrlHgBFI/AAAAAAAAAEo/fgPJwErh960/s320/000_1737.jpg" border="0" alt=""id="BLOGGER_PHOTO_ID_5091784121347212370" /&gt;&lt;/a&gt;&lt;br /&gt;വൈക്കം മുഹമ്മദ്‌ ബഷീറിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ പലപ്പോഴും 'ഒരു കുട'യ്ക്ക്‌ സ്ഥാനമുണ്ട്‌. ഈ കുട പിന്നീട്‌ ചില കഥകളില്‍ കഥാപാത്രമായും മാറിയിട്ടുണ്ട്‌. കുടയുടെ കഥ അതോടെ തീരുന്നില്ല. കഥയില്‍ നിന്ന്‌ വഴിമാറി ജീവിതത്തിലും മാനവണ്റ്റെ സന്തതസഹചാരിയായി മാറിയ ശീലക്കുടകള്‍ ഓരോ മഴക്കാലത്തും വിപണിയില്‍ വിപ്ളവം തീര്‍ക്കുകയാണ്‌. കുട പലര്‍ക്കും ഗൃഹാതുരത്വത്തിണ്റ്റെ നനുത്ത കനവാണ്‌. പാടവരമ്പിലൂടെ മഴവെള്ളം തെറ്റിച്ച്‌ ചങ്ങാതികള്‍ക്കൊപ്പം സ്കൂളിലേയ്ക്ക്‌ നീങ്ങുന്ന പഴയ ബ്ളാക്ക്‌ ആണ്റ്റ്‌ വൈറ്റ്‌ ചിത്രം. മൂര്‍ദ്ധാവിലേയ്ക്ക്‌ വീഴാനൊരുങ്ങുന്ന മഴത്തുള്ളിയെ തട്ടിമാറ്റാന്‍ കഴിയാതെ കൂമ്പിപ്പോയ ചേമ്പിലകള്‍ കുടയുടെ ആദ്യപ്രതീകമാവാം. പിന്നീട്‌ ഓലക്കുടയും ശീലക്കുടയും ചൂടിയ മലയാളികള്‍ കുടയൊരു ശീലമാക്കിയത്‌ പുതുമയല്ല. മാനം കറുക്കുമ്പോള്‍ മനസ്‌ തെളിയുന്ന ഒരുകൂട്ടര്‍ നമ്മോടൊപ്പമുണ്ട്‌. കറുത്തശീലയില്‍ കമ്പിമുറുക്കി ജീവിതത്തിണ്റ്റെ ഊടും പാവും നെയ്യുന്നവര്‍. ഇറ്റിറ്റുവീഴുന്ന മഴത്തുള്ളികളില്‍ നിന്നാണ്‌ ഇവരുടെ ജീവിതമാര്‍ഗ്ഗം ഉരുത്തിരിയുന്നത്‌. ഒപ്പം പുതുമയുള്ള ആശയങ്ങളും. ബഹുവര്‍ണ്ണങ്ങളിലും വിവിധ രൂപങ്ങളിലും കുടകള്‍ നിരത്തുകള്‍ കീഴടക്കുന്നത്‌ ഇവരുടെ കലാവിരുതിലൂടെയാണ്‌. അന്നന്നുള്ള അന്നത്തിണ്റ്റെ വകതേടി കുടവിപണിയുടെ അകത്തളങ്ങളില്‍ ഒളിച്ചിരിക്കുന്ന ഇവരാണ്‌ മഴയുടെ ദുരിതകാലത്തിന്‌ കാവല്‍ നില്‍ക്കുന്നത്‌. ഒരുകാലത്ത്‌ വാണിജ്യനഗരമായിരുന്ന കിഴക്കിണ്റ്റെ വെനീസിനിപ്പോള്‍ 'കുടനിര്‍മ്മാണ'മാണ്‌ വാണിജ്യത്തില്‍ ആകെയുള്ള ആധിപത്യം. ഇന്ത്യയുടെ സ്വാതന്ത്യ്രലബ്ധിക്ക്‌ തൊട്ടുപിന്നാലെ തുടങ്ങിയ ആലപ്പുഴയുടെ 'കുടപ്പെരുമ' കടലുകളേഴും കടന്ന്‌ വിശ്വമാകെ വ്യാപിക്കുകയാണ്‌. ഈ സീസണിലെ പുതുമഴയ്ക്ക്‌ മുമ്പുതന്നെ വിപണി കീഴടക്കിയതും ആലപ്പുഴയിലെ രണ്ടു പ്രമുഖ കുടനിര്‍മ്മാണ കമ്പനികളാണ്‌. കുടയെന്നാല്‍ പോപ്പിയെന്നും ജോണ്‍സെന്നും മാറിക്കഴിഞ്ഞു കുട്ടികളുടെ മനസിലെ കുടസങ്കല്‍പ്പം. കുടവിപണനരംഗത്ത്‌ കേരളത്തിണ്റ്റെ ആദ്യ കാല്‍വയ്പ്പായ കൊടുങ്ങല്ലൂരിലെ ഹിന്ദുസ്ഥാന്‍ അമ്പ്രല്ല മാര്‍ട്ട്‌ ഒരുക്കിയ പാതയിലൂടെയാണ്‌ പിന്നീട്‌ പല കമ്പനികളും മഴത്തുള്ളികള്‍ തെറിപ്പിച്ചത്‌. നിരവധി ഘട്ടങ്ങളിലായി രൂപാന്തരം പ്രാപിച്ച കുടവിപണി ഇന്ന്‌ സംസ്ഥാനത്തെ വാന്‍ വ്യവസായമായിക്കഴിഞ്ഞു. ഒരു സീസണില്‍ കേരളത്തില്‍ മാത്രം 1.2 കോടി കുടകള്‍ വില്‍ക്കുന്നതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. എങ്കിലും എത്ര കുടകള്‍ വിറ്റുപോകുന്നുവെന്ന്‌ കൃത്യമായി കണക്കെടുക്കാന്‍ കഴിയില്ലെന്ന്‌ ഓള്‍ ഇന്ത്യ അമ്പ്രല്ല ഫെഡറേഷന്‍ പ്രസിഡണ്റ്റ്‌ ടി വി സ്കറിയ പറയുന്നു. വൈവിധ്യമാണ്‌ കുടവിപണിയിലെ പ്രമുഖ ബ്രാന്‍ഡുകളുടെ നിലനില്‍പ്പ്‌. വേനലിണ്റ്റെ മൂര്‍ദ്ധന്യത്തില്‍ തന്നെ വിപണി കീഴടക്കുന്ന പരസ്യതന്ത്രങ്ങളുമായി ഇവര്‍ രംഗത്തെത്തും. അങ്ങനെ മലയാളിയുടെ മനസില്‍ മഴക്കാലം കുടക്കാലമാക്കി മാറ്റും. നനയുമ്പോള്‍ ചിത്രം തെളിയുന്ന വര്‍ണ്ണക്കുടകളും വെള്ളം ചീറ്റുന്ന കുടകളും സ്വന്തമാക്കി 'വിജയിച്ച കുട്ടികളുടെ' മനസുകണ്ടാണ്‌ പ്രമുഖ ബ്രാന്‍ഡുകള്‍ പരസ്യത്തിന്‌ രൂപം നല്‍കുന്നത്‌. 'വടികൊണ്ടു തല്ലല്ലെ സാറെ, കുട കൊണ്ട്‌ തല്ലിക്കോ വേണേ'ലെന്ന്‌ കേരളത്തിലെ കുട്ടികളെക്കൊണ്ട്‌ പാടിക്കാന്‍ ഇവര്‍ക്ക്‌ കഴിഞ്ഞത്‌ ഉദാഹരണം. 'കുഞ്ഞാഞ്ഞ'യെന്നാലെന്തെന്ന്‌ മലയാളികളുടെ മനസില്‍ ചോദ്യചിഹ്നമിട്ടാണ്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഒരു പ്രമുഖ കുടകമ്പനി അത്തവണ തങ്ങളുടെ വരവറിയിച്ചത്‌. അമ്പത്‌ രൂപ മുതല്‍ തൊള്ളായിരം രൂപവരെയുള്ള കുടകള്‍ ഇന്ന്‌ വിപണിയിലുണ്ട്‌. ഇതില്‍ ഭൂരിഭാഗവും പുറത്തിറക്കിയത്‌ ആലപ്പുഴയിലെ പോപ്പി, ജോണ്‍സ്‌ കമ്പനികളാണ്‌. ഒരു തവണ പുറത്തിറങ്ങുന്ന ഫാഷന്‍ അടുത്ത സീസണില്‍ എല്ലാ കമ്പനികളുടെയും സ്വന്തമാകുമെന്നതാണ്‌ കുടവിപണിയിലെ പ്രത്യേകത. അതുകൊണ്ടുതന്നെ ഓരോ മഴക്കാലത്തും പുതുമകള്‍ സമ്മാനിക്കാന്‍ ഇവര്‍ മത്സരിക്കുകയാണ്‌. ഫുള്‍ ഓട്ടോമാറ്റിക്‌ കുടകളാണ്‌ ഇത്തവണ വിപണിയിലെ പ്രധാന ആകര്‍ഷണം. ഒറ്റ സ്വിച്ചില്‍ കുട പൂര്‍ണ്ണമായും തുറക്കാനും അടയ്ക്കാനുമുള്ള സംവിധാനമാണ്‌ ഇതിനുള്ളത്‌. ഹാണ്റ്റ്‌ ഫ്രീ ജമ്പ്‌ കുടകള്‍ ഇത്തവണത്തെ പുതുമയാണ്‌. വസ്ത്രങ്ങളിലോ ബാഗുകളിലോ കൊളുത്തിയിടാവുന്ന തരത്തിലാണ്‌ ഇവയുടെ നിര്‍മ്മാണം. ഇവ രണ്ടും വിപണിയില്‍ വിജയക്കുതിപ്പ്‌ നടത്തുമ്പോള്‍ ആലപ്പുഴയുടെ ആധിപത്യത്തിന്‌ മാറ്റ്‌ കൂടുന്നു. വിദേശരാജ്യങ്ങളില്‍ പോപ്പിയും ജോണ്‍സുമൊന്നും പുതിയ പേരല്ല. വര്‍ഷങ്ങളായി വിദേശവിപണിയിലും തങ്ങളുടെ സാന്നിദ്ധ്യം ഈ കമ്പനികള്‍ അറിയിച്ചിട്ടുണ്ട്‌. 1954-ല്‍ തയ്യില്‍ അബ്രഹാം വര്‍ഗ്ഗീസ്‌ എന്ന 'കുടപ്രേമി' തുടങ്ങിവച്ച സെണ്റ്റ്‌ ജോര്‍ജ്‌ കമ്പനിയാണ്‌ പിന്നീട്‌ പോപ്പിയും ജോണ്‍സുമായി വേര്‍തിരിഞ്ഞത്‌. 95-ല്‍ അബ്രഹാം വര്‍ഗ്ഗീസിണ്റ്റെ പിന്‍മുറക്കാരായ ടി വി സ്കറിയയും ഡോ. തയ്യില്‍ എബ്രഹാമും രൂപംകൊടുത്തതാണ്‌ പോപ്പിയും ജോണ്‍സും. മഴയുടെ ആരവം അടങ്ങുമ്പോള്‍ കുട മടക്കുന്ന മലയാളിക്ക്‌ അടുത്ത മഴയ്ക്ക്‌ ചൂടാനുള്ള കുടയുടെ ശീലകള്‍ ഇപ്പോള്‍ തന്നെ കരുതിവയ്ക്കുന്നതിന്‌ പുതുമകള്‍ തേടുന്ന തിരക്കിലാണ്‌ കുടനിര്‍മ്മാതാക്കള്‍. more details 09895982345&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-730552480693083111?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/730552480693083111/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=730552480693083111&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/730552480693083111'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/730552480693083111'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2007/07/blog-post_27.html' title='&apos;മഴ&apos;യെത്തും മുമ്പെ &apos;കുട&apos;ത്തുള്ളിക്കിലുക്കം...'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp1.blogger.com/_Ka0OMTcHiDw/RqmmrlHgBFI/AAAAAAAAAEo/fgPJwErh960/s72-c/000_1737.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-8132367304628498348</id><published>2007-07-26T05:50:00.000-05:00</published><updated>2007-07-27T03:57:03.626-05:00</updated><category scheme='http://www.blogger.com/atom/ns#' term='special feature'/><title type='text'>നീതിയുടെ വഴിതേടി ദളിതണ്റ്റെ ഒറ്റയാന്‍ പോരാട്ടം</title><content type='html'>&lt;a href="http://bp1.blogger.com/_Ka0OMTcHiDw/Rqh_B1HgBDI/AAAAAAAAAEY/QzrKZFJILv0/s1600-h/000_1478.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://bp1.blogger.com/_Ka0OMTcHiDw/Rqh_B1HgBDI/AAAAAAAAAEY/QzrKZFJILv0/s320/000_1478.jpg" border="0" alt=""id="BLOGGER_PHOTO_ID_5091459048157479986" /&gt;&lt;/a&gt;&lt;br /&gt;സാമൂഹ്യമായ അനീതികളില്‍ നിന്നും എല്ലാ പ്രകാരത്തിലുമുള്ള ചൂഷണങ്ങളില്‍ നിന്നും ദുര്‍ബല ജനവിഭാഗത്തെ, പ്രത്യേകിച്ച്‌ പട്ടികജാതി-പട്ടികവര്‍ഗത്തില്‍പെട്ടവരെ രക്ഷിച്ച്‌ അവരുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ഉന്നമനത്തിന്‌ പ്രത്യേക ശ്രദ്ധ നല്‍കേണ്ടത്‌ രാഷ്ട്രത്തിണ്റ്റെ ഉത്തരവാദിത്വമാണ്‌. (ഇന്ത്യന്‍ ഭരണഘടന, ആര്‍ട്ടിക്കിള്‍-46)... &lt;br /&gt;ഭാരതത്തില്‍ രാജഭരണമുണ്ടായിരുന്ന കാലത്തെ ഒരു സംഭവമാണ്‌. ദളിത്‌ വിഭാഗത്തില്‍പെട്ട ബി ആര്‍ അംബേദ്ക്കര്‍ എന്ന യുവാവിന്‌ പാശ്ചാത്യരാജ്യങ്ങളില്‍ പോയി ഉന്നത വിദ്യാഭ്യാസവും ഗവേഷണ പഠനങ്ങളും നടത്തുന്നതിന്‌ ബറോഡ രാജാവും കോലാപ്പൂറ്‍ രാജാവും സാമ്പത്തിക സഹായം നല്‍കി. പഠനത്തിന്‌ ശേഷം തിരികെ ഇന്ത്യയില്‍ വന്നപ്പോള്‍ അംബേദ്ക്കര്‍ക്ക്‌ ബറോഡ രാജാവ്‌ തണ്റ്റെ ഭരണ സംവിധാനത്തില്‍ ഉയര്‍ന്ന ഉദ്യോഗം നല്‍കുകയും ചെയ്തു. എന്നാല്‍ അയിത്ത ജാതിക്കാരനെന്ന പേരില്‍ അംബേദ്ക്കര്‍ക്ക്‌ ജോലിസ്ഥലത്ത്‌ നേരിടേണ്ടിവന്നത്‌ പീഡനപരമ്പരയായിരുന്നു. ഉയര്‍ന്ന ജാതിക്കാരനായ ശിപായി അദ്ദേഹത്തിണ്റ്റെ മേശപ്പുറത്തേയ്ക്ക്‌ ദൂരെനിന്നാണ്‌ ഫയല്‍ വലിച്ചെറിഞ്ഞ്‌ കൊടുത്തിരുന്നത്‌. കുടിവെള്ളം പോലും നിഷേധിക്കപ്പെടുമെന്ന അവസ്ഥ സംജാതമായതോടെ അംബേദ്ക്കര്‍ സ്വയം ജോലി രാജിവെച്ച്‌ മടങ്ങുകയായിരുന്നു. പിന്നീട്‌ ഇന്ത്യന്‍ ഭരണഘടന ശില്‍പിയായി മാറിയ ഡോ. ബി.ആര്‍ അംബേദ്ക്കര്‍ 46-ാം ആര്‍ട്ടിക്കിളില്‍ എഴുതിച്ചേര്‍ത്തത്‌ അടിച്ചമര്‍ത്തപ്പെട്ട ദളിത്‌ ജനതയുടെ നഷ്ടപ്പെട്ട സത്വം തിരികെ നല്‍കുക എന്നത്‌ ഭരണപരമായ ഉത്തരവാദിത്വം തന്നെയാണെന്നാണ്‌. സ്വാതന്ത്യ്രാനന്തര ഇന്ത്യയിലെ കഥയും ഒട്ടും വ്യത്യസ്തമല്ല. ഉത്തരേന്ത്യയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന ദളിത്‌ പീഡനത്തിണ്റ്റെ പത്തിലൊന്ന്‌ പോലും പുറത്തറിയുന്നില്ലെങ്കിലും സഹ്യപര്‍വതത്തിനിപ്പുറത്തും പീഡനപര്‍വ്വത്തിന്‌ ഒട്ടും കുറവില്ലെന്ന്‌ ആലപ്പുഴ ജില്ലയിലെ തെക്കനാര്യാട്‌ ഗുരുപുരത്ത്‌ പ്രഭാനികേതനില്‍ എന്‍.ടി പ്രഭാകരന്‍ പറയുന്നു. പ്രഭാകരനെ ഓര്‍മ്മയില്ലേ... ജാതിപീഡനത്തില്‍ മനംനൊന്ത്‌ കേന്ദ്രസര്‍വീസില്‍ നിന്ന്‌ സ്വമേധയാ ഇറങ്ങിപ്പോയ പട്ടികജാതിക്കാരനായ ക്ളാസ്‌ വണ്‍ ഓഫീസര്‍. 1993 സെപ്റ്റംബര്‍ ഏഴാം തീയതി ഇറങ്ങിയ മലയാള പത്രങ്ങളുടെ ഒന്നാംപേജില്‍ പ്രധാനവാര്‍ത്തയായി മാറിയത്‌ പീഡനം സഹിക്കാനാവാതെ രാജിവെച്ച ഈ ഉദ്യോഗസ്ഥണ്റ്റെ ജീവിതമായിരുന്നു. കഴിഞ്ഞ മുപ്പത്‌ വര്‍ഷമായി അവശജനവിഭാഗത്തിണ്റ്റെ അവകാശങ്ങള്‍ക്ക്‌ വേണ്ടി നീതിയുടെ വഴിയില്‍ ഒറ്റയാന്‍ പോരാട്ടം നടത്തുന്ന പ്രഭാകരനെന്ന 67-കാരണ്റ്റെ അത്യന്തികമായ ലക്ഷ്യം ദേശീയപട്ടികജാതി കമ്മീഷണ്റ്റെ മാതൃകയില്‍ കേരളത്തിലും കമ്മീഷന്‍ സ്ഥാപിക്കുക എന്നതാണ്‌. ഇതിനായി പ്രഭാകരന്‍ മുട്ടാത്ത വാതിലുകളില്ല, പോകാത്ത ഇടങ്ങളില്ല, കാണാത്ത അധികാരികളില്ല. "1997 മാര്‍ച്ച്‌ ആറിന്‌ അന്നത്തെ നായനാര്‍ സര്‍ക്കാര്‍ കേരളത്തില്‍ പട്ടികജാതി കമ്മീഷന്‍ സ്ഥാപിക്കുമെന്ന്‌ നിയമസഭയില്‍ പ്രഖ്യാപനം നടത്തിയെങ്കിലും ഭരണതലത്തിലെ സവര്‍ണ്ണമേധാവിത്വത്തിണ്റ്റെ സമ്മര്‍ദ്ദത്തില്‍ അത്‌ ജലരേഖയായി. ഇക്കാര്യത്തില്‍ അല്‍പമെങ്കിലും കനിവ്‌ കാട്ടിയത്‌ 2001-ല്‍ അധികാരമേറ്റ യു ഡി എഫ്‌ സര്‍ക്കാരാണ്‌. 2001-ല്‍ ഹൈക്കോടതിയില്‍ താന്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കമ്മീഷനെ നിയമിക്കാന്‍ തീവ്രശ്രമമാണ്‌ സര്‍ക്കാരിണ്റ്റെ ഭാഗത്തുനിന്നുമുണ്ടായത്‌. നടപടിക്രമങ്ങള്‍ക്കുശേഷം 2006 ജനുവരി നാലിന്‌ ഇതുസംബന്ധിച്ച്‌ നിയമസഭയില്‍ പ്രഖ്യാപനമുണ്ടാവുകയും ആറാം തീയതി ഗസറ്റില്‍ ഓര്‍ഡിനന്‍സ്‌ പ്രസിദ്ധീകരിക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ കമ്മീഷണ്റ്റെ നിയമനം താല്‍ക്കാലികമായി നീണ്ടുപോവുകയാണ്‌"-പ്രഭാകരന്‍ പറയുന്നു. പട്ടികജാതി-വര്‍ഗ്ഗ ജനവിഭാഗങ്ങള്‍ക്ക്‌ ലഭിക്കേണ്ട അവകാശങ്ങള്‍ക്ക്‌ വേണ്ടി കോടതികള്‍ കയറിയിറങ്ങിയ വകയില്‍ മാത്രം ഇദ്ദേഹത്തിന്‌ ലക്ഷങ്ങളുടെ പ്രാരാബ്ധമുണ്ട്‌. ലഘുലേഖകള്‍ അച്ചടിക്കുന്നതിനും ബോധവത്ക്കരണം നടത്തുന്നതിനും ഗ്രന്ഥരചനയ്ക്കും മറ്റുമായി ചെലവായ തുക വേറെയും. ജനനം മുതല്‍ ഇന്നുവരെയുള്ള 67 വര്‍ഷവും പ്രഭാകരന്‌ സഹിക്കേണ്ടിവന്ന പീഡനങ്ങള്‍ രാജ്യത്തിണ്റ്റെ സാമൂഹികാവസ്ഥയുടെ ഇരുണ്ടവഴികളാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. ഔദ്യോഗിക ചുമതലകളില്‍ അല്‍പം പോലും വിട്ടുവീഴ്ചയില്ലാത്ത, സാമ്പത്തിക കാര്യങ്ങളില്‍ നിയമത്തിനപ്പുറം കടക്കാന്‍ വിസമ്മതിക്കുന്ന പ്രഭാകരനെന്ന അധകൃതനായ ഉദ്യോഗസ്ഥനെ പീഡിപ്പിക്കാന്‍ മുന്‍പന്തിയില്‍ നിന്നത്‌ സഹപ്രവര്‍ത്തകരായ സവര്‍ണ്ണരായിരുന്നു. പത്താംക്ളാസ്‌ കഴിഞ്ഞ്‌ അധികനാള്‍ പിന്നിടുന്നതിനുമുമ്പാണ്‌ സംസ്ഥാന സര്‍ക്കാരിണ്റ്റെ നിയമവകുപ്പില്‍ ലോവര്‍ഡിവിഷന്‍ ക്ളര്‍ക്കായി പ്രഭാകരന്‌ നിയമനം ലഭിച്ചത്‌. അക്കാലം മുതല്‍ തന്നെ മേലുദ്യോഗസ്ഥരില്‍നിന്ന്‌ തികഞ്ഞ അവഗണനയാണ്‌ പ്രഭാകരന്‌ ലഭിച്ചത്‌. ഉയര്‍ന്ന വിദ്യാഭ്യസം നേടണമെന്ന ആഗ്രഹത്തിനുപോലും ചിലര്‍ തടസം നിന്നു. സ്വന്തം നാട്ടിലേയ്ക്ക്‌ സ്ഥലംമാറ്റവും പഠനത്തിനായി അവധിയും വേണമെന്ന്‌ അപേക്ഷിച്ച പ്രഭാകരന്‌ മേലുദ്യോഗസ്ഥരില്‍ നിന്ന്‌ അനുകൂല പ്രതികരണം ലഭിച്ചില്ല. അന്ന്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ ആയിരുന്ന കെ ശങ്കരനെ നേരിട്ട്‌ കണ്ട്‌ സങ്കടം പറഞ്ഞാണ്‌ സ്ഥലംമാറ്റം നേടിയത്‌. ആലപ്പുഴ മുന്‍സിഫ്‌ കോടതിയിലേയ്ക്ക്‌ സ്ഥലംമാറിവന്നെങ്കിലും പഠിക്കാനുള്ള അവധി അനുവദിക്കാന്‍ മുന്‍സിഫ്‌ തയ്യാറായില്ല. കേരളാ സര്‍വ്വീസ്‌ നിയമം പ്രകാരം പട്ടികജാതി-വര്‍ഗ വിഭാഗത്തിലെ ജീവനക്കാര്‍ക്ക്‌ ദീര്‍ഘകാല അവധി അനുവദിക്കുന്നതിന്‌ ആനുകൂല്യം നിലനില്‍ക്കെയാണ്‌ പ്രഭാകരന്‌ അവധി നിഷേധിച്ചത്‌. വീണ്ടും നിയമയുദ്ധം. ഒടുവില്‍ ബിരുദവും ബിരുദാനന്തരബിരുദവും സംസ്ഥാന സര്‍വ്വീസിലെ അക്കൌണ്ട്‌ ടെസ്റ്റും പാസായി. ഇതിനിടയില്‍ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ്‌ സര്‍വ്വീസ്‌ പരീക്ഷയും എഴുതി. 1961-ല്‍ സഹകരണ വകുപ്പിലേയ്ക്ക്‌ സ്ഥലംമാറിയ പ്രഭാകരന്‍ അവിടെ അധികനാള്‍ തുടര്‍ന്നില്ല. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ്‌ അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിണ്റ്റെ (ഐ സി എ ആര്‍) കീഴില്‍ കാസര്‍കോടുള്ള കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തില്‍ അസിസ്റ്റണ്റ്റ്‌ അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസറായി ചുമതലയേറ്റു. ഈ വകുപ്പില്‍ ജോലി ചെയ്യുന്നതിനിടയില്‍ പ്രഭാകരന്‌ ഇവിടെയും നേരിടേണ്ടി വന്നത്‌ ജാതിയുടെ പേരിലുള്ള പീഡനങ്ങളായിരുന്നു. ജൂനിയറായ അക്കൌണ്ടണ്റ്റുമാര്‍ക്ക്‌ ശമ്പളം വര്‍ദ്ധിപ്പിക്കുകയും സ്ഥലംമാറ്റവും മറ്റ്‌ ആനുകൂല്യങ്ങളും നല്‍കുകയും ചെയ്യുമ്പോഴും പ്രഭാകരന്‌ ഇതൊന്നും ലഭ്യമായില്ല. ഇതിനിടെ ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരത്തുള്ള തോട്ടവിള ഗവേഷണകേന്ദ്രത്തിലേയ്ക്ക്‌ പ്രഭാകരനെ മാറ്റി. കായംകുളത്തെ പ്രഭാകരണ്റ്റെ ഔദ്യോഗിക ദിനങ്ങള്‍ ദുരിതപൂര്‍ണ്ണമായിരുന്നു. ജോയിണ്റ്റ്‌ ഡയറക്ടറും ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരും പ്രഭാകരനെ എങ്ങനെ ദ്രോഹിക്കാം എന്നതിനെകുറിച്ചാണ്‌ അക്കാലത്ത്‌ ഗവേഷണം നടത്തിയത്‌. നിയമനം കിട്ടി കായംകുളത്തെത്തുമ്പോള്‍ പ്രഭാകരനെ വരവേല്‍ക്കാന്‍ നിരന്നുനിന്നത്‌ കരിങ്കൊടികളായിരുന്നു. ഇതു വകവയ്ക്കാതെയാണ്‌ പ്രഭാകരന്‍ തണ്റ്റെ സീറ്റിലേക്ക്‌ നീങ്ങിയത്‌. അദ്ദേഹത്തിണ്റ്റെ ഓഫീസ്‌ മുറിയില്‍ കോണ്‍ഫറന്‍സിനെത്താന്‍ സഹപ്രവര്‍ത്തകര്‍ വിസമ്മതിച്ചു. ഭക്ഷണശാലയില്‍ കയറുന്നതും ഓഫീസില്‍ ഭക്ഷണം എത്തിക്കുന്നതും തടഞ്ഞു. ആവശ്യപ്പെടാതെ തന്നെ കോര്‍ട്ടേഴ്സ്‌ അനുവദിച്ചതായി ഉത്തരവിറക്കി പ്രഭാകരണ്റ്റെ ശമ്പളത്തില്‍ നിന്ന്‌ വീട്ടുവാടക അലവന്‍സ്‌ കുറവ്ചെയ്തു.... ഇങ്ങനെ പോകുന്നു പീഡനങ്ങള്‍. തന്നെക്കാള്‍ താഴ്ന്ന ജീവനക്കാരുടെ മുന്നില്‍വച്ച്‌ അസഭ്യം പറയുന്ന മേലുദ്യോഗസ്ഥണ്റ്റെ പ്രവര്‍ത്തികളും പ്രഭാകരന്‍ മറന്നിട്ടില്ല. ഇതേക്കുറിച്ച്‌ പരാതിപറയുമ്പോള്‍ "ഗസറ്റഡ്‌ തസ്തികയില്‍ ഇരിക്കണമെങ്കില്‍ ഇതൊക്കെ സഹിക്കണ"മെന്നായിരുന്നു മറുപടി. അസിസ്റ്റണ്റ്റ്‌ അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസറായി നിയമിതനായപ്പോള്‍മുതല്‍ പ്രഭാകരണ്റ്റെ സ്റ്റനോഗ്രാഫര്‍മാരായി നിയമിതരായത്‌ പിന്നോക്കജാതിക്കാരാണെന്നതും യാദൃശ്ചികമായിരുന്നില്ല. 1986-ല്‍ ലഭിക്കേണ്ട ക്ളാസ്‌-1 തസ്തികയിലേയ്ക്കുള്ള പ്രമോഷന്‍ 91-ലാണ്‌ പ്രഭാകരന്‌ നല്‍കിയത്‌. ഇതിനും പ്രഭാകരന്‍ നടത്തിയ പോരാട്ടത്തിന്‌ കണക്കില്ല. കായംകുളത്തുനിന്ന്‌ കര്‍ണാടകയിലേയ്ക്ക്‌ സ്ഥലംമാറ്റിയാണ്‌ പ്രഭാകരണ്റ്റെ പരാതികള്‍ക്ക്‌ മേലധികാരികള്‍ പരിഹാരം കണ്ടത്‌. മാനസികവും ശാരീരികവുമായി ആകെ തളര്‍ന്ന പ്രഭാകരന്‍ തണ്റ്റെ രോഗാവസ്ഥയും പറക്കമുറ്റാത്ത കുഞ്ഞുങ്ങളുടെ സംരക്ഷണവും കണക്കിലെടുത്ത്‌ സ്ഥലംമാറ്റത്തില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രഭാകരന്‌ പകരം കായംകുളത്ത്‌ ചാര്‍ജെടുക്കേണ്ടിയിരുന്ന വനിതാ ഓഫീസര്‍ക്ക്‌ സ്ഥലംമാറ്റം ഒഴിവാക്കി നല്‍കാന്‍ കാട്ടിയ പരിഗണനപോലും ഈ പട്ടികജാതി ഉദ്യോഗസ്ഥന്‌ നല്‍കാതിരുന്നതും വിചിത്രമാണ്‌. കര്‍ണാടകയിലെത്തിയ പ്രഭാകരന്‍ ഇതേവനിതാ ഓഫീസറുടെ തൊട്ടടുത്ത പ്രാദേശിക കേന്ദ്രത്തിലാണ്‌ ജോലി ചെയ്തത്‌. ഉദ്യോഗത്തിലിരിക്കുമ്പോള്‍ പങ്കെടുക്കേണ്ട പരിശീലന പരിപാടികളിലേയ്ക്ക്‌ പ്രഭാകരണ്റ്റെ പേര്‌ നിര്‍ദ്ദേശിക്കാന്‍ മേലധികാരികള്‍ തയ്യാറായില്ല. പട്ടികജാതി-വര്‍ഗ ഉദ്യോഗസ്ഥര്‍ക്ക്‌ ഇത്തരം ട്രെയിനിംഗുകളില്‍ പങ്കെടുക്കാന്‍ പ്രത്യേക സംവിധാനം നല്‍കണമെന്ന്‌ നിയമം നിലനില്‍ക്കുമ്പോഴാണ്‌ പ്രഭാകരനെ ഇതില്‍ നിന്ന്‌ ഒഴിവാക്കിയത്‌. നീതിപീഠങ്ങളുടെ കരുണകൊണ്ടാണ്‌ സര്‍വ്വീസിലെ ആനുകൂല്യങ്ങള്‍ അല്‍പമെങ്കിലും അദ്ദേഹം നേടിയെടുത്തത്‌. അത്തരമൊരു കോടതിവിധിയിലാണ്‌ ൯൧-ല്‍ ബാംഗ്ളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹോര്‍ട്ടി കള്‍ചറല്‍ റിസര്‍ച്ച്‌ സെണ്റ്ററില്‍ അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസറായി നിയമനം ലഭിച്ചത്‌. കൊച്ചിയിലും കായംകുളത്തും അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസറുടെ തസ്തിക ഒഴിഞ്ഞുകിടക്കുമ്പോള്‍ തന്നെ ബാംഗ്ളൂരിലേയ്ക്ക്‌ നിയമിക്കാനുള്ള തീരുമാനവും പീഡനത്തിണ്റ്റെ ഭാഗമായിരുന്നുവെന്നാണ്‌ പ്രഭാകരന്‍ വിശ്വസിക്കുന്നത്‌. ഉടന്‍ തന്നെ ജോലിക്ക്‌ ഹാജരാകണമെന്നും വീഴ്ച വരുത്തിയാല്‍ ഉദ്യോഗകയറ്റത്തിനുള്ള പരിഗണന നല്‍കുകയില്ലെന്നും ഉദ്യോഗക്കയറ്റം റദ്ദാക്കുമെന്നും ഭീഷണിമുഴക്കാനും മേലധികാരികള്‍ മറന്നില്ല. 36 വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതം പ്രഭാകരന്‌ സമ്മാനിച്ചത്‌ മുള്‍ക്കിരീടമായിരുന്നുവെന്ന്‌ ഇദ്ദേഹത്തെ മനസിലാക്കിയവര്‍ക്കറിയാം. ഇതില്‍ നിന്ന്‌ മോചനം നേടാന്‍ അഞ്ചുവര്‍ഷത്തെ സര്‍വ്വീസ്‌ ബാക്കിനില്‍ക്കെയാണ്‌ പ്രഭാകരന്‍ സര്‍വ്വീസില്‍ നിന്ന്‌ ഒഴിവാകാന്‍ തീരുമാനിച്ചത്‌. ഇക്കാര്യമറിയിച്ചുകൊണ്ട്‌ പ്രഭാകരന്‍ നല്‍കിയ കത്തിന്‌ മേലുദ്യോഗസ്ഥര്‍ നല്‍കിയ മറുപടി "സന്തോഷപൂര്‍വ്വം രാജി സ്വീകരിക്കുന്നു"വെന്നാണ്‌. അനീതിക്കും പീഡനത്തിനും എതിരെയുള്ള പ്രതിഷേധമെന്ന നിലയിലാണ്‌ രാജിവയ്ക്കുന്നതെന്ന്‌ കത്തില്‍ പറഞ്ഞെങ്കിലും അതിന്‌ മറുപടി നല്‍കാനോ വിശദീകരണം ചോദിക്കാനോ അന്വേഷിക്കാനോ അവര്‍ തയ്യാറായില്ല. സംരക്ഷണവും ആനുകൂല്യവും അര്‍ഹതപ്പെട്ട ഒരു ജനതയെ കൈപിടിച്ചുയര്‍ത്താന്‍ ഭരണഘടനാപരമായി ബാധ്യതയുള്ളവരാണ്‌ അവരെ പിന്നോക്കം തള്ളിമാറ്റാനും പീഡിപ്പിക്കാനും ശ്രമിക്കുന്നതെന്ന അഭിപ്രായവും പ്രഭാകരനുണ്ട്‌. ആദിവാസികള്‍ ഉള്‍പ്പടെയുള്ള പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങളുടെ സാമൂഹ്യമായ പുരോഗതിക്ക്‌ വേണ്ടിയാണ്‌ പിന്നീടുള്ള കാലം പ്രഭാകരന്‍ നിയമപോരാട്ടത്തിനിറങ്ങിയത്‌. ദളിത്‌ ജനങ്ങള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പില്‍ വരുത്തുന്ന നിയമ വ്യവസ്ഥകളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ലഘുലേഖകള്‍ പ്രസിദ്ധീകരിച്ച്‌ സൌജന്യമായി വിതരണം ചെയ്യുന്ന പ്രവര്‍ത്തനത്തിന്‌ ഇന്നും മുടക്കം വന്നിട്ടില്ല. പ്രസംഗത്തെക്കാള്‍ പ്രവൃത്തിയാണ്‌ കൂടുതല്‍ ഗുണം ചെയ്യുക എന്ന അടിസ്ഥാനതത്വമാണ്‌ ലഘുലേഖകള്‍ക്കുപിന്നില്‍ പ്രഭാകരന്‌ പ്രചോദനമാകുന്നത്‌. സ്വന്തം വരുമാനത്തില്‍ നിന്ന്‌ ഒരംശം സാമൂഹ്യസേവനത്തിനായി മാറ്റിവയ്ക്കുന്ന പ്രഭാകരണ്റ്റെ മനുഷ്യത്വവും കാണാതിരിക്കാനാവില്ല. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പട്ടികജാതി വര്‍ഗ കമ്മീഷന്‍ നിലവില്‍ വന്നിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും കേരളത്തില്‍ ഇനിയും കമ്മീഷനെ നിയമിച്ചിട്ടില്ല. കേരളത്തിലെ ദളിത്‌ സമൂഹത്തിന്‌ കമ്മീഷണ്റ്റെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ കാര്യമായ അറിവില്ലെന്ന്‌ തിരിച്ചറിഞ്ഞ പ്രഭാകരന്‍ പലതവണ ഡല്‍ഹിയില്‍ എത്തി ഇതിണ്റ്റെ പ്രവര്‍ത്തനങ്ങള്‍ വിശദമായി പഠിച്ചു. കമ്മീഷന്‍ നിലവില്‍ വന്നാല്‍ സംസ്ഥാനത്തെ ദളിതര്‍ക്ക്‌ ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ചാണ്‌ ലഘുലേഖകളിലേറെയും പറയുന്നത്‌. 'കേരളത്തിനൊരു പട്ടികജാതി-വര്‍ഗ കമ്മീഷന്‍' എന്ന പേരില്‍ ഒരു ഗ്രന്ഥവും പ്രഭാകരന്‍ രചിച്ചിട്ടുണ്ട്‌. പട്ടികജാതി വിഭാഗം ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പീഡനങ്ങളെ എതിര്‍ത്ത്‌ തോല്‍പ്പിച്ച്‌, അവകാശങ്ങള്‍ നേടിയെടുത്ത്‌ ദളിത്‌ സമൂഹത്തിന്‌ മാതൃകകാട്ടിയ ഇദ്ദേഹത്തിന്‌ ൨൦൦൧-ല്‍ യു ഡി എഫ്‌ സര്‍ക്കാര്‍ അയ്യങ്കാളി അവാര്‍ഡ്‌ നല്‍കി ആദരിച്ചു. ദേശീയതലത്തില്‍ ദളിത്‌ സാഹിത്യ അക്കാഡമിയുടെ ഫെലാഷിപ്പും അംബേദ്കര്‍ അവാര്‍ഡും നേടിയിട്ടുള്ള പ്രഭാകരന്‍ ദളിത്‌ മനുഷ്യാവകാശ സംരക്ഷണ സേവനകേന്ദ്രത്തിണ്റ്റെ ചീഫ്‌ കോ-ഓര്‍ഡിനേറ്റര്‍ കൂടിയാണ്‌. 'നഷ്ടപ്പെട്ട അവകാശങ്ങള്‍ യാചിച്ചതുകൊണ്ടോ, തട്ടിയെടുത്തവരുടെ മനസാക്ഷിയോട്‌ കേണപേക്ഷിച്ചതുകൊണ്ടോ തിരിച്ചുകിട്ടുകയില്ല. സന്ധിയില്ലാസമരം ഒന്നുകൊണ്ടുമാത്രമെ അത്‌ വീണ്ടെടുക്കാന്‍ കഴിയു' (ഡോ. ബി ആര്‍ അംബേദ്കര്‍).. more details 09895982345&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-8132367304628498348?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/8132367304628498348/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=8132367304628498348&amp;isPopup=true' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/8132367304628498348'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/8132367304628498348'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2007/07/blog-post_2747.html' title='നീതിയുടെ വഴിതേടി ദളിതണ്റ്റെ ഒറ്റയാന്‍ പോരാട്ടം'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp1.blogger.com/_Ka0OMTcHiDw/Rqh_B1HgBDI/AAAAAAAAAEY/QzrKZFJILv0/s72-c/000_1478.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-5371782197813829559</id><published>2007-07-26T05:30:00.001-05:00</published><updated>2008-06-05T02:03:33.019-05:00</updated><category scheme='http://www.blogger.com/atom/ns#' term='special feature'/><title type='text'>സുകുമാരക്കുറുപ്പിനെ പിടിക്കുന്ന കാര്യത്തില്‍ പോലീസിന്‌ 'കുറുപ്പിണ്റ്റെ ഉറപ്പു പോലുമില്ല'</title><content type='html'>&lt;a href="http://bp2.blogger.com/_Ka0OMTcHiDw/Rqh8AFHgBBI/AAAAAAAAAEI/9U54wj6XP1M/s1600-h/s.kuruppu6.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://bp2.blogger.com/_Ka0OMTcHiDw/Rqh8AFHgBBI/AAAAAAAAAEI/9U54wj6XP1M/s320/s.kuruppu6.jpg" border="0" alt=""id="BLOGGER_PHOTO_ID_5091455719557825554" /&gt;&lt;/a&gt;&lt;br /&gt;    1984 ജനുവരി 21. അന്നൊരു ശനിയാഴ്ചയായിരുന്നു. അര്‍ത്തുങ്കല്‍ പള്ളിയിലെ പെരുന്നാള്‍ ദിനം. ജോലി കഴിഞ്ഞ്‌ നേരത്തെ എത്താമെന്ന്‌ പറഞ്ഞുപോയ ഭര്‍ത്താവ്‌ ചാക്കോയെ കാത്ത്‌ ആറുമാസം ഗര്‍ഭിണിയായ ശാന്തമ്മ വീടിണ്റ്റെ വരാന്തയില്‍ വഴിക്കണ്ണുകളുമായി ഇരിപ്പു തുടങ്ങിയിട്ട്‌ മണിക്കൂറുകള്‍ പലതു കഴിഞ്ഞു. രാത്രി വളരെ വൈകിയും ചാക്കോ വീട്ടിലെത്തിയില്ല. ********** **************** ***********&lt;br /&gt;കരുവാറ്റ ഹരി തിയേറ്ററില്‍ സെക്കണ്റ്റ്‌ ഷോ കഴിഞ്ഞതേയുള്ളു. അന്നത്തെ കളക്ഷനുമായി പുറത്തിറങ്ങുമ്പോള്‍ എത്രയും പെട്ടന്ന്‌ വീട്ടിലെത്താനുള്ള വ്യഗ്രതയായിരുന്നു ഫിലിം റപ്രസണ്റ്റേറ്റീവ്‌ ചാക്കോയ്ക്ക്‌. ഭാര്യ ശാന്തമ്മയെ അര്‍ത്തുങ്കല്‍ പള്ളിയിലെ പെരുന്നാളിന്‌ കൊണ്ടുപോകാമെന്ന്‌ വാക്കുകൊടുത്തിരുന്നതാണ്‌. കളിയിക്കാവിളയില്‍ നിന്ന്‌ ആലപ്പുഴയിലേയ്ക്കുള്ള ഫാസ്റ്റ്‌ പാസഞ്ചര്‍ ബസാണ്‌ ഇനി വീട്ടിലെത്താനുള്ള ആശ്രയം. ചാക്കോ വേഗം നടന്ന്‌ തീയേറ്ററിന്‌ മുന്നിലുള്ള ദേശീയപാതയിലെത്തി. ********** **************** ***********&lt;br /&gt;സമയം അര്‍ദ്ധരാത്രി. സുകുമാരക്കുറുപ്പിണ്റ്റെ കെ എല്‍ ക്യു 7835 നമ്പറിലുള്ള കറുത്ത അംബാസിഡര്‍ കാര്‍ ദേശീയപാതയിലൂടെ പായുകയാണ്‌. കാറോടിക്കുന്നത്‌ പൊന്നപ്പന്‍. അടുത്ത സീറ്റില്‍ ചാവക്കാട്ടുകാരന്‍ ഷാഹു. പിറകിലത്തെ സീറ്റില്‍ സുകുമാരക്കുറുപ്പും ബന്ധു ഭാസ്കരപിള്ളയും. നാലുപേരുടെയും മുഖത്ത്‌ നിരാശയാണ്‌. രണ്ടുമൂന്നു ദിവസമായി കുറുപ്പിനെപ്പോലുള്ള ഒരാളുടെ മൃതദേഹത്തിനുവേണ്ടി അലയുകയായിരുന്നു ഇവര്‍. &lt;br /&gt;********** **************** ***********&lt;br /&gt;മലയാളക്കരയെ ഞെട്ടിച്ച ഒരു കൊലപാതകത്തിണ്റ്റെ ചുരുളഴിയുന്നത്‌ ഇങ്ങനെയാണ്‌. കഥ ക്ളൈമാക്സിലെത്തിയിട്ടും പ്രേക്ഷകണ്റ്റെ മനസില്‍ ഒരു സംശയം ഇപ്പോഴും ബാക്കിയാണ്‌. വില്ലനായി അവതരിച്ച്‌ പിന്നീട്‌ നായകനായി മാറിയ സുകുമാരക്കുറുപ്പിലാണ്‌ ആ ചോദ്യം അവസാനിക്കുന്നത്‌. സംഭവം നടന്ന്‌ 22 വര്‍ഷം കഴിഞ്ഞിട്ടും നിയമത്തിനും നീതിപാലകര്‍ക്കും മരീചികയായി മാറിയ സുകുമാരക്കുറുപ്പ്‌ ഇപ്പോള്‍ എവിടെയാണ്‌? ഇയാള്‍ ജീവിച്ചിരിപ്പുണ്ടോ? ശാന്തമ്മയുടെ കണ്ണീര്‍ ദൈവം കാണുമോ? ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരമില്ല. പകരം സുകുമാരക്കുറുപ്പ്‌ വീണ്ടും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്‌. ചെറിയനാട്‌ പുത്തന്‍വീട്ടില്‍ ശിവരാമക്കുറുപ്പിണ്റ്റെ മകന്‍ ഗോപാലകൃഷ്ണന്‍ എന്ന സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള ഓരോ വാര്‍ത്തയും വായനക്കാര്‍ക്ക്‌ ഇന്നും ഹരമാണ്‌. അതുകൊണ്ടുതന്നെയാണ്‌ കഴിഞ്ഞ വാരത്തില്‍ മാധ്യമങ്ങളെല്ലാം സുകുമാരക്കുറുപ്പിനുപിന്നാലെ അലഞ്ഞത്‌. പോലീസ്‌ പ്രസിദ്ധീകരണത്തിന്‌ നല്‍കിയ ഒരു വൃദ്ധണ്റ്റെ ചിത്രമായിരുന്നു വാര്‍ത്തകള്‍ക്ക്‌ തുടക്കം. ഒടുവില്‍ പയ്യന്നൂരിലും തൃശൂരിലും മാവേലിക്കരയിലും ചെങ്ങന്നൂരിലും പിടിയിലായവര്‍ സുകുമാരക്കുറുപ്പല്ലെന്ന്‌ പോലീസ്‌ സ്ഥിരീകരിച്ചിട്ടും ജനങ്ങളുടെ ജിജ്ഞാസയില്‍ തരിമ്പുപോലും കുറവ്‌ വന്നിട്ടില്ല. പിടികിട്ടാപ്പുള്ളിയെന്ന പദം മലയാളിക്ക്‌ ഏറെ പരിചിതമാക്കിയ സുകുമാരക്കുറുപ്പ്‌ ഇന്നും ജനങ്ങളുടെയുള്ളില്‍ ഹീറോയായി ജീവിക്കുകയാണ്‌. &lt;br /&gt;********** **************** *********** &lt;br /&gt;ഫ്ളാഷ്‌ ബാക്ക്‌:എയര്‍ഫോഴ്സിലെ ജോലിയില്‍ നിന്ന്‌ മുങ്ങി ഗള്‍ഫിലെ ഓയില്‍ കമ്പനിയില്‍ ജീവനക്കാരനായിചേര്‍ന്ന ഗോപാലകൃഷ്ണന്‍ അവധിക്ക്‌ നാട്ടിലെത്തുമ്പോള്‍ സുകുമാരപിള്ളയെന്നായിരുന്നു പേര്‌. നാട്ടുകാര്‍ കുറുപ്പെന്നാണ്‌ ഇയാളെ വിളിച്ചിരുന്നത്‌. പിന്നീട്‌ കുറുപ്പ്‌ സുകുമാരക്കുറുപ്പായി മാറി. ഗള്‍ഫില്‍ നിന്നെത്തുമ്പോള്‍ കുറുപ്പിന്‌ ഒരാഗ്രഹം ബാക്കിയുണ്ടായിരുന്നു. രണ്ടുവര്‍ഷം മുമ്പ്‌ വണ്ടാനം മെഡിക്കല്‍ കോളേജിന്‌ സമീപത്ത്‌ വാങ്ങിയ 24 സെണ്റ്റ്‌ സ്ഥലത്തില്‍ ഒരു ഇരുനില മാളിക. കുറുപ്പിണ്റ്റെ വലിയച്ഛണ്റ്റെ മകളുടെ ഭര്‍ത്താവായ മധുസൂദനക്കുറുപ്പുവഴി വണ്ടാനം സ്വദേശി അലിയാര്‍കുഞ്ഞിണ്റ്റെ സ്ഥലമാണ്‌ വാങ്ങിയത്‌. വീടിണ്റ്റെ നിര്‍മ്മാണം നടക്കുമ്പോള്‍ റെയ്ബാന്‍ കൂളിംഗ്‌ ഗ്ളാസു ധരിച്ച്‌, മോടിയില്‍ വസ്ത്രധാരണം ചെയ്ത്‌ വെളുത്ത അംബാസിഡര്‍ കാറിലെത്തുന്ന സുമുഖനായ ചെറുപ്പക്കാരനെ വണ്ടാനത്തുകാര്‍ പലകുറി കണ്ടിട്ടുണ്ട്‌. കൂറ്റന്‍ കോണ്‍ക്രീറ്റ്‌ പില്ലറുകളില്‍ ഉയരുന്ന മണിമാളിക അക്കാലത്ത്‌ നാട്ടുകാര്‍ക്ക്‌ അത്ഭുതമായിരുന്നു. എട്ടു കിടപ്പുമുറികളും വലിയ ഹാളും മട്ടുപ്പാവും കാര്‍പോര്‍ച്ചുമൊക്കെ ചേര്‍ന്ന്‌ ഒരു സ്വപ്നസൌധം. സിമണ്റ്റ്‌ സുലഭമല്ലാതിരുന്ന കാലത്ത്‌ സുകുമാരക്കുറുപ്പ്‌ തണ്റ്റെ വീട്‌ പണിയാന്‍ അന്യനാടുകളില്‍ നിന്നാണ്‌ സിമണ്റ്റ്‌ കൊണ്ടുവന്നത്‌. നിര്‍മ്മാണ സാമഗ്രികള്‍ സ്ഥലത്തെത്തിക്കാന്‍ ദേശീയപാത മുതല്‍ വീടുവരെ പ്രത്യേകം റോഡുണ്ടാക്കി. വാതിലുകളും ജനലുകളും തേക്കിന്‍ തടിയിലാണ്‌ തീര്‍ത്തത്‌. ചിത്രവേലകളുള്ള ഇരുമ്പിണ്റ്റെ ജനലഴികളും അലങ്കാരമതിലും ഗേറ്റും. ഇതൊക്കയായിരുന്നു കുറുപ്പിണ്റ്റെ മനസിലെ സ്വപ്നസൌധത്തിന്‌ മാറ്റുകൂട്ടിയിരുന്നത്‌. പക്ഷേ കുറുപ്പിന്‌ ആ മണിമാളികയില്‍ അന്തിയുറങ്ങാന്‍ വിധിയുണ്ടായില്ല. പണി പൂര്‍ത്തിയാകുന്നതിന്‌ മുമ്പ്‌ കയ്യില്‍ കരുതിയിരുന്ന കാശു തീര്‍ന്നു. അതോടെ വീടുനിര്‍മ്മാണം മുടങ്ങുമെന്നായി. അങ്ങനെയാണ്‌ താന്‍ കൊല്ലപ്പെട്ടുവെന്ന്‌ വരുത്തിത്തീര്‍ത്ത്‌ ഇന്‍ഷ്വറന്‍സ്‌ കമ്പനിയില്‍ നിന്ന്‌ പണം തട്ടാനുള്ള പദ്ധതിക്ക്‌ കുറുപ്പും കൂട്ടരും രൂപം കൊടുത്തത്‌. പിന്നീട്‌ സുകുമാരക്കുറുപ്പിനെ പോലെയുള്ള ഒരാളുടെ മൃതദേഹം അന്വേഷിച്ച്‌ കണ്ടെത്തലായിരുന്നു സംഘത്തിണ്റ്റെ പ്രധാനപണി. ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രികളിലടക്കം നിരവധി സ്ഥലങ്ങളില്‍ മൂന്ന്‌ ദിവസം അലഞ്ഞിട്ടും മൃതദേഹം ലഭിച്ചില്ല. ഒടുവില്‍ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ച്‌ മടങ്ങുമ്പോഴാണ്‌ കുറുപ്പിണ്റ്റെ കാറിന്‌ മുന്നില്‍ ചാക്കോ വന്നുപെടുന്നത്‌. ഈസമയം കരുവാറ്റ ഹരി തിയേറ്ററിണ്റ്റെ മുന്നിലെ ദേശീയപാതയില്‍ വീട്ടിലേയ്ക്ക്‌ പോകാനുള്ള വണ്ടികാത്തു നില്‍ക്കുകയായിരുന്നു ചാക്കോ. തൊട്ടുമുന്നില്‍ വന്നുനിന്ന കാറില്‍ നിന്ന്‌ ഡ്രൈവര്‍ പൊന്നപ്പന്‍ പുറത്തേയ്ക്ക്‌ തലനീട്ടി 'ആലപ്പുഴയിലേയ്ക്കാണെങ്കില്‍ കയറിക്കോ' എന്നു പറഞ്ഞപ്പോള്‍ ആദ്യം ചാക്കോ ആ ക്ഷണം നിരസിക്കുകയായിരുന്നു. വീണ്ടും നിര്‍ബന്ധിച്ചപ്പോഴാണ്‌ ചാക്കോ കാറില്‍ കയറിയത്‌. ഡ്രൈവറെ നേരിയ പരിചയമുണ്ടായിരുന്നെങ്കിലും കാറിനുള്ളിലുണ്ടായിരുന്ന മറ്റുമൂന്നുപേരെയും ചാക്കോയ്ക്ക്‌ അറിയുമായിരുന്നില്ല. റോഡിലൂടെ വടക്കോട്ട്‌ പാഞ്ഞ കാറിനുള്ളില്‍ ഇരിക്കുമ്പോള്‍ ചാക്കോയുടെ മനസില്‍ ഗര്‍ഭിണിയായ ഭാര്യയും അര്‍ത്തുങ്കല്‍ പള്ളിയിലെ പെരുന്നാളുമായിരുന്നു. അല്‍പനേരം കഴിഞ്ഞ്‌ പിന്‍സീറ്റിലിരുന്ന ഭാസ്കരപിള്ള ചാക്കോയ്ക്ക്‌ ഗ്ളാസിലൊഴിച്ച മദ്യം നല്‍കി. വേണ്ടെന്ന്‌ തലയാട്ടിയപ്പോള്‍ കുറുപ്പും ഭാസ്കരപിള്ളയും ഷാഹുവും ചേര്‍ന്ന്‌ ചാക്കോയുടെ വായിലേയ്ക്ക്‌ ബലമായി മദ്യം ഒഴിച്ചു. ഇതേ തുടര്‍ന്ന്‌ മല്‍പ്പിടുത്തമായി. ഒടുവില്‍ മൂന്നംഗസംഘത്തിണ്റ്റെ ബലിഷ്ഠകരങ്ങളില്‍ നിന്ന്‌ മോചനമില്ലാതെ ചാക്കോ കാറിനുള്ളില്‍ കുഴഞ്ഞുവീണു. അടുത്ത ദിവസം മാവേലിക്കര കുന്നംവയലില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ കറുത്ത അംബാസിഡര്‍ കാര്‍ നാട്ടുകാരാണ്‌ പോലീസിന്‌ കാട്ടിക്കൊടുത്തത്‌. ഇന്‍ക്വസ്റ്റ്‌ തയ്യാറാക്കന്‍ സംഭവസ്ഥലത്തെത്തിയ പോലീസ്‌ പൊള്ളലേറ്റ്‌ മുഖം വികൃതമായ ഒരു മൃതദേഹവും കാറിനുള്ളില്‍ നിന്ന്‌ കണ്ടെടുത്തു. മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ പരിശോധിച്ചപ്പോഴാണ്‌ അത്‌ സുകുമാരക്കുറുപ്പിണ്റ്റെതാണെന്ന്‌ തിരിച്ചറിഞ്ഞത്‌. അങ്ങനെ പോലീസിണ്റ്റെ പ്രാഥമിക കുറ്റാന്വേഷണ റിപ്പോര്‍ട്ടില്‍ സുകുമാരക്കുറുപ്പ്‌ കൊല്ലപ്പെട്ടു. അടുത്ത ദിവസങ്ങളില്‍ പുറത്തിറങ്ങിയ പത്രങ്ങളും സുകുമാരക്കുറുപ്പിണ്റ്റെ കൊലപാതകം ഒന്നാം പേജില്‍ അച്ചടിച്ച്‌ ആഘോഷിച്ചു. തലനാരിഴയുടെ തെളിവുപോലും അവശേഷിപ്പിക്കാതെയാണ്‌ ചാക്കോയുടെ മരണരേഖ സുകുമാരക്കുറുപ്പിണ്റ്റെതായി മാറിയത്‌. സുകുമാരക്കുറുപ്പിണ്റ്റെ ചെറിയനാട്ടെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്കരിക്കാനെത്തിയ പോലീസുകാരുടെ കണ്ണില്‍ കയ്യില്‍ പൊള്ളലേറ്റ നിലയില്‍ ഭാസ്കരന്‍ വന്നുപെട്ടതോടെയാണ്‌ കേസിണ്റ്റെ ഗതിവിഗതികള്‍ മാറിമറിഞ്ഞത്‌. ഭാസ്കരനെ കസ്റ്റഡിയിലെടുത്ത പോലീസിനുമുന്നില്‍ തെളിഞ്ഞത്‌ ആസൂത്രിതമായി നടത്തിയ കൊലപാതകത്തിണ്റ്റെ ചുരുളുകളായിരുന്നു. ഇതിനിടയില്‍ ഭാസ്കരപിള്ളയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സുകുമാരക്കുറുപ്പിണ്റ്റെ സഹായിയായ ഷാഹുവിനെ ചാവക്കാട്ടുള്ള വീട്ടില്‍ നിന്നും പോലീസ്‌ തന്ത്രപൂര്‍വ്വം കുടുക്കിയിരുന്നു. മരിച്ചത്‌ സുകുമാരക്കുറുപ്പ്‌ അല്ലന്നല്ലാതെ കൊല്ലപ്പെട്ടത്‌ ആരാണെന്ന്‌ ഭാസ്കരപിള്ളയ്ക്കും ഷാഹുവിനും അറിയില്ലായിരുന്നു. തുടര്‍ന്ന്‌ അന്വേഷണം ആ വഴിക്കു നീങ്ങി. ഇതിനിടെയാണ്‌ ഫിലിം റപ്രസണ്റ്റേറ്റീവായ ചാക്കോയെ കാണുന്നില്ലെന്ന്‌ ആലപ്പുഴ നോര്‍ത്ത്‌ പോലീസ്‌ സ്റ്റേഷനില്‍ ഭാര്യ ശാന്തമ്മ നല്‍കിയ പരാതി പോലീസിണ്റ്റെ ശ്രദ്ധയില്‍ പെടുന്നത്‌. ഇത്‌ അന്വേഷണസംഘത്തിന്‌ പുതിയ കച്ചിത്തുരുമ്പായി മാറി. 11-ാം ദിവസം സുകുമാരക്കുറുപ്പിണ്റ്റെതെന്ന്‌ കരുതി ചെറിയനാട്ടെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട മൃതദേഹം വീണ്ടും പുറത്തെടുത്തു. ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കൊടുവില്‍ കൊല്ലപ്പെട്ടത്‌ ചാക്കോയാണെന്ന്‌ പോലീസ്‌ സ്ഥിരീകരിച്ചു. മൂന്നാഴ്ചയ്ക്കുശേഷം, കൃത്യമായി പറഞ്ഞാല്‍ 1984 ഫെബ്രുവരി 12-ന്‌ മുഹമ്മ ബോട്ടുജെട്ടിയില്‍ നിന്ന്‌ കേസിലെ മറ്റൊരു പ്രതി പൊന്നപ്പനും പോലീസിണ്റ്റെ വലയിലായി. ഇതോടെ സംഭവത്തിന്‌ കൂടുതല്‍ വ്യക്തതയുണ്ടായെങ്കിലും സുകുമാരക്കുറുപ്പെവിടെയെന്ന ചോദ്യത്തിന്‌ ഉത്തരമുണ്ടായില്ല. ഭാസ്കരപിള്ള, ഷാഹു, ഡ്രൈവര്‍ പൊന്നപ്പന്‍, സുകുമാരക്കുറുപ്പിണ്റ്റെ ഭാര്യ സരസമ്മ, ഭാസ്കരപിള്ളയുടെ ഭാര്യ തങ്കമണി എന്നിവരെ പ്രതികളാക്കി കേസെടുത്താണ്‌ പോലീസ്‌ തുടര്‍ന്നുള്ള അന്വേഷണം നടത്തിയത്‌. ചാക്കോ വധത്തിണ്റ്റെ അലയൊലികള്‍ സംസ്ഥാനത്തൊട്ടാകെ കോളിളക്കം സൃഷ്ടിച്ചു. അതോടെ നിറം പിടിപ്പിച്ച കഥകളും പ്രചരിച്ചു. കുറുപ്പ്‌ വേഷം മാറി നടക്കുന്നുവെന്ന്‌ ആളുകള്‍ സംസാരിച്ചുതുടങ്ങിയപ്പോള്‍ ഇയാളുടെ പല വേഷങ്ങളിലും ഭാവങ്ങളിലുമുള്ള ചിത്രങ്ങള്‍ പോലീസ്‌ പുറത്തുവിട്ടെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ സുകുമാരക്കുറുപ്പിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച്‌ 1990 ഡിസംബറില്‍ ആലപ്പുഴ അഡീഷണല്‍ സെഷന്‍സ്‌ കോടതിയില്‍ വിസ്താരം ആരംഭിച്ചു. 1991 ഫെബ്രുവരി 18-ന്‌ ഭാസ്കരപിള്ളയെയും പൊന്നപ്പനെയും ജീവപര്യന്തം തടവിന്‌ ശിക്ഷിച്ച്‌ കോടതി വിധി പറഞ്ഞു. സരസമ്മയെയും തങ്കമണിയെയും വെറുതെ വിട്ട കോടതി ഷാഹുവിനെ മാപ്പുസാക്ഷിയാക്കി. ഒരു സസ്പന്‍സ്‌ ത്രില്ലറിനെ തോല്‍പ്പിക്കുന്ന ദുരന്തത്തെ ക്ളൈമാക്സിലെത്തിക്കാതെ അപ്പോഴും സുകുമാരക്കുറുപ്പ്‌ വാര്‍ത്തകളില്‍ നിന്ന്‌ പുറത്തേയ്ക്ക്‌ വന്നില്ല. &lt;br /&gt;********** **************** ***********&lt;br /&gt;ഇത്രയും നാളിനിടയില്‍ പല സ്ഥലങ്ങളിലും സുകുമാരക്കുറുപ്പിനെ കണ്ടെന്ന്‌ പറയുന്നവരുണ്ട്‌. ചെറിയനാട്ടെ വീടിന്‌ സമീപവും ഗുജറാത്തിലും ബോംബെയിലും ബീഹാറിലും ഭൂട്ടാനിലും ബംഗാളിലും എന്തിന്‌ സൌദിയിലെ മക്കയില്‍ പോലും കുറുപ്പിനെ കണ്ടെന്ന്‌ പലരും അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്‌. ഈ പറഞ്ഞ സ്ഥലങ്ങളിലെല്ലാം അലഞ്ഞിട്ടും കുറുപ്പിണ്റ്റെ പൊടിപോലും അന്വേഷണസംഘത്തിന്‌ കിട്ടിയില്ല. കുറുപ്പിണ്റ്റെ പേരില്‍ നിരവധി പേര്‍ പോലീസിണ്റ്റെ പിടിയിലായിട്ടുണ്ടെന്നതാണ്‌ ഏറെ രസകരം. 98-ല്‍ മുംബൈയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെയാണ്‌ സുകുമാരക്കുറുപ്പാണെന്ന്‌ തെറ്റിദ്ധരിച്ച്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. 2001-ല്‍ ഗുജറാത്തിലെ ഒരു വായുസേന ഉദ്യോഗസ്ഥനെയും പോലീസ്‌ ഇത്തരത്തില്‍ പിടികൂടി. ബീഹാറിലെ ധന്‍ബാദ്‌ ജില്ലയിലുള്ള ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ കുറുപ്പിനെ കണ്ടുവെന്ന്‌ ചെങ്ങന്നൂറ്‍ സ്വദേശിനിയായ രാധാമണിയെന്ന നേഴ്സ്‌ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന്‌ സംഘം അവിടെയെത്തിയെങ്കിലും ആശുപത്രിയില്‍ നിന്ന്‌ മുങ്ങിയ കുറുപ്പിണ്റ്റെ പൊടിപോലും കണ്ടില്ല. പിന്നീട്‌ ബൊക്കാറൊ സ്റ്റീല്‍ പ്ളാണ്റ്റിനടുത്തുള്ള ഒരു സര്‍ക്കാര്‍ ആശുപത്രിയിലും ചികിത്സതേടി കുറുപ്പെത്തിയിരുന്നത്രെ. ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളികളായ രമണിയും കുട്ടപ്പനും കുറുപ്പിനെ തിരിച്ചറിഞ്ഞതായി അന്വേഷണസംഘത്തിണ്റ്റെ രേഖകളിലുണ്ട്‌. അങ്ങനെ എത്രയെത്ര കഥകള്‍...... ഏറ്റവുമൊടുവില്‍ 2006 മെയ്‌ അഞ്ചിന്‌ പോലീസ്‌ പത്രങ്ങളില്‍ പ്രസിദ്ധീകരണത്തിന്‌ നല്‍കിയ ഒരു വൃദ്ധണ്റ്റെ ചിത്രമാണ്‌ വീണ്ടും സുകുമാരക്കുറുപ്പിനെ വാര്‍ത്തകളില്‍ നിറച്ചത്‌. അന്വേഷണം നിര്‍ത്തിയെന്നും ഇല്ലെന്നും ഇപ്പോള്‍ രണ്ടു തരത്തിലാണ്‌ പോലീസിണ്റ്റെ വിശദീകരണം. എന്തായാലും സുകുമാരക്കുറുപ്പിനെ പിടിക്കുന്ന കാര്യത്തില്‍ പോലീസിന്‌ 'കുറുപ്പിണ്റ്റെ ഉറപ്പു പോലുമില്ല'. &lt;br /&gt;********** **************** ***********&lt;br /&gt;ചാക്കോ മരിക്കുമ്പോള്‍ ആറുമാസം ഗര്‍ഭിണിയായിരുന്ന ശാന്തമ്മ ഇപ്പോള്‍ 24 വയസുകാരനായ മകന്‍ ജിതിനോടൊപ്പം തത്തംപള്ളി കൂട്ടിച്ചിറ വീട്ടിലാണ്‌ താമസം. ചാക്കോയുടെ കൊലപാതകമറിഞ്ഞ്‌ ബോധരഹിതനായ ശാന്തമ്മയുടെ പിതാവ്‌ മൈക്കിള്‍ മൂന്നാം നാള്‍ മരിച്ചു. അതോടെ ജീവിതം ദുരിതക്കയത്തിലായ ശാന്തമ്മയ്ക്ക്‌ അന്നത്തെ ആരോഗ്യമന്ത്രി കെ പി രാമചന്ദ്രന്‍നായര്‍ ആലപ്പുഴ ജില്ലാ ആശുപത്രിയില്‍ ലാസ്റ്റ്‌ ഗ്രേഡ്‌ ജീവനക്കാരിയായി ജോലി നല്‍കി. ഡീസല്‍ മെക്കാനിക്ക്‌ കോഴ്സും ജെ സി ബി ഓപ്പറേറ്റിംഗും പഠിച്ച ജിതിനാണ്‌ ശാന്തമ്മയ്ക്ക്‌ ഏക ആശ്രയം. ഇനിയും പിടികിട്ടാത്ത സുകുമാരക്കുറുപ്പിന്‌ ദൈവം തക്ക ശിക്ഷ നല്‍കുമെന്നല്ലാതെ ഭര്‍ത്താവിണ്റ്റെ കൊലപാതകത്തെക്കുറിച്ചോ പുതിയ സംഭവ വികാസങ്ങളെക്കുറിച്ചോ യാതൊന്നും പറയാന്‍ ശാന്തമ്മയ്ക്ക്‌ താല്‍പര്യമില്ല. പക്ഷെ കര്‍ത്താവിനോട്‌ ഒരു ചോദ്യം ഇപ്പോഴും ശാന്തമ്മയുടെ മനസില്‍ ബാക്കിയുണ്ട്‌. എന്തിനായിരുന്നു എണ്റ്റെ ഭര്‍ത്താവിന്‌ സുകുമാരക്കുറുപ്പിണ്റ്റെ രൂപം നല്‍കിയതെന്ന്‌.....more details 09895982345&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-5371782197813829559?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/5371782197813829559/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=5371782197813829559&amp;isPopup=true' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/5371782197813829559'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/5371782197813829559'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2007/07/blog-post_2278.html' title='സുകുമാരക്കുറുപ്പിനെ പിടിക്കുന്ന കാര്യത്തില്‍ പോലീസിന്‌ &apos;കുറുപ്പിണ്റ്റെ ഉറപ്പു പോലുമില്ല&apos;'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp2.blogger.com/_Ka0OMTcHiDw/Rqh8AFHgBBI/AAAAAAAAAEI/9U54wj6XP1M/s72-c/s.kuruppu6.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-6362467546967088154</id><published>2007-07-26T05:14:00.000-05:00</published><updated>2007-07-27T03:58:49.605-05:00</updated><category scheme='http://www.blogger.com/atom/ns#' term='special feature'/><title type='text'>സീതിക്ക്‌ റാഫി തന്നെ ജീവിതം</title><content type='html'>&lt;a href="http://bp0.blogger.com/_Ka0OMTcHiDw/Rqh2tlHgBAI/AAAAAAAAAEA/tDtPr6MVFZY/s1600-h/100_1439.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;" src="http://bp0.blogger.com/_Ka0OMTcHiDw/Rqh2tlHgBAI/AAAAAAAAAEA/tDtPr6MVFZY/s320/100_1439.jpg" border="0" alt=""id="BLOGGER_PHOTO_ID_5091449904172106754" /&gt;&lt;/a&gt;&lt;br /&gt; സ്വന്തം വിവാഹവാര്‍ഷികദിനം കൃത്യമായി ഓര്‍മ്മിക്കാത്ത, മക്കളുടെ ജന്‍മദിനം ഓര്‍ത്തുവയ്ക്കാത്ത സീതി ജൂലൈ 31 എന്ന തീയതി മറക്കാറില്ല. അന്ന്‌ പുലര്‍ച്ചെ ഉണരുന്ന സീതി ആദ്യം പോകുന്നത്‌ അന്നിറങ്ങുന്ന പത്രങ്ങള്‍ മുഴുവന്‍ കിട്ടുന്ന കടയിലേയ്ക്കാണ്‌. പത്രങ്ങള്‍ കയ്യില്‍ കിട്ടിയാലുടന്‍ പരതുന്നത്‌ മുഹമ്മദ്‌ റാഫിയെന്ന അനശ്വര ഗായകനെ കുറിച്ചുള്ള വാര്‍ത്തകളാണ്‌. മുഹമ്മദ്‌ റാഫിയുടെ ഒരു ചിത്രമെങ്കിലും അന്ന്‌ അച്ചടിക്കാത്ത പത്രങ്ങള്‍ വായിക്കാന്‍ മെനക്കെടാതെ സീതി സ്വന്തം വീട്ടിലേയ്ക്ക്‌ മടങ്ങും. റാഫി സാഹബിനെക്കുറിച്ച്‌ എന്തെങ്കിലും പത്രങ്ങളിലുണ്ടെങ്കില്‍ അത്‌ തണ്റ്റെ തകരപ്പെട്ടിക്കുള്ളില്‍ പൊന്നുപോലെ സൂക്ഷിക്കും. സീതിയുടെ ഈ ശീലത്തിന്‌ മുഹമ്മദ്‌ റാഫിയുടെ മരണത്തോളം പഴക്കമുണ്ട്‌. നാളെ ജൂലൈ 31. മുഹമ്മദ്‌ റാഫിയുടെ ഇരുപത്തിയാറാം ചരമവാര്‍ഷികം. നാളെയും സീതിയുടെ ഈ ശീലത്തിന്‌ മാറ്റമുണ്ടാവില്ല. കുട്ടനാട്‌ താലൂക്ക്‌ സപ്ളൈ ഓഫീസിലെ റേഷനിംഗ്‌ ഇന്‍സ്പെക്ടറായ സീതിയെന്ന 46-കാരന്‌ മുഹമ്മദ്‌ റാഫിയെന്നാല്‍ ജീവിതം തന്നെയാണ്‌. അതുകൊണ്ടുതന്നെ ഒരിക്കലും നേരില്‍ കണ്ടിട്ടില്ലെങ്കിലും ഭാവഗായകണ്റ്റെ സ്മരണ പുതുക്കാനുള്ള അവസരം സീതി പാഴാക്കാറുമില്ല. അനാഥക്കുട്ടികള്‍ക്ക്‌ ഭക്ഷണം നല്‍കിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും റാഫിയുടെ ചരമദിനം വര്‍ഷംതോറും സീതി ആചരിക്കാറുണ്ട്‌. മുഹമ്മദ്‌ റാഫിയെ ആരാധിക്കുന്ന നിരവധി പേരുള്ളപ്പോള്‍ സീതിയെ വ്യത്യസ്തനാക്കുന്നത്‌ ചില മാനറിസങ്ങളാണ്‌. റാഫിയുടെ പാട്ടുകള്‍ വഴിനീളെ പാടിനടക്കാനോ അനുസ്മരണസമ്മേളനങ്ങളില്‍ സംസാരിക്കാനോ സീതിയെക്കിട്ടില്ല. പക്ഷേ ഈ സര്‍ക്കാര്‍ ജീവനക്കാരന്‍ മുഹമ്മദ്‌ റാഫിയെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന്‌ സീതിയുടെ വീട്ടിലെത്തുന്നവര്‍ക്ക്‌ ഒറ്റനോട്ടത്തില്‍ മനസിലാകും. പ്രശസ്തരും അപ്രശസ്തരുമായ എഴുത്തുകാരുടെ നിരവധി പുസ്തകങ്ങള്‍, പാട്ടുകളുടെ അപൂര്‍വ്വശേഖരം, വീഡിയോ ചിത്രങ്ങള്‍, ഫോട്ടോ ആല്‍ബങ്ങള്‍..... എല്ലാം മുഹമ്മദ്‌ റാഫിയെക്കുറിച്ച്‌ മാത്രം. ഇതൊക്കെ ശേഖരിക്കാന്‍ സീതി മുടക്കിയിട്ടുള്ള തുകയ്ക്ക്‌ കണക്കില്ല. പാഴാക്കിയ സമയത്തിനും. ഇതിണ്റ്റെ പേരില്‍ അനുഭവിച്ചിട്ടുള്ള അപമാനങ്ങളും ദുരിതങ്ങളും ചില്ലറയല്ല. റാഫിയോടുള്ള ഭ്രമം ഭ്രാന്താണെന്ന്‌ കൂടെയുള്ളവര്‍ പറയുമ്പോഴും സീതിയുടെ താല്‍പര്യത്തിന്‌ തെല്ലും മങ്ങലേറ്റിട്ടില്ല. ഒരു നേരം ആഹാരം കഴിക്കാന്‍ പറ്റിയില്ലെങ്കിലും സീതി അത്‌ കാര്യമായി എടുക്കാറില്ല. പക്ഷേ മുഹമ്മദ്‌ റാഫിയുടെ ഭാവസാന്ദ്രമായ ശബ്ദം കേള്‍ക്കാതെ ഒരു രാത്രിപോലും ഉറങ്ങാന്‍ കഴിയില്ലെന്ന്‌ സീതി പറയുന്നു. 'ബഡേ ഡോര്‍ സേ ആയീ ഹേ......, ദുനിയാ കെ രഖ്‌വാലേ......, ബഹാരോ ഫൂല്‍ ബര്‍സാവോ....., തുടങ്ങിയ ഗാനങ്ങള്‍ സീതിയുടെ ചുണ്ടില്‍ മൂളിപ്പാട്ടുകളാവാത്ത സമയവും അപൂര്‍വ്വം. ആലപ്പുഴ സ്റ്റേഡിയം വാര്‍ഡില്‍ തവക്കല്‍ എന്ന വീട്ടില്‍ സീതിയുള്ളപ്പോഴെല്ലാം അവിടെ മുഴങ്ങുന്നത്‌ റാഫിയുടെ ഗാനങ്ങളാണ്‌. അടിപൊളിഗാനങ്ങള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള ഷിറിനും ഷിഫയും ബാപ്പ വീട്ടിലുണ്ടെങ്കില്‍ തല്‍ക്കാലം ആ പൂതി മനസിലൊതുക്കും. സീതിയുടെ വീട്ടിലേയ്ക്ക്‌ കയറുമ്പോള്‍ ആദ്യം കാണുന്നത്‌ മുഹമ്മദ്‌ റാഫിയുടെ ഒരു വലിയ ചിത്രമാണ്‌. തൊട്ടടുത്ത്‌ കണ്ണാടിച്ചില്ലില്‍ ഫ്രെയിം ചെയ്ത റാഫിയുടെ മറ്റൊരു ഛായാചിത്രവും. അപൂര്‍വ്വമായ ഈ ചിത്രം സ്വന്തമാക്കിയതിനുപിന്നിലും സീതിക്ക്‌ പറയാനൊരു കഥയുണ്ട്‌. സിവില്‍ സപ്ളൈസ്‌ കോര്‍പ്പറേഷനില്‍ സീനിയര്‍ അസിസ്റ്റണ്റ്റായി കോഴിക്കോട്‌ ജോലി ചെയ്തിരുന്ന കാലം. അന്വേഷി പ്രസിഡണ്റ്റ്‌ അജിതയുടെ ഭര്‍ത്താവ്‌ യാക്കൂബിന്‌ വ്യാപാരഭവനില്‍ ഒരു കാസറ്റുകട ഉണ്ടായിരുന്നു. അതുവഴി പോകുമ്പോള്‍ കടയ്ക്കുള്ളില്‍ റാഫിയുടെ ഛായാചിത്രം സീതി കണ്ടു. ഔചിത്യം മറന്ന്‌ കടയില്‍ കയറി ചിത്രത്തിന്‌ വിലപറഞ്ഞു. കടയിലിരുന്ന യാക്കൂബിണ്റ്റെ സഹോദരന്‍ നവാസ്‌ അത്‌ നല്‍കാന്‍ തയ്യാറായില്ല. ദൂരെയെവിടെനിന്നോ വാങ്ങിയതാണെന്നാണ്‌ കടക്കാരന്‍ പറഞ്ഞത്‌. പിന്നീട്‌ ആ വഴിക്കായി അന്വേഷണം. ഏറെ അലഞ്ഞിട്ടും ലഭിക്കാതെവന്നപ്പോള്‍ വീണ്ടും പലതവണ കടയിലെത്തി. ഒടുവില്‍ ശല്യം സഹിക്കാതെ നവാസ്‌ ചിത്രം സീതിക്ക്‌ നല്‍കി. ഇരുപത്തിയാറു വര്‍ഷം മുമ്പ്‌ ആലപ്പുഴ നഗരത്തിലെ കല്ലുപാലത്തിന്‌ സമീപം മമ്മദിക്കയുടെ അരിക്കടയില്‍ കണക്കെഴുതാന്‍ നില്‍ക്കുമ്പോഴാണ്‌ സീതിയ്ക്ക്‌ റാഫിയോട്‌ ആരാധന തുടങ്ങിയത്‌. 1980 ഓഗസ്റ്റ്‌ ഒന്നാം തീയതി പുറത്തിറങ്ങിയ ചന്ദ്രിക പേപ്പറില്‍ റാഫിയുടെ മരണവാര്‍ത്ത കണ്ടപ്പോഴും സീതിക്ക്‌ ഈ ഗായകനെക്കുറിച്ച്‌ കൂടുതലൊന്നും അറിവില്ലായിരുന്നു. അന്ന്‌ റാഫിയുടെ ആരാധകരില്‍ ചിലര്‍ വിഷമത്തോടെ കടയില്‍ വന്നിരുന്ന്‌ പറഞ്ഞ ചില കാര്യങ്ങള്‍ മനസില്‍ തട്ടിയതോടെയാണ്‌ സീതി റാഫിയിലേയ്ക്കുള്ള പ്രയാണം ആരംഭിച്ചത്‌. അടുത്ത ദിവസം എറണാകുളത്തെ എം ജി റോഡിലൂടെ പോകമ്പോള്‍ വഴിവക്കിലെ മ്യൂസിക്‌ ഷോപ്പില്‍ നിന്ന്‌ 'ചാഹൂംഗാ മേം തുഛേ സാഞ്ച്‌ സവേരെ...' എന്ന പാട്ടുകേള്‍ക്കാനിടയായി. റാഫിയുടെ ശബ്ദം തിരിച്ചറിഞ്ഞ സീതി ആകെ കയ്യിലുണ്ടായിരുന്ന നൂറു രൂപ മുടക്കി ആ കടയിലുണ്ടായിരുന്ന റാഫിയുടെ മൂന്നു കാസറ്റുകള്‍ സ്വന്തമാക്കി. വീട്ടിലെത്തിയപ്പോഴാണ്‌ തണ്റ്റെ വീട്ടില്‍ ടേപ്പ്‌ റിക്കാര്‍ഡര്‍ ഇല്ലല്ലോ എന്നോര്‍മ്മിച്ചത്‌. അടുത്തുള്ള കടയിലെത്തി കാസറ്റിലെ ഒരു ഗാനം കേട്ടശേഷമാണ്‌ സീതിയ്ക്ക്‌ തണ്റ്റെ ഉള്ളിലെ അസ്വാസ്ഥ്യം കെട്ടടങ്ങിയത്‌. അരിക്കടയില്‍ നിന്ന്‌ ആഴ്ചയില്‍ കിട്ടുന്ന ൩൫ രൂപ കൊണ്ടാണ്‌ അന്ന്‌ സീതിയുടെ കുടുംബം കഴിയുന്നത്‌. അതില്‍ നിന്നും മിച്ചം പിടിച്ച മുന്നൂറ്‌ രൂപകൊണ്ട്‌ മാസങ്ങള്‍ക്കുശേഷം സീതി ഫിലിപ്സിണ്റ്റെ മൂന്ന്‌ ബാണ്റ്റുള്ള റേഡിയോ വാങ്ങി. അര്‍ദ്ധരാത്രിയില്‍ വീട്ടുകാര്‍ ഉറങ്ങിയശേഷം വീടിണ്റ്റെ കിഴക്കേപ്പറമ്പിലേയ്ക്ക്‌ പോയി വിവിധ്‌ ഭാരതിയും സിലോണ്‍ റേഡിയോയും പ്രക്ഷേപണം ചെയ്തിരുന്ന റാഫി ഗാനങ്ങള്‍ ആസ്വദിച്ചിരുന്ന കാലം സീതി ഇന്നും മറന്നിട്ടില്ല. അന്നുമുതല്‍ തുടങ്ങിയതാണ്‌ റാഫിയുടെ ഗാനങ്ങള്‍ ശേഖരിക്കാനുള്ള സീതിയുടെ കമ്പം. വീണ്ടും വളരെ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ സീതി ഒരു ടേപ്പ്‌ റിക്കാര്‍ഡര്‍ വാങ്ങിയത്‌. അതിനുമുമ്പുതന്നെ മുഹമ്മദ്‌ റാഫിയുടെ ഗാനങ്ങളുടെ വിപുലമായ ശേഖരം സീതി സ്വന്തമാക്കി കഴിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മുഹമ്മദ്‌ റാഫിയെക്കുറിച്ചുള്ള ഡോക്യുമെണ്റ്ററി സീതിയുടെ കയ്യില്‍ എത്തിയിട്ട്‌ വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു. അതെങ്ങനെ സംഘടിപ്പിച്ചുവെന്ന്‌ സീതിയോട്‌ ചോദിക്കരുത്‌. റാഫിയുമായി ബന്ധപ്പെട്ട എന്തും എന്തുവിലകൊടുത്തും ഏതു കുറുക്കുവഴിയിലും സീതി നേടിയെടുക്കും. ഇതും സീതിയുടെ മറ്റൊരു ശീലമാണ്‌. കോഴിക്കോടുകാരനായ അഹമ്മദ്‌ ഭായിയും ഫറോക്കുകാരനായ അച്ചാമ്മുവും തിരുവണ്ണൂരിലെ റേഡിയോ റിപ്പയററായ ഇക്കയും ശാസ്താപുരി ലോഡ്ജിലെ രാംദാസും ആലപ്പുഴക്കാരനായ കുഞ്ഞുസൂപ്പിയും സീതിക്ക്‌ സുഹൃത്തുക്കളാകുന്നത്‌ അവര്‍ക്കും റാഫിയോടുള്ള ആരാധന ഒന്നുകൊണ്ടുമാത്രമാണ്‌. അഹമ്മദ്‌ ഭായിയില്‍ നിന്നാണ്‌ റാഫി സാഹബിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സീതിക്ക്‌ കിട്ടിയത്‌. അപൂര്‍വ്വങ്ങളായ ഗാനങ്ങളും സീതി ആസ്വദിച്ചത്‌ ഭായിയുടെ വീട്ടില്‍ വച്ചാണ്‌. 2003-ല്‍ കേന്ദ്രവാര്‍ത്താ വിതരണവകുപ്പ്‌ മുഹമ്മദ്‌ റാഫിയുടെ തപാല്‍ സ്റ്റാമ്പ്‌ പുറത്തിറക്കിയപ്പോള്‍ അത്‌ അന്നുതന്നെ വാങ്ങിയ സീതി കേന്ദ്രമന്ത്രി അരുണ്‍ ഷൂറിക്ക്‌ അഭിനന്ദനക്കത്ത്‌ അയയ്ക്കാനും മറന്നില്ല. കേരളകൌമുദിയുടെ ന്യൂസ്‌ എഡിറ്റര്‍ രവിമേനോന്‍ കുറച്ചുനാള്‍ മുമ്പ്‌ പുറത്തിറക്കിയ സോജാ രാജകുമാരി എന്ന പുസ്തകത്തില്‍ റാഫിയോടൊപ്പം പുതുതലമുറയിലെ ഗായകന്‍ സോനു നിഗമിനെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചതിന്‌ രവിമേനോനെ ഫോണില്‍വിളിച്ച്‌ പരിഭവം പറയാനും സീതിക്ക്‌ മടിയുണ്ടായില്ല. മുഹമ്മദ്‌ റാഫിയോട്‌ ഉപമിച്ച്‌ മറ്റാരെക്കുറിച്ചും ചിന്തിക്കാന്‍ സീതിക്ക്‌ കഴിയില്ല. മണ്‍മറഞ്ഞിട്ടും ആസ്വാദകരുടെ മനസില്‍ ജീവിക്കുന്ന അനശ്വരഗായകന്‌ മരണാനന്തര ബഹുമതിയായി ഭാരതരത്ന അവാര്‍ഡ്‌ ലഭിക്കണമെന്ന മോഹം മനസിലുണ്ടെന്ന്‌ പറയുന്നതിന്‌ സീതിക്ക്‌ മറയില്ല. എന്നെങ്കിലുമൊരിക്കല്‍ മുഹമ്മദ്‌ റാഫിയെ ഖബറടക്കിയ സ്ഥലം സന്ദര്‍ശിക്കുമെന്നും കുടുംബാംഗങ്ങളെ കാണുമെന്നും സീതി ഉറച്ച്‌ വിശ്വസിക്കുന്നു. കലവൂറ്‍ ടി എം പി എല്‍ പി സ്കൂളിലെ അധ്യാപികയായ ജൂബിക്കും മുഹമ്മദ്‌ റാഫിയുടെ ഗാനങ്ങള്‍ ഇഷ്ടമാണ്‌. ഇത്രയും ആരാധന ഇല്ലെന്നുമാത്രം. മക്കളായ ഷെറിനും ഷിഫയും പിതാവിണ്റ്റെ വഴിതന്നെ....more details 09895982345&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-6362467546967088154?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/6362467546967088154/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=6362467546967088154&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/6362467546967088154'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/6362467546967088154'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2007/07/blog-post_8884.html' title='സീതിക്ക്‌ റാഫി തന്നെ ജീവിതം'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp0.blogger.com/_Ka0OMTcHiDw/Rqh2tlHgBAI/AAAAAAAAAEA/tDtPr6MVFZY/s72-c/100_1439.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-4266518853285715901</id><published>2007-07-26T05:10:00.000-05:00</published><updated>2007-07-26T05:13:26.402-05:00</updated><category scheme='http://www.blogger.com/atom/ns#' term='special feature'/><title type='text'>അവഗണനയുടെ കളിക്കളത്തില്‍ കായികലോകത്തെ ദ്രോണാചാര്യന്‍</title><content type='html'>&lt;a href="http://bp1.blogger.com/_Ka0OMTcHiDw/Rqhzq1HgA_I/AAAAAAAAAD4/4PNaqSQnNbE/s1600-h/Kalavoor+Gopinath+1.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://bp1.blogger.com/_Ka0OMTcHiDw/Rqhzq1HgA_I/AAAAAAAAAD4/4PNaqSQnNbE/s320/Kalavoor+Gopinath+1.jpg" border="0" alt=""id="BLOGGER_PHOTO_ID_5091446558392583154" /&gt;&lt;/a&gt;&lt;br /&gt;ഇന്ത്യയ്ക്ക്‌ സ്വാതന്ത്യ്രം ലഭിക്കുന്നതിന്‌ മൂന്നുവര്‍ഷം മുമ്പുള്ള ഒരു സായാഹ്നം. കണിച്ചുകുളങ്ങരയിലെ ഹൈസ്കൂള്‍ ഗ്രൌണ്ടിണ്റ്റെ ഓരത്ത്‌ താല്‍ക്കാലികമായി തട്ടിക്കൂട്ടിയ വോളീബോള്‍ കോര്‍ട്ടില്‍ ഒരു ഒമ്പതുവയസുകാരന്‍ തന്നേക്കാള്‍ മൂന്നിരട്ടി ഉയരമുള്ള നെറ്റിനുമുകളിലൂടെ സ്മാഷുകള്‍ ഉതിര്‍ക്കുകയാണ്‌. അത്രയൊന്നും കായികബലമില്ലാത്ത മെലിഞ്ഞ പയ്യന്‍ എതിര്‍ കോര്‍ട്ടിലേയ്ക്ക്‌ ശരവേഗത്തില്‍ അടിച്ചുവിടുന്ന പന്തിനെ പ്രതിരോധിക്കാന്‍ കഴിയാതെ നാട്ടിലെ അറിയപ്പെടുന്ന കളിക്കാര്‍ കീഴടങ്ങുന്നത്‌ കണ്ട്‌ കയ്യടിക്കാന്‍ നാട്ടുകാരില്‍ ചിലരും മൈതാനത്ത്‌ സ്ഥിരമായി എത്തുമായിരുന്നു. കലവൂറ്‍ ഗോപിനാഥെന്ന ഈ ഒമ്പതുകാരണ്റ്റെ കൈകളില്‍ നിന്ന്‌ പിറന്ന സ്മാഷുകള്‍ പിന്നീട്‌ വോളീബോള്‍ രംഗത്ത്‌ രാജ്യത്തിന്‌ മികച്ച നേട്ടമുണ്ടാക്കിയത്‌ ചരിത്രം. ചെന്നയിലെ ആവടി എയര്‍ഫോഴ്സസ്‌ സ്റ്റേഡിയം കലവൂറ്‍ ഗോപിനാഥ്‌ സ്റ്റേഡിയം എന്ന പേരില്‍ പുനര്‍നാമകരണം ചെയ്യപ്പെടുമ്പോഴും അവഗണനയുടെ സ്മാഷില്‍ തകര്‍ന്നതിണ്റ്റെ വേദനയാണ്‌ കായികലോകത്തെ ഈ ദ്രോണാചാര്യന്‌ പറയാനുള്ളത്‌. താന്‍ പരിശീലിപ്പിച്ച വോളീബോള്‍ താരങ്ങള്‍ അര്‍ജുന അവാര്‍ഡ്‌ നേടുകയും പിന്നീട്‌ ഇവര്‍ പരിശീലകരായി ദ്രോണാചാര്യ അവാര്‍ഡ്‌ നേടുകയും ചെയ്തിട്ടും എഴുപത്തിയൊന്നുകാരനായ ഗോപിനാഥിന്‌ അര്‍ഹമായ അംഗീകാരങ്ങള്‍ ഇനിയും അകലെയാണ്‌. ഇന്ത്യകണ്ട മികച്ച വോളീബോള്‍ താരമായ ജിമ്മിജോര്‍ജിന്‌ കായികലോകത്തേയ്ക്ക്‌ വഴിതെളിച്ചതും അര്‍ജുന അവാര്‍ഡ്‌ ജേതാക്കളായ ശ്യാം സുന്ദര്‍റാവു, ഉദയകുമാര്‍ തുടങ്ങിയ താരങ്ങളെ കളിക്കളത്തിലെ തന്ത്രങ്ങള്‍ പരിശീലിപ്പിച്ചതും ഗോപിനാഥാണ്‌. ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി വേലിക്കകത്ത്‌ വീട്ടിലെ ഒരു സ്കൂള്‍ അധ്യാപകണ്റ്റെ മകന്‍ രാജ്യത്തിന്‌ അഭിമാനനേട്ടമുണ്ടാക്കുമ്പോള്‍ ആഹ്ളാദിച്ചിരുന്ന നാട്ടുകാര്‍ ഇദ്ദേഹത്തോട്‌ അധികൃതര്‍ കാട്ടിയ വിവേചനത്തില്‍ ദുഖാര്‍ത്തരാണ്‌. കളിക്കളത്തിലൂടെ ഗോപിനാഥ്‌ പിന്നിട്ട നാള്‍വഴികള്‍ അറിയുമ്പോഴാണ്‌ അധികൃതര്‍ ഇദ്ദേഹത്തെ അവഗണിച്ചതെന്തെന്ന ചോദ്യമുയരുന്നത്‌. കലവൂറ്‍ ഗവണ്‍മെണ്റ്റ്‌ സ്കൂളില്‍ പഠിക്കുമ്പോഴാണ്‌ ഗോപിനാഥ്‌ വോളിബോളിനെ പ്രണയിച്ചത്‌. പിന്നീട്‌ ആലപ്പുഴ എസ്‌ ഡി കോളേജിണ്റ്റെ അഭിമാനതാരമായി. പഠനത്തിനുശേഷം എയര്‍ഫോഴ്സില്‍ ജോലികിട്ടിയ ഗോപിനാഥിന്‌ ഇന്ത്യ സന്ദര്‍ശിച്ച സിലോണ്‍ വോളിബോള്‍ ടീമിനെതിരായി മദ്രാസില്‍ പരിശീലനമത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതാണ്‌ വഴിത്തിരിവായത്‌. എയര്‍ഫോഴ്സിനെ പ്രതിനിധീകരിച്ച്‌ ഇണ്റ്റര്‍ സര്‍വ്വീസസില്‍ കളിച്ച ഗോപിനാഥ്‌ നാലുതവണ തുടര്‍ച്ചയായി ചാമ്പ്യനായി. ൧൯൫൯-ല്‍ സര്‍വ്വീസ്‌ ടീമിണ്റ്റെ ദേശീയ ചാമ്പ്യന്‍ഷിപ്പ്‌ നേടി. ഇതേതുടര്‍ന്ന്‌ ഡല്‍ഹിയിലെ അമൃത കൌര്‍ കോച്ചിംഗ്‌ സെണ്റ്ററിലേയ്ക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ഗോപിനാഥിന്‌ പിന്നീട്‌ പരിശീലനം ലഭിച്ചത്‌ റഷ്യന്‍കോച്ച്‌ എം പി പിമിനോവില്‍ നിന്നാണ്‌. ൧൯൬൧-ലാണ്‌ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടത്‌. എയര്‍ഫോഴ്സിണ്റ്റെ മെയിണ്റ്റനന്‍സ്‌ കമാണ്റ്റ്‌ ടീമിനെ പരിശീലിപ്പിക്കാനുള്ള ദൌത്യുവമായി മദ്രാസിലെ ആവടിയിലെത്തിയ ഗോപിനാഥ്‌ തുടര്‍ച്ചയായ ആറുവര്‍ഷം എയര്‍ഫോഴ്സ്‌ ടീമിന്‌ ചാമ്പ്യന്‍ഷിപ്പ്‌ നേടിക്കൊടുത്തു. ൬൬-ല്‍ ഹൈദ്രാബാദില്‍ വച്ച്‌ ദേശിയപട്ടം നേടിയ എയര്‍ഫോഴ്സ്‌ ടീം ഒരു സെറ്റുപോലും വിട്ടുകൊടുക്കാതെ വിജയിച്ചതിനുപിന്നില്‍ ഗോപിനാഥിണ്റ്റെ പരിശീലന മികവായിരുന്നു കാരണം. എയര്‍ഫോഴ്സിണ്റ്റെ ഈ റെക്കോര്‍ഡ്‌ ഇതുവരെ മറികടക്കാന്‍ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല. വോളീബോള്‍ രംഗത്ത്‌ ഗോപിനാഥ്‌ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്‌ എയര്‍ഫോഴ്സ്‌ അധികൃതര്‍ കമണ്റ്റേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കി ആദരിച്ചു. ൬൯-ല്‍ ഗോപിനാഥ്‌ എയര്‍ഫോഴ്സില്‍ നിന്ന്‌ വിരമിക്കുമ്പോള്‍ ആവടിയിലെ ഫ്ളഡ്ലിറ്റ്‌ വോളീബോള്‍ സ്റ്റേഡിയത്തിന്‌ 'ഗോപിനാഥ്‌ സ്റ്റേഡിയം' എന്ന്‌ പുനര്‍നാമകരണം ചെയ്താണ്‌ എയര്‍ഫോഴ്സ്‌ ഇദ്ദേഹത്തെ ആദരിച്ചത്‌. ൭൦-ല്‍ കേരളാ സ്പോര്‍ട്ട്സ്‌ കൌണ്‍സില്‍ കോച്ചായിരുന്ന ഗോപിനാഥ്‌ ൭൨-ല്‍ കേരളാ യൂണിവേഴ്സിറ്റിയുടെ പരിശീലകനായി മാറി. ആ വര്‍ഷം മുതല്‍ തുടര്‍ച്ചയായി ഏഴുവര്‍ഷം കേരളാ യൂണിവേഴ്സിറ്റിയെ അഖിലേന്ത്യാ ചാമ്പ്യന്‍മാരാക്കിയാണ്‌ ഗോപിനാഥ്‌ അവിടെ തിളങ്ങിയത്‌. കേരളാ സര്‍വ്വകലാശാല ൧൧ തവണ സ്വര്‍ണ്ണമെഡല്‍ നേടിയപ്പോള്‍ അതില്‍ ഒമ്പതു തവണയും ഗോപിനാഥായിരുന്നു പരിശീലകന്‍. ൮൪-ല്‍ എം ജി യൂണിവേഴ്സിറ്റി കോച്ചായി തെരഞ്ഞെടുക്കപ്പെട്ട ഗോപിനാഥ്‌ ആ വര്‍ഷം തന്നെ ഇന്ത്യന്‍ യൂണിവേഴ്സിറ്റിയുടെ പരിശീലകണ്റ്റെ കുപ്പായമണിഞ്ഞു. ആ വര്‍ഷം ജപ്പാനിലെ കോബെ എന്ന സ്ഥലത്ത്‌ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കാന്‍ ഇന്ത്യന്‍ യൂണിവേഴ്സിറ്റി ടീമിന്‌ പാട്യാലയില്‍ ആറുമാസം ഗോപിനാഥ്‌ പരിശീലനം നല്‍കി. എന്നാല്‍ ജപ്പാനിലേയ്ക്ക്‌ ടീം യാത്രയാകാന്‍ നാലുമണിക്കൂറ്‍ മാത്രം ബാക്കിനില്‍ക്കെ പാട്യാലയില്‍ നിന്നും ഡല്‍ഹിയിലെത്തിയ ഗോപിനാഥിനെ ഒഴിവാക്കി ബിച്ചുരാമയ്യ എന്ന ആന്ധ്രാക്കാരനെ പരിശീലകനായി നിയമിക്കുകയായിരുന്നു. ഇത്‌ തണ്റ്റെ കായികജീവിതത്തിലെ മറക്കാന്‍ കഴിയാത്ത കണ്ണീര്‍മുത്തുകളായാണ്‌ ഗോപിനാഥ്‌ വിശേഷിപ്പിക്കുന്നത്‌. ഈ സംഭവത്തിനുശേഷം കേരളത്തിലേയ്ക്ക്‌ തിരിച്ചുവന്ന ഗോപിനാഥ്‌ വീണ്ടും എം ജി യൂണിവേഴ്സിറ്റിയുടെ പരിശീലകനായി. ഗോപിനാഥിണ്റ്റെ കീഴില്‍ എം ജി യൂണിവേഴ്സിറ്റിയുടെ വനിതാ ടീം ഒമ്പതു തവണയും പുരുഷ ടീം മൂന്നു തവണയുമാണ്‌ സ്വര്‍ണ്ണം നേടിയത്‌. ഒരു കോച്ചിണ്റ്റെ കീഴില്‍ പുരുഷ-വനിതാ ടീമുകള്‍ ഹാട്രിക്‌ വിജയം നേടി ചരിത്രമായതും ഗോപിനാഥിണ്റ്റെ കിരീടത്തിലെ പൊന്‍തൂവലായിരുന്നു. എണ്ണിയാലൊടുങ്ങാത്ത അന്താരാഷ്ട്ര കായികപ്രതിഭകളെയാണ്‌ ഗോപിനാഥ്‌ രാജ്യത്തിന്‌ സമ്മാനിച്ചത്‌. അര്‍ജുന അവാര്‍ഡ്‌ ജേതാക്കളായ ജിമ്മി ജോര്‍ജ്‌, ശ്യാം സുന്ദര്‍ റാവു, ഉദയകുമാര്‍ എന്നിവരെക്കൂടാതെ കേരളാ പോലീസിണ്റ്റെ ജോസ്‌ ജോര്‍ജ്‌, എസ്‌ ഗോപിനാഥ്‌, ഹരിലാല്‍ എന്നിവരും ഗോപിനാഥിണ്റ്റെ ശിഷ്യരാണ്‌. കേരളാ സ്പോര്‍ട്ട്സ്‌ കൌണ്‍സിലിണ്റ്റെ അന്താരാഷ്ട്ര താരം അബ്ദുള്‍ റസാഖ്‌, റെയില്‍വെയുടെ ജ്യോതിഷ്‌, കസ്റ്റംസിണ്റ്റെ താരങ്ങളായ എസ്‌ എ മധു, മൊയ്തീന്‍ നൈന, എ എം ജോഗി എന്നിവരും കളിപഠിച്ചത്‌ ഗോപിനാഥില്‍ നിന്നാണ്‌. ദേശീയ കോച്ച്‌ സണ്ണി ജോസഫും കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റിണ്റ്റെ രാജ്‌ വിനോദും കെ എസ്‌ ഇ ബിയുടെ ഏലിക്കുട്ടി ജോസഫ്‌, ശ്രീദേവി കോട്ടയം മെഡിക്കല്‍ കോളേജിണ്റ്റെ ജാസ്മിന്‍ ജോര്‍ജ്‌ എന്നീ അന്താരാഷ്ട്ര താരങ്ങളും കളിക്കളത്തില്‍ സ്മാഷുകള്‍ ഉതിര്‍ക്കുന്നത്‌ ഗോപിനാഥിണ്റ്റെ പരിശീലന മികവിലാണ്‌. ഇവരെയൊക്കെ അര്‍ഹമായ അംഗീകാരം നല്‍കി ആദരിക്കുമ്പോഴും താരങ്ങളെ കളത്തിലിറക്കാന്‍ കൊടും തണുപ്പും കനത്ത ചൂടും അവഗണിച്ച്‌ വിയര്‍പ്പൊഴുക്കിയ ഗോപിനാഥിനെ എന്തുകൊണ്ട്‌ അധികൃതര്‍ ഒഴിവാക്കുന്നുവെന്ന ചോദ്യം മാത്രം ബാക്കി.. more details call 09895982345&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-4266518853285715901?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/4266518853285715901/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=4266518853285715901&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/4266518853285715901'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/4266518853285715901'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2007/07/blog-post_26.html' title='അവഗണനയുടെ കളിക്കളത്തില്‍ കായികലോകത്തെ ദ്രോണാചാര്യന്‍'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp1.blogger.com/_Ka0OMTcHiDw/Rqhzq1HgA_I/AAAAAAAAAD4/4PNaqSQnNbE/s72-c/Kalavoor+Gopinath+1.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-4031583193459557732</id><published>2007-07-25T02:25:00.000-05:00</published><updated>2007-07-27T04:00:32.170-05:00</updated><category scheme='http://www.blogger.com/atom/ns#' term='bussiness news'/><title type='text'>'ആലപ്പുഴ കയര്‍' രാജ്യാന്തര പ്രശസ്തിയിലേക്ക്‌</title><content type='html'>&lt;a href="http://bp0.blogger.com/_Ka0OMTcHiDw/Rqb7PFHgA8I/AAAAAAAAADQ/RG_-jWEC2ZA/s1600-h/Copy+of+coirboard.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://bp0.blogger.com/_Ka0OMTcHiDw/Rqb7PFHgA8I/AAAAAAAAADQ/RG_-jWEC2ZA/s200/Copy+of+coirboard.jpg" border="0" alt=""id="BLOGGER_PHOTO_ID_5091032665279169474" /&gt;&lt;/a&gt;&lt;br /&gt; ആലപ്പുഴ: ചൈനാ സില്‍ക്ക്‌, ധാക്കാ മസ്ളിന്‍, വെനീസ്‌ ഗ്ളാസ്‌... ഭൂപ്രേദശത്തിണ്റ്റെ പേരില്‍ പ്രശസ്തമായ ഉല്‍പ്പന്നങ്ങളാണിവ. ഈ ശ്രേണിയിലേക്ക്‌ 'ആലപ്പുഴ കയറും' സ്ഥാനം പിടിച്ചതോടെ കയറുല്‍പ്പന്നങ്ങള്‍ ഇനി രാജ്യാന്തര പ്രശസ്തിയിലേക്ക്‌ ഉയരും. ഇന്നലെ ആലപ്പുഴ പ്രിന്‍സ്‌ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ 'ആലപ്പുഴ കയര്‍' കേന്ദ്രവാണിജ്യ മന്ത്രാലയത്തിണ്റ്റെ ഭൂപ്രദേശ സൂചന അംഗീകാരം ഏറ്റുവാങ്ങി. കേന്ദ്രവാണിജ്യ മന്ത്രാലയ സെക്രട്ടറി ഗോപാല്‍ കൃഷ്ണപിള്ള കയര്‍ബോര്‍ഡ്‌ ചെയര്‍മാന്‍ എ സി ജോസിന്‌ അംഗീകാര രേഖ കൈമാറി. ലോകത്ത്‌ മറ്റൊരിടത്തും സൃഷ്ടിക്കാന്‍ കഴിയാത്തവിധം സവിശേഷമായി തീരുന്ന ഉല്‍പ്പന്നങ്ങള്‍ക്കാണ്‌ ആ ദേശത്തിണ്റ്റെ സൂചനാ അംഗീകാരം ലഭിക്കുന്നത്‌. പത്തൊന്‍പതാം നൂറ്റാണ്ടിണ്റ്റെ പകുതിയോടെ ആലപ്പുഴയില്‍ കയര്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക്‌ ദേശത്തിണ്റ്റെ സൂചന അംഗീകാരം ലഭിച്ചത്‌ ഈ വര്‍ഷമാണ്‌. ഇത്‌ കയര്‍ബോര്‍ഡ്‌ ചെയര്‍മാന്‍ എ സി ജോസിണ്റ്റെ തൊപ്പിയിലെ പൊന്‍തൂവലായാണ്‌ കയര്‍മേഖലയില്‍ ഉള്ളവര്‍ കാണുന്നത്‌. ൧൯൫൩-ലെ കയര്‍ വ്യവസായ നിയമത്തിന്‍ കീഴില്‍ ഭാരത സര്‍ക്കാര്‍ രൂപീകരിച്ച കയര്‍ബോര്‍ഡാണ്‌ ഇന്ത്യയില്‍ കയര്‍വ്യവസായത്തിണ്റ്റെ ഉന്നമനത്തിന്‌ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുന്നത്‌. നിയമപ്രകാരം ഭൂപ്രദേശ സൂചനാ നിര്‍ണ്ണയത്തിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചത്‌ കയര്‍ബോര്‍ഡായിരുന്നു. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലായി ആയിരത്തി എണ്ണൂറ്റി അമ്പ്ത്തി ഒമ്പതു മുതല്‍ നിര്‍മ്മിച്ചുവരുന്ന കയറുല്‍പ്പന്നങ്ങളാണ്‌ ഇന്നത്തെ ആലപ്പുഴ കയര്‍. തീരദേശങ്ങളില്‍ നിന്നും എടുക്കുന്ന മികവുറ്റ തേങ്ങാതൊണ്ടില്‍ നിന്നും ലഭിക്കുന്ന ചകിരിനാരില്‍ നിന്നാണ്‌ ആലപ്പുഴ കയറിണ്റ്റെ നിര്‍മ്മിതി. ഓരോ സ്ഥലത്തുനിന്നും എടുക്കുന്ന കയറിന്‌ അതാത്‌ നാടിണ്റ്റെ പേരായിരിക്കും ഭൂപ്രദേശ സൂചനയായി നല്‍കുന്ന പേര്‌. ആലപ്പുഴയിലെ ചെറുകിട നിര്‍മ്മാതാക്കള്‍ ഉപയോഗിക്കുന്ന നെയ്ത്ത്‌-ഉല്‍പ്പാദന രീതികളാണ്‌ എമ്പതില്‍പ്പരംപ്പരം രാജ്യങ്ങളിലേക്ക്‌ കയറ്റുമതി ചെയ്യുന്ന ആലപ്പുഴ കയറിനെ വിശിഷ്ടമാക്കുന്നത്‌. കയര്‍ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇരുന്നൂറ്റി അമ്പതിലധികം കയറ്റുമതിക്കാരില്‍ നിന്നും ആയിരത്തില്‍പ്പരം ചെറുകിട നിര്‍മ്മാതാക്കളില്‍ നിന്നുമായി എണ്ണമറ്റ കയറുല്‍പ്പന്നങ്ങളാണ്‌ ഇപ്പോള്‍ ആലപ്പുഴയില്‍ നിന്നും ലോകത്തിണ്റ്റെ വിവിധ ഭാഗങ്ങളിലേക്ക്‌ കയറ്റി അയക്കുന്നത്‌. കയറ്റുമെത്ത, കയര്‍ പരവതാനി, കാര്‍പ്പെറ്റുകള്‍ തുടങ്ങി വൈവിധ്യം കൊണ്ട്‌ വിശിഷ്ടമാണ്‌ ഇവിടുത്തെ കയര്‍ ഉല്‍പ്പന്ന ശ്രേണി. ഭൂപ്രദേശ സൂചനാ അംഗീകാരം ലഭിച്ചതോടെ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ നിര്‍മ്മിക്കുന്ന ഈ ഉല്‍പ്പന്നങ്ങള്‍ ഇനി ആലപ്പുഴ കയര്‍ എന്നപേരിലായിരിക്കും അറിയപ്പെടുക. ആയിരത്തി എണ്ണൂറ്റി അമ്പത്തി ഒമ്പതില്‍ ഐറിഷുകാരനായ അമേരിക്കന്‍വാസി ജയിംസ്‌ ഡാറയും പങ്കാളി ഹെന്‍റി സ്മെയിലും ചേര്‍ന്ന്‌ തുടക്കമിട്ട കയര്‍ഫാക്ടറിയിലൂടെ ആലപ്പുഴയുടെ കയര്‍പെരുമയും വളര്‍ന്നു. ഇപ്പോള്‍ ആലപ്പുഴ കയര്‍ എന്ന പേരില്‍ വിദേശങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ അറിയപ്പെടുമ്പോള്‍ കയറിന്‌ മാത്രമല്ല ആലപ്പുഴക്കും അത്‌ അഭിമാനത്തിണ്റ്റെ അടയാളമാവുകയാണ്‌. more details 09895982345&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-4031583193459557732?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/4031583193459557732/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=4031583193459557732&amp;isPopup=true' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/4031583193459557732'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/4031583193459557732'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2007/07/alappuzha-coir.html' title='&apos;ആലപ്പുഴ കയര്‍&apos; രാജ്യാന്തര പ്രശസ്തിയിലേക്ക്‌'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp0.blogger.com/_Ka0OMTcHiDw/Rqb7PFHgA8I/AAAAAAAAADQ/RG_-jWEC2ZA/s72-c/Copy+of+coirboard.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-5534339594566437242</id><published>2007-07-20T02:02:00.000-05:00</published><updated>2007-07-27T04:05:27.324-05:00</updated><category scheme='http://www.blogger.com/atom/ns#' term='special feature'/><title type='text'>പിതാവിന്‌ സ്മരണാഞ്ജലിയായി പട്ടാറയുടെ ചുണ്ടന്‍വള്ളം</title><content type='html'>&lt;a href="http://bp3.blogger.com/_Ka0OMTcHiDw/RqBf1mdbzSI/AAAAAAAAADI/XWIjDoSrKpw/s1600-h/pattara+chundan.JPG"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;" src="http://bp3.blogger.com/_Ka0OMTcHiDw/RqBf1mdbzSI/AAAAAAAAADI/XWIjDoSrKpw/s200/pattara+chundan.JPG" border="0" alt=""id="BLOGGER_PHOTO_ID_5089172953390370082" /&gt;&lt;/a&gt;&lt;br /&gt;ആലപ്പുഴ: കര്‍ഷകനായിരുന്ന പിതാവിണ്റ്റെ പാവനസ്മരണക്ക്‌ മുന്നില്‍ കരക്കാരുടെ സ്വപ്നസാഫല്യമായി ജോസ്‌ പട്ടാറ സമര്‍പ്പിക്കുന്നത്‌ ചുണ്ടന്‍വള്ളം. കര്‍ഷക കുടുംബത്തില്‍ ജനിച്ച്‌ അത്യധ്വാനത്തിലൂടെ സമ്പന്നനായി മാറിയ മുഹമ്മ പട്ടാറയില്‍ ജോസിന്‌ ഇതിലും വലിയൊരു സമര്‍പ്പണം പിതാവിനു വേണ്ടി നല്‍കാനില്ല. പതിനായിരത്തില്‍പ്പറ നിലത്തിലെ മണ്ണില്‍ പൊന്നുവിളയിച്ച്‌ കൃഷിഭൂമിയെയും നാടിനെയും ഒരുപോലെ സ്നേഹിച്ച്‌ ഒടുവില്‍ മണ്‍മറഞ്ഞുപോയ പട്ടാറയില്‍ വര്‍ക്കിതോമസിണ്റ്റെ ആത്മാവിന്‌ ഇളയമകണ്റ്റെ സ്നേഹസമ്മാനമാണ്‌ ഈ ചുണ്ടന്‍വള്ളം. ഇന്ന്‌ ഉച്ചക്ക്‌ മൂന്നു മണിയോടെ മുഹമ്മയിലെ വേമ്പനാട്ടു കായല്‍ പരപ്പില്‍ 'പട്ടാറചുണ്ടന്‍' നീരണിയുമ്പോള്‍ കരക്കാര്‍ ആഘോഷത്തിമിര്‍പ്പില്‍ ആറാടും. വലിയൊരു ബിസിനസ്‌ ശൃംഖലയുടെ ഉടമയായ ജോസ്‌ പട്ടാറക്ക്‌ ചുണ്ടന്‍വള്ളം ഗൃഹാതുരത്വത്തിണ്റ്റെ സ്വപ്നസാഫല്യം കൂടിയാണ്‌. കിഴക്കന്‍ മലയോരത്തു നിന്നെത്തിയ ആയിരത്തി മുന്നൂറടി ക്യൂബിക്ക്‌ അടി ആഞ്ഞിലിത്തടിയില്‍ ചുണ്ടന്‍വള്ളങ്ങളുടെ രാജശില്‍പ്പിയായ എടത്വ കോഴിമുക്ക്‌ ഗോപാലന്‍ കൃഷ്ണനാശാരിയാണ്‌ പട്ടാറച്ചുണ്ടന്‌ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്‌. ഇരുപത്തിയഞ്ചോളം തൊഴിലാളികളുടെ ഒരു വര്‍ഷത്തെ പ്രയത്നമാണിത്‌. അമ്പത്തിനാലേകാല്‍ കോല്‍ നീളവും അമ്പത്തിരണ്ട്‌ അംഗുലം വീതിയുമുള്ള പട്ടാറ ചുണ്ടന്‌ നൂറിലധികം തുഴക്കാരും പതിനൊന്ന്‌ നിലക്കാരും അഞ്ച്‌ അമരക്കാരും അണിനിരക്കും. നെഹ്‌റുട്രോഫിയില്‍ മാറ്റുരക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ചുണ്ടണ്റ്റെ പണി പൂര്‍ത്തിയാക്കിയത്‌. അതുകൊണ്ടു തന്നെ നെഹ്‌റുട്രോഫിക്ക്‌ ഈ ചുണ്ടന്‍ തുഴയാന്‍ ജലമേളകളിലെ കരുത്തന്‍മാരായ കുമരകം ബോട്ട്ക്ളബിനെയാണ്‌ ജോസ്‌ പട്ടാറ ക്ഷണിച്ചിരിക്കുന്നത്‌. മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണണ്റ്റെ കയ്യില്‍ നിന്നും നെഹ്‌റുട്രോഫി ഏറ്റുവാങ്ങിയ ഡൊമിനിക്ക്‌ കുഴിമറ്റമാണ്‌ ചുണ്ടണ്റ്റെ ക്യാപ്റ്റന്‍. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വലിയമ്മാവന്‍മാരും സഹോദരിമാരുടെ വീട്ടുകാരുമൊക്കെ കരക്കാര്‍ക്ക്‌ ചുണ്ടന്‍വള്ളങ്ങള്‍ പണിത്‌ സമ്മാനിച്ചതിണ്റ്റെ ഓര്‍മ്മകള്‍ ഉള്ളിലുള്ളതുകൊണ്ടാണ്‌ ജോസ്‌ പട്ടാറയും ആ വഴി പിന്തുടരുന്നത്‌. ഇന്ന്‌ നീരണിയല്‍ ചടങ്ങ്‌ കഴിഞ്ഞാല്‍ പട്ടാറ ചുണ്ടന്‍ പിന്നെ മുഹമ്മ ഗ്രാമത്തിന്‌ സ്വന്തമാകും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-5534339594566437242?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/5534339594566437242/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=5534339594566437242&amp;isPopup=true' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/5534339594566437242'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/5534339594566437242'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2007/07/chundan-vallam-for-fathers-sweet.html' title='പിതാവിന്‌ സ്മരണാഞ്ജലിയായി പട്ടാറയുടെ ചുണ്ടന്‍വള്ളം'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp3.blogger.com/_Ka0OMTcHiDw/RqBf1mdbzSI/AAAAAAAAADI/XWIjDoSrKpw/s72-c/pattara+chundan.JPG' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-3060556944435121511</id><published>2007-07-04T00:12:00.000-05:00</published><updated>2007-07-27T04:06:43.639-05:00</updated><category scheme='http://www.blogger.com/atom/ns#' term='special feature'/><title type='text'>കുഞ്ഞമ്മയുടെ പിറന്നാളിന്‌ പതിവ്‌ തെറ്റാതെ കുഞ്ഞൂഞ്ഞ്‌</title><content type='html'>&lt;a href="http://bp1.blogger.com/_Ka0OMTcHiDw/Ross7-jdphI/AAAAAAAAABo/CpVahJCC_rE/s1600-h/gow41.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;" src="http://bp1.blogger.com/_Ka0OMTcHiDw/Ross7-jdphI/AAAAAAAAABo/CpVahJCC_rE/s200/gow41.jpg" border="0" alt=""id="BLOGGER_PHOTO_ID_5083206013333382674" /&gt;&lt;/a&gt;&lt;br /&gt;ജന്‍മദിനത്തിണ്റ്റെ നിറവില്‍ മധുരത്തോടൊപ്പം സ്നേഹവും വിളമ്പി 'കുഞ്ഞമ്മ' ആതിഥേയയായപ്പോള്‍ അതിഥികളില്‍ മുഖ്യനായി 'കുഞ്ഞൂഞ്ഞെ'ത്തി. വിപ്ളവ പോരാട്ടങ്ങളിലൂടെ വീരഗാഥ രചിച്ച്‌ നാട്ടാരുടെ കുഞ്ഞമ്മയായ കെ ആര്‍ ഗൌരിയമ്മയ്ക്ക്‌ മിഥുനമാസത്തിലെ തിരുവോണനാളില്‍ 89-ാം പിറന്നാള്‍ ആഹ്ളാദമായി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഗൌരിയമ്മയുടെ പിറന്നാളിന്‌ മധുരമുണ്ണാന്‍ എത്തുന്ന ഉമ്മന്‍ചാണ്ടി ഇക്കുറിയും ആ പതിവ്‌ തെറ്റിച്ചില്ല. ഇന്നലെ ആലപ്പുഴയിലെ ചാത്തനാട്ടുള്ള ഗൌരിയമ്മയുടെ സ്വന്തം വീട്ടില്‍ വൈകുന്നേരം അഞ്ച്‌ മണിയോടെയാണ്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി അപ്രതീക്ഷിതമായി കയറിവന്നത്‌. കെ സി വേണുഗോപാല്‍ എം എല്‍ എ, ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡണ്റ്റ്‌ എ എ ഷുക്കൂറ്‍ എന്നിവരോടൊപ്പം എത്തിയ ഉമ്മന്‍ചാണ്ടിയെ സ്വീകരിക്കാന്‍ അകത്തെ മുറിയില്‍ നിന്ന്‌ ഓടിയെത്തിയ ഗൌരിയമ്മ ഇന്നലെ കൂടുതല്‍ ഊര്‍ജ്ജസ്വലയായിരുന്നു. പ്രതിപക്ഷ നേതാവ്‌ ആശംസ നേരുന്നതിന്‌ മുമ്പുതന്നെ ഗൌരിയമ്മ ഉമ്മന്‍ചാണ്ടിയോട്‌ ഹാപ്പി ബര്‍ത്ത്ഡേ പറഞ്ഞത്‌ കണ്ടുനിന്നവരില്‍ ചിരിയുണര്‍ത്തി. അതിഥികളും ആ ചിരിയില്‍ പങ്കുചേര്‍ന്നു. ആരെയും ക്ഷണിച്ചില്ലെങ്കിലും എണ്റ്റെ പിറന്നാള്‍ ആരുമറിയാതെ പോവില്ലെന്ന്‌ കുശലം പറഞ്ഞ കുഞ്ഞമ്മ അതിഥികളെ അകത്തെ ഭക്ഷണമുറിയിലേയ്ക്ക്‌ വാത്സല്യത്തോടെ ക്ഷണിച്ചു. ഉച്ചക്ക്‌ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം പിറന്നാള്‍ സദ്യക്ക്‌ വിളമ്പിയ ഗൌരിയമ്മ, പക്ഷെ വൈകുന്നേരം എത്തിയ കുഞ്ഞൂഞ്ഞിന്‌ വേണ്ടി കരിമീന്‍ പപ്പാസും അമ്പലപ്പുഴ പാല്‍പായസവും അധികമായി കരുതിയിരുന്നു. ബ്രെഡും കറികളും പ്ളാസ്റ്റിക്‌ തൂശനിലയില്‍ വിളമ്പി ഗൌരിയമ്മയും അവരോടൊപ്പം ഇരുന്നു. അടുക്കളയില്‍ നിന്നും വിഭവങ്ങള്‍ കൊണ്ടുവരാന്‍ വൈകിയപ്പോള്‍ അകത്തേയ്ക്ക്‌ നോക്കി വഴക്കുപറഞ്ഞ ഗൌരിയമ്മയുടെ മുഖത്ത്‌ തെളിഞ്ഞത്‌ സാധാരണവീട്ടമ്മയുടെ ആതിഥേയ മര്യാദയായിരുന്നു. ജനപ്രതിനിധിയുടെ തിരക്കില്‍നിന്നൊഴിഞ്ഞ്‌ ഗൌരിയമ്മ പിറന്നാള്‍ മധുരം വിളമ്പുന്നത്‌ ഇത്‌ രണ്ടാം തവണയാണ്‌. ൧൯൮൦-ന്‌ ശേഷം തുടര്‍ച്ചയായ തെരഞ്ഞെടുപ്പ്‌ വിജയങ്ങളുമായി തലസ്ഥാനനഗരിയില്‍ തിരക്കിലായ ഗൌരിയമ്മയ്ക്ക്‌ സ്വന്തം വീടിണ്റ്റെ സ്വച്ഛതയില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ നന്നേ കുറവായിരുന്നു. ഭക്ഷണത്തിന്‌ ശേഷം പുറത്തിറങ്ങിയ ഗൌരിയമ്മയെയും ഉമ്മന്‍ചാണ്ടിയെയും മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞു. അവരോട്‌ രാഷ്ട്രീയവും സാമൂഹികവുമായ പലകാര്യങ്ങളും ഇരുവരും സംസാരിച്ചു. ഇതിനിടയില്‍ ഗൌരിയമ്മയെ താന്‍ ആദ്യമായി കണ്ടതിനെക്കുറിച്ച്‌ ഉമ്മന്‍ചാണ്ടിയും വാചാലനായി. 'ഏഴാം ക്ളാസില്‍ പഠിക്കുമ്പോള്‍ നിയമസഭാ സമ്മേളനം കാണാന്‍ നിയമസഭയിലെത്തിയപ്പോഴാണ്‌ ഗൌരിയമ്മയെ ആദ്യമായി കണ്ടത്‌. അന്ന്‌ പ്രതിപക്ഷ നേതാവായിരുന്ന പി ടി ചാക്കോയുടെ ചോദ്യങ്ങള്‍ക്ക്‌ ഉരുളക്കുപ്പേരി പോലെ മറുപടി പറയുന്ന ഗൌരിയമ്മ. പിന്നീട്‌ ഞാന്‍ കെ എസ്‌ യു പ്രസിഡണ്റ്റായിരുന്ന കാലത്ത്‌ തിരുവനന്തപുരത്ത്‌ നടത്തിയ പ്രകടനത്തിനിടയില്‍ പെട്ടുപോയ ഗൌരിയമ്മയെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞുവച്ചപ്പോള്‍ അവിടെനിന്ന്‌ പറഞ്ഞയച്ചതും ഞാനായിരുന്നു'- ഉമ്മന്‍ചാണ്ടി പറഞ്ഞപ്പോള്‍ എല്ലാം താന്‍ ഓര്‍ക്കുന്നുവെന്ന്‌ ഗൌരിയമ്മയും തലയാട്ടി സമ്മതിച്ചു. രണ്ടുമണിക്കൂറോളം കുഞ്ഞമ്മയുടെ വീട്ടില്‍ ചെലവഴിച്ചശേഷമാണ്‌ ഉമ്മന്‍ചാണ്ടി തിരികെ മടങ്ങിയത്്‌. രാവിലെ മുതല്‍ തന്നെ ഗൌരിയമ്മയ്ക്ക്‌ പിറന്നാള്‍ ആശംസകളുടെ പ്രവാഹമായിരുന്നു. ജെ എസ്‌ എസ്‌ നേതാക്കളായ കെ കെ ഷാജു എം എല്‍ എ, രാജന്‍ബാബു, ഉമേഷ്‌ ചള്ളിയില്‍ തുടങ്ങിയവര്‍ ൮൮ റോസപ്പൂക്കള്‍ കൊണ്ടു തീര്‍ത്ത പൂമാല ഗൌരിയമ്മയെ അണിയിച്ചാണ്‌ ജന്‍മദിനാഘോഷത്തിന്‌ തുടക്കം കുറിച്ചത്‌. പിന്നീട്‌ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖരും നാട്ടുകാരും പിറന്നാളില്‍ പങ്കുചേര്‍ന്നു. റോട്ടറി ക്ളബ്‌ ഹാളില്‍ നാട്ടുകാര്‍ക്ക്‌ വേണ്ടി പിറന്നാള്‍ സദ്യയൊരുക്കാനും കുഞ്ഞമ്മ മറന്നില്ല. അരൂരില്‍ ഗൌരിയമ്മയോട്‌ അങ്കം വെട്ടിക്കയറിയ എ എം ആരിഫ്‌ എം എല്‍ എയും രാഷ്ട്രീയ വൈര്യം മറന്ന്‌ ജന്‍മദിനാശംസകള്‍ നേരാന്‍ ചാത്തനാട്ടെ വീട്ടിലെത്തിയിരുന്നു. നാട്ടുകാരുടെ സ്നേഹം നേടാന്‍ ഇനിയും തനിക്കേറെനാള്‍ ജീവിക്കണമെന്ന്‌ അതിഥികളുടെ മുന്നില്‍ ആഗ്രഹം പ്രകടിപ്പിച്ച കേരള രാഷ്ട്രീയത്തിലെ ഉരുക്കുവനിതക്ക്‌ സ്നേഹവായ്പിണ്റ്റെ ഒരു പിറന്നാള്‍ കൂടി...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-3060556944435121511?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/3060556944435121511/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=3060556944435121511&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/3060556944435121511'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/3060556944435121511'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2007/07/gouriyammas-birthday.html' title='കുഞ്ഞമ്മയുടെ പിറന്നാളിന്‌ പതിവ്‌ തെറ്റാതെ കുഞ്ഞൂഞ്ഞ്‌'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp1.blogger.com/_Ka0OMTcHiDw/Ross7-jdphI/AAAAAAAAABo/CpVahJCC_rE/s72-c/gow41.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-33318802.post-2216906415872339591</id><published>2007-07-02T07:33:00.001-05:00</published><updated>2007-07-27T04:07:09.047-05:00</updated><category scheme='http://www.blogger.com/atom/ns#' term='news'/><title type='text'>സര്‍ക്കാരിണ്റ്റെ ഗുഡ്‌ ബുക്കില്‍ കയറാന്‍ എസ്‌ പി കഥയെഴുതുന്നു</title><content type='html'>&lt;a href="http://bp3.blogger.com/_Ka0OMTcHiDw/RojxEOjdpgI/AAAAAAAAABg/yR1TDvzQJt0/s1600-h/e+j+jayaraj.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;" src="http://bp3.blogger.com/_Ka0OMTcHiDw/RojxEOjdpgI/AAAAAAAAABg/yR1TDvzQJt0/s200/e+j+jayaraj.jpg" border="0" alt=""id="BLOGGER_PHOTO_ID_5082577234416215554" /&gt;&lt;/a&gt;&lt;br /&gt;'പുന്നപ്ര-വയലാറും ജാലിയന്‍വാലാബാഗും ഒരേ ലക്ഷ്യത്തിലേക്കുള്ള വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ മാത്രമായിരുന്നു എന്ന്‌ മനസ്സിലാക്കുമ്പോഴാണ്‌ നമ്മുടെ പക്ഷം വ്യക്തമാകുന്നത്‌'- ഇത്‌ ഒരു ഇടതുപക്ഷ സൈദ്ധാന്തികണ്റ്റെ വാക്കുകളല്ല. ആലപ്പുഴ ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ ഇ ജെ ജയരാജ്‌ കലാകൌമുദിയുടെ പ്രസിദ്ധീകരണമായ 'കഥ'യില്‍ എഴുതിയ വാക്കുകളാണ്‌. കഥയുടെ ജൂണ്‍ലക്കത്തിലെ ൫൨-ാം പേജിലാണ്‌ പോലീസ്‌ സൂപ്രണ്ടിണ്റ്റെ 'എനിക്കുമപ്പുറം' എന്ന മനഃകഥ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. താനൊരു ഇടതുപക്ഷക്കാരനാണെന്ന്‌ പരസ്യമായി വ്യക്തമാക്കി സര്‍ക്കാരിണ്റ്റെ ഗുഡ്ബുക്കില്‍ കയറാനുള്ള എസ്‌ പിയുടെ 'കഥ' വിവാദത്തിലേക്ക്‌ നീങ്ങുകയാണ്‌. ഇരുത്തംവന്ന എഴുത്തുകാരണ്റ്റെ ശൈലിയില്‍ മുന്നേറുന്ന കഥ പക്ഷെ അവസാനിക്കുമ്പോഴേക്കും കഥാകാരണ്റ്റെ ഉള്ളിലിരിപ്പ്‌ വ്യക്തമാക്കുന്നുണ്ട്‌. പിണറായി വിജയണ്റ്റെ വിശ്വസ്തനെന്നു പറയപ്പെടുന്ന ഇ ജെ ജയരാജ്‌ ജില്ലാ പോലീസ്‌ സൂപ്രണ്ടിണ്റ്റെ പദവിയിലിരുന്ന്‌ ഇടതുപക്ഷ പ്രസ്ഥാനത്തിണ്റ്റെ പ്രത്യയ ശാസ്ത്രവുമായി മുന്നോട്ടുപോകുന്നത്‌ നീതിയുക്തമല്ലെന്നാണ്‌ വായനക്കാരുടെ വിലയിരുത്തല്‍. ജാലിയന്‍ വാലാബാഗും പുന്നപ്ര-വയലാറും എങ്ങനെയാണ്‌ ഒരേ ലക്ഷ്യത്തിലേക്കുള്ള വ്യത്യസ്ത മാര്‍ഗ്ഗങ്ങളാകുന്നതെന്ന്‌ വിശദീകരിക്കാന്‍ ജില്ലാ പോലീസ്‌ സൂപ്രണ്ടിന്‌ ബാധ്യതയുണ്ടെന്ന്‌ ഒരു വായനക്കാരന്‍ അഭിപ്രായപ്പെടുന്നു. ജാലിയന്‍വാലാബാഗിനെയും പുന്നപ്ര-വയലാര്‍ സമരത്തേയും ഒരേ തരത്തില്‍ വിശകലനം ചെയ്ത കഥാകാരന്‍ ശരിക്കും പ്രതിക്കൂട്ടിലായിരിക്കുകയാണ്‌. ചരിത്രത്തെ വിശകലനം ചെയ്യുമ്പോള്‍ പാലിക്കേണ്ട മിനിമം മര്യാദ പോലും ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ കാട്ടിയില്ലെന്ന്‌ മാത്രമല്ല കഥയിലൊരിടത്ത്‌ താനൊരു മാര്‍ക്സിസ്റ്റ്‌ പക്ഷപാതിയാണെന്ന്‌ സമര്‍ത്ഥിക്കുകയും ചെയ്യുന്നു. മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരോട്‌ ഈ ഉദ്യോഗസ്ഥന്‍ പുലര്‍ത്തിയിരുന്ന സമീപനം ഏതു തരത്തിലായിരുന്നുവെന്ന്‌ കഥ പുറത്തുവന്നതിലൂടെ വ്യക്തമായിരിക്കുകയാണ്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33318802-2216906415872339591?l=vasthavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vasthavam.blogspot.com/feeds/2216906415872339591/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33318802&amp;postID=2216906415872339591&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/2216906415872339591'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33318802/posts/default/2216906415872339591'/><link rel='alternate' type='text/html' href='http://vasthavam.blogspot.com/2007/07/blog-post.html' title='സര്‍ക്കാരിണ്റ്റെ ഗുഡ്‌ ബുക്കില്‍ കയറാന്‍ എസ്‌ പി കഥയെഴുതുന്നു'/><author><name>nizar mohammed</name><uri>http://www.blogger.com/profile/02131795648296800527</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp3.blogger.com/_Ka0OMTcHiDw/RojxEOjdpgI/AAAAAAAAABg/yR1TDvzQJt0/s72-c/e+j+jayaraj.jpg' height='72' width='72'/><thr:total>0</thr:total></entry></feed>
